മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ- നുണ്ണിക്കിടാവു വടിവായ് വളരുന്ന കാലം വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി - പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ(30)
പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർവെടുത്തു ചുറ്റും നിറഞ്ഞ ചില കറ്റുകിടാങ്ങളപ്പോൾ പിറ്റാടായും കുഴലുമായ് നടുവിൽ കളിക്കും
കുറ്റക്കിടാവു കണി കാട്ടുക കൌതുകം മേ(31)
"ഉണ്ണിക്കാമുണ്ണണം” പോരിക കളികളിനിപ്പോരുമെന്നമ്മ ചെന്നി - ട്ടുണ്ണിക്കാവോടു ചൊന്നാളൊരുപൊഴുതതിലും പ്രീതിയപ്പോൾ കളിപ്പാൻ എന്നോമൽക്കാശയാമ്പോൾ വരിക മകനെയെന്നമ്മ പോകുന്ന നേരം പിന്നാലേ ചെന്നടുത്തിട്ടയി ജനനി! വിശക്കുന്നുവെന്നാൽ മുകുന്ദൻ!(32)
മാണിക്കക്കണ്ണുക്കൊണ്ടെനമടിയിലൊരുദിനം വന്നു മന്ദം പുഴറ്റി പ്രീണിപ്പിപ്പാനുപാസേ സൂചിരമുരസി നീ തന്നെയിന്നോരുപായം കാണുന്നേ നല്ലപൂമൈ കനകമണികളും കാഞ്ചിയും കാന്തിപൂരം പൂണുന്നോരോമനച്ചേവടിയുമയി വിഭോ! ദേഹി ദേഹി പ്രസാദം(33)
തേവാരിപ്പാനിരിപ്പാൻ തുനിയുമളവിലത്തേവർ ഞാനെന്നു ചൊല്ലി പ്പൂവെല്ലാം ചൂടുമപ്പോളരുതയി മകനേയെന്തിതെന്നാളെശോദാ ഭൂഭാരം തീർപ്പതിന്നായ് മഹിയിലവതരിച്ചോരു സച്ചിൽസ്വരൂപം വാ പാടിപ്പാരമോർത്തീടിന സുകൃതിനിമാർക്കമ്മമാർക്കേ തൊഴുന്നേൻ!(34)
നാരായണാ എന്നു ജപിക്ക കാവെ - ന്നാരോമലായിപ്പറയും യശോദാ നാണം കുണുങ്ങിട്ടു ചിരിക്കുമപ്പോൾ നാരായണൻ താനിതി വാസുദേവൻ!(35)
എന്തിക്കേൾക്കുന്നതെമ്പോറ്റിയൊടതു വെറുതേ കേൾപ്പനെൻ കൌതുകത്താ - ലേന്തും പാൽവെണ്ണ നോക്കിപ്പല പലകുകളും വെച്ചു കുന്തിച്ചിരുന്നാൻ വെന്തിങ്കൾക്കോമനത്വം കളയുമണിമുഖം തൃഷ്ണയോടങ്ങുയർത്തി ചെന്തൊണ്ടിക്കൽഭുതം തേടിനൊരധരപുടം കൊണ്ടു മോന്തീടിനാൻ പോൽ(36)
ബാലത്വം പൂണ്ടു മേവുന്നളവൊരു ദിനമങ്ങന്യഗോപാലരോടെ മോഹത്താൽ വെണ്മരിക്കിൻ കുസുമമതിനുതൻ മോതിരം വിറ്റുപോൽ നീ! സ്നേഹത്തിൻ ഭംഗഭീത്യാ ബത രമയുമതിന്നപ്രിയം ഭാവിയാതേ സേവിച്ചാളെന്ന ലോകോത്തരമധുരിമ ഞാൻ കണ്ടിതാവൂ കൃപാബ്ലേ!(37)
തമ്മിൽ കുളിച്ചു കലഹിച്ചു നിലത്തു വീണാർ ചെമ്മേ ചുവട്ടിൽ വശമായ് ബലഭദ്രനപ്പോൾ തന്മേൽക്കിടന്നു സുഖമേ മധുസൂദനൻ താ- ന്നമ്മയ്ക്കനന്തശയനം വെളിവാക്കിനാൻ പോൽ!(38)
മേഘശ്യാമമൊരേടമിന്ദുസദൃശം മറ്റേടമെന്നിങ്ങനേ തേജസ്സതമായ് ഭവിച്ചിതു ഭവാന്മാർ തമ്മിലന്യോന്യമായ് ഗാഢാശ്ലേഷമിയന്നനേരമതുകുണ്ടാശ്ചര്യമായ് നിന്നവ- ർക്കാകാശേ ബത വാമഗേഹനിലയാ! ശ്രീമൻ ! പരിത്രാഹി മാം(39)
അമ്മേ ഞാൻ മണ്ണുതിന്നീലതു മനസി നിനക്കില്ല വിശ്വാസമെങ്കിൽ ചെമ്മേ കാണെന്നു മെല്ലെച്ചെറിയ പവിഴവായ് കാട്ടിയമ്മക്കൊരുന്നാൾ; അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ ളമ്മേ! അമ്മിഞ്ഞ നൽകെന്നൊരു നിപുണത ഞാൻ കണ്ടിതാവൂ മുകുന്ദാ!(40)
ഊങ്കാ വിൽപതിനായൊരുത്തി തെരുവിൽ പോന്നങ്ങു വന്നീടിനാ - ളേകാന്തേ ഭഗവാനവൾക്കു കുതുകാൽ നെൽ കോരി നൽകീടിനാൻ മാഴ്കാതേ കനകം നിറഞ്ഞു സുഖമേ പാത്രത്തിലപ്പോളവൾ ക്കാകാശേ മരുവുന്ന ദിവ്യജനവും കണ്ടീടിനാരത്ഭുതം(41)