നീ എന്റെ പ്രേമഭാജനമാണ്.
എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.
ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.
നിന്നെ മടിയിൽ കിടത്തി നിൻ്റെ മുറിവുകൾ ഉണക്കുവാനും നിൻ്റെ ക്ഷീണം തീർക്കുവാനും ഞാൻ ആഗ്രഹിച്ചു.
നീ ഭാഗ്യവാനാണ്, നീ ഭാഗ്യവുമാണ്.
ഭാഗ്യക്കുറിയിൽ ടിക്കറ്റാണ് നീ. വിജയിപ്പിക്കുന്ന ഒരേയൊരു നീ കലർപ്പില്ലാത്ത പൗരുഷമാണ്. നിൻ്റെ വിഹാരരംഗം സ്ത്രീയുടെ ചേതനയാണ്. എൻ്റെ ഉള്ളിലും പുറത്തും നീയാണ്.
എന്റെ ഉള്ളിലെ ചോരപ്പുഴകളുടെ വക്കത്തു നായാടിത്തളർന്ന രാജാവിനെപ്പോലെ നീ വിശ്രമിക്കുന്നു. എന്റെ ഞരമ്പുകളെ പാപ്പാസിട്ട കാലടികൊണ്ട് നീ ചവിട്ടിച്ചതയ്ക്കുന്നു. അവ മൺമറഞ്ഞുപോയ കാട്ടുമരങ്ങളുടെ വേരുകളാണോ എന്നു സംശയിക്കുന്നു.
നീ എൻ്റെ രക്തം കുടിക്കുന്നു. എൻ്റെ മാംസം തിന്നുകൊണ്ടുമാത്രം നീ പുഷ്ടിപ്പെടുന്നു.
നിൻ്റെ നെറ്റിമേൽ ഒരു വരക്കുറി കുറവന്മാർ പച്ചകുത്തിവച്ചിരിക്കുന്നു.
ബാല്യത്തിൽ ദരിദ്രനായിരുന്ന കുബേരനാണു നീ. നിന്റെ അമ്മ നിൻ്റെ കണയ്യാ എന്നു വിളിച്ചു.
ദരിദ്രയായ ആ സ്ത്രീയെ ഓർത്ത് ഞാൻ അസൂയപ്പെട്ടു. ഒരിക്കൽ ഞാനും നിൻ്റെ അമ്മയായി. എന്റെ മുലകൾക്കിടയിൽ മുഖം വച്ചുകൊണ്ട് നീ പറഞ്ഞു: "അമ്മയാവരുത്, ഭാര്യയായാൽ മതി."
സ്നേഹാദ്ധ്വാനങ്ങൾക്കുശേഷം നിദ്ര. നിദ്രയ്ക്കുശേഷം കുറച്ചു പോളിറ്റിക്സ് നിൻ്റെ ഫിലോസഫി ലളിതമായിരുന്നു. നിൻ്റെ ടേസ്റ്റ് പ്രാകൃതവും.
വിലമതിക്കുവാൻ കഴിയാത്ത ഒരു പ്രാചീന മിങ്ങ്വാസിൽ നീ പ്ലാസ്റ്റിക് പൂക്കൾ തിരുകി വച്ചു. നിന്റെ സാരമുറിയിൽ ഗാന്ധിജിയുടെയും ശിവന്റെയും വിവേകാനന്ദന്റെറെയും കൽപ്രതിമകൾ നീ പ്രതിഷ്ടിച്ചു. മരിച്ച നേതാക്കന്മാരുടെ വർണ്ണച്ചായപടങ്ങൾ ചില്ലിട്ടു നീ- ഓ മഹാ പാപി-ചുമരിന്മേൽ തൂക്കി.
എന്നിട്ടും നിന്നെ സ്നേഹിക്കുവാൻവേണ്ടി ഞാനിടയ്ക്കിടയ്ക്കു നിൻ്റെ വീട്ടിൽ വന്നെത്തി. നിന്റെ പുസ്തകശേഖരണത്തിൽ എനിക്ക് വായിക്കുവാൻ കൊള്ളുന്ന ഒരൊറ്റ ബുക്കു ഞാൻ കണ്ടിട്ടില്ല.
വിളക്ക് കെടുത്തുവാനും വിശ്വസിക്കുവാനും ഞാൻ നിന്നെ പഠിപ്പിച്ചു. ഇരുട്ടിനെ
ഇരുട്ടിൽ, ഞാൻ നിൻ്റെ ശ്വാസോച്ഛ്വാസത്തെ പിൻതുടരുവാൻ പഠിച്ചു.
എൻ്റെ സ്വപ്നത്തിൻ്റെ ജലാശയ ജലാശയങ്ങളിൽ നീലത്താമരപോലെ നിൻ്റെ മുഖം പൊങ്ങിക്കിടന്നു ഒരു അത്യപ്തമായ ഈ പ്രേമത്തിന് വിലാപകാവ്യങ്ങൾ രചിക്കുകയാണ് എൻ്റെ മനസ്സ് എന്ന് നീ മനസ്സിലാക്കിയില്ല
നഗ്നതയിലും നിദ്രയിലും നീ പ്രതാപിയാണ്. അന്തസ്സുള്ളവനാണ്.
നിന്റെ വായിലെ തെളിനീരിന്നു മഴവെള്ളത്തിന്റെ പരിശുദ്ധിയുണ്ട്. നിൻ്റെ ശരീരത്തിന് പശിമയുള്ള മണ്ണിന്റെ ചൂടും മണവുമുണ്ട്.
നീ പുരുഷനാണ്.
ആദർശകാമുകനാണ്.
നീ വിശ്വസിക്കുന്നില്ല. കുടുംബാസൂത്രണപദ്ധതിയിൽ
സ്ത്രീയുടെ ശരീരവും ഹൃദയവും മാറ്റി മാറ്റി നിൻ്റെ അഹന്തയെ താരാട്ടു പാടി ഉറക്കുന്നു.
കിടപ്പറയുടെ തുകിലുണർത്തുവാൻ വാതില്ക്കൽ തയ്യാറായി നിന്നെ അനേകം ഗോപസ്ത്രീകൾ കാത്തു നില്ക്കുന്നു. നനവുവിടാത്ത എൻ്റെ ചുരുളൻമുടി നിൻ്റെ മുഖത്തു വീണഴിയുന്നു.
കയ്പും മധുരവും ഉള്ള നിൻ്റെ നീരുകൾ എന്റെ കാമത്തെ സുരഭീകരിച്ച് എന്നെന്നേക്കുമായി നിലനിർത്തിപ്പോരുന്നു.
നിന്നെ സൂര്യവെളിച്ചത്തിൽ ഞാൻ കണ്ടിട്ടേയില്ല.
രാത്രി വിളക്കും മഞ്ചലും അകമ്പടിയുമായി തൻ്റെ നായർപിയോട് ബ്രാഹ്മണകാമുകനാണ് സമ്മേളിക്കുവാൻ ഞാൻ. വരുന്ന കിഴക്കു വെള്ളകീറുമ്പോഴേക്കും ഞാൻ ഇളംചൂടുള്ള നമ്മുടെ കിടക്ക വിട്ട് മടങ്ങിപ്പോവുന്നു.
ഇനി മടങ്ങിപ്പോവരുതെന്ന് ഒരിക്കലെങ്കിലും നീ എന്നോട് പറയുമെന്ന് ഞാൻ ആശിക്കുന്നു.
ഒരിക്കൽ എൻ്റെ മുഖം മറ്റു മുഖങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുവാൻ നിനക്കു സാദ്ധ്യമാവുമെന്നും.....