ശ്രീകൃഷ്ണകർണാമൃതം
കർണാമൃതം വാമപുരാധിവാസിൻ നിന്നാൽ മതം കിഞ്ചന ഭാഷയായ് ഞാൻ എന്നാൽ വരുംവണ്ണമുദാരകീർത്തേ ചൊന്നാലതും പ്രീണനമായ് വരേണാം (1)
ആക്കം പൂണ്ടഷ്ടമിരോഹിണിയൊരുമകലർന്നോരു നാളർദ്ധരാത്രൌ ചൊൽക്കൊള്ളും ചിങ്ങമാസേ മുഴുമതിയുമുദിക്കുന്ന മുഖ്യ മുഹൂർത്തേ തൃക്കയ്യിൽ ശംഖചക്രാംബുജഗദകൾ ധരിച്ചോരു ബാലസ്വരൂപം തക്കത്തിൽ ദേവകിക്കും കണവനുമണയെദ്ദർശിതം കൈതൊഴുന്നേൻ(2)
അച്ഛന്റേ ഹസ്തപത്മത്തിനു മധുകരമായ് നിന്നുപോവാൻ മുതിർന്നു തൽക്കാലേ മുഷ്ക തേടീടിന കനകകവാടങ്ങൾ താനേ തുറന്നു ചക്രീശൻ ഛത്രമാർന്നു നിറപുഴയുമുഴറ്റോടു നീർ വാങ്ങി നിന്നു ചിക്കെന്നമ്പാടിചേർന്നു ജനകനവിടെയക്കന്യയെക്കൊണ്ടു പോന്നു (3)
അറ്റം കൂടാതെ കൌതൂഹലപരവശനായ് നന്ദഗോപൻ തദാനീ മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകർമ്മം കഴിപ്പാൻ ചുറ്റിക്ഖണ്ഡിച്ച പൊക്കിൾക്കൊടി തിരുവുദരത്താണ്ടു ഭാഗ്യം കിടന്നോ - രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാർ പോൽ(4)
ദൃഷ്ടയ്ക്കപ്പുതനയ്ക്കും പുഴൽവലിയ കൊടുങ്കാറ്റിനും ചാട്ടിനും നീ കുട്ടിക്കാവായ്ക്കിടക്കും പൊഴുതു ഗതിവരുത്തീടിനാനശ്രമേണ തൃഷ്ട്യാ പോയ് ചെന്നു ഗർഗ്ഗൻതിരുവടി തിരുനാമങ്ങളിട്ടോരു ശേഷം പുഷ്യാ മേവീടുമമ്പാടിയിലനുദിവസം ജ്യേഷ്ഠനോടേ വളർന്നാൻ (5)
ഏന്തുന്ന കാരണജലത്തിലൊരുണ്ണിയായ് പോയ് നീന്തീടുവാൻ കഴിവരാതവനന്നുപോലും നന്ദന്റെ കൊട്ടിൽ നടുമുറ്റമിവറ്റിലെല്ലാം നീന്തിത്തുടങ്ങുന്ന കിടാവിനു കൈതൊഴുന്നേൻ(6)
അച്ഛൻ ചെന്നച്യുതൻ്റെ തിരുമുഖകമലം കണ്ടുകൊണ്ടാടുമപ്പോ - ഉച്ചന്റേ ഹസ്തപത്മത്തിലൊരതിശയസമ്മാനമിഛാനുകൂലം കച്ചേലുംവാണി വിശ്വേശ്വരജനനി മുദാകൈപകർന്നാളെശോദാ വിശ്വാസത്തോടു നൽകി വരമതിലുമൊരമ്മാനമമ്മയ്ക്കുമയ്യാ!(7)
ചാഞ്ചേറീടുന്ന പിച്ചക്കളി കവിണുകിടന്നോമനക്കയ്യുയർത്തീ - ട്ടഞ്ചും വെവ്വേറെ തൃക്കൈവിരലുകൾ മലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ കുഞ്ഞിപ്പൂമൈ മറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും കുഞ്ഞിക്കൈ രണ്ടുമായ്ക്കാട്ടിന ഭുവനപതേ! നിന്നെ ഞാൻ കൈതൊഴുന്നേൻ(8)
മൈക്കണ്ണിമാർ പലരുമുണ്ണിയിനിക്കിനിക്കെ അൽക്കണ്ഠയാ കളികൾ കാട്ടി വിളിക്കുമപ്പോൾ ഒക്കത്തിരുന്നു മറിയുന്ന ദയാംബുരാശേ തൃക്കാൽ തൊഴാനരുളു നീ കരുണാകടാക്ഷം(9)
മാനത്തമ്മാമനെക്കണ്ടമൃതു പൊഴിയുമക്കണ്ണനുണ്ണിക്കു ചിത്തേ മാനത്തെക്കൈവളർത്താനമൃതുകിരണനും മെല്ലെ മേലീന്നിറങ്ങി മാനിച്ചമ്മയ്ക്കുകാട്ടി പ്രമദപരവശാൽ രണ്ടു കൈകൊണ്ടു മന്ദം മാനത്തേയ്ക്കുങ്ങടിച്ചീടിന തൊഴിലൊരുനാളാസ്ഥയാ കാണ്മനോ ഞാൻ! (10)
കുഞ്ഞിക്കാലും കുരത്താർ കുളിർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും കിഞ്ചിൽ പോന്നങ്കരിക്കും ദശനമുകുളവും കൃഷ്ണ ചെഞ്ചോരിവായും പഞ്ചത്വം വന്നടുക്കുമ്പൊഴുതു മതിമറന്നങ്ങു വീണീടുമപ്പോ- ളഞ്ചിത്തേ പോന്നുദിച്ചീടുക തവ തിരുമെയ്ക്കുള്ള കോപ്പും മുരാരേ!(11)