ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ മന്ദം തുടങ്ങിയ കുഴൽ ധ്വനിയും വനാന്തേ ഒന്നിച്ചു ചേർന്നു തരുണാക്ഷികളോടു ചൊന്നാൻ വൃന്ദാവനത്തിൽ വരുവാനവർ ദൂതരോവാൻ(66)
തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം പൂവിന്നിളം പരിമളം ചൊരിയുന്ന നേരം കാർവണ്ണനക്കുഴലെടുത്തു വിളിച്ച നേരം നീർക്കണ്ണിമാരുഴറിവന്നതു കാണ്മതോ ഞാൻ(67)
അംഗഭംഗികണ്ടു കണ്ടനംഗമാൽ പിണഞ്ഞു മേവു - മംഗനാജനത്തൊടേ മനം കലർന്ന മാധവൻ രംഗനാഥനെന്നുപേർ പുകഴ്ന്ന നാഥനിന്നെനിക്കു സംഗനാശമെന്നുചൊന്ന മംഗലം തരേണമേ(68)
ചെന്താമലർപ്പുമലർ മാല മൌലൌ ചെന്താമരക്കണ്ണനണിഞ്ഞു നന്നായ് വൃന്ദാവനത്തിൽക്കുഴലൂതുമക്കോ - പ്പെന്നാകിലും ചേതസി കണ്ടിതാവൂ(69)
വൃന്ദാവനത്തിലെഴുനെള്ളീ വിലാസമോടെ മന്ദാരമാല കുഴൽ പീലികൾ പൂണ്ടു നന്നായ് പെണ്ണുങ്ങളോടുമിടചേർന്നു നിലാവു തോറും കണ്ണൻ കളിച്ച കളിയമ്പൊടു കാണ്മനോ ഞാൻ(70)
ഗോപസ്ത്രീകൾ മറഞ്ഞുപോയ തിരുമൈ കണ്ടിട്ടു കൌതൂഹലാൽ മാറത്തും മുലമേലുമാസ്യകമലം തന്മേലുമാശ്ലേഷിതം ശ്രീമൽ ചേവടി മൂവ്വടിക്കു ഭുവനം വെന്നീടുമോജസ്സൊടെ ചേതസ്സിങ്കലുദിപ്പതിന്നു സുകൃതം പോരാഞ്ഞിരുന്നീടിനേൻ(71)
വട്ടപ്പോർ കൊങ്കമൊട്ടും തടവി മുരഹരൻ മെല്ലെ വട്ടക്കളിക്കായ് മട്ടോലും വാണിമാർ തന്നിടയിൽ മരതകം പോലെ ചേർന്നും വിളങ്ങീ വാട്ടം തട്ടാതെ താളം തരിവള കടകം നൂപുരത്തോടിണങ്ങി പുഷ്ടാനന്ദേന നിൽക്കും മുഴുമതിയതിലാമ്മാറു ഗീതങ്ങൾ പൊങ്ങി(72)
പീലിക്കാർമുടി ചാഞ്ഞതും തിരുമുഖം മെല്ലേ വിയർക്കുന്നതും ചാലക്കണ്മിഴികൊണ്ടു കാമിനികളെക്കാമിച്ച നൈപുണ്യവും നീലക്കാർമുകിൽ വർണ്ണവും തിരുവുടൽക്കുള്ളോരു സൌരഭ്യവും ബാലക്കാമിനിമാർ മയങ്ങിയതുമെൻ കൺകൊണ്ടു കണ്ടാവു ഞാൻ(73)
ഏകാന്തേ ദേവയാത്രാവിധിയിലധികമാമംബികാകാനനത്തിൽ പൂകുന്നോർ യാദവന്മാരതിലൊരഹിവരൻ നന്ദനെ ചെന്നു തിന്നാൻ വേഗം തൃക്കാലുകൊണ്ടേ ഗതിയരുളിയവൻ പണ്ടു വിധ്യാധരമ്പോൽ ശോകം നീക്കീടവണ്ണം മനസി മധുരിപോ! മംഗളം ദേഹി മഹ്യം(74)
അംഗനാജനത്തേയും പിടിച്ചുകൊണ്ടു മണ്ടിനോരു ശംഖചൂഡനെപ്പിടിച്ചവൻ്റെ മൌലിരത്നവും തങ്കലാക്കി മെല്ലവേ ഹലായുധന്നു നൽകിനോരു പങ്കജാക്ഷ! നിൻ കൃപയ്ക്കു പാത്രമാക്കുകെന്നെയും(75)
അരിഷ്ടനെന്നുള്ളൊരു ദുഷ്ടനാലു - ള്ളരിഷ്ടമന്നാട്ടിനു തട്ടിയപ്പോൾ ഗിരിഷ്ഠനാം നീ കൊലചെയ്ത ശേഷം വരിഷ്ഠമായുള്ള പദം ലഭിച്ചാൻ(76)
ചാലെക്കാണായ നീലക്കുതിര വിരുതനാം കേശി നാശം വരുത്താൻ നീലക്കാർവർണ്ണ! നിന്നോടരിശമൊടുമുതിർന്നൊന്നു നേരിട്ടു പാഞ്ഞാൻ ബാലക്കൈ വായിലാക്കീട്ടരിമരനിമിഷം കൊണ്ടു കൊന്നാൻ ത്രിലോകേ മാലാകെത്തീർത്തു മായാവിയെ മയസുതനെക്കൊന്നതും കൈതൊഴുന്നേൻ(77)
നാളേക്കു നാളെ മഥുരാപുരിയിന്നു കാണാം നാളീകനേത്ര! തവ മാതുലനിഗ്രഹം മേ കേളെന്നു നാരദമുനി സ്തുതി ചെയ്തു നീ താൻ പാലിച്ചുകൊൾക പരമേശ്വര പത്മനാഭ!(78)
അക്രൂരൻ മിക്കതും മേൽ വരുവതു വഴിയെന്നുള്ളിലോർത്തോർത്തു വന്നാൻ വ്യഗ്രം കൈവിട്ടു തൃക്കാൽപ്പൊടിയിലവശനായ് ഹന്ത! വീണങ്ങുരുണ്ടാൻ നിൽക്കുന്നൂ പൈ കുറുക്കുന്നതുമഴകൊടുകണ്ടത്ഭുതന്മാർ ഭവാന്മാ - രഗ്രേ താനോർത്തതെല്ലാമവശമനുഭവിച്ചാനഹോ ഭാഗ്യശാലി(79)