ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."
ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ്പിച്ചു് രാജ്യഭരണംചെയ്യുന്നകാലത്തു്, നവ മായി സമ്പാദിക്കപ്പെട്ട ചങ്ങനാശ്ശേരി മുതലായ പ്രദേശങ്ങളിലെ പ്രജാസംഘങ്ങൾക്കി ടയിൽ ചില അന്തച്ഛിദ്രങ്ങളും രാജദ്രോഹോദ്യമലക്ഷ്യങ്ങളായ കലാപങ്ങളും സംഭവിക്കു ന്നു. പാണ്ഡ്യദേശീയന്മാരായ ചില പാളയത്തലവന്മാർ 927-ൽ കൗശലവിശ്രുതനായ രാമ യ്യൻ ദളവയാൽ അമർത്തപ്പെട്ടുവെങ്കിലും, 'ദുഷ്ട് കിടക്കെ വരട്ടപ്പെട്ട' വ്രണം പോലെ വീണ്ടും തിരുവിതാംകൂറിൽ സംക്രമിപ്പാനുള്ള ദുർമ്മേദസ്സമുച്ചയലാണ്ഛനങ്ങളെ കാട്ടിത്തുടങ്ങുന്നു. സിംഹപരാക്രമനായ ഹൈദരാലിഖാൻ ബഹദൂർ മൈസൂർ രാജാവിൻ്റെ പരാതികൾ ചരി ത്രവിശ്രുതരണശൂരനായ വെങ്കിട്ടറായ് സേനാധിപൻ്റെ നേതൃത്വത്തിൽ മധുരപട്ടണത്തി ന്റെ ഉത്തരപ്രദേശങ്ങളെ നിരോധിച്ചിരിക്കുകയാൽ ആ അല്ലായുഷിപ്രഭാവത്തിന്റെ അത്ര ദൂരത്തുള്ള ആവിർഭാവവും രക്തവർഷസൂചകമായ കൊള്ളിമീനെന്നപോലെ ഒരു മഹാവി ഭ്രാന്തിയെ വ്യാപരിപ്പിക്കുന്നു. ഈ ആപത്തുകളുടെ നിവാരണത്തിനായി മഹാരാജാവു് തന്റെ അക്ഷൗഹിണീബഹുല ഹുലത്തെ ഭാ ഭാഗിച്ച് രാജ്യത്തിൽ സഹ്യപർവതനിരയോടും തീരത്തോടും ചേർന്ന ദേശങ്ങളിലും ഉത്തരപര്യന്തങ്ങളിലും പാളയങ്ങളുറപ്പിച്ചിരിക്കുന്നു. രാജ്യത്തിലെ പ്രഭുശക്തിയെ ഇതിന്മണ്ണം വിനിയോഗിച്ചതിനു പുറമെ വിദേശീയരിപൂക്കളു ടെ പ്രസ്ഥാനത്തെ തന്ത്രമാർഗ്ഗേണ നിരോധിക്കുന്നതിനു്, ആർക്കാട്ടുനബാബ്, ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനി മുതലായ മഹച്ഛക്തികളുടെ ആസ്ഥാനങ്ങളിലേക്കു് മഹാരാജാവു് അത്യന്തവിശ്വസ്തനും കാര്യവിദഗ്ദ്ധനുമായ ഒരു സ്ഥാനാപതിയെ ഗൂഢമായി നിയോഗി ക്കുകയും ചെയ്യുന്നു.
രാജ്യകാര്യങ്ങളുടെ ഏവംവിധങ്ങളായ സ്ഥിതിഗതികൾക്കിടയിലാണു് ഈ വിഷ്കം ഭാദ്ധ്യായത്തിലെ സംഭവങ്ങൾ നടന്നതു്. ദക്ഷിണതിരുവിതാംകൂർകാരായ ജനങ്ങൾ 'ആപദി ഭജന്തി' ന്യായത്തെ അനുസരിച്ചു് കൊല്ലം 929-ലെ ശിവരാത്രിവ്രതത്തെ പ്ര ത്യേക ശ്രദ്ധയോടും, ശിവപുരാണപ്രോക്തമായുള്ള മാർഗ്ഗത്തെ കൃത്യമായി അനുസരിച്ചും, അനുഷ്ഠിക്കുന്നു. സാമാന്യേന ആബാലവൃദ്ധം ഉപവാസം അനുഷ്ഠിക്കുന്ന ആ ദിവസത്തിൽ പുരാതനത്വം, പ്രഭുത്വം, ധനസമൃദ്ധി എന്നിവകൊണ്ടു് അനേകശതവർഷങ്ങളായി, കിരീട ധാരണക്രിയകൂടാതെ, രാജാധികാരത്തെ നടത്തിവന്നിരുന്ന ഒരു പ്രഭുകുടുംബത്തിലെ പരി ചാരകനായ ഒരു ബാലൻമാത്രം വ്രതലംഘകനായിത്തീർന്നിരിക്കുന്നു. സ്വകുടുംബത്തെ വർജ്ജിച്ച്, അനന്യശരണനായി ഐശ്വര്യോൽകർഷദീക്ഷിതനായി, ആ ഗൃഹത്തിൽ പ്രവേശിച്ച ബാലൻ അതിൻ്റെ നാഥനായ മഹാപ്രഭുവിനെ രായസക്കാരനായി സേവിക്കു ന്നതിനു് ഉപയോഗപ്പെട്ടുപോന്നതിനാൽ കുടുംബാംഗങ്ങൾക്കും കേവലം ഭൃത്യൻമാർക്കും ഇടയിൽ, അങ്ങുമിങ്ങും ചേരാത്ത ഒരു മൂന്നാംകൂറ്റുകാരനായി, ആ രണ്ടു് വർഗ്ഗക്കാരുടെയും അസൂയാപാത്രമായി അവിടെ പാർത്തുവന്നിരുന്നു. ശത്രുജയത്തിനു് ഉപയുക്തമായിട്ടുള്ളതു് ആരോഗ്യപൂർണ്ണമായ കായംതന്നെ എന്നുള്ള സിദ്ധാന്തത്താലായിരിക്കാം, ബാലൻ ആ രാത്രിയിലും പാചക ശാലയുടെ മുൻപിലുള്ളതളത്തിൽ നിയമപ്രകാരം അത്താഴത്തിനു് ഇരുപ്പുപിടിച്ചു. ആ തക്കത്തെ കളയാതെ ചില ഭൃത്യനാരദന്മാർ ജവത്തിൽ ഗൃഹനായിക യുടെ അന്തികം പ്രാപിച്ച് ഐശ്വര്യനാശകമായ ആ ദുർവൃത്താർശനസങ്കടത്തെ ധരിപ്പിച്ചു. സ്വന്തം കോട്ടയ്ക്കകത്തുള്ള ജലാശയത്തിൽ പ്രഥമമായും, കസവുചേല, ആഭരണസഞ്ചയം, സിന്ദുരാദ്യലങ്കാരങ്ങൾ എന്നിവകളിൽ ആവർത്തിച്ചും മജ്ജനം കഴിച്ച്, സ്വന്തം അന്തി മാളമ്മൻകോവിലിലെ ശിവസന്നിധിയിൽ രണ്ടാം യാമപൂജയ്ക്ക് ദർശനംചെയ‌്വാനായി ചമയം കഴിഞ്ഞിരിക്കുന്ന പ്രഭുകുടുംബിനി, ഔദ്ധത്യംകൊണ്ടു് പാഷണ്ഡതയെ അവലം ബിച്ചിരിക്കുന്ന ബാലൻ്റെ ദുരാചാരത്തിനെ ശിക്ഷിപ്പാൻ, താൻതന്നെ അവനെ ഊട്ടിക്ക ളയാമെന്ന് നിശ്ചയിച്ചു്, ഇരുന്നിരുന്ന മഞ്ചവും തൻ്റെ പാദഭാരം ഏൽക്കുന്ന തളങ്ങളും തകർന്നുപോകാതെയും, എന്നാൽ പ്രഭുമഹിമചേഷ്ടകൾക്ക് ലോപം വരാതെയും, കഥ കളിവേഷക്കാർ അണിയറയിൽനിന്നു് അരങ്ങത്തേക്കു പുറപ്പെടുമ്പോഴുള്ള ചലങ്കധ്വനി ക്കുതുല്യമായ ആഭരണധ്വാനങ്ങളോടുകൂടിയും, അവർ 'ഗന്ധദ്വിപപ്രൗഢമന്ദ' ഗമനം തുട ങ്ങി. ബാലൻ ഇരിപ്പു പിടിച്ചിരുന്ന തളത്തിൽ പ്രവേശിച്ചപ്പോൾ, കർണ്ണേജപന്മാരുടെ പ്രേരണയെന്നിയേ, ബാലൻ്റെ അപരാധത്തെ കണ്ടതുപോലുള്ള നാട്യപുഷ്ടിയോടുകൂടി ആ ഭവനൈശ്വര്യസംവർദ്ധിനി അവലോകനാശ്ചര്യവട്ടങ്ങളെ അഭിനയിച്ചു. ഭൃത്യന്മാർ തങ്ങൾക്കു മോദകരമായുള്ള അനന്തരചൊല്ലിയാട്ടത്തെ ദർശനംചെയ്വാൻ ഹർഷത്തോ ടുകൂടി നടന്മാർക്കു് ആവശ്യമുള്ള രംഗസ്ഥലമൊഴിച്ചിട്ടു്, വട്ടത്തിൽ നിലകൊണ്ടു. മാംസ ഗോപുരശരീരിണിയായ പ്രഭ്വി വിളമ്പുസാഹസംകൊണ്ടു് വിയർത്തും തളർന്നും ചമഞ്ഞു് ഗൃഹനായകനായ മന്മഥന് രതിയായി വർത്തിക്കുന്നതിനിടയിൽ പ്രണയകലഹത്ത ങ്ങൾ കൊണ്ടു് ചില അവസരങ്ങളിൽ അദ്ദേഹത്തെ രമിപ്പിക്കേണ്ടി വന്നിട്ടുണ്ടു്. അങ്ങ നെയുള്ള സന്ദർഭങ്ങളിൽ മാത്രം ക്ഷീണമെന്നുള്ള അവസ്ഥയെ പരിചയിച്ചിട്ടുള്ള തന്റെ മൃദുഗാത്രത്തെ തളർത്തിയ ബാലനോടു് കുപിതയായി, അവൻ്റെ ഉദരഗഹ്വരാഗാധതയെ, ഭർത്തൃധനത്തെ സംരക്ഷിപ്പാനുള്ള കാംക്ഷാധിക്യംകൊണ്ടെന്നു് നീതീകരിക്കാമെങ്കിലും, ബീഭത്സമായും അതിനിഷ്കരുണമായും അപഹസിച്ചു. അനന്തരം, "കുറുക്കുഞെരിയെ വേല ചെയ്താൽ വയറുനിറയെ ചോർ" എന്നു് വിദഗ്ദ്ധനായ അഭിഭാഷകൻ്റെ നിലയിൽ ബാലൻ മുഷ്ടിവാദം വാദിച്ചതും, "പത്തായപ്പടി ചെലുത്താനക്കൊണ്ടു് മാമമ്മാത് ഏലാപ്പടി നേടി വച്ചിരിക്കണമപ്പി! അല്ലാണ്ടു് പിറുപിറുത്താലു്, കുമ്പിലെ നോവാറമാട്ടാത്" എന്നു് പ്രഭ്വി ദൈവത്തെ മറന്നു് ബാലൻ്റെ ദാരിദ്ര്യസ്ഥിതിയെ മാത്രക്കണക്കിനുള്ള വിരാമങ്ങളോടുക ടി അപഹസിച്ചതും, ആ ഭത്സനവാക്ശൂലങ്ങൾ ക്ഷുൽപീഡിതനായ ബാലനിൽ തറച്ച്, ഇതുപോലെതന്നെ ഒരു ശാസന തനിക്കു് ഇതിന് മുമ്പൊരിക്കൽ കിട്ടിയിരുന്നതിന്റെ സു രണയെ അവനിൽ ഉണർത്തുകയാൽ, അവൻ്റെ മുഖത്ത് ലജ്ജോഷാവിൻ്റെ ലക്ഷ്യമായി സ്വേദബിന്ദുക്കൾ സ്ഫുരിച്ചതും, അവൻ്റെ ഉള്ളിൽ തിളച്ച പ്രതിക്രിയാകാംക്ഷ ആത്മദമന ശക്തിയെ പരാജിതമാക്കി, "പെണ്ണരശുനാട്ടിൽ 'പെൺപടതിന്നു ചത്തു. ആൺപട അല ന്നു ചത്തു' പിന്നെങ്ങിനെ നോവാറുവാത്?" എന്നു് ആ പ്രഭ്വി തൻ്റെ ഭർത്താവിന്റെമേൽ നടത്തുന്നതായി കുപ്രസിദ്ധിയുള്ള അധികാരധുരന്ധരതയെ അവനെക്കൊണ്ടു് അവരു ടെ സ്വരത്തിലും ഭാഷാരീതിയിലും പ്രത്യപഹസിപ്പിച്ചതും; അടുക്കളവാതിൽപടിയിൽ നിന്നിരുന്ന പ്രഭ്വി ആഭരണാദികളുടെ താളസാഹായ്യത്തോടുകൂടി മുമ്പോട്ടു കുതിച്ച് താൻ വഹിച്ചിരുന്ന തവി (കയിൽ) കൊണ്ടു് ബാലൻ്റെ മൂർദ്ധാവിൽ പ്രഹരിച്ചതും, അവരുടെ അസാമാന്യമാംസപുഷ്ടിയോടുകൂടിയ കരത്തിൻ്റെ ഘനത്തെ ആശ്രയിച്ചുള്ള ഊക്കോടു കൂടി പ്രഹരം പതിക്കയാൽ, തവിയുടെ മൂർച്ചയുള്ള വക്കുകൊണ്ടു് ബാലന്റെ മൂർദ്ധാവിൽ മുറിവേറ്റ് രക്തപ്രവാഹം തുടങ്ങിയതും എല്ലാം ഒരു ഇടശ്ലോകംകൊണ്ടെന്നപോലെ ഏതാ നും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ബാലൻ വെട്ടുകൊണ്ട് ക്ഷണത്തിൽ ഉച്ചസ്ഥനായ രുധിരന്റെ ചെങ്കനൽപ്രഭ ചിതറുന്ന മുഖത്തോടുകൂടി എഴുന്നേറ്റു. അവൻ്റെ ഉള്ളിൽ അങ്കരിച്ച പരിതാപലജ്ജാഭാരങ്ങൾ ഇതരമനോവികാരങ്ങളെ പാടെ പ്രതിസ്തംഭിപ്പിച്ചു. അപരാധി നിയായ പ്രഭ്വി തൻ്റെ കുലമര്യാദയേയും, ആശ്രമധർമ്മത്തേയും, ബാലന്റെ അനന്യഗതി കത്വത്തേയും മറന്നു് പെശാചികമായ കോപാവേശംകൊണ്ടു് തുള്ളി ദുർഭാഷണങ്ങളാൽ അവനെ അഭിഷേചനംചെയ്തു. പ്രഭ്വിയുടെ ഈ കഠിനകൃത്യവും വലിയവായാലുള്ള രോ ഷാട്ടഹസങ്ങളും വെളിപാടുകളും ദുർദ്ദേവതാനൃത്തങ്ങളും കണ്ടും കേട്ടും, ഭൃത്യന്മാർക്കു് ഇട യിൽ സന്ദർഭവിസ്മൃതിതന്നെ സംഭവിച്ചുപോയി എങ്കിലും ഉദരംഭരികളായ ആ സാധുക്കൾ തങ്ങളുടെ ഗൃഹനായികയുടെ ക്രിയകളിൽ സഹൃദയത്വം അഭിനയിച്ചു. “ഈ എമ്പോക്കില്ല തേവീടെ പേച്ചിൻ കേപ്പോരു് വരുമ്പം പാത്തോളിൻ ഏഴിയപ്പടയൊപ്പം തിന്നുമുടിക്കണ കൂട്ടം കോങ്കോലാട്ടം നീക്കണാരോ, ഈ ചനിയപ്പിഞ്ചിനെ ചെവിയാലെ തൂക്കി എടുത്തു് മേലേപടപ്പിൽ കൊണ്ടു് ചപ്പാണ്ടു്?" എന്നു് ഗർജജനംചെയ്ത് പ്രഭ്വി തന്റെ ഇളകിയാട്ടത്തെ അവസാനിപ്പിച്ചു.
തന്നെ ആ ഗൃഹത്തിൽനിന്നും ബഹിഷ്കരിക്കുന്നതിനു് പ്രഖി ഇതിന്മണ്ണം തന്റെ ഭൃത്യ ന്മാരോടു് ആജ്ഞാപന അരുളിച്ചെയ്തപ്പോൾ, നിണമണിഞ്ഞുള്ള മുഖത്തോടുകൂടിയ ബാ ലൻ, മനുഷ്യലോകത്തിലും ബഹുകേസരികളുടെ ജനനം താണനിരകളിലാണു് എന്നുള്ള
പ്രാണിശാസ്ത്രതത്വത്തെ സ്ഥാപിക്കുമാറ്റ്: ജംഭിതപ്രാഗത്ഭ്യനായി സമസ്തവിക്രമധാമമായി ആ നായികയ്ക്കും മറ്റും കാണപ്പെട്ടു. മന്ത്രബദ്ധരായ സർപ്പങ്ങളെപ്പോലെ നായികയും ഭൃത്യ രും നില്ക്കുന്നതിനിടയിൽ "ആ അടിച്ച കൈ വാഴട്ടെ! ഇന്നു് നിങ്ങൾ എൻ്റെ തലയിൽ ക ളംതോണ്ടി... നാളെയൊരുകാലത്ത് ഇവിടംതന്നെ കുളംകോരിപ്പോകാം. എല്ലാത്തിനും ഈശ്വരൻ സാക്ഷി. എന്തായാലും, ആ തങ്കുവായ് ഉപ്പുനീരു കുടിച്ചുപോകും. അന്നു പറ യാം ശേഷം," എന്നു ശാന്തതയോടും ഗാംഭീര്യത്തോടും പറഞ്ഞുകൊണ്ടു് ബാലൻ അവി ടന്നു് നിഷ്ക്രമിച്ചു. പ്രഭ്വിയുടെ കോപാഗ്നി പശ്ചാത്താപപ്രസ്രവണത്താൽ ശമിപ്പിക്കപ്പെടു മ്പോൾ അന്നത്തെ സംഭവം തൻ്റെ ഭർത്താവുപോലും അറിഞ്ഞുപോകരുതെന്നുള്ള കഠിന ശാസനത്തെ ഭൃത്യർക്ക് കൊടുത്തു. അതിനെ ലംഘിച്ചാലുള്ള അനുഭവത്തെ ഊഹിക്കാൻ ശക്തന്മാരായിരുന്ന ഭൃത്യവർഗ്ഗത്തിൽ ശിക്ഷാഭയംകൊണ്ടു് ആ സംഭവത്തിന്റെ സ്മൃതിപോ ലും മാഞ്ഞുപോയി. എന്നാൽ പ്രഭ്വിയുടെ മനസ്സിനെ മാത്രം അവരുടെ അപരാധം ഒരു അപസ്മാരബാധപോലെ ബഹുകാലം പീഡിപ്പിച്ചുകൊണ്ടിരുന്നു.
ചാപമുക്തമായ ശരത്തിൻ്റെ വേഗത്താൽ ബാലൻ, തനിക്ക് ഒരു ഭാഗ്യസോപാനമെ ന്നു കരുതി പാർത്തിരുന്ന ഭവനത്തിനു പുറത്തായി. തരുശിഖരങ്ങളിലും ഭൂകുഹരങ്ങളി ലും നിദ്രയെ അവലംബിച്ചിരിക്കുന്ന ദശവയസ്കനായ ആ ബാലന് ത്വരിതഗതിക്കിടയിലു ണ്ടായ ശ്വാസവേഗം വീണ്ടും ക്രമപ്പെട്ടു. നക്ഷത്രപങ്ക്തികൾ ആകാശത്തിൽ മോഹനത രമായി ശോഭിക്കുന്നുണ്ടെങ്കിലും തന്റെ ഗമനത്തെ വിഷമപ്പെടുത്തുന്ന നിബിഡാന്ധകാര ത്തോടുകൂടിയ ഒരു വ്യമോഹം ബാലൻ്റെ മനസ്സിനും വ്യാപിച്ചു. പുരുഷപദത്തിൽ നിന്നു് പതിതനാക്കപ്പെട്ടിരിക്കുന്നു എന്നൊരവജ്ഞകൊണ്ടു് അവൻ്റെ മാനസോല്ലാസനൈർമ്മ ല്ല്യങ്ങളും സ്വാശ്രയയബുദ്ധിയും നഷ്ടമായി. എങ്കിലും, സത്യനിഷ്ഠനായ ന്യായാധിപന്റെ നിലയിൽ തന്റെ ആത്മശോധനചെയ്തു്. പ്രഭ്വിയുടെ നൃശംസതയെ മറന്നു് തന്റെ കുസൃതി കൊണ്ടു് അവരെ കോപിപ്പിച്ച ഭാഗം സംഭവത്തെകുറിച്ചു് ക്ലേശിച്ചു. വിദ്യാഭ്യസനകാലത്തു വിശപ്പുകൊണ്ടുവലഞ്ഞപ്പോൾ ഭക്ഷണം ലഭിക്കാഞ്ഞു തൻ്റെ മാതാവോടു ശണ്ഠകൂടി "ഒഴ ക്കരിക്കു് വഴി തേടിക്കൊണ്ടു വന്നേയ്ക്കാം" എന്നു ശപഥംചെയ്ത് പോന്ന ദരിദ്രനായ താൻ അഹങ്കരിച്ചതു് വലിയ മൂഢതയും മൂർഖതയും ആയിപ്പോയെന്ന് ബാലന്റെ മനസ്സ് വേദന പ്പെട്ടു. തന്നോടു പ്രത്യേകിച്ചൊരു വാത്സല്യബന്ധമുള്ള ഗുരുനാഥാനുഗ്രഹത്താൽ അഹോ രാത്രശാസനോപദേശങ്ങൾമാർഗ്ഗേണ നല്കപ്പെട്ട വിജ്ഞാനം വ്യർത്ഥമായി എന്നു തോ ന്നി അവന്റെ ലജ്ജയും വ്യഥയും വർദ്ധിച്ചു. ഗർഭാശയത്തിൽ നിഷ്ടപിണ്ഡമായിക്കി ടന്ന കാലത്തുതന്നെ ഗർഭച്ഛിദ്രം സംഭവിച്ചുപോയെങ്കിൽ താൻ എത്ര ഭാഗ്യവാനായിരുന്നു എന്നുള്ള പന്ഥാവിലേക്ക് തൻ്റെ ചിന്തകൾ വ്യതിയാനം ചെയ്തു. ജീവധാരണം നരകജീവി തമെന്നുള്ള ആത്മഗ്രാഹം അവനെ ഗ്രസിച്ചു തുടങ്ങി. തൻ്റെ പുറകിലായി ഒന്നുരണ്ടുനാഴിക ദൂരത്തു് മുരളുന്ന സമുദ്രത്തെ ശരണംപ്രാപിച്ച് പ്രാപഞ്ചികാരിഷ്ടങ്ങളിൽനിന്നു് മുക്തനാവുക യോ? എന്നാൽ ഭക്ഷണരംഗത്തുനിന്നു് പോരുമ്പോൾ ഈശ്വരങ്കൽ സമർപ്പിച്ചു് ഘോഷി ച്ച ഭാവിസംഭവങ്ങൾക്കു് താൻ എങ്ങനെ സാക്ഷിയാകും? വിശിഷ്യ, മാതൃസംരക്ഷണമാ കുന്ന പ്രഥമർണ്ണമോചനത്തെ നിർവഹിപ്പാൻ ജീവിച്ചിരിക്കുന്നതിനു് താൻ ബദ്ധനുമല്ലേ?
വിശാലമായ ആകാശമണ്ഡലം അതിൻ്റെ സഹസ്രകോടി നേത്രങ്ങളാകുന്ന നക്ഷത്രങ്ങളു ടെ സ്ഫുരണംകൊണ്ടു് അവന്റെ ഈ തത്വബോധോദയങ്ങളെ അഭിമാനിക്കുന്നതായി ഒരു ദിവ്യസംപ്രഹർഷം ബാലൻ്റെ അന്തരംഗത്തിൽ പ്രചരിക്കയാൽ, അവൻ്റെ ആത്മാവും തി രുവിതാംകൂറിന്റെ ഭാവൈശ്വര്യവും രക്ഷപ്പെട്ടു. ആത്മീയപഥങ്ങളെ ആശ്രയിച്ചുള്ള ചിന്തക ളെ അവസാനിപ്പിച്ചുകൊണ്ടു്, സംക്ഷേപമായി അന്നത്തെ പൂർവ്വരംഗസംഭവത്തെക്കുറിച്ച് വീണ്ടും പര്യാലോചനചെയ്ത് തന്റെ ശിരസ്സിൽ ഏറ്റിട്ടുള്ള മുറിവിനു വേണ്ട ചികിത്സയ്ക്കുള്ള മാർഗ്ഗത്തെക്കുറിച്ച് വിചാരം തുടങ്ങി. വഴിയരികിലുള്ള രാമച്ചത്തിൻ്റെ ഇലകൾ പറിച്ചു് കര ശുചീകരണം സാധിച്ചുകൊണ്ടു് അതികരുണയോടുകൂടി ശിരസ്സിലും രക്തം പ്രവഹിച്ചിട്ടുള്ള ഭാഗങ്ങളിലും ഒന്നു സ്പർശിച്ചു. അപ്പോഴുണ്ടായ രക്തസ്പർശംകൊണ്ടു്. ബാലന്റെ സകല നാ ഡികൾക്കും ഒരു പുനർജ്ജ്യംഭണം ഉണ്ടായി. ആ വ്രണം എക്കാലത്തും, നവജീവനോടുകൂ ടി, സ്വദുർഗ്ഗർവശമനത്തിനു് ഒരു ശാശ്വതോപദേഷ്ടാവായി, വേദനയെ നല്കിക്കൊണ്ടിരി ക്കട്ടെ. എന്നു് വിധിച്ചുകൊണ്ടു് തൻ്റെ ഗമനത്തെ തുടർന്നു.
ഏകദേശം ഒരുനാഴിക ദൂരം നടന്നപ്പോൾ മുൻഭാഗത്ത് ജനബഹളത്തിൻ്റെ സഞ്ചാരാ രവവും കേൾക്കുമാറായി. ആകാശത്തിൽ ധൂമപ്രസരവും, ചെടികളുടെയും വൃക്ഷങ്ങളുടെയും ഇടയിൽക്കൂടി ദീപപ്രഭയും കണ്ടുതുടങ്ങി. തൻ്റെ യജമാനൻ അടുത്തകാലത്ത് ഗുരുപാദരാ യി വരിച്ചിരിക്കുന്ന യോഗീശ്വരൻ്റെ ഭജനസംഘമായിരിക്കാമെന്നുള്ള വിചാരത്തോടുകൂടി ബാലൻ പാദശബ്ദം അമർത്തി ജനസംഘം കൂടിയിരിക്കുന്നതിന്റെ പ്രാന്തത്തിൽ അടുത്ത്. ചെടികളുടെ ഇടയിൽ തൻ്റെ ദേഹത്തെ മറച്ചുനിന്നു. തൻ്റെ നേത്രങ്ങൾക്കു് ആദ്യമായി ഗോചരമായതു്, ഗജത്തെപ്പോലെ മന്ദമായി ശിരശ്ചലനം ചെയ്തുകൊണ്ടു നില്ക്കുന്ന തന്റെ യജമാനൻതന്നെ ആയിരുന്നു. ഈ പ്രഭുവിൻ്റെ ഏഴടി പൊക്കവും മൂന്നടി മാർവിസ്താര വും സൃഷ്ടിയുടെ ഒരു അതിവിശേഷകകർമ്മമായി അക്കാലത്തു് വിചാരിക്കപ്പെട്ടിരുന്നില്ല. അവിദഗ്ദ്ധനും അരസികനുമായ ക്ഷുരകനാൽ അദ്ദേഹത്തിൻ്റെ ശിരസ്സിൽ ഊർദ്ദഭാഗത്ത് ധനുരാശിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കുടുമ ദെർഘ്യവും മാർദ്ദവവും കുറഞ്ഞു് ഇടതുഭാഗ ത്തോട്ടു വിതറിക്കിടക്കുന്നതിനെ ധരിച്ചിരിക്കുന്നതു് സ്വസമുദായമുദ്രകളിലുള്ള പ്രതിപത്തി യെ സാക്ഷീകരിക്കുന്നു. കർണ്ണങ്ങളിൽ രക്തകോഹിനൂർകൾപോലെ ശോഭിക്കുന്ന ക ണ്ഡലദ്വന്ദ്വവും കുരങ്ങളിൽ മദ്ധ്യാംഗുലികൾ ഒഴികെ മറ്റ് എട്ടിലും പൂർവകാലാംഗുലിയങ്ങ ളുടെ ഒരു പ്രദർശനമെന്നപോലെ ആ വർഗ്ഗം ആഭരണങ്ങളെ ധരിച്ചിരിക്കുന്നതും, "പോകു ന്നിടത്തെല്ലാം പത്തുകാശിന്റെ കരുവു് കൈക്കലിലിരിയ്ക്കണം" എന്നുള്ള അദ്ദേഹത്തിന്റെ കാരണവന്മാരുടെ സിദ്ധാന്തത്തെ അനുഷ്ഠിക്കുകകൊണ്ടു മാത്രമായിരുന്നു. അദ്ദേഹത്തി ന്റെ നേത്രങ്ങൾ ആകൃതിയിലും വർണ്ണത്തിലും തൊണ്ടിപ്പഴത്തോടു സാമ്യം വഹിക്കുന്നു ണ്ടെങ്കിലും, ഗണ്ഡങ്ങളിൽ വളർന്നു കൃഷ്ണചാമരങ്ങളായി തൂങ്ങുന്ന കൃതാക്കൾ അദ്ദേഹത്തി ന്റെ ഗാംഭീര്യത്തെ ഒരു ക്രൗര്യരസപ്രചുരിമകൊണ്ടു് പുഷ്ടീകരിക്കുന്നുണ്ടെങ്കിലും, അതുക ളെല്ലാം അദ്ദേഹത്തിൻ്റെ പരമാർത്ഥസ്വഭാവത്തെ സംബന്ധിച്ചിടത്തോളം വ്യാജവക്താ ക്കളായ സ്തുതിപാഠകന്മാരായിരുന്നു. അദ്ദേഹം ധരിച്ചിരിക്കുന്ന മൂന്നരവീതിയിലുള്ള കട്ടി യും കവിണിയും, ഉദരത്തിൻ്റെ പരമാർത്ഥപരിമിതിയെ മറികടക്കുന്ന മടക്കുകവിണിയും,
ശരീരത്തിന്റെ നാനാഭാഗങ്ങളിലും അണിഞ്ഞിരിക്കുന്ന ഭസ്മത്രിപുണ്ഡങ്ങളും, ഏകദേശം ഒരു ഗർദ്ദഭച്ചുമടു സ്വർണ്ണം കെട്ടിയിട്ടുള്ളതും ഓരോ മണിക്കും ഒരു നാരങ്ങയോളം മുഴപ്പുള്ള തും ആയ രുദ്രാക്ഷമാലയും, 'പെരുമയ്ക്കടയാളം' എന്നു്, ശ്രീകൃഷ്ണൻ, ആകാശം, പർവ്വതം, സമുദ്രം, ഗജം എന്നിവകളെ ദൃഷ്ടാന്തമാക്കി അദ്ദേഹം ഘോഷിക്കുമാറുള്ള ഗജമേചകവർ ണ്ണത്തെ കഴിയുന്നത്ര ഗോപനംചെയ്തിരുന്നു.
പ്രഭുവിന്റെ സ്വഭാവമാർദ്ദവം അറിഞ്ഞിരുന്ന ബാലനു് അദ്ദേഹത്തിൻ്റെ മുൻപിൽ പ്രവേ ശിക്കുന്നതിനു് ലവലേശവും അധൈര്യം ഇല്ലാതിരുന്നുവെങ്കിലും, നാഞ്ചിനാട്ടുപിള്ളമാർ, ശൈവന്മാരായ സ്ഥാനികന്മാർ, പ്രഭുവിൻ്റെ വർഗ്ഗ്യന്മാരായ നായർപ്രമാണികൾ ആദിയാ യി ഏകദേശം പത്തുനാനൂറോളം ജനങ്ങൾ അദ്ദേഹത്തെ ചുറ്റിനില്ക്കുന്നതു കാണുകയാൽ, അദ്ദേഹത്തിന്റെ ഉപാന്തപ്രവേശനത്തെ അവൻ ആ ഘട്ടത്തിൽ കാംക്ഷിച്ചില്ല. രാജ്യത്തി നു് 'ആപച്ശൂലം' കണ്ടിരിക്കുന്ന ആ കാലത്തു്, അദ്ദേഹത്തിൻ്റെ ഭവനംവക പ്രാചീനപാ ളയവും പടനിലവുമായ ആ മൈതാനത്തെ, മതസംബന്ധമായ ഒരാഘോഷത്തിനാകട്ടെ, അനുവദിച്ചതു് പ്രഭുവിൻ്റെ സ്വാഭാവസ്ഥിതികൾക്കു് ഒരാശ്ചര്യസംഭവമായി ബാലനുതോ ന്നി. ബാലൻ ആ സ്ഥലത്തെയും അവിടെ തൻ്റെ യജമാനൻ്റെ ഭവനസ്മാരകമായി നിർമ്മി ക്കപ്പെട്ടിട്ടുള്ള കല്ലുമണ്ഡപത്തെയും സംബന്ധിച്ചു് ഓരോ ഐതിഹ്യങ്ങൾ ആ ഭവനത്തിൽ തന്റെ സഹചാരികളായുള്ള വൃദ്ധന്മാരിൽനിന്നും കേട്ടിട്ടുണ്ടായിരുന്നതേയുള്ളൂ. ഷോഡശ സ്ഥൂണങ്ങളോടും വിചിത്രവിഗ്രഹവേലകളോടും വെൺമാടമായി പണിചെയ്യപ്പെട്ടിട്ടുള്ള കല്ലുമണ്ഡപത്തെ നോക്കിയപ്പോൾ, അതു് തൽക്കാലം ഒരു യോഗീശ്വരവസതിക്കു് യോ ഗ്യമാക്കിതീർക്കപ്പെട്ടിരുന്നു എങ്കിലും, ജീവരക്ഷോപയുക്തങ്ങളായ ബഹുവിധം ആയുധ ങ്ങളേയും വിവിധമുഖന്മാരായ കിങ്കരന്മാരേയും അതിനകത്തു് കാണുകയാൽ, അതിന്റെ നിർമ്മാണാവശ്യത്തെത്തന്നെ ആ മണ്ഡപം അപ്പോഴും നിറവേറ്റുന്നതായി ബാലൻ അനു മിച്ചു. മണ്ഡപത്തിൻ്റെ പിൻഭാഗത്തുള്ള ഭൂമിയിൽ തിമിർത്ത ഗാത്രങ്ങളോടുകൂടിയ അശ്വം,
വൃഷഭം, ഗർദ്ദഭം... മുതലായ മൃഗങ്ങളെ നിർത്തിട്ടുണ്ടായിരുന്നു. മണ്ഡപത്തിന്റെ പുരോഭാഗം അവർണ്ണനീയമായുള്ള സാന്നിദ്ധ്യത്തോടുകൂടി പ്രശോഭി ക്കുന്നു. ആ വെളിപ്രദേശത്തിൻ്റെ മദ്ധ്യത്തിൽ പൂർവ്വദക്ഷിണപശ്ചിമോത്തരഭാഗങ്ങളിൽ അഗ്നികുണ്ഡങ്ങൾ വളർത്തിയിരിക്കുന്നു. ജടാഭാരം, കാഷായാംബരം, യോഗവേഷ്ടി, യോ ഗദണ്ഡം ഇത്യാദി ധരിച്ചിട്ടുള്ള ചില ശിഷ്യപ്രധാനന്മാർ ഈ കുണ്ഡങ്ങളിൽ ബഹുവിധപ ദാർഥങ്ങൾ അർപ്പിച്ചു് അക്ഷയജ്വാലയോടുകൂടി അഗ്നിയെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ചതുഷ്കണ്ഡങ്ങങ്ങളുടെ മദ്ധ്യത്തിൽ അതുകളുടെ തേജഃപുഞ്ജം മൂർത്തീഭവിച്ചതുപോ ലെ ഒരു ജ്യോതിഷ്മാൻ, ആശാപാശവിനിർമ്മുക്തനും സർവവാസനാവർജ്ജിതനും വർ ത്തമാനനിവൃത്തനും തമോഹങ്കാരവിരഹിതനും എന്നുള്ള നിലയിൽ ഭദ്രപീഠത്തിന്മേൽ സ്ഥിതിചെയ്യുന്നു. വാമാംഗുഷ്ഠാഗ്രത്തെ ഊന്നി മടക്കിവെച്ചിട്ടുള്ള പാദത്തിന്റെ ഊരുവി ന്മേൽ ദക്ഷിണപാദവും അതിന്മേൽ വാമഹസ്തവും ജ്ഞാനമുദ്രയോടുകൂടി ദക്ഷിണഹസ്തവും സ്ഥാപിച്ച്, നമ്രമുഖനായി, നാഭിയെ ലക്ഷ്യമാക്കിയുള്ള സ്ഥിരവീക്ഷണത്തോടുകൂടി, ശ്രോ
ണിപ്രവേശംകൊണ്ടു് പീഠസ്പർശം ചെയ്യാതെ, കേവലം കാഷ്ഠശരീരനായി ഒരു വിഷമ
യോഗാസനത്തെ അവലംബിച്ചിരിക്കുന്ന, ആ പുരുഷനെ കണ്ടപ്പോൾ അവിടെ സന്നിഹി തരായുള്ള മറ്റു് ബഹുജനങ്ങളെപ്പോലെ ബാലനും താൻ അറിയാതെ ബദ്ധാഞ്ജലിയായ് ഭവിക്കുന്നു. സതീദഹനാനന്തരം സാക്ഷാൽ വാമദേവൻ അനുഷ്ഠിച്ച ദീർഘയോഗത്തിന്റെ രൗദ്രപ്രഭ ഈ യോഗീശ്വരനിൽ പൂർണ്ണമായി പകർന്നു് കാണപ്പെടുന്നു. ബ്രാഹ്മം, ആർഷം, ക്ഷാത്രം എന്നീ ധർമ്മങ്ങൾ സ്ഫുടമായി സ്ഫുരിക്കുന്ന ആ ആകാരം അതുകളുടെ സംഗമമാ ഹാത്മ്യംകൊണ്ടു് ത്രിവേണീമാഹാത്മ്യത്തെയും അധഃകരിക്കുന്നു. അതാ ധ്യാനത്തിൽനി ന്നും വിരമിച്ച ആ ദാന്തത്മാവിൻ്റെ നേത്രങ്ങൾ വജ്രസ്ഫുരണങ്ങളോടുകൂടി ശോഭിച്ചു് അഗ്നി കുണ്ഡങ്ങളിലെ പ്രഭയെ ധൂസരമാക്കുന്നു. അന്തർഭാഗത്തിലേക്കു് അത്യഗാധതയേയും, ബഹിർഭാഗത്തിലേക്കു് അതിദൂരവീക്ഷണശക്തിയേയും പ്രത്യക്ഷമാക്കി നീലരക്തസമ്മി ശ്രദ്യുതികളെ വിതറുന്ന ആ നേത്രങ്ങൾ, ആ പുരുഷനിൽ വാമദേവത്വവും കാമദേവത്വവും കാലധർമ്മാനുസാരമായി കൃത്രിമസങ്കലനംചെയ്തിരിക്കുന്നതിന്റെ സുവ്യക്തസൂചകങ്ങളാ യി വിളങ്ങുന്നു. സൗന്ദര്യാദിലക്ഷണങ്ങൾ സങ്കല്പവേലാവിലംഘികളായി വിലസുന്ന ആ ശാരീരം കലികാലത്തെ നവമനോധർമ്മങ്ങളിൽ പരിചയിച്ചിട്ടുള്ള ഒരു നവവിധാതാവി നാൽത്തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കണം. ഉഗ്രതയും ശാന്തതയും തങ്ങളിൽ മത്സരം കലർ ന്നു് കളിയാടിക്കൊണ്ടിരിക്കുന്ന ആ മുഖത്തിലെ അനുക്ഷണചേഷ്ടാഭേദങ്ങൾ പ്രേക്ഷക ന്മാർക്കു് അദ്ദേഹത്തിൻ്റെ സ്വഭാവഗ്രഹണം ദുഷ്പ്രാപമാക്കുന്നു. ക്ഷത്രിയാന്തകനായ ഭാർഗ്ഗവരാമന്റെ ഗാംഭീര്യത്തോടുകൂടിയ ശിരശ്ചലനങ്ങൾ ചെയ്ത് അനുവാദസൂചകങ്ങൾ അരുളുന്ന ആ മഹാനുഭാവൻ ക്ഷത്രിയകുലസംരക്ഷകനായ രഘുരാമബാലന്റെ ശാന്തമൃദു ലസ്വരത്തിലാണു് വാചാകല്പനകൾ നൽകുന്നതു്. സരസ്വതീകരലസത്തായ വീണയുടെ ചേതോഹാരിത്വത്തോട് കൂടിയ അദ്ദേഹത്തിന്റെ വചസ്സുകൾ സകലചരാചരങ്ങളേയും വശീകരിക്കുന്നു. പാദങ്ങളിൽ വീണു് തൊഴുന്ന ഭക്തന്മാരെ നിസ്സീമമായ നാട്യകലാവൈ ദഗ്ദ്ധ്യത്തോടുകൂടി അദ്ദേഹം സസ്നേരം കടാക്ഷം ചെയ്തനുഗ്രഹിക്കുന്നു. സംഭാവനയായി സമർപ്പിക്കപ്പെടുന്ന ദ്രവ്യങ്ങളെ നട്ടുവേഷധാരികളായ ചില കാര്യസ്ഥന്മാർ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനെ സ്വധർമ്മവിലോപമായി അദ്ദേഹത്തിൻ്റെ കരവിക്ഷേപങ്ങൾകൊ ണ്ടു് നിരോധിക്കുന്നതിൽ എത്ര ധർമ്മശാസ്ത്രങ്ങൾ അന്തർഭവിച്ചിരിക്കുന്നു?
യോഗീശ്വരൻ, അന്നത്തെ യോഗസമാധിയും ഉപഹാരസ്വീകരണവും അവസാനി ച്ചപ്പോൾ, ധ്യാനപരിശ്രമംകൊണ്ടുള്ള അലസതയെ സ്ഫുരിപ്പിക്കുന്നതായ അധരങ്ങളെ വിടുർത്തി ചില ആജ്ഞകളെ അരുളിച്ചെയ്യുന്നു. അതുകളെ ചെവിക്കൊള്ളുന്നതിനായി ജനസംഘങ്ങൾ അഗ്നികുണ്ഡങ്ങളോടു് അണഞ്ഞു് ഒരു ജനവലയാകാരമായി സ്ഥിതി ചെയ്യുന്നു. എന്തോ വിശേഷമായ ഒരു ദ്രവ്യം കുണ്ഡങ്ങളിൽ അർപ്പിക്കപ്പെടുന്നു. കുണ്ഡങ്ങ ളിൽനിന്നെഴുന്ന ധൂമം ചുറ്റും വ്യാപിച്ച് ഭക്തതതിയെ പരമാനന്ദാധീനരാക്കുന്നു. ധൂമത്തിന്റെ വിശേഷഗന്ധം ബാലൻ്റെ അപക്വമായും, ആ രാത്രിയിലെ ശ്രമങ്ങൾകൊണ്ടു് ക്ഷീണമാ യുമുള്ള സ്‌നായുക്കളെത്തളർത്തി ബുദ്ധിയെ മന്ദിപ്പിക്കുന്നു, ഭൂസ്പർശം വെടിഞ്ഞു് ശരീരം ആകാശസഞ്ചാരവും ആരംഭിച്ചതുപോലുള്ള ഒരു ഭ്രമത്തെ ഉദിപ്പിക്കുന്നു; മൈതാനവും മണ്ഡപവും യോഗീശ്വരനും ഭക്തന്മാരും സ്വകീയരൂപങ്ങളെ ത്യജിച്ചു് കാനൽജലമായതു പോലെ തോന്നിക്കുന്നു; ബ്രഹ്മാണ്ഡഭ്രമണത്തിനിടയിൽ സ്വശരീരം ശിഥിലീകരിപ്പെട്ടു് പരമാണുക്കളായിത്തീർന്നതുപോലെയും, അനശ്വരമായ ആത്മാവു് അനന്തമായി സ്വച്ഛന്ദ സഞ്ചാരം ചെയ്യുന്നതുപോലെയും ഒരാത്മാനുഭൂതി അവനു് സഞ്ജാതമാകുന്നു.
ഇങ്ങനെയുള്ള മനോവികാരങ്ങൾക്കധീനനായി ബാലൻ സംഭ്രമിക്കുന്നതിനിടയിൽ ഡോലക്കു്, സാരന്ദ മുതലായ സംഗീതമഗ്രികളോടുകൂടി യോഗീശ്വരൻ ഒരു ശിവസ്തവഗാ നം ആരംഭിച്ചു. മധ്യമശ്രുതിയിൽ ത്രിസ്ഥാനത്തെ അവലംബിച്ചു് സൂക്ഷ്മമായും, സ്ഫുടമായും, സ്വരഭ്രമണചാതുരികളോടും, അനുഭവരസത്തോടും, ബ്രഹ്മാണ്ഡവും നിശാദേവിയും പരാശ ക്തിയും ദ്രവിച്ചുപോകും വണ്ണം ഒരു വിദേശീയകീർത്തനത്തെ സിദ്ധൻ ഗാനംചെയ്തു. അംഗ വിക്ഷേപഗോഷ്ടികളൊന്നും കൂടാതെ സ്വരമാധുര്യംകൊണ്ടു് ജീവലോകത്തെ വശീകരിച്ചു് നിർജ്ജീവസാധനങ്ങളാക്കുന്ന യോഗീശ്വരൻ ഒരു ഗന്ധർവനെന്നപോലെ സദസ്യർക്കു് അപ്പോൾ കാണപ്പെട്ടു. സങ്കീർത്തനശ്രവണത്തിൻ്റെ ദിവ്യാനന്ദലഹരിയെ അനുഭവിക്കു ന്ന ഇവരുടെ മനസ്സിൽ ആ പ്രദേശം ദേവവനിതമാരുടെ നൃത്തമണ്ഡപംതന്നെ എന്നുള്ള ഒരു മായാവിഭ്രമം ഉദിച്ചു. അവരുടെ ഉള്ളിലുണ്ടായ ക്ഷോഭങ്ങളുടെ തിരക്കുകൊണ്ടു് പല തും ഉച്ചരിച്ചു് ആ അവധൂതനെ അവതാരപുരുഷനാക്കിക്കല്പിച്ചു് അവർ ആരാധനചെയ്തു.
പ്രഭു മുതലായ സദസ്യർക്കു് സ്വർഗ്ഗാനുഭൂതിയെ ഉണ്ടാക്കിയ ആ സംഗീതം ബാലൻ ആത്മാവു് അനുഭവിച്ചുകൊണ്ടിരുന്ന ബ്രഹ്മാനന്ദനിർവ്വിശേഷമായ നിർവ്വതിയെ ഭഞ്ജിച്ചു. രാജ്യങ്ങൾക്ക് വില പോരുന്നതായ ആ സംഗീതത്തിൻ്റെ ആരംഭത്തിൽത്തന്നെ ബാ ലൻ അവനെ ഗ്രസിച്ചിരുന്ന സംഭ്രമണത്തിൽനിന്നു് വിമുക്തനായി. ശിരോമാംസഭേദനം ചെയ്യപ്പെട്ട സന്ദർഭത്തിലും ആത്മപ്രൗഢിയെ പ്രദർശിപ്പിച്ച ബാലൻ സംഗീതവർഷമേ റ്റപ്പോൾ പ്രാണഭയംകൊണ്ടെന്നപോലെ ഗാരുഡമായ വേഗത്തോടുകൂടി ആ ഭൂമിയിൽ നിന്നും പലായനം ചെയ്തു. മാർഗ്ഗനിശ്ചയമില്ലായിരുന്നുവെങ്കിലും നക്ഷത്രങ്ങളുടെ ഗതിയെ ക്കുറിച്ചുള്ള ജ്ഞാനം അവൻ സമ്പാദിച്ചിരുന്നതിനാൽ രാത്രി എന്തായി എന്നും താൻ ഏതു് ദിക്കിലേക്കു് പോകുന്നുവെന്നും, നിർണ്ണയിക്കാൻ അവനു് സാധിച്ചു. ചില വന പ്രദേശങ്ങൾ, കർഷകന്മാരാൽ സുരക്ഷിതമായ പറമ്പുകൾ, ജലശൂന്യമായ സരസ്സുകൾ, വിളവെടുത്ത് വെയിൽകൊണ്ടു് വരണ്ടുവിണ്ടതായ പാടങ്ങൾ, നിലംപറ്റി വളരുന്ന മുൾച്ചെ ടികളുടെ നിബിഡതകൊണ്ടു് പാന്ഥവർജ്ജിതമായ മരുഭൂമികൾ, ഇതുകളെല്ലാം കടന്നു് അരുണപ്രഭ കണ്ടുതുടങ്ങിയപ്പോൾ തിരുവനന്തപുരത്തുനിന്നും ആരുവാമൊഴികോട്ടയ്ക്കുള്ള രാജപഥത്തിൽ 'വില്ലിക്കിറി' എന്ന സ്ഥലത്തെത്തി, നേരെ പടിഞ്ഞാറു നോക്കി നട ന്നു. കുറച്ചുദൂരം നടന്നതിൻ്റെശേഷം തൻ്റെ അഭീഷ്ടസിധിക്കായി അഗസ്തോപദേശമായ ആദിത്യഹൃദയമന്ത്രത്തെ
"അഭ്യുദയം നിനക്കാശൂ വരുത്തുവാ- നിപ്പോളിവിടേയ്ക്ക് വന്നിതു ഞാനെടാ."
എന്നുള്ള പ്രാരംഭഭാഗംമുതൽ ഉറക്കെയും ശബ്ദപദവ്യക്തികളോടും പാരായണംതുട ങ്ങി. ഏകാഗ്രചിത്തനായി മന്ത്രജപത്തോടുകൂടി ബാലൻ നടക്കുന്നതിനിടയിൽ ശ്രീ ബാഹുലേയന്റെ വിവാഹസൗധമെന്നു പേർകൊണ്ടിരിക്കുന്ന വേളിമലയുടെ സാന്ദ്രമായ
മരതകച്ഛവി കണ്ടുതുടങ്ങി. ശ്രീസമ്പൂർണ്ണമായ ആ വിശുദ്ധഹർമ്മ്യത്തിൻ്റെ മുഖമണ്ഡപം പോലെ ഉദയഗിരി എന്ന ദുർഗ്ഗവും അതിനു് മകുടഭൂഷാസ്തംഭമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ധ്വജവും, ഉദയവാതപോതത്താൽ മന്ദമായി ചലിക്കപ്പെടുന്ന ശംഖമുദ്രാങ്കിതപതാകയും, കേതുവിന്റെ ഇരുഭാഗത്തും ദുർഗ്ഗത്തിന്റെ പാർശ്വവർത്തിയായ ക്ഷേത്രത്തിൽ വസിക്കുന്ന ദുർഗ്ഗായുഗളംതന്നെ ഭൂകമ്പിനി, ഗർഭധ്വംസിനി എന്ന നാമങ്ങളെ ധരിച്ച് രക്ഷിതാക്കളായി നില്ക്കുന്നതുപോലെ കാണപ്പെടുന്ന വലിയ പീരങ്കികളും, ദുർഗ്ഗത്തെ ആവരണംചെയ്യുന്ന ഉന്ന തമായ ഛിദ്രപ്രാകാരവും, ദിഗ്ഗജങ്ങൾപോലെ എട്ടു് ദിശാഭാഗങ്ങളിലും ഉറപ്പിക്കപ്പെട്ടിട്ടുള്ള കൊത്തളങ്ങളും, ആ സ്ഥലങ്ങളിലെ ഛിദ്രദ്വാരങ്ങളിൽക്കൂടി വൈരിവാരങ്ങൾക്ക് ഭയപ്ര ദമായി വദനരന്ധ്രങ്ങളെ കാണിക്കുന്ന ചെറുതരം പീരങ്കികളും, അവിടെ സഞ്ചരിക്കുന്ന ഭടജനങ്ങളുടെ കരങ്ങളിൽ ലസിക്കുന്നവയും സൂര്യപ്രഭതട്ടി വജ്രശാലകൾപോലെ ശോ ഭിക്കുന്നവയുമായ ആയുധങ്ങളും ആ സ്ഥലത്തെ സ്കന്ദക്രീഡാസങ്കേതേമെന്നു് ഉബൈസ്തരം ഘോഷിച്ചുകൊണ്ടിരുന്നു. രാജപഥത്തിനരികിലുള്ള കൊത്തളത്തിൻ്റെ സമീപത്തു ബാ ലൻ എത്തിയപ്പോൾ കോട്ടയ്ക്കകത്തുനിന്നു് ഉച്ചസ്വരത്തിലുള്ള ചില സൈനികാജ്ഞകളും, പട്ടാളങ്ങളുടെ പടഹകാഹളശബ്ദങ്ങളും, അതുകളെ തുടർന്നു് ദുർഗ്ഗഭേദനംചെയ്യുമാറുള്ള ആർപ്പുകളും കേൾക്കുമാറായി. നിർജ്ജീവരാശികൾക്കും ജീവചൈതന്യത്തെ ദാനംചെയ്യു ന്നതായ യോഗീശ്വരസംഗീതത്തിൽ വിരസനായ ബാലനു് ഗംഭീരമായ സൈനികവാദ്യാ രവം സ്വാരസ്യഭൂയിഷ്ഠമായ സരളസംഗീതമെന്നു തോന്നി, അവൻ്റെ ഉന്മേഷം വളർന്നു്, 'സന്താപനാശകരായ നമോ നമഃ' എന്നു് പാരായണത്തെ മുറുക്കിക്കൊണ്ടു് ബാലൻ കോ ട്ടയുടെ പശ്ചിമദ്വാരത്തിലേക്ക് സന്ദർഭയുക്തമായ ഗാംഭീര്യത്തോടും ഉത്സാഹത്തോടും നടന്നുതുടങ്ങി.
പാന്ഥനായ കുമാരൻ്റെ ശ്രവണങ്ങളിൽ പീയൂഷസേചനംചെയ്ത് കാഹളാദിരവങ്ങൾ രാജശാസനത്തോടുകൂടി പുറപ്പെടുന്ന സ്ഥാനാപതിയ്ക്ക് നല്കപ്പെട്ട സൈനികാചാരഘോഷ ങ്ങളായിരുന്നു. സ്ഥാനാപതിയായ പ്രഭുവും സഹകാരികളും അവരുടെ പരിചാരകവൃന്ദവും ഉൾപ്പെടെയുള്ള ആ സംഘത്തിൻ്റെ യാത്ര കാണുന്നതിനായി വിശാലമായ രാജപാത യിൽ അസംഖ്യം ജനങ്ങൾ പാർശ്വങ്ങളിൽ ഒതുങ്ങി അത്യാദരത്തോടുകൂടി നിന്നിരുന്നു. കാഴ്ചയിൽ ഒരു വ്യാപാരസംഘമെന്നു തോന്നിക്കുന്നതിനുള്ള ഒരുക്കങ്ങളോടുകൂടിയാണു് ആ സംഘം പുറപ്പെട്ടതു്. എന്നാൽ, നടുക്കെട്ടുകളും ഭാണ്ഡക്കെട്ടുകളും ശരീരരക്ഷയ്ക്കുള്ള ആയുധനിക്ഷേപസ്ഥാനങ്ങളെന്നു് സൂക്ഷ്മദൃക്കുകൾക്കു് കാണാമായിരുന്നു. സംഘത്തലവ നായ പ്രഭു ചെമ്പഴുക്കാവർണ്ണത്തിലുള്ള ഒരു അറബിക്കുതിരപ്പുറത്തു് ആരോഹണംചെയ്ത് അതിനെ ദൃഢമായി നടത്തി പുറപ്പെടുംവഴിയിൽ ജനതതി ആനന്ദഭരിതരായി ആർപ്പു കൾകൊണ്ടു് വിജയത്തെ ആശംസിച്ചു. അദ്ദേഹത്തിനു് അനുയാത്രയായി കുതിരയുടെ അടുത്തുകൂടി നടന്നിരുന്ന സ്വന്തം കാര്യസ്ഥനായ ഒരു നായർ, ബാലൻ് അഭിമുഖമായുള്ള ആഗമനം കണ്ടപ്പോൾ ദുശ്ശകുനശങ്കകൊണ്ടു് “അങ്ങുന്നേ, പൊല്ലാശകുനമല്ലയോ കാണുന്ന തു്?" എന്നു് മന്ത്രിച്ചു.
പ്രഭു: "എത്ര ശകുനങ്ങൾ കണ്ടു, എന്തെല്ലാം ശകുനപ്പിഴകൾ അനുഭവിച്ചു! നീ തിരിച്ചുപോ. മുന്നോട്ടുവച്ച കാൽ പിൻവലിക്കാൻ മടിയുണ്ടു്."
നായർ: "വേലുത്തമ്പി അങ്ങത്തെ അന്വേഷിപ്പാൻ കൂടിഅല്ലയോ അങ്ങുന്ന് പോണതു്? അതുകൊണ്ടു്, ശകുനം കൂട്ടാക്കാതെ പോയാലോ?"
തന്റെ രണ്ടാമത്തെ പുത്രിയുടെ ഭർത്താവ് ചില സംഗതികളാൽ സ്വഭാര്യയേയും ഗൃ ഹത്തേയും നാട്ടിനേയും ത്യജിച്ചു് പോയിരിക്കുന്ന സംഗതിയേ അപ്പോഴത്തെ യാത്രാരം ഭത്തിലും തന്റെ ഭക്തനായ ഗൃഹകാര്യസ്ഥൻ ഇതിന്മണ്ണം തന്നെ ഓർമ്മിപ്പിച്ചപ്പോൾ പു ത്രിയെക്കുറിച്ചുള്ള വാത്സല്യംകൊണ്ടു് അദ്ദേഹത്തിനു് ക്ലേശാവർത്തനമുണ്ടായി. എന്നാൽ, മറുപടി പറഞ്ഞതു് ഇങ്ങനെയായിരുന്നു: "സ്വന്തം കാര്യം കിടക്കട്ടെ, രാജകല്പനയെ ലം ഘിച്ചുകൂടാ. ബാല്യം മുതൽക്കേ ജീവൻ തൃപ്പാദത്തിൽ പണയപ്പെട്ടുപോയി. അച്ഛന്റെ ചര മാജ്ഞയും ആ പണയപ്പാടിനെ ഭേദപ്പെടുത്തരുതെന്നാണു്; ഞാൻ കൂലിക്കാരനല്ല അതു കൊണ്ടു് കല്പന തന്ന സമയത്തെ ശുഭാശുഭത്തെ മാത്രമേ നോക്കാനുള്ളു. അവിടുത്തെ കാ ത്തുരക്ഷിക്കുന്ന ശ്രീപത്മനാഭൻതന്നെ നമുക്കു് തുണ."
പ്രഭുവിന്റെ വാക്കുകൾക്കുണ്ടായ ഉപശ്രുതി അദ്ദേഹത്തിൻ്റെ അടുത്തെത്തിയ ബാല
“ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ ശത്രുക്ഷയം വരുത്തീടുക സത്വരം."
എന്നുള്ള മന്ത്രസമാപ്തിയായിരുന്നു. അതു കേട്ടു് അത്യന്തം പ്രസാദത്തോടുകൂടി പ്രള തന്റെ കാര്യസ്ഥനോടു് ഇങ്ങനെ പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു: "അവൻ ജപിച്ചുവന്ന മന്ത്രത്തേക്കാൾ ഉത്തമമായ ശകുനം എന്താണുള്ളതു്? ഭയപ്പെടേണ്ട, എല്ലാം ശുഭമായ് വരും"
നായർ: (ബാലനെ സൂക്ഷിച്ചുനോക്കി, വർദ്ധിച്ച പരിഭവത്തോടുകൂടി) “ചോര എറപ്പിച്ചോ ണ്ടു വരുന്നവൻ നല്ല ശകുനമെന്നു് വല്യോരു പറഞ്ഞോണ്ടാൽ ..."
പ്രഭു: (ബാലനോടു്) "നീ എങ്ങോട്ട് പോകുന്നു അപ്പൻ?" പ്രഭുവിൻ്റെ കരുണാപൂരിതസ്വര ത്തിലുള്ള ചോദ്യം കേട്ട് ബാലൻ തിരിഞ്ഞുനിന്നു. ശകുന്തളാപുത്രനായ ഭരതകുമാ രൻ പ്രഥമദർശനത്തിൽ സ്വപിതാവിൻ്റെ അംഗവിലോകനം ഗംഭീരനായി ചെയ്തതു പോലെ ബാലൻ പ്രഭുവിനേയും അശ്വത്തേയും ലക്ഷണശാസ്ത്രജ്ഞന്റെ ഭാവത്തിൽ നോക്കിത്തുടങ്ങി. ബാലൻ്റെ അംഗസൗഷ്‌ഠവവും പ്രഭയും പ്രായവും തൻ്റെ മൃതനായ ഒരു പുത്രനെ ഓർമ്മിപ്പിക്കയാൽ അവൻ്റെനേർക്ക് പ്രത്യേകമായ ഒരു വാത്സല്യം പ്രഭുവിൽ അങ്കുരിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിനെ മൃദുലമായ സ്വരത്തിൽ ഒന്നു കൂടി ആവർത്തിച്ച് പ്രഭു യോഗീശ്വരനെക്കാൾ സൗന്ദര്യസമ്പന്നനും സ്വസമ്പർക്ക യോഗ്യനും എന്നു് ബാലൻ്റെ നേത്രങ്ങൾക്കു് തോന്നുകയാൽ, അദ്ദേഹത്തിന്റെ പ്ര ശ്നത്തിനു് പ്രാതരാശാകാംക്ഷയ്ക്കിടയിലും അവൻ കനിഞ്ഞു... “പുള്ളിപ്പട്ടാളത്തിൽ ചേരാൻ പോണു. പൊന്നുതമ്പുരാനെ സേവിച്ചാൽ കണ്ടോരുടെ കാലുപിടിക്കേണ്ട ല്ലൊ." പ്രഭുവിന്റെ പുരികങ്ങളും ഓഷ്‌ഠസന്ധികളും ഈ വാക്കുകൾ കേട്ടുണ്ടായ ചി ന്തകൾക്കിടയിൽ അർത്ഥവത്തായി ചലിച്ചുപോയി. അങ്ങനെ സംഭവിച്ചതു് പുള്ളി പട്ടാളത്തിൽ ചേരുന്നതിനു് പ്രായം ഒട്ടുംതന്നെ അടുത്തിട്ടില്ലാത്തവനായ ബാലന്റെ
പുറപ്പാടുകൊണ്ടെന്നു് പ്രത്യേകമായി നടിച്ചു്, അവന്റെ മനസ്സി സരിച്ചുതുടങ്ങിയ നീരസത്തെ ബുദ്ധിമാനായ പ്രഭു നീക്കി, രാജസേവനത്തെക്കുറി ച്ചു് അഭിപ്രായമൊന്നും പുറപ്പെടുവിക്കാതെ, "ഈ മുറിവു് നിനക്കെങ്ങനെ കിട്ടി?" എന്നു് ചോദ്യം ചെയ്തു.
ബാലൻ: "നാക്കിൻ്റെ നെറികേടുകൊണ്ടു കിട്ടി."
പ്രഭു: "കൊണ്ടതിനു് അങ്ങോട്ടു കൊടുക്കാതെ നീ പോന്നോ? നിന്നെ കണ്ടിട്ടു് ഒരു റൊക്ക പ്പുള്ളിയാണെന്നു് തോന്നുന്നല്ലോ."
ബാലൻ: (നിലത്തു നോക്കി ആത്മഗതമായിട്ടാണെങ്കിലും, ഉറക്കെ) “എന്തുചെയ്യാം! തന്ന തു് പെറ്റമ്മയെപ്പോലെ ഒരു പെൺപിറന്നവരായിപ്പോയി!"
ബാലന്റെ സങ്കോചങ്ങൾകൂടാതുള്ള മറുപടികളും ഒടുവിലത്തെ ആത്മഗതവും കേട്ട പ്പോൾ പ്രഭുവിനു് അവനിൽ കാഴ്ചയിൽത്തന്നെ ജനിച്ച പ്രസാദം വളരെ വർദ്ധിച്ചു. പ്രള വിന്റെ അടുത്തു പുറകിലായി വേറൊരു അശ്വത്തിൽ ആരോഹണംചെയ്ത് പുറപ്പെട്ടിരുന്ന ആലി ഹസൻകുഞ്ഞു് പോക്കുമൂസ് മരക്കായർ നൂഹുക്കണ്ണ് എന്ന പേരോടുകൂടിയവനും പോക്കുമൂസാ മുതലാളി എന്ന പ്രസിദ്ധവർത്തകൻ്റെ കുടുംബത്തിൽ ഒരു പ്രധാനാംഗവു മായ യുവാവ് തന്റെ വാഹനത്തിൽനിന്നും താഴ്ത്തുചാടി, ബാലന്റെ ആത്മഗതത്തെ അനു മോദിച്ചു. "സബാഷ്! നീ ബഹദൂർ! നമുക്കു് തമ്പി! തലവർക്കുപിള്ളൈ" എന്നു് പലതടവും പറഞ്ഞുകൊണ്ടു്, അവൻ്റെ ബഹുജാലകങ്ങളോടുകൂടിയും മലിനമായുമുള്ള വസ്ത്രത്തിനു് ആ സംഘത്തിന്റെ ആഡംബരങ്ങളോടുള്ള വൈപരീത്യത്തെ ഗണിക്കാതെ അവനെ എടുത്തു് തന്റെ കുതിരപ്പുറത്തിരുത്തി താനും കയറി. തൻ്റെ ആത്മമിത്രമായ മഹമ്മദീയവർത്തക കുമാരന്റെ മഹാമനസ്കതയോടുകൂടിയ ഉചിതക്രിയകൊണ്ടു് ബാലൻ തന്റെ സംഘത്തോടു് സഹയാത്രക്കാരനാക്കപ്പെട്ടതിനാൽ, ദുശ്ശകുനഭയം ദൈവഗത്യാ ദൂരീകരിക്കപ്പെട്ടു എന്നു ള്ള സന്തോഷത്തോടുകൂടി സ്ഥാനാപതി ആ ക്രിയയുടെ മഹത്വത്തെ സ്തുതിച്ചു.
പ്രഭു: (കാര്യസ്ഥനോടു്) "ഇപ്പാൾ ദുശ്ശകുനദോഷം തീർന്നല്ലോ. ഇനി നിൽക്കൂ. ഞങ്ങൾ പോയി വരുന്നതുവരെ വീട്ടിലുള്ളവരെ അസഹ്യപ്പെടുത്താതിരിക്കുന്നതിൽ തന്റെ സാമർത്ഥ്യം കാണിക്കണം. കൊച്ചുമ്മിണിയുടെ കാര്യം ..."
തന്റെ അന്തർഗതത്തെ ഉച്ചരിപ്പാൻ ശക്തനല്ലാതെ ഹസ്തംകൊണ്ടു മാറത്ത് തട്ടി പുത്രി ക്കു സന്തോഷംവരുത്തേണ്ട ഭാരം താൻ വിസ്മരിക്കയില്ലെന്നു് പ്രഭു കാര്യസ്ഥനെ ധരിപ്പിച്ചു. വിപരീത ചേഷ്ടകളൊന്നുംകൂടാതെ അശ്വത്തിൻ്റെ പുറത്തു ഞെളിഞ്ഞു് വീരനായി സ്ഥിതി ചെയ്യുന്ന ബാലൻ ദൈവേച്ഛയാ ലബ്ധമായ സോപാനാരോഹണത്തെ 'അവിഘ്നപരിസമാ പ്ല്യർത്ഥം' ഗാഢമായ പ്രാർത്ഥനയോടെ ആരംഭിച്ചു.