shabd-logo

ഭാഗം -12

22 December 2023

2 കണ്ടു 2
"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"




രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പോലെ കുറച്ചുദൂരം നടന്നപ്പോൾ പുറകോട്ടേയ്ക്കുള്ള അതിയായ ആകർഷണത്താൽ ചേഷ്ടാ ശൂന്യങ്ങളായ പാദങ്ങളോടുകൂടി അയാൾ ഒട്ടുനേരത്തേയ്ക്ക് വിദ്യുത്താഡിതമായ തരുശിഷ്ടം പോലെ നിന്നുപോയി. ആ യുവാവു് പ്രചണ്ഡമായ ഒരു അന്തർവ്വേദനയെ അനുഭവിക്കുന്നു എന്നു കണ്ടു് രാജഭൃത്യന്മാർ അത്യുദാരോപചരണങ്ങളും ആർദ്രവചനങ്ങളുംകൊണ്ടു് അതി നെ ശമിപ്പിക്കാൻ ശ്രമിച്ചു. കുലധനവിദ്യാസൗന്ദര്യാദികളിൽ കുബേരത്വംകൊണ്ടു് ഇഹ ലോകത്തിൽ ദുസ്സാദ്ധ്യമായ കാമ്യങ്ങൾ യാതൊന്നുമില്ലെന്നു് പ്രമാദിച്ചുവന്നതിനു് വിപരീ തമായി, താൻ കാംക്ഷിച്ച ദാരസംസിദ്ധിപോലും ആകാശരേഖപോലെ മായിച്ചിരിക്കുന്ന ആകസ്മികമായ ഈ മഹാപരാധാരോപണം കലികാലത്തിൻ്റെ ധർമ്മവൈകല്യം തന്നെ എന്നു് നിഗമനംചെയ്തു് അയാൾ ആശ്വാസത്തെ അവലംബിക്കേണ്ടിവന്നു. ഈ ദുഷ്പവാദ ശനിയുടെ തൽക്കാലപാപഭാവത്തിനു് ഒരുപക്ഷത്താലും മാർഗ്ഗമില്ലെന്നു് അയാൾ വിചാരി ച്ചു എങ്കിലും ന്യായാധിപസർപ്പവക്ത്രത്തിൽ അകപ്പെട്ടുപോയാൽ പ്രായശ്ചിത്തകർമ്മങ്ങ ളല്ലാതെ വിമോചനപുണ്യകാലം ലഭ്യമല്ലെന്നുള്ള ഒരു പരവശതയും അയാളെ ബാധിച്ചു. തൽക്കാലത്തെ മാനഭ്രംശവും ദ്രവ്യനാശവും സഹനീയംതന്നെ എങ്കിലും, തന്റെ സ്ഥിതി യിലുള്ള ഒരാളിനു് അപരാധത്തിൻ്റെ ആരോപണമാത്രംകൊണ്ടുണ്ടാകുന്നതും ജീവാവസാ നപര്യന്തം നിലനിൽക്കുന്നതുമായ കീർത്തിമാലിന്യം പ്രമാണോപദേശങ്ങളാലും പ്രായ ശ്ചിത്തങ്ങളാലും അപരിഹാര്യമെന്നു് ഖേദിച്ചു് അയാൾ ആത്മപൗരുഷത്തെ വിധിവേശ്യാ വശഗമാക്കി പരിത്യജിക്കാൻ ആലോചിച്ചു. എങ്കിലും, അതിലും ശ്രേഷ്ഠമായ നിവൃത്തിമാർ ഗ്ഗം അയാളുടെ മനസ്സിൽ പ്രകാശിക്കയാൽ, അന്ധമോ അർത്ഥശൂന്യമോ ആയ ചപലവിധിദേവതയെ അവലംബിക്കാതെ, സ്വാത്മധാമത്തെ സത്യസ്വരൂപങ്കൽ സമർപ്പണംചെ യ്തു. തന്നെ ഹതസത്വനാക്കിയ പ്രേമസിംഹികയെ തന്റെയും പ്രണയിനിയുടെയും ക്ഷേ മപ്രാപ്തിക്കായി തൻ്റെ ഹൃദയത്തിൽനിന്നു് വ്യവരോഹണം ചെയ്യിച്ചു് ഇതിന്മണ്ണം തന്റെ മനഃസൈര്യത്തെ പുനസ്സന്ധാനം ചെയ്യും, അച്ഛനറിഞ്ഞു തൻ്റെ രക്ഷക്കെത്തുന്നതുവരെ ബന്ധനാധീനനായി അടങ്ങിപ്പാർക്കുന്നതിനു് നിശ്ചയിച്ചും, കേശവൻകുഞ്ഞ് രാജധാനി യിലേക്കുള്ള യാത്രയെത്തുടർന്നു.

തന്റെ വ്യഗ്രതകൾക്ക് ഇങ്ങനെ നിർവ്വതിയുണ്ടാക്കി, ആ യുവാവ് കുഞ്ചൂട്ടക്കാരേയും സഹചരന്മാരേയും അനുഗമിച്ചു് ഉദയത്തോടുകൂടി തിരുവനന്തപുരത്തെത്തുകയും ഏകദേ ശം മധ്യാഹ്നമായപ്പോൾ, പകടശ്ശാലക്കച്ചേരിസ്ഥലത്ത് പ്രത്യേകം തൂണും പിടിച്ചു്, പല കയും ചാരി ഇരിക്കുന്ന സർവാധിപ്രധാനൻ്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും ചെയ്തു. ഈ മഹാനുഭാവൻ കേശവൻകുഞ്ഞിനെ കണ്ടമാത്രയിൽ, ഏകദേശം ഒരു കുടം പോരുന്ന താംബൂലാസവത്തെ വിസർജ്ജനംചെയ്ത് പരിസരപ്രദേശങ്ങളെ ശോണീകരിച്ചും, ഫൂൽ ക്കാരബഹളംകൊണ്ടു് താംബൂലാക്രമുകാദ്യവശിഷ്ടങ്ങൾ പറപ്പിച്ചു് വക്ത്രത്തെ ശുദ്ധമാക്കി യും 'അ' കാരാദ്യാക്ഷരസമസ്തത്തേയും അനുനാസികാസ്വരത്തിൽ ഗൗരവഭാവത്തോടെ ഉച്ചരിച്ചും, ആ യുവാവോടു് ഒരു പ്രാഥമികാന്വേഷണം ചെയ്യുവാൻ ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ തന്റെ ചുറ്റും സഞ്ചയിച്ച പാരിഷദരിൽ നിന്നു് താൻ ആദ്യമായി മഹാരാ ജസന്നിധിയിൽ നയിക്കപ്പെടുമെന്നു് ധരിച്ച കേശവൻകുഞ്ഞ്, തൻ്റെ കാരണവരുടെ കവ നകാര്യസ്ഥനായ കണിശപ്പണിക്കരുടെ കൃതിയായ 'പേച്ചിങ്കൽ വാമുറുക്കേണം' എന്ന ഉപദേശത്തെ സ്മരിച്ചു്. ഉത്തരമൊന്നും ബോധിപ്പിക്കാതെ നിന്നു. സർവാധികാര്യക്കാരൻ ചാടി എഴുന്നേറ്റു. പട്ടക്കാർ, രായസക്കാർ, പരിചാരകന്മാർ എന്നിവരുടെ ഇടയിൽ പ്രമാ ദമായ ഒരു ചലനമുണ്ടായി. സർവാധികാര്യക്കാരും പരിവാരങ്ങളും ദക്ഷിണ ഭാഗത്തുള്ള മുറ്റം, അതിനോടു് ചേർന്നു് പൂജപ്പുരമണ്ഡപം, പടിഞ്ഞാറോട്ടു് തിരിഞ്ഞുള്ള ഇടനാഴികൾ, ഈ സ്ഥലങ്ങളെ അരക്ഷണം കൊണ്ടു് തരണം ചെയ്തു. കേശവൻകുഞ്ഞു് അവരുടെ ഗതി യെത്തുടർന്നു്, ഒരു മനോഹരാങ്കണത്തിൽ പ്രവേശിച്ച് ചില പഞ്ചവർണ്ണക്കിളികളുടെ ശ്രീപത്മനാഭഗീതങ്ങളാലും, രാജകണിയ്ക്ക് യോഗ്യമായുള്ള കരിംകുരങ്ങന്മാരുടെ ഭൂഭംഗ ചേഷ്ടകളാലും വിനോദിക്കപ്പെട്ടു്, സ്വൽപനേരം നിന്നതിൻ്റെശേഷം, ശക്തിമുദ്ഗരാദ്യായു ധപാണികളായ ഭടന്മാരാലും, പള്ളിയറ, ഇലയമൃതു്, കരുവേലപ്പുര, ആയുധമെടുപ്പ്, അങ്കി പ്പുര മുതലായ വകുപ്പുകളിലെ പരിചാരകന്മാരാലും പരിഷേവിതമായ ഉപ്പരിക്ക (ഉബ്ബരീഗാ) മാളികമുകളിൽ പള്ളിക്കമലാലയാന്തർഭാഗത്തു്, ലക്ഷ്മികാന്തപ്രസാദപ്രവാഹത്താൽ സൗ ഭാഗ്യപൂർണ്ണമായ കുലശേഖരമഹാരാജാവിൻ്റെ വിശിഷ്ടസന്നിധിയിൽ പ്രവേശിക്കപ്പെട്ടു.

കേശവൻകുഞ്ഞു് തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന വർത്തമാനം അറിഞ്ഞ്, അനന്തമുദ്രമോതിരത്തെ വരുത്തി, സമീപത്തു് സൂക്ഷിച്ചും, സാംബദീക്ഷിതരെ വരുത്തുന്ന തിനു് ദൂതനെ നിയോഗിച്ചും, അയാളോടുള്ള വിചാരണയ്ക്ക് ഒരുങ്ങിയിരുന്ന മഹാരാജാവു് തന്റെ മുമ്പിൽ ഹാജരാകാൻപോകുന്ന യുവാവ്, ഭാണസാന്ദേശാദികുസുമചയങ്ങളിലെ ശൃംഗാരരസഗ്രാഹിയായ ഒരു വിടഭ്രമരമായിരിക്കുമെന്നു് വിചാരിച്ചിരുന്നു. എന്നാൽ,ആദിയുഗധർമ്മസർവസ്വത്തിൻ്റെ അവതാരംപോലെ അവിടത്തെ സന്നിധിയിൽ, പ്രവേ ശിച്ച ആ പരമപാവനാകാരത്തിൻ്റെ ദർശനമാത്രയിൽ സൂര്യോദയത്തിൽ ഹിമാവരണം പോലെ ഈ ദുശ്ശങ്ക അശേഷം അസ്തമിച്ചു. സൗന്ദര്യസമുൽക്കർഷംകൊണ്ടു് സമൃദ്ധമായി വിതാനിക്കപെട്ടിരുന്ന ആ യുവാവിൽ, തത്തുല്യമായ വൃത്തിശീലാദിസമ്പത്തിനേയും വിധാതാവു് സമുച്ചയിച്ചിട്ടുണ്ടെന്നു് ആ പ്രഭുകുമാരന്റെ സ്വഭാവികമായ വിനീതഗാംഭീര്യം പ്രത്യക്ഷമാക്കി. ഇന്ദ്രശിലാനിർമ്മിതമായ ബുദ്ധവിഗ്രഹംപോലെ മഹാരാജാവ് നിർ വ്വികാരവദനനായി നിന്നു എങ്കിലും അവിടത്തെ ആത്മാണുക്കൾ ശങ്കാവേശംകൊണ്ടു് അസ്വസ്ഥങ്ങളായിച്ചമഞ്ഞു. ഈ യുവാവിൻ്റെ ദർശനത്തിൽ അസംഗതമായ ഒരു മനസ് തമസ്സ് അവിടത്തെ ബാധിച്ചു. തൻ്റെ അന്വേഷണാരംഭം ധർമ്മലോപോന്മുഖമായ നീതി യുടെ വ്യതിയാനമോ എന്നുള്ള ഭയം അവിടത്തെ സത്യാനുവർത്തിയായ ആശയത്തെ ചലിപ്പിച്ചു. അപരാധകൻ്റെ സന്നിധിയിൽ ന്യായാധിപൻ പരുങ്ങുക എന്നുള്ള നിലയിൽ തന്റെ ഉദ്യമം പര്യവസാനിക്കുന്നതിനെ വിചാരിച്ചു് അവിടന്നു് ആശ്ചര്യപ്പെട്ടു. ഈ സ്തോഭ ങ്ങൾ മഹരാജാവിൻ്റെ അന്തരംഗത്തിൽ വ്യാപരിച്ചു എങ്കിലും, അവിടത്തെ വദനത്തിന്റെ നിരുപമനിശ്ചലതയ്ക്ക് യാതൊരു ഭംഗവും ഉണ്ടായില്ല. അവിടത്തെ പ്രജാപ്രധാനന്മാരിൽ അഗ്രഗണ്യനായുള്ള ഒരു പുരുഷോത്തംസത്തിൻ്റെ സന്താനമായ ആ യുവാവു് തിരുമുമ്പിൽ പ്രവേശിച്ചു് ആചാരാനുസൃതമായി താണുതൊഴുത രീതിയിലും വിദ്യാപരിഷ്കൃതികൊണ്ടുള്ള ഒരു അഭിനവത്വമുണ്ടെന്നു് മഹാരാജാവിൻ്റെ മഹാമനസ്സ് പ്രസാദിച്ചു.

ആ യുവാവ് ആ സന്നിധാനത്തിൽ 'തന്മാത്രശേഷം ബല'നായി പ്രവേശിച്ചപ്പോൾ, അയാളുടെ ഹൃദയം ക്ഷീരസാഗരതരംഗതാണ്ഡവം തുടങ്ങി. രാജപാദാരാധനത്തെ അയാളു ടെ കരങ്ങൾ എങ്ങനയോ നിവർത്തിച്ചു. അയാളുടെ നേത്രങ്ങൾ തൃപ്പാദലക്ഷ്യമായി മാത്രം ചേഷ്ടിച്ചു. ആ സൗധത്തിലെ ഭിത്തികളിലും തട്ടിലും തളിമത്തിലും ഉള്ള രാജസാലങ്കാര ങ്ങളുടെ സൗഭാഗ്യത്തെ ആ നേത്രങ്ങൾ അനുഭവിച്ചില്ല. സമീപത്തു് 'കൂജന്തം രാമരാമേതി' എന്നു് ഒരു ശുകഗായകി കർണ്ണാമൃതത്തെ വർഷിച്ചതിനു് ആ ശ്രവണപുടങ്ങൾ മുകളിതങ്ങ ളായും ഇരുന്നു. കേശവൻകുഞ്ഞു് ഇങ്ങനെ നിസ്സീമമായ രാജഭക്തിയിൽ മുങ്ങി ഭൂമിക്കുന്ന തിനിടയിൽ, മഹാരാജാവു്, കേവലം വാണിജ്യവിഷയമെന്നപോലെ, "നിനക്കു് കാര്യമെ ല്ലാം മനസ്സിലായിരിക്കുമല്ലോ? എന്താണു് സമാധാനം പറയുവാനുള്ളതു്?" എന്നു് വളരെ ഞെരുങ്ങി അരുളിച്ചെയ്തു. അധികാരരസപ്രധാനമായുള്ള ഈ ചോദ്യം കേശവൻകുഞ്ഞി ന്റെ പൈതൃകമായ പ്രഭുവീര്യത്തെ പൂർണ്ണമായി വികസിപ്പിച്ചു. മഹാരാജാവിന്റെ അരുള പ്പാടിനു് മുമ്പുതന്നെ, അവിടത്തെ അതിവിഖ്യാതമായ ധർമ്മതൽപരതയുടെ സ്ഥിതിക്കു് അവസാനത്തിൽ തനിക്കു് അഭയസിദ്ധി ഉണ്ടാകുമെന്നു് ആ യുവാവു് ധൈര്യപ്പെട്ടിരുന്നു വെങ്കിലും തന്റേതായും, താൻ ധരിച്ചിട്ടുള്ളതായും ഉള്ള പരമാർത്ഥങ്ങളെ മുഴുവൻ തിരുമ നസ്സറിയിച്ചാൽ നിരപരാധികളായ മറ്റു ജനങ്ങൾകൂടി ആപദ്വലയത്തിൽ അകപ്പെടുമെന്നു് ഭയപ്പെട്ടു് അയാൾ രഹസ്യമായിവയ്ക്കാൻ നിശ്ചയിക്കാത്തതായ പരമാർത്ഥങ്ങളെ മാത്രം ധരിപ്പിച്ചുതീർത്ത് അവിടെനിന്നും വിടകൊണ്ടു രക്ഷപ്പെടാൻ ഇങ്ങനെ തുടങ്ങി: "അടിയൻ ആ... കല്പിച്ചു് അടിയൻ..."

മഹാരാജാവു്: (അത്യന്തം ശാന്തതയോടു്) “പരിഭ്രമിക്കേണ്ട. നിന്റെ അച്ഛനോടു് പറയു മ്പോലെ വിചാരിച്ച്, പേടികൂടാതെ സത്യമെല്ലാം പറക."

കേശവൻകുഞ്ഞു: "അടിയൻ ആരെയും ഉപദ്രവിക്കാൻ ആലോചിക്കുന്നവനല്ല, അതു് അച്ഛനറിയാം. തിരുവുള്ളത്തിലും അങ്ങനെ വിശ്വസിക്കണം. അണ്ണാവയ്യൻ നന്തി യത്തു് കുട്ടിപ്പട്ടരായിരുന്നു് അച്ഛൻ്റെ സഹായംകൊണ്ടു് നാണയവാണിഭം തുടങ്ങിയ ആളാണ്. സത്യത്തെ ഭയന്ന് നടന്നതിനാൽ വ്യാപാരം അഭിവൃദ്ധമായി. അദ്ദേ ഹത്തിന്റെ സൂക്ഷിപ്പിലാണു് അടിയനെ തിരുവനന്തപുരത്തു പഠിപ്പിക്കാൻ അച്ഛൻ അയച്ചതു്. പത്തുപതിനായിരം രാശിയിൽ കൂടുതൽ അച്ഛൻ അദ്ദേഹത്തിന്റെ കച്ച വടത്തിൽ മുടക്കീട്ടുണ്ടു്. അടിയന്റെ ചെലവുകൾ വേണ്ടപോലെ നടത്തി, അപ്പഴ പ്പോൾ കണക്കുകൾ അയച്ചു്, ആണ്ടറുതിക്കു് ഉഭയശിഷ്ടം നന്തിയത്ത് അയച്ചുകൊടു ക്കും. മുതൽ ഇന്നും അദ്ദേഹത്തിൻ്റെ കണക്കിൽ നിൽപാണു്. അടിയൻ അങ്ങോട്ട് കാശിനുപോലും കടപ്പെട്ടിട്ടില്ല. തൃപ്പാദങ്ങളുടെ നേർക്കു് അടിയൻ ദ്രോഹം പ്രവർ ത്തിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തെ കൊന്നവൻ അടിയൻതന്നെ. അടിയന്റെമേൽ ഇങ്ങനെ ഒരപരാധം ആരോപിപ്പെട്ടിരിക്കുന്നു എന്നു മാത്രവുംകേട്ടാൽ, അച്ഛനും പരമസാധു അമ്മയും പ്രാണങ്ങളെ ത്യജിക്കും. തിരുവുള്ളമുണ്ടായി രക്ഷിക്കണം. തൃപ്പാദത്തിൽ ഉണർത്തിപ്പാൻ ഇത്രയല്ലാതെ അടിയനു മറ്റൊന്നുമില്ല."

തന്റെ മുമ്പിൽ അപരാധിയായി ഹാജരാക്കപ്പെട്ട യുവാവിൻ്റെ വാദത്തേയും അയാള ടെ ചേഷ്ടകളേയും, മാതാപിതാക്കന്മാർക്കു് സംഭവ്യമായ ദുഃഖത്തെക്കുറിച്ചുള്ള പ്രസ്താവന യേയും സ്മരിച്ചു്, മഹാരാജാവു് നിരുദ്ധനിർദ്ദാക്ഷിണ്യനായി. പ്രതിയെ മാന്യമോചനം ചെ യ്‌വാനുള്ള വിധികല്പന അവിടത്തെ മനസ്സുകൊണ്ടു് ലേഖനവും ചെയ്തുകഴിഞ്ഞു. എങ്കിലും, ഒന്നുരണ്ടു് സംശയതമസ്സുകളെ ദൂരീകരിപ്പാനായി, അടുത്ത് വച്ചിരുന്ന അനന്തമുദ്രമോതിര ത്തെ അയാളെ കാണിച്ചിട്ടു്. "ഇതു നീ കണ്ടിട്ടുണ്ടോ" എന്നു് ആദ്യമായി ചോദ്യം ചെയ്തു. "ഇല്ല" എന്നു് ആ യുവാവ് സധൈര്യം മറുപടി പറഞ്ഞു. മീനാക്ഷിയോടു് അനന്തമുദ്രമോതി രത്തിന്റെ വിക്രയംകൊണ്ടു് തനിക്കുണ്ടായ അനർത്ഥത്തെക്കുറിച്ച് വിലപനംചെയ്ത ഈ യുവാവ് ഇങ്ങനെ അറിയിച്ചതു് വ്യാജമല്ലയോ എന്നു വായനക്കാർ വിചാരിക്കും. പരമസ ത്യവാന്മാരും ആപൽഭയത്തിങ്കൽ അസത്യവാദികളായിത്തിരിഞ്ഞുപോകാം. അയാളുടെ പാരമാർത്ഥികത്വത്തിനു് എത്രത്തോളം വേരുറപ്പുണ്ടെന്നുള്ളതു് ശേഷഭാഗം കഥകൊണ്ടു് അറിയേണ്ടതാണു്. ഇങ്ങനെ ഒരു സാധനം പുറത്ത് വരണമെങ്കിൽ കഴക്കൂട്ടത്ത് കുടുംബം വക മുതൽ അടങ്ങിട്ടുള്ള ഒരു ഭവനത്തിൽ നിന്നു് വേണമെന്നു് വിശ്വസിച്ചിരുന്നതുകൊണ്ടു്, മഹാരാജാവിന്റെ്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു: "നിൻ്റെ അമ്മാവനു് പണത്തി നുമുട്ടില്ലല്ലോ. പിന്നെന്താണു് ഇതിനെ വിറ്റതു്?"

കേശവൻകുഞ്ഞു: "അമ്മാവനു് ഇക്കാര്യത്തിൽ യാതൊരു സംബന്ധവുമില്ല. ഉണ്ടെന്നു് കൽപിച്ച് സംശയിക്കുന്നെങ്കിൽ പഴവൻ്റെ ആപൽക്കാലം കൊണ്ടാണു്."



ഈ ഉത്തരം ആ യുവാവിൻ്റെ സത്യസന്ധതയെക്കുറിച്ചു് മഹാരാജാവിനുണ്ടായിരുന്ന വിശ്വാസത്തെ സ്വല്പം ഒന്നു ചലിപ്പിച്ചു. ഇതിൻ്റെ ശേഷം ഇങ്ങനെ ഒരു ദ്രുതതരംഗാവ ലിയായി ചോദ്യോത്തരങ്ങൾ നടന്നു. "ഈ മോതിരം ഇതിനുമുമ്പു് നീ കണ്ടിട്ടില്ലേ?" “ഇല്ല.” “അണ്ണാവയ്യൻ്റെ ഉത്തരീയത്തിൽ കെട്ടപ്പെട്ടിരുന്നതാണിതു്. അതെങ്ങനെ അവി ടെ വന്നു?" "അടിയനു് അറിവാൻ പാടില്ല"... "കൊല നടന്ന രാത്രി നീ അയാളെക്കണ്ടി ല്ലേ?" "ഇല്ല"... "എന്തു്! അയാളെ അന്വേഷിച്ചുമില്ലേ?" "കാണാനായി നടന്നു. നീട്ടെഴുത്തു കേശവപിള്ള ആ മഠത്തിൽ ഉണ്ടായിരുന്നതുകൊണ്ടു് കാണാൻ തരപ്പെട്ടില്ല"... "അവൻ അവിടിരുന്നാൽ നിനക്കു് കണ്ടുകൂടായിരുന്നോ?" "കേശവപിള്ള തൃപ്പാദകാര്യസ്ഥനാണു്. രാജ്യകാര്യങ്ങൾ വല്ലതും കല്പനപ്രകാരം സംസാരിക്കയാണെന്നു് വിചാരിച്ചും, ചിലമ്പിനേ ത്തു് വിടകൊള്ളാൻ ധിറുതിയായിരുന്നതുകൊണ്ടും, അവിടെ അധികം താമസിക്കാതെ അടിയൻ പൊയ്ക്കളഞ്ഞു." മഹാരാജാവിൻ്റെ അടുത്ത ചോദ്യം ഒരു രാജസപ്രഭാവത്തോടുകൂ

ടി ആയിരുന്നു.

മഹാരാജാവു്: "ആരാ പിന്നെ അണ്ണാവയ്യനെ കൊന്നതു്? നീട്ടെഴുത്തു കേശവനെന്നു് നീ സൂചിപ്പിക്കുന്നോ?"

കേശവൻകുഞ്ഞു: "അടിയൻ അടിസ്ഥാനമില്ലാതെ ഒന്നും തിരുമുമ്പിൽ വിടകൊണ്ടുപോ കയില്ല. ഒരു സംശയമുള്ളതിനെ അറിയിക്കാം. അന്നു് ആ തെരുവിൽ ചിലർ പതു ങ്ങി സഞ്ചരിച്ചിരുന്നു. അവരെ തിരക്കിപ്പിടികൂടിയാൽ പക്ഷേ, പരമാർത്ഥം വെളി പ്പെട്ടേക്കാം."

'പതുങ്ങി' സഞ്ചരിച്ചിരുന്നതു് മഹാരാജാവുതന്നെ ആയിരുന്നതിനാൽ, അവിടന്നു വലിയ പരുങ്ങലിലായി. അടുത്തു പുറപ്പെടുന്ന അഭിപ്രായം എന്തെന്നു് നിർണ്ണയിക്കാൻ ശക്തനാകാതെ, മഹാരാജാവു് ചോദ്യമൊന്നും ചെയ്യാതെ നിന്നതുകൊണ്ടു്, കേശവൻക ഞ്ഞു് തന്റെ സംശയത്തെ സ്ഥിരപ്പെടുത്തി ഇങ്ങനെ അറിയിച്ചു: "ആളുകൾ അവരുടെ മുഖങ്ങളെ കഴിയുന്നതും മറച്ചിരുന്നു. നല്ല നിലാവു വെളിച്ചം ഉള്ളതുകൊണ്ടു് നിഴലിൽത്ത ന്നെ സഞ്ചരിച്ചു." (മഹാരാജാവിന്റെ മുഖത്തു സൂക്ഷിച്ചുനോക്കീട്ടു്) "അതിൽ ഒരാൾ മീശ വളർത്തീട്ടുണ്ടായിരുന്നു." (ശുദ്ധഗതിയും പരമാർത്ഥബുദ്ധിയുംകൊണ്ടു്) “തിരുമനസ്സിലെ ഉദ്യോഗസ്ഥന്മാർ അണ്ണാവയ്യനെ തിരക്കി നടക്കുന്ന സംഗതി അടിയനു് അപ്പോൾ ഓർ മ്മവന്നു. പുറത്തു നിൽക്കുന്നവർ നീട്ടെഴുത്തുപിള്ളയുടെ സഹായികളായിരിക്കാമെന്നു് അടിയൻ ഊഹിച്ചു. അടിയൻ രാജ്യനയങ്ങളിൽ ഒരു പരിചയവുമില്ല. എങ്കിലും ഒരു പര മാർത്ഥം അടിയൻ അറിയിക്കാം. ധിക്കാരമെന്നു് തിരുവുള്ളത്തിൽ വിചാരിക്കരുതു്. തിരു മനസ്സിലെ ഊദ്യാഗസ്ഥന്മാർ ശുദ്ധതകൊണ്ടും ദുഷ്ടതകൊണ്ടും ഓരോന്നു് സന്ദർഭവശാൽ തിരുമനസ്സറിയിച്ചുപോകും. ഇങ്ങനെ അറിയിക്കുന്നതു് തെറ്റിപ്പോയാലും, പരമസത്യവാ ന്മാരും ഭക്തന്മാരും ആയിട്ടുള്ളവർ ഒഴികെ ശേഷമുള്ളവർ, അവരവർ ഉണർത്തിച്ചതിനെ സ്ഥിരപ്പെടുത്താൻ ശ്രമിക്കും. അതിനു് ധർമ്മാധർമ്മചിന്തനത്തെ ഉപേക്ഷിക്കയും ചെയ്യും. ഇതിൽ നിന്നു് ഇപ്പോഴത്തെ സംഗതിയിൽ ചിന്ത്യമായുള്ളതിനെ അടിയൻ വ്യക്തമായി അറിയിക്കുന്നില്ല. തിരുമനസ്സിലെ ബുദ്ധിപ്രഭാവം വിശ്രുതമാണു്."

ഈ വാദത്തിൽനിന്ന് അനുമേയമായുള്ളതു്. വധകർത്താവ് സ്വാപദേഷ്ടാക്കളായ മന്ത്രിമാരോ രായസം കേശവപിള്ളയോ ആയിരിക്കണമെന്നായിരുന്നു. രാജമന്ത്രിമാർ അനന്തമുദ്രമോതിരത്തെ സംബന്ധിച്ച് ദ്വന്ദ്വാഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അങ്ങ നെയുള്ള അഭിപ്രായഭിന്നതയിൽ ഒരു പക്ഷത്തിനു് വിപരീത സാക്ഷ്യം അണ്ണാവയ്യങ്കൽ നിന്നുണ്ടാകുമെന്നായപ്പോൾ ആ സാക്ഷിയെ അധികാരഹസ്തങ്ങൾക്കു് പ്രാപ്യമല്ലാത്ത വിധത്തിൽ മറച്ചതാണെന്നും ആ യുവാവിന്റെ ഇംഗിതപൂർവമായ സൂചനം മഹാരാജാ വിനു് വ്യക്തമായി. ഇങ്ങനെ യുക്തിയുക്തമായി സംശയിക്കുന്ന യുവാവ് ആ രാത്രിയിൽ തന്റെ തത്ത്വത്തെ ഗ്രഹിക്കാത്തതു് വലിയ ഭാഗ്യമായെന്നു് തിരുമനസ്സിൽ ആശ്വസിച്ചു. അതിബുദ്ധിമാനായ മഹാരാജാവിനു് ആ അന്വേഷണം അപ്പോൾ പ്രാപിച്ചിരുന്ന പതന ത്തിൽനിന്നു് മുന്നോട്ടു് തുടരുന്നതിനു് ശക്തിയില്ലാതെ ചമഞ്ഞു. അവിടത്തെ ഭാഗ്യാതി രേകംകൊണ്ടു് സാംബദീക്ഷിതർ അനുവൃത്തഖണ്ഡങ്ങൾപോലെ വളഞ്ഞ ഭസ്മസൂത്രിപുണ്ഡ്ര ങ്ങൾകൊണ്ടു് ശോഭിക്കുന്ന വക്ഷോജോദരത്രികംഭങ്ങളോടുകൂടി തിരുമുമ്പിൽ പ്രവേശിച്ചു. കാര്യക്കാർ മുതലായ ഉദ്യോഗസ്ഥന്മാരുടെ മുൻപിൽ പ്രദർശിപ്പിച്ച പ്രാധാന്യം അദ്ദേഹ ത്തിന്റെ വിദ്വത്തയ്ക്കു സഹജമായിരുന്നതിനാൽ, അതു തിരുമുമ്പിലും അക്ഷയമായി പ്ര കാശിച്ചു. എന്നാൽ രാജസന്നിധിയിലായപ്പോൾ, ആ പ്രാമണ്യഭാവത്തിന്റെ നഗ്നതയെ അത്യാദരവിനയഭാവവും വചസ്സരളതയും ദർശനീയമായവിധത്തിൽ ആച്ഛാദനംചെയ്തിരു ന്നു. മഹാരാജാവിനു് 'ധാരാളധാര'യായി ആശിസ്സുകളെ വർഷിച്ചും, സ്വശിഷ്യനെ മന്ദഹാ സത്തോടുകൂടി കൃപയാ കടാക്ഷിച്ചും, മഹാപ്രഭുവായ മഹാരാജാവിന്റെ മഹാപ്രതാപത്തെ പ്രശംസിച്ചും, ഘാതകഡിംഭനായ ആ യുവാവിനെ ഇത്രവേഗം പാശാവരുദ്ധനാക്കി ധർ മ്മരാജമഹൽസന്നിധിയിൽ ചേർത്ത കാര്യസ്ഥന്മാരുടെ നിപുണതയെ പുരാണകഥകൾ കൊണ്ടു് ഉദാഹരിക്കപ്പെട്ട പ്രമാണങ്ങളെ ആസ്പദമാക്കി അഭിനന്ദിച്ചും, സാംബദീക്ഷിതർ മഹാരാജാവിന്റെ അനുവാദത്തെ വാങ്ങി കേശവൻകുഞ്ഞിനോടു് ഇങ്ങനെ ഗുണദോഷിച്ചു: "അപ്പനേ! സത്യത്തെയെല്ലാം ശൊല്ലിവിടു്. ഇന്ത സന്നിധാനം സാക്ഷാത്ശ്രീവൈകുണ്ഠ സമം" (സപ്രാർത്ഥനനായി കണ്ണടച്ചുനിന്നു നിശ്വസിച്ചുകൊണ്ടു്) “ഒന്നുടെ നാരായത്തെ അന്ത അണ്ണാവയ്യർ വക്ഷസ്സിലെ ഏത്തനിനു രൂക്ഷദുരിതൻ ആരാക്കും?" (മഹാരാജാവോ ടു്) "സ്വാമി! വിപ്രവധത്തിലെ വിപ്രർ പ്രാഡ്വിപാകനാക ദണ്ഡകർത്തൃത്വം വഹിക്കവേ

ണ്ടിയതു് തിരുവുള്ളക്കേടുണ്ടാകുക്കൂടാതു്."

കേശവൻകുഞ്ഞു്: "നാരായം നന്തിയത്തെ വകയാണെന്നു് സ്വാമികൾക്കറിയാമല്ലോ. മുമ്പുണ്ടായിരുന്ന കേളർ ഉണ്ണിത്താൻ എന്നൊരു കാരണവരുടെ നാമാക്ഷരമാണു് അതിൽ കൊത്തിയിരിക്കുന്നതെന്നും ഒരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ടു്. മുന കുറഞ്ഞുതുടങ്ങിയതു കൊണ്ടു് ഉരുക്കുവയ്പിക്കാൻ അണ്ണാവയ്യരുടെ പക്കൽ ഞാൻ ഏല്പിച്ചിരുന്നു." ഈ ഉത്ത രത്താൽ ദീക്ഷിതർക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. അണ്ണാവയ്യന്റെ കൈ യിൽനിന്നും ആ നാരായം പിടിച്ചുപറിച്ചു്, ഏതോ ഒരു ദുഷ്ടൻ അയാളെ ഹനിച്ചതാണെന്നു് സാരഗർഭങ്ങളായ ശ്ലോകങ്ങളും അതിൻ്റെ വ്യാഖ്യാനങ്ങളും ഇടകലർന്നു്, അദ്ദേഹം ഒരു ദീർഘവാദം ചെയ്തു. ഈ വാദം കൊണ്ടു് തന്റെ ശിഷ്യൻ അപരാധാരോപണത്തിൽനിന്നു്
രക്ഷപ്പെട്ടു എന്നു വിശ്വസിച്ച് പാഞ്ചാലമഹാരാജാവിന്റെ മദധ്വംസനം സാധിച്ച ദ്രാണാചാ ര്യരെപ്പോലെ ഉൽക്കടസന്തോഷനായി തൻ്റെ അർജ്ജുനനെ കടാക്ഷവലയങ്ങൾകൊണ്ടു് സംഭാവനം ചെയ്തു. ഹാ കഷ്ടം! വിച്ഛേശ്വരൻറെ കുമ്പപോലെ വിസ്തൃതമായ ദീക്ഷിതരുടെ ഉദരഗഹ്വരത്തിൽ സഞ്ചയിക്കപ്പെട്ടിരുന്ന അന്നത്തെ ദൃഷ്ടാശനം പ്രഥമസ്തന്യസമന്വിതം ഭസ്മീഭൂതമായി. നവാനുഭവമായ ഒരു ജലതൃഷ്ണയുടെ വ്യാപ്തി ദേഹത്തെ തപപ്പിച്ചു. കൽപാ ന്തകാലാഗ്നിജ്വാലയാൽ സമാവൃതനായതുപോലെ അദ്ദേഹം അമ്പരന്നു. ആ യുവാവിന്റെ കർണ്ണത്തിൽ സ്ഥിരവീക്ഷണനായിനിന്നു്, ശിരസ്സിൽ ഹസ്തതാഡനം ചെയ്തു: "നാരായണ! ജനാർദ്ദന! ശംഭോ! മഹാദേവ!" എന്നിങ്ങനെ പ്രാർത്ഥനാക്രോശങ്ങൾകൊണ്ടു് മഹാരാ ജാവിനേയും സംഭ്രമിപ്പിച്ചു. ദീക്ഷിതരെ തുടർന്നു് മഹാരാജാവും കേശവൻകുഞ്ഞിന്റെ കർണ്ണങ്ങളെ ലക്ഷ്യമാക്കി തൻ്റെ വീക്ഷണത്തെ ഉറപ്പിച്ചു. ആ യുവാവിന്റെ കർണ്ണങ്ങ ളിൽ പ്രകാശിച്ചു കാണപ്പെടുന്ന കുണ്ഡലദ്വന്ദ്വം, അണ്ണാവയ്യന്റെ ഘനശോണിതംപോലെ ഘാതകനെ പ്രത്യക്ഷീകരിച്ചുകൊണ്ടു് അവിടെ സ്ഥിതിചെയ്യുന്നു. ആ കുണ്ഡലങ്ങൾ പ്ര ത്യേകമായി മഹാപ്രസിദ്ധി ഉള്ളതുകളായിരുന്നു. കായാംപൂവർണ്ണനായി, ശംഖചക്രഗദാ സരോരുഹങ്ങൾ ധരിച്ചു് ചതുർബാഹുവായി, പീതാംബരവനമാലാദ്യലംകൃതനായി, ശ്രീവ ത്സവക്ഷസ്കനായി, ലക്ഷ്മീസമേതം ഗരുഡാരൂഢനായി ആവിർഭവിക്കുന്ന ദിവ്യസ്വരൂപം എങ്ങനെ മഹാവിഷ്ണുവിന്റേതെന്നു് അഭിനയിക്കപ്പെടുമോ, അതിന്മണ്ണം ആ ഗാത്രവും ശു ദ്ധിയും പ്രകാശവും കപ്പും ജോടിയോജ്യതയുമുള്ള രത്നങ്ങൾ സംഘടിച്ച ആ സ്വർണ്ണക്കൂടും, തിരുക്കും, ചുരയുംചേർന്ന കുണ്ഡലങ്ങൾ അണ്ണാവയ്യന്റേതല്ലെന്നു് ദക്ഷിണഭാരതത്തിൽ ഏവനൊരുവനെങ്കിലും ശങ്കിക്കുമോ? ഈ രത്നങ്ങളെ സുവ്യക്തമായി ദർശനം ചെയ്തതി ന്റെശേഷം, ദീക്ഷിതർ തന്റെ പ്രിയശിഷ്യന്റെമേൽ അനന്തരമായി നിയമദണ്ഡനിപാതമു ണ്ടാകുന്നതിനെ ദർശനംചെയ്യാൻ നിൽക്കാതെ മഹാരാജാവിൻ്റെ അനുജ്ഞ വാങ്ങിയും, അവിടത്തെ അഭിവാദനം ചെയ്തും യാത്രയായി. എന്നാൽ മഹാരാജാവിൻ്റെ ബുദ്ധിയിൽ ആ രത്നസന്ദർശനം ഘാതകോദ്ദേശ്യത്തിൻ്റെ കുടിലതയെക്കുറിച്ചുള്ള അനുമാനങ്ങളെ വിഷമതരങ്ങളാക്കിത്തീർത്തതല്ലാതെ ആ യുവാവിനെ ശിക്ഷായോഗ്യനെന്നു് തോന്നി ച്ചില്ല. അയാൾ വധകർത്താവായിരുന്നുവെങ്കിൽ, അയാളിൽ പ്രകാശിച്ചിരുന്ന ബുദ്ധി യുടേയും വിവേചനാശക്തിയുടേയും സ്ഥിതിക്കു്, ആ രത്നങ്ങളെ അത്ര സമീപകാലത്തു് അണിയുവാൻ സന്നദ്ധനാവുകയില്ലെന്നു് രായസംകേശവപിള്ളയുടെ വാദത്തെത്തുടർന്നു് അവിടന്നു് തീർച്ചയാക്കി. ദീക്ഷിതരായ ഗുരുനാഥന്റെ അപമര്യാദമായ ക്ഷിപ്രനിഷ്ക്രമണം അദ്ദേഹത്തിന്റെ ഒരു ശാപമെന്നപോലെ പരിതപിപ്പിക്കയാൽ ആ യുവാവ് നിസ്തേജനാ യി നിൽക്കുന്നതിനെ തൃക്കൺപാർത്തു്, അനുകമ്പയോടുകൂടി അയാളുടെ അടുത്തു ചെന്നു് അതിമൃദുവായ സ്വരത്തിൽ "ഈ കടുക്കൻജോടി നിനക്കെവിടുന്നു കിട്ടി?" എന്നു ചോദി പ്പാൻ മഹരാജാവിനു് കനിവുണ്ടായി. തൻ്റെ പാദങ്ങൾ സ്പർശിക്കുന്ന അതിശീതളമായ തളിമത്തിൽ നിന്നു് ഒരു അഗ്നിശിഖ ഉദിച്ചു്, തന്റെ ശരീരത്തെ ദഹിപ്പിച്ചുതുടങ്ങിയതുപോ ലുള്ള അത്യുഷ്ണവ്യഥ ആ യുവാവിനുണ്ടായി. ആ കണ്ടലങ്ങളെ വത്സലനായ മാതുലൻ തന്റെ കർണ്ണങ്ങളിൽ ധരിപ്പിച്ചതിൻ്റെ ശേഷം കണ്ണാടിനോക്കി അതുകളെ കാണുന്നതിനു്

ആ യുവാവിനു് സന്ദർഭം കിട്ടിയിരുന്നില്ല. ദീക്ഷിതരുടെ വ്യസനവും മഹാരാജാവിന്റെ ചോദ്യവുംകൊണ്ടു് ആ കുണ്ഡലങ്ങൾ തന്റെനേർക്കു് ആരോപിക്കപ്പെട്ട അപരാധത്തെ എങ്ങനെ സ്ഥിരപ്പെടുത്തുന്നു എന്നു് അയാൾക്കു് മനസ്സിലായി. സ്വാർത്ഥപരനാണെങ്കി ലും തന്റെ മാതുലനും, തന്നോടുമാത്രം ആർദ്രഹൃദയനും ആയുള്ള ചന്ത്രക്കാറനെ തന്റെ സാക്ഷ്യംകൊണ്ടു് കൊലക്കുറ്റത്തിനു് ഉത്തരവാദിയാക്കുന്നതു് ധർമ്മഭ്രംശമാണെന്നു് ആ സന്ദർഭത്തിൽ തോന്നിപ്പോയതിനാൽ അയാൾ ഉത്തരമൊന്നും തിരുമനസ്സറിയിക്കാതെ നിന്നു. മഹാരാജാവിനു് അനേകചോദ്യങ്ങൾ ആ സംഗതിസംബന്ധിച്ച് ചോദിപ്പാനുണ്ടാ യിരുന്നെങ്കിലും, തൻ്റെ സ്വകാര്യവിചാരണയെ അവിടെ അവസാനിപ്പിച്ചു.

കുറ്റക്കാരന്റെ കാരണവരുടേയും അച്ഛൻറേയും ഗുരുവിന്റേയും സ്ഥിതികളെ അഭിമാ നിച്ചു്, തൽക്കാലം അയാൾ താമസിക്കുന്ന സ്ഥലത്തു് പരുക്കയിട്ടു് 'ഇടവലം മുൻപിൽ പുറംപോക്കുമുടക്കിയും ഉടയാരോടും ഊരാരോടും വാക്കും വചനവും തടഞ്ഞും പണ്ടാര വക കുഞ്ചൂട്ടക്കാവലിൽ അടക്കിയും, തിരുവാണപ്പടി മേൽക്കണ്ടവിധമെല്ലാം നടക്കുമാറും, കാര്യം പുറത്തവകയിൽനിന്നു് ശ്രീപണ്ടാരക്കാര്യം ചെയ്തുവകയ്ക്കുണ്ടായിട്ടുള്ള വരിയോലപ്പ ടിക്കും ധർമ്മനീതികൾക്കും തപ്പും തവറലും വരാതേയും, കാര്യം തീരുമാനപ്പെടുത്തുന്നതു വരെ പാറാവിൽ പാർപ്പിച്ചുകൊള്ളാൻ' തൽക്കാലം ഒരുത്തരവു് പുറപ്പെട്ടു. അതിന്മണ്ണം കേശവൻകുഞ്ഞു് ഏകാന്തബന്ധനത്തിലായി. ഈ വിചാരണ ആരംഭിക്കുന്നതിനു് മു മ്പിൽത്തന്നെ ചന്ത്രക്കാറനും പത്തഞ്ഞൂറ് പൗരന്മാരും രാജമന്ദിരത്തിൻ് ദക്ഷിണവീഥി യിൽ സംഘംകൂടിയിരുന്നു. ആ പൗരതതിയുടെ സംഖ്യയെ ജനറൽ കുമാരൻതമ്പിയുടെ ഭടവ്യാപരണം ഇരട്ടിച്ച് കേശവൻകുഞ്ഞിൻ്റെ നേർക്കുണ്ടായ തൽക്കാലവിധി പ്രസിദ്ധമാ യപ്പോൾ, ചന്ത്രക്കാറൻ കൊട്ടാരത്തിന്മേൽ പാഷാണധൂളി വൃഷ്ടിചെയ്യാതെ തൻന്റെ കാള ച്ചിരിയെ രാജമന്ദിരസാമീപ്യത്തിനു് ചേരുംവണ്ണം സ്ഥായി താഴ്ത്തി ഒന്നു് ധ്വനിപ്പിക്കമാത്രം ചെയ്തു. ചിലമ്പിനേത്തു ചന്ത്രക്കാറന്റെയും നന്തിയത്തുണ്ണിത്താൻ്റെയും ദ്രവ്യമഹാനദിക ളുടെ സമ്യോഗത്താൽ ധ്വംസനം ചെയ്യപ്പെടാത്ത സാക്ഷ്യമേതു്, അധികാരശക്തി ഏതു്. സമുദ്രഗർഭത്തിൽ നയിക്കപ്പെടാത്ത നിയമപ്രാകാരങ്ങളേതു് എന്നു് മദിച്ചു ഘോഷിച്ചുകൊ ണ്ടു് ചന്ത്രക്കാറൻ തൻ്റെ അനുചരന്മാരോടൊരുമിച്ചു് തെക്കേത്തെരുവിൽനിന്നു് സർവഥാ തന്റെ രക്ഷാഭാരത്തെ വീക്ഷിക്കുന്ന ഹരിപഞ്ചാനനഗുരുവിൻ്റെ വാസനിലയനത്തേക്കു് തിരിച്ചു. അപ്രതീക്ഷിതമായുണ്ടായ ബ്രഹ്മഹത്യയുടെ ഘോരതയേയും വിസ്മരിച്ച് അവിടെ ക്കൂടിയിരുന്ന പൗരന്മാർ ചന്ത്രക്കാറപ്രഭുവിൻ്റെ അനന്തരവനെ ബന്ധിക്കുന്നതിനുണ്ടായ ആജ്ഞയെ അപഹസിച്ചു. അപരാധങ്ങൾക്കു് ദണ്ഡനമുണ്ടാകേണ്ടതു് സ്മൃതിശാസ്ത്രങ്ങളാൽ സ്ഥാപിതമായുള്ള ഒരു വ്യവസ്ഥയാണെന്നുള്ളതിനേയും മറന്ന് അവർ മതിഭ്രമത്തോടു കൂടി ചന്ത്രക്കാറൻ്റെ സഹതാപികളായിത്തീർന്നു. ചന്ത്രക്കാറനെത്തുടർന്ന ഒരു വലിയ ജനസംഘം ഹരിപഞ്ചാനനൻ്റെ സന്നിധിയിൽ എത്തി. ആ യോഗീശ്വരൻ തൻ സമാ ധിപീഠത്തിൽ ഇരുന്നു്, മഹാജനഗമനത്തിൽ ഒരു നവലക്ഷമണോപദേശം നല്കി, അവരെ പ്രശാന്തകോപന്മാരാക്കി പിരിച്ചയച്ചു. തൻ്റെ കൃത്രിമഫലമായിട്ടുണ്ടായ വധം അനന്തര സംഭവ്യങ്ങളറിയാതെ താൻ ചെയ്ത സമ്മാനദാനത്താൽ സ്വകൃപാഭാജനമായ കന്യകയുടെ കാമുകനിൽ സ്ഥാപിക്കപ്പെടുമെന്നുള്ള ദൈവഗതിയെ ആ ബുദ്ധിപ്രധാനൻ പൂർവ്വരാത്രി യിലെ അവസാന സംവാദം മുതൽ ഗ്രഹിച്ചിരുന്നു. ധനാരാധകനായ ചന്ത്രക്കാറൻ ആ കുണ്ഡലങ്ങളെ സ്വഭണ്ഡാരത്തിൽ ചേർത്തു ഗോപനം ചെയ്യുമെന്നും, അതുകൊണ്ടു് അവ അയാളുടെ കണ്ഠത്തിനുനേർക്കു് ഓങ്ങപ്പെട്ട ഖഡ്‌ഗംപോലെ സദാ സ്ഥിതിചെയ്ത് തനിക്കു് ഒരു രക്ഷാസൂത്രമായി ഇരിക്കുമെന്നും യോഗീശ്വരൻ വിചാരിച്ചു ചെയ്ത ദാനം അതിന്റെ ദാതാവായ തന്നെത്തന്നെ ആ ഖലനു ദാസ്യപ്പെടുത്തുമാറു് പരിണമിക്കുന്നു! അതുകൊ ണ്ടു് ചന്ത്രക്കാറന്റെ പാർശ്വവർത്തിത്വത്തെ ഇനിയും ഒന്നുകൂടി ദൃഢപ്പെടുത്തണമെന്നു കരുതി ജനസമൂഹത്തെ പിരിച്ചയച്ചതിൻ്റെ ശേഷം ഹരിപഞ്ചാനനൻ അയാളോടു് മഹാ രാജാവിന്റെ വിധിയുടെ അനൗചിത്യത്തേയും, ധർമ്മാധർമ്മവിചിന്തനശൂന്യതയേയും, ഇതര രാഷ്ത്രാധിപന്മാരുടെ വ്യത്യസ്തമായ നീതിമുറകളേയും, മഹൗദാര്യ ബുദ്ധിയേയും, കാരുണ്യപ്രചുരതയേയും കുറിച്ചു ദൃഷ്ടാന്തസമന്വിതം ഒട്ടേറെ പ്രസംഗിച്ചു് ചന്ത്രക്കാറൻ തി രുവനന്തപുരത്തുതന്നെ തൽക്കാലം താമസിപ്പാൻ ഗുണദോഷിച്ചു. ദുര്യോധനാദികളുടെ സദസ്സിൽ "ചത്തതു കീചകനെങ്കിലോ... മാരുതപുത്രനത്രേ കൊലചെയ്തതു നിർണ്ണയം" എന്നു് ഭീഷ്മർ അഭിപ്രായപ്പെട്ടതുപോലെ മരിച്ചതു് അണ്ണാവയ്യനെങ്കിൽ കൊന്നതു് നീട്ടെ ഴുത്തു കേശവപിള്ളയാണെന്നും അതിലേക്കു വേണ്ട ലക്ഷ്യങ്ങൾ ഉണ്ടാക്കി കേശവൻകു ഞ്ഞിനെ രക്ഷിച്ചുകൊള്ളാമെന്നും ഹരിപഞ്ചാനനൻ വാഗ്ദാനവും ചെയ്തു. ഹന്താവ് ഇന്നാ രെന്നുള്ള ഹരിപഞ്ചാനനൻ്റെ ഗുഢവിധി, കാറ്റിനാൽ വിതറപ്പെട്ട കാറ്റുപോലെ പരന്നു. നീട്ടെഴുത്തു കേശവപിള്ളയാണു് അണ്ണാവയ്യനെ കൊന്നതെന്നുള്ള കഥ അതിവേഗത്തിൽ നാടെങ്ങും പെരുവഴിപ്പാട്ടായി. ഈ ദുഷ്കീർത്തിയിൽ, ചന്ത്രക്കാറനുണ്ടായതുപോലെയുള്ള സഹതാപസമൃദ്ധി ആ യുവാവിനു് ലബ്ധമായില്ല. എന്നാൽ ഇങ്ങനെയുള്ള ദുർവിഖ്യാതി അധികകാലതാമസംകൂടാതെ കേശവപിള്ളയ്ക്ക് ഒരു നവമിത്രത്തെക്കൂടി സമ്പാദിച്ചുകൊടുത്തു 
29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക