വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ, ബീഡിക്കറ തട്ടി കറുത്ത കുതിരസ്സവാരിക്കാരുടെതെന്നപോലെ വളഞ്ഞകാലുകൾ... അയാളെ ചുണ്ടുകൾ, ഒറ്റനോട്ടത്തിൽ തിരിച്ചറിയുമെന്ന് അവൾക്കു തോന്നി. തന്റെ ചിരകാലാഗ്രഹം അയാൾ സാധിപ്പിക്കും, തീർച്ച.
വേലക്കാരിയുടെയും കാവൽക്കാരന്റെയും കണ്ണുകൾ ഡ്രൈവറുടെയും ഇടവഴികളിൽക്കൂടി നടന്ന് ഓട്ടോയിൽ സഞ്ചരിച്ച് ജൂതദേവാലയവും പ്രാചീന വിഗ്രഹങ്ങളുടെ വില്പനശാലകളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് അവൾ എത്തിയത് രാവിലെ പത്തരയ്ക്കായിരുന്നു. സൂര്യവെളിച്ചത്തിൻ്റെ തീക്ഷണത അവളുടെ കണ്ണുകളെ വേദനിപ്പിച്ചു. മുസ്ലിം വസ്ത്രധാരണരീതികൊണ്ടാവാം അവളെ ആർക്കും പെട്ടെന്നു തിരിച്ചറിയുവാൻ കഴിഞ്ഞില്ല.
നിരനിരയായി കാണപ്പെട്ട ഷോപ്പുകളിലേക്ക് അവൾ കണ്ണോടിച്ചു. മണ്ണടിഞ്ഞ് നശിച്ച തറവാടുകളിൽനിന്നും സംഭരിച്ച ചങ്ങലവട്ടകളും ഗോപുരപ്പെട്ടികളും ഓട്ടുതമലകളും അവൾ കൗതുകത്തോടെ നോക്കിക്കണ്ടു. ഉടമസ്ഥരെ അതിജീവിച്ച ജീവിതോപകരണങ്ങൾ, മനുഷ്യന്റെ അസ്ഥികൂടത്തെക്കാൾ ആയുസ്സുള്ള
ലോഹസാമഗ്രികൾ. തന്റെ തറവാട്ടിലെ ഇരുളിൽത്തിളങ്ങിയിരുന്നു വിളക്കുകളെ അവൾക്ക് ഓർമ വന്നു. ഇനി ഒരിക്കലും തനിക്ക് പ്രവേശനം അനുവദിക്കാത്ത ഗ്രാമത്തെയും അവൾ രൂപാന്തരപ്പെട്ടിരിക്കുന്നു. തനിക്കു ഭൂതകാലത്തിന്റെ പ്രതീകമായ ലഭിക്കുകയില്ല. ഗ്രാമശാന്തിയിലേക്കു പ്രവേശം
തന്റെ കവിതാസമാഹാരങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു പുസ്തകക്കടയുടെ ചവിട്ടുപടികൾ പ്രയാസപ്പെട്ടു കയറിയപ്പോൾ അവൾ വിയർത്തു. അതിന്റെ നിഴലുകളിൽനിന്നു വേർപെട്ട് ഒരു വിളർത്ത മനുഷ്യൻ അവളെ സമീപിച്ചു.
"പുതിയ പുസ്തകങ്ങൾ വന്നിട്ടുണ്ട്." അയാൾ പറഞ്ഞു. "ലാറ്റിൻ അമേരിക്കൻ ഗ്രന്ഥകാരുടെ പുതിയ കൃതികൾ."
"ഞാൻ പുസ്തകം വാങ്ങുവാൻ വന്നതല്ല." അവൾ പറഞ്ഞു: "ഞാൻ അന്വേഷിച്ച് ഈ പ്രദേശത്തു വന്നതാണ്. വെളുത്ത ബാബു എന്നു വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ..."
ഷോപ്പിന്റെ ഉടമ അവൾക്ക് ഇരിക്കുവാൻ ഒരു പീഠം നീക്കിവെച്ചു. "ഇവിടെ അഞ്ചാറു പേരുണ്ട് ബാബു എന്ന പേരുള്ളവർ. വെളുത്ത് ഒരു ബാബു ഇവിടെ വെങ്കലപ്പാത്രങ്ങൾ വില്ക്കുന്നുണ്ട്. ഇവിടെനിന്ന് ഏഴാമത്തെ കടയാണ് അയാളുടെ S പുറത്ത് ഓട്ടുരുളികൾ വച്ചിരിക്കുന്ന കട..." അയാൾ പറഞ്ഞു. "ഞാൻ പറഞ്ഞ ബാബുവിന് പാത്രക്കച്ചവടമില്ല...
അയാൾ ഒരു വാടകക്കൊലയാളിയാണ്." അവൾ
പിറുപിറുത്തു. അല്പനേരത്തെ മൗനത്തിനുശേഷം അയാൾ ചോദിച്ചു. "മാഡത്തിന് ഒരു വാടകക്കൊലയാളിയെ
ആവശ്യമുണ്ടോ?"
അവൾ തലകുലുക്കി. അവളുടെ കണ്ണുകൾ
നനയുന്നത് അയാൾ അസ്വാസ്ഥ്യത്തോടെ മനസ്സിലാക്കു. "നിങ്ങളെ കണ്ടാൽ ഒട്ടും ക്രൂരയില്ലാത്ത ഒരു മാന്യയാണെന്ന് ആർക്കും തോന്നും." അയാൾ പറഞ്ഞു "ആരാണ് പറഞ്ഞുതന്നത്?" മനുഷ്യനെപ്പറ്റി മാഡത്തിനോട്
എന്റെ അംഗരക്ഷകനായി ഒരു പോലീസുകാരനാണ് വെളുത്ത് ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താൽ ബാബു ആരെയു കൊന്നുതരുമെന്നു പറഞ്ഞു. മിക്ക സമയവും ജയിലിലാണ്. പുറത്തുവരുമ്പോൾ വീണ്ടും പഴയ തൊഴിലിൽ ഏർപ്പെടും. മറ്റൊരു തൊഴിലും അയാൾക്കറിയുകയില്ല."
"രാഷ്ട്രീയ പ്രമാണികൾക്കൊക്കെ വേണ്ടപ്പെട്ടവനാണ്. ജാമ്യത്തിൽ ഇറക്കുവാനും കേസ് വാദിക്കാനും പ്രബലരുണ്ട്..." അവൾ കിതപ്പോടെ പറഞ്ഞുനിർത്തി.
"മാഡത്തിന്റെ ശബ്ദം കേട്ടപ്പോൾ, ഇതാ, ഈ നിമിഷത്തിൽ എനിക്ക് ആളെ മനസ്സിലായി. മതപരിവർത്തനത്തിനുശേഷം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. മാപ്പ് തരണം. കാപ്പിമേടിച്ച് കൊണ്ടുവരട്ടെ?' കടയുടമസ്ഥൻ ചോദിച്ചു.
"വേണ്ട. ഞാൻ സമയം തെറ്റിച്ച് ഒന്നും കുടിക്കാറില്ല." അവൾ പറഞ്ഞു.
"എന്നാൽ ഒരു കൊക്കക്കോല..." അയാൾ പറഞ്ഞു.
"ഞാൻ മടങ്ങുകയാണ്. വെയിൽ മൂക്കുന്നതിനുമുമ്പ് ഞാൻ മറ്റൊരുദിവസം വരാം. എനിക്ക് തലകറക്കം അനുഭവപ്പെടുന്നു. ഒരു ഓട്ടോ കിട്ടിയാൽ നന്നായിരുന്നു." അവൾ മന്ത്രിച്ചു.
"ഞാൻ വിളിച്ചു കൊണ്ടുവരാം. ഇവിടെത്തന്നെ ഇരിക്കുക" അയാൾ പറഞ്ഞു.
പിന്നീട് ഓട്ടോയിൽ കൈപിടിച്ചു കയറ്റിക്കൊണ്ട് അയാൾ ചോദിച്ചു:
"ആരാണ് ശത്രു? വധിക്കപ്പെടേണ്ട ശത്രു ആരാണ്?" "ശത്രു ഞാൻതന്നെ." അവൾ പറഞ്ഞു.