shabd-logo

നാലാം ഭാഗം

14 December 2023

0 കണ്ടു 0
151
അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.

152 
ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്തി മറന്നുപോയിടാം.

153 
പ്രിയയും ചെറുപൊൻകിടാങ്ങളും നിയതം കാട്ടിലെഴുന്ന ചേക്കുകൾ സ്വയമോർത്തുടനുദ്ഗളാന്തനായ് പ്രയതൻ കൂട്ടിലുഴന്നിടാം ഭവാൻ.

154
 ചിലതിന്നൊലികേട്ടമന്തരാ ചിലതിൻ ഛായകൾ കണ്ടുമാർത്തനായ് നിലയിൽ ചിറകാട്ടിയും ഭവാൻ വലയാം ചഞ്ചുപുടങ്ങൾ നീട്ടിയും.

155 
തനിയേ നിജശയ്യയിൽ ഭവാ- നനിവാര്യാർത്തി കലർന്നുരുണ്ടിടാം കനിവാർന്നു പുലമ്പിടാം കിട- ന്നനിശം ഹന്ത! കിനാവു കണ്ടിടാം.

156 മരുവാം ദയിതാവിരക്തനായ് മരുവാം ദുർവിധിയാൽ വിമുക്തനായ്, വരുവാൻ പണികൃത്യനിഷ്ഠയാൽ പെരുതാം ത്യാഗമിവണ്ണമാർക്കുമേ.

157 
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം വെടിയാമന്യനുവേണ്ടി ദേഹവും മടിവിട്ടു ജനേച്ഛപോലെ, തൻ- തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം.

158 
എതിരറ്റ യമാദിശിക്ഷയാൽ വ്രതികൾക്കും ബഹുമാന്യനമ്മഹാൻ ക്ഷിതിപാലകധർമ്മദീക്ഷയാർ- ന്നതിവർത്തിപ്പൂ സമസ്തരാജകം.

ക്ഷിതിപാലകധർമ്മദീക്ഷയാർ- ന്നതിവർത്തിപ്പൂ സമസ്തരാജകം.

159 
കൃതികൾക്കു നെടും തപസ്സിനാം ക്ഷിതിവാസം സ്വസുഖത്തിനല്ല താൻ, എതിരിട്ടു വിപത്തൊടെന്നു മു- ന്നതി, വിശ്വോത്തരനാർന്നു രാഘവൻ.

160
 കൊതിയേറിടുമിന്ദ്രിയങ്ങളെ പതിവായ്പ്പോറ്റി നിരാശാനായ് സദാ മൃതിഭൂതിയെ നീട്ടിവാഴുമ- സ്ഥിതി ഞാൻ ജീവിതമെന്നു ചിന്തിയാ.

161 
അതിമാനുഷ ശക്തിയെങ്കിലും യതിയെക്കാൾ യമശാലി രാഘവൻ ദ്യുതിയേറിയ ധർമ്മദിപമ മ്മതിമാൻ മാന്യനെനിക്കു സർവഥാ.

162 
അതിവിസ്തൃത കാലദേശജ- സ്ഥിതിയാൽ നീതി വിഭിന്നമാകിലും ക്ഷിതിനാഥ! പരാർത്ഥജീവികൾ- ക്കെതിരില്ലാത്ത നിദർശനം ഭവാൻ.

163
 ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി- പദർശിച്ച കളങ്കരേഖകൾ അഭിമാനിനിയാം സ്വകാന്തിയിൽ കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.
9
ലേഖനങ്ങൾ
ചിന്തവിഷ്ട്ടായായ സീത
0.0
കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.
1

ഭാഗം -1

12 December 2023
1
0
0

1സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.2അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പു

2

ഭാഗം -1

12 December 2023
0
0
0

16അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിര

3

ഭാഗം -1

12 December 2023
0
0
0

40 നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.41 അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവ

4

ഭാഗം -2

12 December 2023
0
0
0

51 വിരഹാർത്തിയിൽ വാടിയേകനായ് കരകാണാത്ത മഹാവനങ്ങളിൽതിരിയും രഘുനാഥനെത്തുണ ച്ചരിയോരന്വയമുദ്ധരിച്ചു നീ.52 പരദുർജ്ജയനിന്ദ്രജിത്തുമായ്- പൊരുതും നിൻകഥ കേട്ടു വെമ്പലാൽ കരൾ നിന്നിലിയന്ന കൂറുതൻ പെരുതാമാഴമറ

5

ഭാഗം മൂന്ന്-3

12 December 2023
0
0
0

101തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?102ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേത

6

ഭാഗം - മൂന്ന്

14 December 2023
0
0
0

135 ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.136വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും

7

നാലാം ഭാഗം

14 December 2023
0
0
0

151അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.152 ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്ത

8

നാലാം ഭാഗം

14 December 2023
0
0
0

164 നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലുംഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.165 അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ!

9

ഭാഗം നാല്

14 December 2023
0
0
0

178 ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.179 മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത

---

ഒരു പുസ്തകം വായിക്കുക