വേളിക്കുതന്നെ ശിശുപാലനൊരുങ്ങിവന്നാൻ നാളീകനേത്രനുമടുത്തെഴുനെള്ളി നിന്നാൻ കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ - ളാലോലനേത്ര ഗരുഡധ്വജനോടണഞ്ഞാൾ(94)
പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ പുത്രന്മാരനിരുദ്ധരാധികളുമെല്ലാർക്കും നമിക്കുന്നു ഞാൻ പ്രത്യേകം ഗുണകർമ്മമോർത്തു പറവാനാളല്ല ബാണാസുരൻ ഹസ്തഛേദനമൊന്നു ഹസ്തിനപുരീനിര്യാണമിത്യാദികൾ(95)
സമ്മോദംപൂണ്ടു വേൾപ്പാനഭിരുചി പെരുതസ്സത്യഭാമയ്ക്കലെന്നോ കാണ്മാനോ ജാംബവാനെ പ്രണയനിധിയെ നീ ദുര്യശസ്സൊന്നു തീർത്തു കാണ്മായത്തെപ്പുകഴ്ത്തീടരുതു തവ പരബ്രഹ്മമേ മന്ദമന്ദം പെണ്മാണിക്യങ്ങളെണ്മർക്കുമൊരനുഭവമായ് തീർന്ന നിന്നെത്തൊഴുന്നേൻ(96)
മൈക്കണ്ണീമാർകൾ പതിനാറുസഹസ്രമൊന്നി - ചൂൽക്കണ്ഠയാ തദനു ഭൌമഗൃഹേ ലഭിച്ചാൻ അക്കൌശലങ്ങളറിയാഞ്ഞു മുനീന്ദ്രനും പോയ് ചക്രം തിരിഞ്ഞു ഭവനങ്ങളിലെന്നു കേൾപ്പൂ(97)
ദ്വാർവത്യാം ഭവനേഷു തേഷു പതിനാറാമായിരം മൂർത്തിയായ് ശീഭർത്താവിനെ നിന്നെ നിർമ്മലഗുണാൻ വെവ്വേരെ കൈകൂപ്പിനേൻ സാപത്ന്യം തടവും മഹേന്ദ്രനെയുടൻ ജിത്വാ ഹരിച്ചങ്ങഹോ സാമർത്ഥ്യത്തൊടു സത്യഭാമയുടനേ പൂങ്കാവു കൽപദ്രുമം(98)
എന്താവൂ വിപ്രശാപാൽ ദൃഗനവശതയാ പണ്ടു പണ്ടേ കിടന്നാ - നോന്തായിട്ടപ്രദേശേ നിഭൃതമതു ബലാൽ ബാലകന്മാർ പറഞ്ഞാർ സന്താപം തീർത്തെടുത്തങ്ങവനനവധിചെയ്യോരു ദാനങ്ങലെല്ലാം ബന്ധുക്കൾക്കുള്ളിലാക്കീട്ടവനു ഗതി കൊടുത്തോരു തുഭ്യം നമോസ്തു(99)
വാവായെന്നു വിളിച്ചു കേളിപരനായ് ലീലയ്ക്കു കാളിന്ദിയെ ഭാവാലൊന്നു പകർന്ന മത്തത കലർന്നെന്തേതു പോകുന്നിതോ കോപാലക്കരികൊണ്ടു നേരെ കുഴിയെത്തോണ്ടീടിനാൻ ഭവാൻ താപാകർഷണമെന്നതെങ്കലരുളീടാനന്ദനീലാംബര(100)
തന്നെസ്നേഹമിയന്നവർക്കു നിമിഷം ദ്വേഷിച്ചവർക്കും ബലാൽ തന്നെപ്പോലെ ചമഞ്ഞവർക്കുമരുളി കൈവല്യമല്ലേ വിഭോ! തന്നെത്താനറിയാഞ്ഞു ഖിന്നമതിയായ് നിന്നോടിരന്നീടിനോ - രെന്നെക്കാണവശം കൃപാലയ! ജയ! ശ്രീവാമഗേഹാലയ!(101)
തൃക്കയ്യാൽ മരണം വരേണമതിനായ് പണ്ടേയിരിക്കുന്നവൻ ചൊൽകൊള്ളും വിവിദൻ മുദാ മുസലി താനമ്പാടിയിൽ ചെന്ന നാൾ മൈക്കണ്ണൻ പലരോടുമായ് മധുമദം പൂരിച്ചു മേവുന്നവൻ തൃക്കയ്യാൽ മരണം ലഭിച്ചു പരലോകേ പോയ് സുഖിച്ചീടിനാൻ(102)
പുത്രന്മാർ പത്നിമാരെന്നിവരൊടു സുഖമേ നിത്യവും ദ്വാരവത്യാം പൃത്ഥ്വീഭാജാം ഗൃഹസ്ഥാശ്രമവിധിയുപദേശിച്ചുകൊണ്ടച്യുതൻ താൻ നിത്യാത്മാ നിത്യദാനാദികൾ നിയതമൊരുക്കുന്നതും തന്മേലേ പോ - യാസ്ഥാനേ ചേർന്നു ധർമ്മാദികൾ വിരവിൽ വിചാരിപ്പതും കൈതൊഴുന്നേൻ(103)
കൂകീ കോഴി വനാന്തരേ വിറകുമായ് നിന്നന്നു രാവേ തഥാ കൂകീ കോകിലവാണിമാർ കുചതടേ മേവീടുമന്നാളിലും കൂകും കോഴികൾ തമ്മിലുള്ള സുകൃതം ശൌരേ പറഞ്ഞീടുവാ - നാകുന്നീല ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം(104)
104
കാരാഗ്രഹത്തിൽ നരപാലർ പറഞ്ഞ വാക്കും ശ്രീനാരദോക്തിയുമതിൽ കരണീയമാദൌ ശ്രീമാനൊടുദ്ധവരൊടെങ്ങിനെയെന്നനേകം പ്രേമാതുരം തിരുമുഖം തവ കാണ്മനോ ഞാൻ(105)
ഇന്ദ്രപ്രസ്ഥത്തിലിന്ദുപ്രിയസുതനെ നിനച്ചുള്ളൊരൌത്സുഖ്യവേഗാൽ വന്നിട്ടബ്ദീമനാലെ മഗധപതിയെയും കൊന്നു നാടും ജയിച്ചാൻ ധന്യാത്മാ രാജസൂയം നരപതി ബത സാധിച്ചതും ധർമ്മജൻ താ - നൊന്നായി ചൈദ്യനപ്പോൾ മധുമഥന! ഭവാനോടതും കൈതൊഴുന്നേൻ(106)
സാലൻ വന്നച്ഛനെക്കൊന്നൊരു മറിവു കുറഞ്ഞോന്നതംഗീകരിച്ചി - ട്ടെല്ലാം പോയ് ചെന്നു വന്നീടിന ഗതിയവനും നൽകിനാനേകഭാവം കല്യാണങ്ങൾക്കു മൂലം തവ പദകമലം സേവ ചെയ്താവതെല്ലാം നിർലജ്ജം കീർത്തനം ചെയ്വതു കിമപി ചെവിക്കൊൾക വാതാലയേശ!(107)