അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പോലീസുകാരാണെന്ന് അവൾക്ക് മനസ്സിലായി.
അതിൽ ഒരാൾ അവളുടെ നീങ്ങിനിന്നുകൊണ്ടു ചോദിച്ചു: "ഇങ്ങനെയാണോ വണ്ടി ഓടിക്കുക?" അടുക്കലേക്കു അവൾക്ക് പരിഭ്രമംകൊണ്ടു കുറച്ചു നേരത്തേക്ക് ഒന്നും പറയുവാൻ കഴിഞ്ഞില്ല. അയാളുടെ മുഖഭാവം നിർദ്ദയമായിരുന്നു. അവൾ പറഞ്ഞു. വളരെ താണസ്വരത്തിൽ: "ഞാൻ വളരെ പതുക്കെയാണല്ലോ ഓടിച്ചി രുന്നത്."
"അതല്ല ഞാൻ പറഞ്ഞത്." ആ പോലീസുകാരൻ പറഞ്ഞു.
"ഞാനെന്തു തെറ്റാണ് ചെയ്തത്?" അവൾ ചോദിച്ചു. അയാൾ മറ്റുള്ളവരോട് ഒരാംഗ്യം കാണിച്ചുകൊണ്ട്, കാറിൽ അവളുടെ ഇടത്തുഭാഗത്തെ സീറ്റിൽ കയറിയിരുന്നു. മറ്റുള്ളവർ പിന്നിലും കയറിയിരുന്നു.*
"ഓടിക്കൂ." അവളുടെ അടുത്ത് ഇരുന്നിരുന്ന മനുഷ്യൻ പറഞ്ഞു: "ഞാൻ പറഞ്ഞുതരുന്ന വഴിയിൽക്കൂടി ഓടിക്കൂ. നമുക്ക് പോലീസ് സ്റ്റേഷൻവരെ ഒന്നു പോകേണ്ടതുണ്ട്."
പോലീസ് സ്റ്റേഷനോ? ഞാനെന്താണ് ചെയ്തത്? ഒന്നുമില്ലല്ലോ നിങ്ങൾ എന്തിനാണ് എന്നെ അങ്ങോട്ടൊക്കെ കൊണ്ടുപോകുന്നത്?"
അവളുടെ സ്വരത്തിൽ ഒരു തേങ്ങൽ കലർന്നിരുന്നു. പോലീസുകാർ മൗനമവലംബിച്ചു. ഒടുവിൽ ചുവന്ന ചുമരുകളുള്ള ഒരു രണ്ടു നിലക്കെട്ടിടത്തിന്റെ മുമ്പിൽവെച്ച് അവർ അവളോട് വണ്ടിനിർത്തുവാൻ പറഞ്ഞു.
അവരെല്ലാവരും അവളുടെ ഒപ്പം പുറത്തിറങ്ങി.
" ഒരാൾ പറഞ്ഞു: "നിങ്ങളുടെ ാതികളൊക്കെ അകത്തിരിക്കുന്ന ആളോടു പറഞ്ഞുകൊള്ളു."
അവൾ പിന്നോക്കം തിരിയുവാൻ ഭാവിച്ചപ്പോൾ അയാൾ അവളുടെ കൈയ് മുറുക്കിപ്പിടിച്ചു. അയാളുടെ മുഷ്ടിക്കുള്ളിൽ കൈവിരലുകൾ പൊട്ടിത്തകരുന്നുണ്ടെന്ന് അവൾക്ക് തോന്നി.
അവിടെയെങ്ങും വേറെ പോലീസുകാരെ അവൾ കണ്ടില്ല. അവർ നടന്ന് ഒരു കോണിച്ചുവട്ടിലെത്തി. ആ മുലയിൽ ആരോ വെറ്റിലമുറുക്കി തുപ്പിയത് ഉണങ്ങിക്കിടന്നിരുന്നു. കോണിയുടെ ഇടത്തുവശത്തെ ചുമരിന്മേൽ ബംഗാളിയിൽ എഴുതിവച്ചിരുന്നു. അവൾ എന്തൊക്കെയോ കോണിപ്പടികൾ കയറുമ്പോളും ആ പോലീസുകാരൻ തൻ്റെ പിടുത്തം വിട്ടിരുന്നില്ല. അവളുടെ വെള്ളത്തുള്ളികൾ ഇറ്റുവീണു. കണ്ണുകളിൽനിന്ന്
"കരയുകയാണോ?" അയാൾ ചോദിച്ചു: "കുറ്റം ചെയ്തിട്ട് ഇപ്പോൾ കരയുകയാണോ?"
"ഞാനെന്തു കുറ്റമാണ് ചെയ്തത്?" അവൾ ചോദിച്ചു: "എന്തു ന്യായ പ്രകാരമാണ് നിങ്ങൾ എന്നെ ഇവിടേക്ക് വലിച്ചുകൊണ്ടുവരുന്നത്?"
"ന്യായം ചോദിക്കാൻ വന്നിരിക്കുന്നു!" അയാൾ ഒരു വൃത്തികെട്ട ചിരിയോടെ വന്നിരുന്നവരും ചിരിച്ചു. പറഞ്ഞു. പിന്നിൽ
അവൾ ഒരു വലിയ തളത്തിലെത്തിയപ്പോൾ നടത്തം മതിയാക്കി. അവിടെ കടുംനീലനിറത്തിലുള്ള പർദകൾ തൂക്കിയ ജനൽവാതിലുകളുണ്ടായിരുന്നു. മേശയോ കസാലയോ മുറിയിലുണ്ടായിരുന്നില്ല. ഒന്നുംതന്നെ സൗന്ദര്യവതിയായ സ്ത്രീയുടെ ഒരു വർണ ചിത്രം മാത്രം ചുമരിൽ ഒരൊറ്റ
തൂക്കിയിരുന്നു.
"ഇപ്പോൾ വരും." ഒരു പോലീസുകാരൻ അവളോട് പറഞ്ഞു.
അവർ അതിന് ഉത്തരം പറഞ്ഞില്ല. ഒരാൾ കീശയിൽനിന്ന് ഒരു കൈയാമമെടുത്ത് അവളുടെ കൈകളിൽ ഇടുവിച്ചു.
"എന്റെ ഭർത്താവിനെ ഒന്നു ഫോൺ ചെയ്യു." അവൾ പറഞ്ഞു: "അദ്ദേഹം ഇങ്ങോട്ടു വരട്ടെ."
"ഭർത്താവെന്തിന്? ഭർത്താവല്ലല്ലോ കുറ്റം ചെയ്തത്. നീയല്ലേ കുറ്റം ചെയ്തത്?"
"എന്തു കുറ്റം?"
"ആലോചിച്ചു നോക്ക്."
അവർ അവളെ മുറിയുടെ നടുവിൽ നിർത്തിക്കൊണ്ട് അവിടെ നിന്നു പോയി. അവൾ തന്നത്താൻ സമാധാനിക്കുവാൻ ശ്രമിച്ചു: ഇതൊക്കെ ഒരു സ്വപ്നമാണ്. താൻ എന്തു തെറ്റാണ് ചെയ്തത്? ഒന്നുമില്ല, അതുകൊണ്ട് ഇതെല്ലാം ഒരു ദുഃസ്വപ്നംമാത്രമായിരിക്കണം... പക്ഷേ, അവളുടെ കൈകൾ വേദനിക്കുന്നുണ്ടായിരുന്നു. അവൾ വീണ്ടും കരഞ്ഞതുടങ്ങി.
വന്നു, അല്ലേ? ഞാൻ കാത്തിരിക്കുകയായിരുന്നു." പെട്ടെന്ന് അവിടെ കടന്നുവന്നുകൊണ്ട് ഒരു മദ്ധ്യവയസ്കൻ പറഞ്ഞു. അയാൾ ഉയരംകുറഞ്ഞ് തടിച്ച ദേഹപ്രകൃതിയുള്ള ഒരാളായിരുന്നു.
"ആരാണ് നിങ്ങൾ?" അവൾ ദേഷ്യത്തോടെ ചോദിച്ചു. "ആരാണെന്ന്! ഹഹഹ! ഇവൾ ചോദിക്കുന്നതു കേട്ടില്ലേ?" അയാൾ പിന്നോക്കം തിരിഞ്ഞുനോക്കിക്കൊണ്ടു പറഞ്ഞു. പോലീസുകാർ പെട്ടെന്ന് വാതിൽ പ്രത്യക്ഷപ്പെട്ടു. അതിൽ ഒരാൾ പറഞ്ഞു:
"ഇത് ഞങ്ങളുടെ യജമാനൻ ആണ്."
"ഇൻസ്പെക്ടറോ?"
അവൾ ചോദിച്ചു:
അവർ തലകുലുക്കി. യജമാനൻ എന്നു പറയപ്പെട്ട മനുഷ്യൻ വെ വെള്ളക്കാലുറകളും മുകളിൽ രണ്ടു കുടുക്കുകൾ കൾ പൊട്ടിയ ഒരു നീല ഷർട്ടുമാണ് ധരിച്ചിരുന്നത്. അയാളുടെ പല്ലുകൾ വെറ്റിലക്കറ പറ്റി കറുത്ത് വികൃതമായും കാണപ്പെട്ടു. അവൾ വെറുപ്പോടെ പിന്നോക്കം നീങ്ങി ചുമരിന്മേൽ ചാരി നിന്നു അയാൾ ചോദിച്ചു
"അപ്പോൾ നീ കുറ്റം സമ്മതിച്ചു, അല്ലേ?"
"എന്തു കുറ്റം? ഞാൻ കാർ ഓടിച്ചുവരികയായിരുന്നു. പോലീസുകാർ എൻ്റെ വഴിമുടക്കി നിന്ന് എന്നെക്കൊണ്ടു കാറു നിർത്തിച്ചു. എന്നിട്ട് യാതൊരു കാരണവും പറയാതെ ഇങ്ങോട്ടു കൊണ്ടുപോന്നു. ഇത് എന്റെ ഭർത്താവറിഞ്ഞാൽ..."
"ഭർത്താവ്! നിനക്കുമുണ്ടോ ഭർത്താവ്, കല്യാണീ?" അയാൾ ചോദിച്ചു.
"ഞാൻ കല്യാണിയല്ല." അവൾ പറഞ്ഞു
എനിക്കു നിന്നെ മനസ്സിലാവില്ല എന്നു നിശ്ചയിച്ചുവോ?" അയാൾ ചോദിച്ചു.
"നിങ്ങൾക്കെന്തോ തെറ്റുപറ്റിയിരിക്കുന്നു." അവൾ പറഞ്ഞു: "എന്നെ വിട്ടയയ്ക്കുകയാണ് നല്ലത്."
"ഇവൾക്ക് മൂന്നു മാസം കഠിനതടവ്," അയാൾ പറഞ്ഞു. പോലീസുകാർ മുന്നോട്ടു വന്ന് അവളെ പിടിച്ചു വലിച്ചുകൊണ്ട് ഒരു വരാന്തയിൽ കൂടി മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി. അതൊരു ഇരുട്ടുപിടിച്ച ചെറിയ മുറിയായിരുന്നു. ജനലുകളൊന്നുമില്ലെന്ന് അവൾ കണ്ടുപിടിച്ചു. അതിന്
"നിന്റെ വസ്ത്രങ്ങൾ ഇങ്ങു തരൂ" ഒരു പോലീസുകാരൻ പറഞ്ഞു.
"അതെന്തിന്?" അവൾ ചോദിച്ചു.
"ഇവിടെ യൂണിഫോറം തരും. അതാണ് ഇനി നിൻ്റെ വേഷം."
അവൾ കരഞ്ഞുതുടങ്ങി. "എനിക്ക് അതു വയ്യ." അവൾ പറഞ്ഞു.
"നിനക്ക് എന്നു തുടങ്ങി നാണം, കല്യാണീ?" അതിലൊരുത്തൻ ചോദിച്ചു.
"ഞാൻ കല്യാണിയല്ല." അവൾ ഗദ്ദത്തോടെ പറഞ്ഞു:
"എൻ്റെ പേര് അമ്മിണി എന്നാണ്, ഞാൻ മിസ്റ്റർ മേനോൻ്റെ ഭാര്യയാണ്."
"ഭാര്യ!" അയാൾ പുച്ഛത്തോടെ പറഞ്ഞു. അയാൾ കൈയാമം ഊരിയെടുത്ത് അവളെ സ്വതന്ത്രയാക്കി. അവർ അവളുടെ വസ്ത്രങ്ങൾ ചുരുട്ടിയെടുത്ത് വാതിൽ അടച്ചുകൊണ്ടു പുറത്തേക്കു പോയി. അവൾക്ക് ആ മുറിയിൽ യാതൊന്നുംതന്നെ കാണുവാൻ പിന്നീട് കഴിഞ്ഞില്ല. അത് ഒരു ഇരുട്ടറതന്നെയായിരുന്നു. അവൾ കൈകൾകൊണ്ടു തപ്പി ഒരു ചുമർ കണ്ടെത്തി. അതും ചാരിക്കൊണ്ട് അവൾ ആ നിലത്തിരുന്നു.
അപ്പോഴും അവൾ മന്ത്രിച്ചു. ഇതൊന്നും സത്യമല്ല, ഇത് വെറുമൊരു ദുഃസ്വപ്നം മാത്രമാണ്. തന്നെ എന്തിന് പോലീസുകാർ പിടിക്കുന്നു. നാളെ രാവിലെ ഉണരുമ്പോൾ താൻ ഇതിനെപ്പറ്റി ഭർത്താവിനോട് പറയും
പെട്ടെന്ന് വാതിൽ വീണ്ടും തുറക്കപ്പെട്ടു. ഒരു ടോർച്ചുമായി ഒരു പോലീസുകാരൻ അവളുടെ അടുത്തേക്കു വന്നു.
"ഇതു കുടിച്ചു കിടന്നോളൂ ഞങ്ങൾ യൂണിഫേ കൊണ്ടുവന്നു തരാം." അയാൾ പോക്കറ്റിൽനിന്ന് ഒരു
കുപ്പി പുറത്തേക്ക് എടുത്തു കൊണ്ട് പറഞ്ഞു. "എനിക്ക് ഒന്നും വേണ്ട." അവൾ തന്റെ കൈകൾകൊണ്ടു ദേഹം മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ടു
പറഞ്ഞു.
"കുടിക്ക്." അയാൾ പറഞ്ഞു. അവൾ പിന്നെ ശങ്കിച്ചില്ല. ആ കുപ്പിയെടുത്ത് അതിലുണ്ടായിരുന്ന കയ്ക്കുന്ന പാനീയം മുഴുവൻ കുടിച്ചു തീർന്നു.
പോലീസുകാരൻ അവിടെനിന്നും പോയി.
പിന്നീട് വളരെ നേരത്തിന് അവൾ യാതൊരു ചലനവുമില്ലാതെ ആ നിലത്തു കിടന്നു. തൻ്റെ ദേഹത്തെ ഒരു ഉറയെന്നപോലെ വലിച്ചെറിഞ്ഞുകൊണ്ടു താൻ ആ ഇരുട്ടിൽ പൊന്തി പറക്കുകയാണെന്ന് അവൾക്ക് തോന്നി...
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു. പെട്ടെന്ന് മുറിയിൽ വൈദ്യുതദീപത്തിൻ്റെ വെളിച്ചം പരന്നു. അവൾ ലജ്ജകൊണ്ട് കണ്ണുകളടച്ചു.
"അമ്മിണീ! നീ ഇതു ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല." അവളുടെ ഭർത്താവ് പറഞ്ഞു. അവൾ കണ്ണുകൾ തുറന്ന്, അയാളെ കണ്ടപ്പോൾ, സന്തോഷംകൊണ്ട്.
മതിമറന്ന ഒരു സ്വരത്തിൽ പറഞ്ഞു:
"വന്നുവല്ലോ. എന്നെ വേഗം കൊണ്ടുപോകു."
അയാൾ ഒന്നും പറഞ്ഞില്ല. അയാളുടെ കണ്ണുകൾ
അപ്പോൾ മുറിയുടെ മറ്റൊരു വശത്തായിരുന്നു ചെന്നു വീണിരുന്നത്. അവളും അങ്ങോട്ടു നോക്കി. ഒരു മനുഷ്യൻ അവിടെ ഒരു കട്ടിലിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
"എനിക്കു കത്തുകൾ കിട്ടിയപ്പോഴും ഞാൻ വിശ്വസിച്ചില്ല." അവളുടെ ഭർത്താവ് പറഞ്ഞു: "ഫോണിൽ ഇപ്പോൾ ഒരു സന്ദേശം കിട്ടിയപ്പോഴും ഞാൻ വിചാരിച്ചു, വല്ലവരും കളിപ്പിക്കുകയാണെന്ന്. നീ ഒരു വേശ്യയാണെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.."
"എന്താണ് നിങ്ങൾ പറയുന്നത്?" അവൾ ചോദിച്ചു: "ഞാനെന്തു ചെയ്തുവെന്നാണു നിങ്ങൾ പറയുന്നത്? എന്നെ പോലീസുകാർ ഇങ്ങോട്ടു കൊണ്ടുവന്നതാണ്." അയാൾ ഒന്നും പറയാതെ, വേഗത്തിൽ മുറിയുടെ
പുറത്തേക്കു കടന്നു. "പോകരുത്. ഞാൻ പറയുന്നതു കേൾക്കു." അവൾ പറഞ്ഞു.
അയാളുടെ പിന്നാലെ ഓടുവാൻ അവളെ തൻ്റെ ലജ്ജ അനുവദിച്ചില്ല. അവൾ വരാന്തയിൽ ഒരു തൂണിന്റെ മറവിൽ നിന്നുകൊണ്ട് ഉറക്കെ തേങ്ങിക്കരഞ്ഞുതുടങ്ങി. "എന്തിനാണ് ഇത്ര വ്യസനിക്കുന്നത്?"
പരിചിതമായ സ്വരം കേട്ട് അവൾ തിരിഞ്ഞുനോക്കി. യജമാനൻ എന്നറിയപ്പെടുന്ന മനുഷ്യൻ ഒരു പുഞ്ചിരിയോടെ തൻ്റെ അടുത്തേക്ക് വരുന്നതാണ് അവൾ കണ്ടത്. അവൾ വീണ്ടും കരഞ്ഞുതുടങ്ങി.
"എന്തിനാണ് നീ കരയുന്നത്, കല്യാണീ?" അയാൾ ചോദിച്ചു: "നിന്റെ ഭർത്താവെന്നു പറയുന്ന ആ മനുഷ്യൻ.
പോയതുകൊണ്ടോ? നിനക്കു ഞാനില്ലേ? എത്ര പഴകിയതാണു നമ്മുടെ സ്നേഹബന്ധം. അതുള്ളപ്പോൾ നിനക്കു ദുഃഖിക്കാനെന്താണ് കാരണം?"
"നിങ്ങൾ എന്തോ പറയുന്നു," അവൾ പറഞ്ഞു: "ഞാൻ കല്യണിയേയല്ല. ഞാൻ അമ്മിണിയാണ്."
"നീ കല്യാണിയാണ്." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "നീ എന്നും എന്നും എൻ്റെ കല്യാണിയാണ്."
ക്ഷീണംകൊണ്ട് അടഞ്ഞുതൂങ്ങുന്ന കണ്ണുകളോടെ അവൾ ആ രോമമില്ലാത്ത മുഖത്തേക്കു നോക്കി.
"ഞാൻ കല്യാണിയാണോ?" അവൾ ചോദിച്ചു. "അതെ, നീ കല്യാണിയാണ്."
അവൾ അസ്ത്രപജ്ഞയായി നിലംപതിച്ചു.