137
കില്ലില്ലിമൃതി ജീവിതത്തിനുമഹോ!
സൗഭഗ്യമേറ്റുന്നതാ- ണല്ലില്ലെങ്കിലതീവ ഘോരതരമാ മോർക്കുമ്പോഴാർക്കും പകൽ അല്ലിത്താർമണമാർന്നഹ നടമാ- ടീടട്ടെ, രമ്യാഭമായ് മല്ലി ശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ ചൂടിശ്ശയിക്കും നിശ.
138
പാരം പ്രാകൃതപക്ഷിവർഗ്ഗമഖിലം വാഴ്ത്താം ദിനത്തിൻ ഗുണം. സ്വൈരം, രാത്രി, ഭവൽ പ്രശസ്തി മധുരം പാടുന്നു രാപ്പാടികൾ: ദൂരത്തുള്ള വികല്പമോർക്കുകിലട്ടു. ത്തോർക്കില്ല, രണ്ടും സ്വയം സാർജ്ഞൻ പടു കോകിലോത്തമനുപ ശ്ലോകിച്ചു നിർഭേദമായ്.
139
മങ്ങാതോർക്കിൽ മൃതേ! പ്രവൃത്തിപരമാ- ണിജ്ജീവിതം, മാറ്റിനാൽ പൊങ്ങാനും മതി വിശ്രമപ്രവണമാം പൗരസ്ത്യചിത്തത്തിൽ നീ തങ്ങാമൊന്നയി! നിന്നിൽ മെച്ചമിനിയും നിൻ കൂരിരുട്ടഞ്ചിയാ- മിങ്ങാദ്ധ്യാത്മിക ദീപമാദിമുനിമാ- രാവിഷ്കരിച്ചുള്ളതും,
140
പോരും ഹാ!ധിഷര മഹാപുരുഷനെ- ത്തേടിങശോന്മത്തയായ് ത്തീരുന്നെന്തിനു? "ശല്യ"വേദിനി, ശവം ശോധിപ്പതെന്തിന്നു നീ? തീരും നിൻ വ്യഥ കണ്ണുനീർ പൊഴിക,യി ങ്ങിശ്രാന്തപാന്ഥൻ സുഖം- ചേരുമ്മട്ടിലുറങ്ങിടട്ടെ. സഭയം കുമ്പിട്ടു മാറട്ടെ ഞാൻ.
141
ഓന്നോതാം തിരുമേനിയിങ്ങു മൃതിയെ ത്താൻ തന്നെ കർണ്ണാന്തികം വന്നോതാതറികില്ലൊരാൾ അകലെനി- ന്നുച്ചത്തിലോതില്ലവൾ. ഇന്നോ ഞങ്ങളെ നോക്കിയമ്പിൽ വിവരം
ചൊല്ലാമുറക്കെബ്ഭവാ നെന്നോർത്തിങ്ങതിരുട്ടിൽ മൂകകഥയായ് പോമെന്നു വെമ്പുന്നു ഞാൻ.
142
എല്ലാം പോകുക, കീഴടങ്ങുക വിധി- ക്കിന്നിച്ചിതയ്ക്കുപ്പുറ- ത്തില്ലാതാകൂക ജീവിതം:-മതി വിഭോ!
ത്വന്നാമപുണ്യാക്ഷരം: ചൊല്ലാമായതു ഞങ്ങൾ നട്ടു മിഴിനീർ തൂവിപ്പുലർത്തും, പടർ ന്നെല്ലാവർക്കുംകതേകിടും മലർമണം കാലാഗ്നി ചെല്ലില്ലതിൽ
143
ഹാ! കഷ്ടം ഗതിമുട്ടിനിന്നിവിടെയെ ന്തെല്ലാം പുലമ്പുന്നു ഞാൻ, ശോകുവ്യാകുലമായ ബുദ്ധി പതറി- ച്ചെല്ലാമമാർഗ്ഗങ്ങളിൽ നീ കണ്ണഞ്ചിടുമാറു സൂര്യ! വിലസു ന്നുണ്ടാകുമെങ്ങാനുമീ- ലോകത്തിന്നിരുളാണു ദേവ, വിരയാം മിന്നമിനുങ്ങിങ്ങതിൽ
144
,
നക്ഷത്രങ്ങളെ നോക്കിയിപ്പഴു പറ- ന്നീടുന്നു മേല്പോട്ടതിൻ- പക്ഷം ദുർബലമാണതോർത്തു ഭയവും തോന്നുന്നു മേന്മേൽ വിഭോ! രക്ഷയ്ക്കായതിനിന്നു നിഷ്കരുണയ
ല്ലാതില്ല രാപ്പക്ഷിതൻ ദിക്ഷയ്ക്കാക്കൊല, നിൻപ്രകാശകണിക- യ്ക്കാപത്തു ചേർത്തീടൊലാ.
145
വാനത്തിൽ തടവില്ല. ധർമ്മരഥമി ങ്ങോടിച്ചു ദാരാഭനായ് നൂനം ഭാസ്കരനെത്തുമന്ധതമസം നിൽക്കില്ലെയെക്കാലവും, ഊനമിട്ട ഭയങ്ങൾ തന്റെ നിഴലും പോം ഹന്ത! മിന്നാമിനു ങ്ങാനന്ദാലയമാം മഹസ്സിൽ മറയും നക്ഷത്രജാലത്തൊടും.
146
ദേഹാംശങ്ങളിലിയിരുട്ടുമൊളിയും നാനാപ്രഭേദത്തൊടാ- ന്നാർഹാ! ശാശ്വതധർമ്മശക്തി! ഭവന പ്പന്താട്ടമാടുന്നു നീ സ്നേഹാരാധകനെത്തലോടിയമൃതം നൽകുന്നു നീ. പിന്നെ നിർ- മോഹാസംഗമഖണ്ഡവിശ്രമസുഖം തേടുന്നു താനേയവൻ.
147
ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമാ,- യീ കാണുന്ന സഹസ്രരശ്മിയെയിരു- ട്ടാക്കും പ്രഭാസാരമായ്, ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദു:ഖീകരിക്കുന്നതാ- മേകാന്താദ്വയശാന്തിഭൂവിനു നമസ്കാരം ,നമസ്കാരമേ