ചൊല്ലൂ രാപ്പകൽ കുമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ് ചൊല്ലിനാ രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ !(42)
അമ്മയ്ക്കപ്പാൽ തികക്കുന്നതിലവശതപൂണ്ടേന്നെ നീക്കി മുലക്കെ - ന്നമ്മയ്ക്കും പ്രീതിയാകെന്നരിശുമൊടു തയിർപാത്രമെല്ലാം തകർത്താൻ; നിർമ്മര്യാദത്തിനൊന്നെറ്റണമതിനുമുതിർന്നമ്മ നോക്കീടുമപ്പോ - ളമ്മായപ്പൈതലെത്താനുരൽമുകളിൽ മുദാ കണ്ടതും കൈതൊഴുന്നേൻ! (43)
ശ്രീമേവീടുന്ന പൂമൈയുരലൊടു കയർ കൊണ്ടമ്മ ബന്ധിച്ച നേരം നാമം മറ്റൊന്നു ദാമോദരാ! ജയ നിതരാമെന്നു വിണ്ണോർ പുകഴ്വാർ! പ്രേമാവേശേന മന്ദം മരുതുകളിലിടെപ്പാഞ്ഞു മംഗല്യമേകി ശ്രീമാന്മാർക്കംബുജാക്ഷൻ ധനപതിതനയന്മാർക്കുതും കൈതൊഴുന്നേൻ(44)
നാശം പാരം നമുക്കെന്നവിടമവർ ബൃഹൽകാനനം കൈവെടിഞ്ഞി - ട്ടാശാന്തേ ചെന്നു വൃന്ദാവനമതിൽ മരുവീടേണമെന്നാരൊരു നാൾ കൂശാന്തേ കാനനാന്തേ ശകടനിരകളോടിത്തുടങ്ങി തദാനീം
കൈശോരം പൂണ്ടു ധാത്രിമടികളിൽ മരുവും രാമകൃഷ്ണൗ തൊഴുന്നേൻ (45)
വൃന്ദാവനം പോലെ മരുപ്രദേശം കുന്നായ ഗോവർദ്ധനവും വിശേഷാൽ വൃന്ദാവനം കണ്ടു തെളിഞ്ഞു പോറ്റി സന്താപമെന്നുള്ളതു നീക്കി നീ മേ(46)
പശുക്കിടാവായൊരു പാപി വന്നു ശിശുക്കൾ കൂട്ടത്തിലടുത്ത നേരം വശത്തുവെച്ചങ്ങു വധിച്ചു കണ്ണൻ നശിക്കുമല്ലായ്കിലീ വിശ്വമെല്ലാം(47)
കാളിന്ദീതീരമാർഗ്ഗേ വനഭുവി പശുപന്മാരുമൊന്നിച്ചു മെല്ലേ ഗോവൃന്ദം മേച്ചു മേവീടിന ഭുവനപതേ! കൃഷ്ണ! കാരുണ്യസിഡോ! ആകുന്നേനല്ല തൃക്കാലടിയൊടണവതന്നാശു ഞാനെന്തു ചെയ മോഹം നീങ്ങും പ്രകാരം വഴി തരിക വിഭോ! വാമഗേഹാധിവാസിൻ (48)
ആക്കം കലർന്ന തിരുമേനി വിഴുങ്ങുവാനായ് കൊക്കും പിളർന്നു വലിയോരു ബകും വരുമ്പോൾ ചിക്കെന്നവന്നു ഗതി നൽകി വിനോദമോടേ ശക്രന്നു മോദമരുളീടിന തേ നമോസ്തു(49)
പീലിക്കാർമുടി കാൽത്തളിർ പൊടിയുമേറ്റൊട്ടൊട്ടഴിഞ്ഞങ്ങിനേ താലത്തിൽ കുഴലും കുബേരനടയും ഗോപാലരും ഗോക്കളും ബാലസ്ത്രീകളുഴന്നുവന്നു വഴിയിൽ പാർക്കുന്ന സൌഭാഗ്യവും മേളത്തോടെഴുന്നള്ളീടുന്നൊരു ദിനം കണ്ടാവു കൺകൊണ്ടു ഞാൻ(50)
കണ്ണൻ കൂടാതെ വണ്ണം പെരുകിനൊരു പെരും പാമ്പിനുള്ളിൽ കടന്നാ രെണ്ണം കൂടാതെ ഗോപാലരുമതിനിടയിൽ ഗോക്കളും ചേർന്നൊരുന്നാൾ അന്നേരം താനുമുൾപ്പുക്കവനു ഗതികൊടുത്താശു മൂർച്ഛിച്ചവർക്കും
ദണ്ഡം കൂടാതെ പോന്നാനതുപൊഴുതസുരൻ ചെന്നു സായൂജ്യമാർന്നാൻ(51)
തൃക്കയ്യിൽ കബളാന്നവും വിരൽകളിൽ സാരോപദംശങ്ങളും പോത്തും കൊമ്പുമുദാരപത്രവുമിടം കക്ഷേ വഹൻ കൌതുകാൽ വസ്ത്രാന്തേ മടിയിൽ ധരിച്ചു മുരളീം ഗോപാലരും താനുമായ് സ്വർഗ്ഗത്തുള്ളവർ നോക്കിനിൽക്കെ യജനാധ്യക്ഷൻ ഭുജിച്ചീടിനാൻ(52)
ഉണ്ണിക്കരങ്ങളിലുരുട്ടിയ ചോറുമായി - ട്ടുണ്ണിക്കിടാങ്ങളൊരുപോലെ ചമഞ്ഞ സംഖ്യം ഒന്നിച്ചിരുന്നുരുളയുണ്ടതു കണ്ടുമുണ്ടും വെണ്ണക്കിരന്നവനതിൽ നടുവേ നിരന്നു(53)