shabd-logo

രണ്ടാംഭാഗം -ഏഴ്

7 November 2023

5 കണ്ടു 5
മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.

പത്മിനിയുടെ മുഖത്തു സന്തോഷമുണ്ടായിരുന്നില്ല. എങ്കിലും അവൾക്കു രാഘവന്റെ പേരിൽ അന്തരാ ഒരു വാത്സല്യം ജനിച്ചിരുന്നു. അന്നു പുഴക്കരയിൽ വെച്ച് ആദ്യമായി അവനെക്കണ്ടപ്പോൾ അവൾക്കുണ്ടായ സ്നേഹവും ദയയും സംഭവങ്ങളുടെ അപ്രതീക്ഷിതമായ ഈ പരിണാമവേളയിലും അവൾക്കു മായ്ക്കുവാൻ കഴിഞ്ഞില്ല.

രാഘവനെ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നോക്കു ഇവർ നിന്റെ അമ്മയാണ്.

രാഘവൻ ഒന്നും മനസ്സിലാകാതെ രവീന്ദ്രന്റെ മുഖത്തേക്കു നോക്കി.

"ഞാനാണ് നിന്റെ അച്ഛൻ നിനക്കെന്നെ അച്ഛാ എന്നു വിളിക്കുന്നതു സമ്മതമല്ലേ?”. രവീന്ദ്രൻ അവന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

കുട്ടി ഒന്നും പറഞ്ഞില്ല. അന്നു പുഴക്കരയിൽ വെച്ച് തനിക്ക് പണം തന്ന മുതൽക്കു തന്നെ രവീന്ദ്രന്റെ പേരിൽ അവന്നും ഒരു പ്രത്യേക ബഹുമാനവും സ്നേഹവും

ജനിച്ചിട്ടുണ്ട്. അതിനാൽ അവന് അശേഷം പരിഭ്രമമുണ്ടായില്ല. പക്ഷേ തന്റെ അച്ഛനമ്മമാരെ അവിടെ കാണാത്തതുകൊണ്ട് അവന്നു ഒരു വല്ലായ്മ തോന്നി.

“എവിടെപ്പോയി എന്റെ അച്ഛനും അമ്മയും?'. രാഘവൻ നാലുഭാഗവും നോക്കിക്കൊണ്ടു ചോദിച്ചു.

“ഇതാ ഇവിടെയുണ്ട്. ഞങ്ങൾ രണ്ടുപേരും ഞാൻ നിന്റെ അച്ഛൻ. ഇവർ നിന്റെ അമ്മ

“അല്ലല്ല എനിക്കെന്റെ അച്ഛനേയും അമ്മയേയും കാണണം".

“നിനക്കെന്തുവേണം? എല്ലാം തരാം. പിന്നെ എന്തിനാണ് അവരെ കാണുന്നത്.? രവീന്ദ്രൻ തന്റെ കീശയിലുണ്ടായിരുന്ന രത്നം പതിച്ച ഒരു സിഗരറ്റ് കൂട് രാഘവന്റെ കയ്യിൽ വെച്ചു കൊടുത്തു.

രാഘവന്റെ മുഖം പ്രസന്നമായി. “ഇതെനിക്ക് തരുമോ? -



രവീന്ദ്രൻ ചിരിച്ചുകൊണ്ടു അവനെ മാറോടണച്ചു. ഇതോ? ഇതും എന്തുവേണമെങ്കലും എടുത്തോ. ഇതോ ഇതും നിനക്കാണ്. രവീന്ദ്രൻ തന്റെ വജ്രമോതിരം ഊരി അവന്നു കൊടുത്തു.) ഇതും, ഇതും, ഇതും" (രവീന്ദ്രൻ തന്റെ സ്വർണ്ണ

റിസ്റ്റ് വാച്ചും, രത്നക്കുടുക്കകളും ഫൌണ്ടൻ പേനയും അവന്നു കൊടുത്തു. ) .

രാഘവൻ സന്തോഷം കൊണ്ടു ചിരിച്ചു. "എനിക്കു കളിയ്ക്കുവാൻ ഒരു പന്ത് വാങ്ങിത്തരോ?"

രവീന്ദ്രൻ അല്പം ഗൌരവം നടിച്ചു പറഞ്ഞു. “എനിക്ക് ഒരു പന്ത് വാങ്ങിത്തരൂ. അച്ഛാ, എന്നു പറയു എന്നാ? ഞാൻ ഒരു പൊന്നിൻ പന്ത് വാങ്ങിത്തരാം".

രാഘവൻ അല്പം സംശയിച്ചു. പിന്നെ "അച്ഛാ, എനിക്കൊരു പന്ത് വാങ്ങിത്തരൂ അച്ഛാ എന്ന് സ്വകാര്യം പറയുംപോലെ പറഞ്ഞു.

രവീന്ദ്രന്റെ ഹൃദയത്തിൽ ഒരു പുളകം പരന്നു. "അച്ഛൻ", എന്ന മധുരമധുരമായ ആവിളി! താൻ ഒരച്ഛനായിത്തീർന്നു എന്ന പരിപൂർണ്ണബോധം! രാഘവന്റെ തുടുത്ത കവിളിൽ തുരുതുരെ ചുംബിച്ചുകൊണ്ടു രവീന്ദ്രൻ പറഞ്ഞു. "എന്റെ ഓമനക്കട്ടന് ഒരു പൊന്നിൻ പന്തിന് ഇപ്പോൾത്തന്നെ കല്പന കൊടുക്കാം".

"എന്റെ അമ്മക്കു ഒരു ചേലയും" രാഘവൻ ഒരു പതിഞ്ഞ സ്വരത്തിൽ അപേക്ഷിച്ചു.

രവീന്ദ്രനു ചിരിയും സങ്കടവും ഒരേ സമയത്ത് ജനിച്ചു. അവൻ പത്മിനിയുടെ മുഖത്തേക്ക് നോക്കി.

അവൾ വിചാരങ്ങളുടെ നിഴലിൽ മങ്ങിയ മുഖവുമായി അവിടെയൊന്നും ശ്രദ്ധിക്കാതെ, അതിദൂരെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

രവീന്ദ്രനും ഒരു നെടുവീർപ്പിട്ടു. ഈ പുത്രസുഖത്തിന്റെ ചുറ്റുപാടും കെട്ടു പിണഞ്ഞു കിടക്കുന്ന ക്ലേശങ്ങളേയും അസൂയാമത്സരങ്ങളേയും അദ്ദേഹം ഓർക്കാതിരുന്നില്ല. എങ്കിലും എല്ലാറ്റിനേയും, തന്റെ നയോപായങ്ങൾ കൊണ്ടും സഹിഷ്ണുത കൊണ്ടും പാട്ടിലാക്കാമെന്ന് അദ്ദേഹം സ്വയം സമാധാനിച്ചു.
19
ലേഖനങ്ങൾ
നാടൻ പ്രേമം
0.0
നാടൻ പ്രേമം (ഗ്രാമപ്രദേശങ്ങളിലെ പ്രണയം ) 1941-ൽ എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ഒരു മലയാളം നോവലാണ്. രചയിതാവ് ബോംബെയിലായിരുന്നപ്പോൾ എഴുതിയ ഒരു ചെറുനോവലാണ് ഇത്,ഒരു ആധുനിക മനുഷ്യൻ ജിലിച്ച ഒരു നിരപരാധിയായ ഗ്രാമീണ സുന്ദരിയുടെ കഥ പറയുന്നു. പട്ടണം. ചാലിയാർ നദിയുടെ പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമീണ ഗ്രാമമായ മുക്കത്താണ് ഇത് പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഒരു ചലച്ചിത്ര ചികിത്സ എന്ന നിലയിൽ എഴുതുകയും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും ചെയ്തു, ഇത് കേരള കൗമുദി ദിനപത്രത്തിൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും 1941 ഓഗസ്റ്റിൽ പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. 1972-ൽ അതേ പേരിൽ ഒരു സിനിമയായി ഇത് രൂപാന്തരപ്പെടുത്തി, പക്ഷേ വിജയിച്ചില്ല.മുക്കത്തിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് നോവൽ. നോവലെഴുതാൻ ബോംബെയിലേക്ക് പോകുന്നതിനുമുമ്പ് എഴുത്തുകാരൻ കുറച്ചുകാലം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിച്ചു. 2005-ൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മുക്കത്തിന്റെ ഹൃദയഭാഗത്ത് എഴുത്തുകാരന് ആദരാഞ്ജലിയായി ഒരു സ്മാരകം നിർമ്മിച്ചു.
1

നാടൻ പ്രേമം -1

4 November 2023
0
0
0

കോഴിക്കോട്ടെ സ്റ്റാർക്ലബ്ബിൽ രാത്രി 10 മണിക്ക് ഗംഭീരമായ ഒരു വിരുന്നുസൽക്കാരം നടക്കുകയാണ്. ശിദ്യകുപ്പികളും മത്സ്യമാംസങ്ങൾ വിളമ്പിയ വലിയ പിഞ്ഞാണങ്ങളും കത്തിലുള്ള കരണ്ടികളും നിരത്തിവെച്ച വലിയൊരു മേശ

2

നാടൻ പ്രേമം -2

4 November 2023
1
0
0

മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു. വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിര

3

നാടൻ പ്രേമം -3

4 November 2023
0
0
0

മീനമാസക്കാലമാണ്. വെയിൽ മങ്ങിത്തുടങ്ങി. പുഴവക്കിലെ പൂഴിപ്പരപ്പിലേക്ക് ഒരു കൊച്ചുതരുണി സാവധാനം നീങ്ങിനിന്നു. അവളുടെ കൈയിൽ ഒരു ഭാണ്ഡവുമുണ്ട്വേനലിൽ വറ്റിപുരണ്ട ആ നദി, ചിലേടത്ത് വെറുമൊരു നീർച്ചാലായി ത്തീർന

4

നാടൻ പ്രേമം -4

4 November 2023
0
0
0

കുന്നിൻ നിരകൾ; പച്ചപുതച്ച മൈതാനങ്ങൾ; നീർച്ചാലുകൾ തലോടുന്ന താഴ് വാരങ്ങൾ; വെട്ടിതെളിയിച്ച മലംകൃഷി സ്ഥലങ്ങൾ, മേടുകൾ; മുളങ്കാടുകൾ; കവുങ്ങിൻ തോട്ടങ്ങൾ; കുരുമുളക് തോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതി മനോഹരമായ

5

നാടൻ പ്രേമം -5

4 November 2023
0
0
0

നേരം ഉച്ച തിരിഞ്ഞു. മാളു നദിയിലേക്ക് കുളിക്കുവാൻ ഇറങ്ങി. അവൾ ഒരു തോർത്തുമുണ്ട് മാത്രം ഉടുത്ത് കയത്തിലേക്ക് ഒരു ചാട്ടം കരവല്ലിവളെ കൊണ്ട് ജലത്തിൽ സാവധാനം തുഴഞ്ഞു. താളത്തിൽ കാലിട്ടടിച്ചു. തല ഒരു വശത

6

നാടൻ പ്രേമം -6

4 November 2023
1
0
0

ആ വസന്തചന്ദ്രനെപ്പോലെതന്നെ ഓരോ രാത്രി കഴിയുംതോറും അവരുടെ പ്രണയവും പ്രണയലീലകളും വർദ്ധിക്കുവാൻ തുടങ്ങി അവരുടെ നിശാസമ്മേളന ങ്ങൾക്ക് അന്തരീക്ഷത്തിലെ ആയിരം നക്ഷത്രങ്ങൾ നിത്യസാക്ഷികളായി നില കൊണ്ടു.സന്ധ്യ മയ

7

നാടൻ പ്രേമം -7

4 November 2023
0
0
0

ഇക്കാരന്റെ പേർ കേൾക്കാത്തവരായിട്ട് മുക്കം പ്രദേശത്ത് ആരുമില്ല. ഇരു നിറത്തിൽ ആരോഗദൃഢമായി പൊക്കം കുറഞ്ഞ ശരീരം. പറ്റെ മൂടി വെട്ടിച്ച ശിരസ്സ് സദാ പ്രസന്നമായ മുഖം. ഇവയെല്ലാം ഒട്ടും അസാധാരങ്ങളല്ലെങ്കിലുംആകപ

8

നാടൻ പ്രേമം -8

4 November 2023
1
0
0

പഞ്ചമിച്ചന്ദ്രൻ പിന്നെയും രണ്ട് പ്രാവശ്യം മുക്കം പുഴയിൽ പ്രതിഫലിച്ചു. രവി തന്റെ അജ്ഞാതവാസം കഴിഞ്ഞു പട്ടണത്തിലേക്ക് തിരിക്കുവാനുള്ള പുറപ്പാടായി.ഈ ഗ്രാമവാസംകൊണ്ട് രവിക്ക് അവിചാരിതമായ മനശ്ശാന്തിയും

9

നാടൻ പ്രേമം -9

5 November 2023
0
0
0

മാളു ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. പഞ്ചമിചന്ദ്രൻ വളർന്നു. പൌർണ്ണമിച്ചന്ദ്രനായി. പിന്നെ ക്രമേണ ചുരുങ്ങിച്ചുരുങ്ങി ഇരുട്ടുവർദ്ധിക്കുന്തോറും അവളുടെ അന്തരംഗത്തിലും അന്ധകാരം കൂടിത്തുടങ്ങി.അവൾ ആ നദീതീരത്തിലേ

10

നാടൻ പ്രേമം -10

5 November 2023
0
0
0

നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന

11

രണ്ടാം ഭാഗം -ഒന്ന്

5 November 2023
0
0
0

കഴിഞ്ഞ ഭാഗത്തിലെ സംഭവങ്ങളെയൊക്കെ പിന്നിൽ വിട്ടുകൊണ്ടു പതിനൊന്നു സംവത്സരങ്ങൾ പിന്നേയും പറന്നുപോയി. മുക്കത്തെ നെൽവയലുകൾ ഇരുപത്തി രണ്ട് കൊതുകാലങ്ങൾ പിന്നേയും കണ്ടു. ഇതുവഴിഞ്ഞിപ്പുഴയിലൂടെ എത്രയോ മലവെള്ളം

12

രണ്ടാം ഭാഗം -രണ്ട്

5 November 2023
0
0
0

മുക്കം ഗ്രാമത്തെ മഞ്ഞവെയിലിൽ ആറാടിക്കുന്ന മേടമാസത്തിലെ ഒരു മൂവന്തി. ഗ്രാമീണ വനിതകൾ വസ്ത്രങ്ങൾ തിരുമ്മി കുട്ടികളെ കുളിപ്പിച്ചു. തങ്ങളുടെ കുളിയും കഴിച്ചു. ആറ്റിൽ നിന്നു മടങ്ങിപ്പോകാൻ തുടങ്ങി. താഴെ കടവിൽ

13

രണ്ടാംഭാഗം -മൂന്ന്

6 November 2023
0
0
0

യൌവ്വനത്തിന്റെ പുതുലഹരിയിൽ മതിമറന്ന ഒരു യുവാവ് ഒരു ഗൂഢ സ്ഥലത്തുവെച്ച് ഒരു യുവതിയോടു പ്രേമമർമ്മസ്പർശിയായ പ്രശംസാപരമായ ഒരു നർമ്മവാക്കു പറയുന്നു. അല്ലെങ്കിൽ കളിയായി അവളെ ഒന്നു നുള്ളുകയോ, അതിലും കടന്നു ഒന

14

രണ്ടാം ഭാഗം -നാല്

6 November 2023
0
0
0

അന്നു രാത്രി രവീന്ദ്രൻ മിസ്റ്റർ ബർട്ടനോട് തന്റെ ജീവിത കഥ മുഴുവൻ തുറന്നു പറഞ്ഞു. പന്തിരണ്ട് കൊല്ലം മുമ്പ്, താൻ മുക്കത്ത് അജ്ഞാതവാസത്തിന് പോയതും തന്റെ യൌവ്വനചാപല്യം മൂലം തൽക്കാല പ്രേമത്തിൽ മുഴുകിയതും പി

15

രണ്ടാം ഭാഗം -അഞ്ജ്

6 November 2023
0
0
0

ഒരാഴ്ച കഴിയുന്നതിനു മുമ്പു മി. ബർട്ടന്റെ അടുക്കലേക്ക് രവീന്ദ്രന്റെ കത്തുകൊണ്ട് അടിയന്തിരമായി ഒരാൾ വന്നു.മി.ബർട്ടൺ കത്തു വായിച്ചു. ഉടൻ നന്നെ ഇക്കോരനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ഇക്കോരൻ വന്നപ്പോൾ മി.ബർ

16

രണ്ടാം ഭാഗം -ആറ്

6 November 2023
0
0
0

നേരം ഇരുട്ടിത്തുടങ്ങി പക്ഷേ മാളു അതറിഞ്ഞില്ല. അവൾ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. പന്തിരണ്ട് വർഷത്തിന് മുമ്പ് ഇങ്ങനെ ഒരു സന്ധ്യയിൽ അവളുടെ ചിന്തകൾ കൊടുമ്പിരിക്കൊള്ളുകയുണ്ടായിട്ടുണ്ട്. പക്ഷേ അവൾ അന്ന

17

രണ്ടാംഭാഗം -ഏഴ്

7 November 2023
1
0
0

മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.പത്മിനിയുടെ മുഖത്

18

രണ്ടാം ഭാഗം -എട്ട്

7 November 2023
0
0
0

ഇടിയും മഴയും തുടർന്നുകൊണ്ടിരുന്നു. കുടുമയിൽ പിടികൂടികൊണ്ട് അവയെ വട്ടം ചുറ്റിച്ചു. കൊടുങ്കാറ്റു. കൂറ്റൻ മരങ്ങളുടെഇക്കോരൻ പുരയുടെ കോലായിലെ തിണ്ണമേൽ കിടക്കുകയാണ്. ഏതു വേനൽക്കാലത്തും മഴക്കാലത്തും ശീതക്കാല

19

രണ്ടാം ഭാഗം -ഒമ്പത്

7 November 2023
0
0
0

എട്ടു വർഷങ്ങൾ കഴിഞ്ഞുഒരു വൃദ്ധനും, അയാളുടെ ഇരുപതു വയസ്സു പ്രായം ചെന്ന പുത്രനും, ആ റബ്ബർതോട്ടത്തിലൂടെ ചുറ്റിനടക്കുകയാണ്. പുത്രൻ പിതാവിനെപ്പോലെ ദീർഘ കായകനും അതികോമളനുമാണ്. വൃദ്ധന്റെ തല മുഴുവനും നരച

---

ഒരു പുസ്തകം വായിക്കുക