126
പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം പേടിച്ചു ചൂടേറുമുൾ ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ തീവ്രാർക്കതാപങ്ങളേ? പൂരിക്കും നെടുവീർപ്പുതൻ നിചയമ ല്ലേ നിങ്ങൾ വായുക്കളേ? ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ- വർഷങ്ങളേ! നിങ്ങളും?
127
ചത്താൽ ജീവിതവാർത്ത പോയി, പട്ട- കാറ്റേറ്റോ ഘൃതം വറ്റിയോ കത്താതായ വിളക്കിനൊത്തതു കഴി ഞ്ഞെന്നാലിരുട്ടണുപോൽ; ഉത്താപത്തൊടു, ഭോഗവാസനകളാൽ, നിർദ്ദേഹനാം ദേഹി, കൈ- യെത്താതായ പഴം കൊതിച്ച ശിശു- വായ് കേഴുന്നുപോലേറെനാൾ:
128
കർമ്മത്തിൻ വശരായുയർന്നു സുഖമായ് സ്വാരാജ്യമോ ദുഃഖമായ് നിർമ്മാർജ്ജിച്ചതിഘോരമാം നരകമോ പുകന്നുപോൽ ദേഹികൾ: ശർമ്മമ്പോലെയശർമ്മവും മറുതടം കാണാത്ത നിത്യബ്ധിപോൽ; ധർമ്മവ്യായതചക്രചാരിപുരുഷൻ വീണ്ടും വരുന്നുണ്ടുപോൽ,
129
ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലർ- ക്കാരോരുന്നിതു തത്ത്വ?മെങ്ങനെയൊരാൾ കാണുന്നിതങ്ങേപ്പുറം? നേരോ പ്രേതകഥപ്രസക്തി? പൊളിയോ? മസ്തിഷ്കവൈകല്യമോ?
വേരോടിങ്ങു കരിഞ്ഞുപോയ തരുവിൻ ഛായയ്ക്കു നിൽക്കാവതോ?
130
അല്ലെങ്കിൽ പുതിരയ്ക്കു ദൂരഗതമാ- മക്കാര്യമൂഹത്തിനാ- ലില്ലെന്നെങ്ങനെ നിർണ്ണയിക്കു?മിരുളിൽ ത്തങ്ങുന്നുവല്ലോ പൊരുൾ കില്ലെന്തിന്നതുമല്ലനന്തനിയമം വിശ്വം; വരാമേതുമേ. തെല്ലെന്നാകിലുമർത്ഥമെന്നി നിലനി ൽക്കില്ലോർക്കിൽ വിശ്വാസവും.
131
ചൊല്ലാം തീയുടെ തീക്ഷ ദന്തമണയാ- തത്യന്തസൂക്ഷ്മാംഗമായ് തെല്ലാശാബ്ദദതത്ത്വമങ്ങു 'തടി'യിൽ ശേഷിക്കുമെക്കാലവും; അല്ലാഞ്ഞാൽ നരവാഴ്ചയല്ല, ഭുവനം താനും വൃഥാരംഭമാം. ഇല്ലാതാം വില കണ്ണുനീരിനു:മതി- ന്നാർക്കാനുമോർക്കവതോ?
132
ആ പക്ഷം ശരിയെങ്കിലിന്നയീ! "ക്ല!" ഹാ! നിന്റെ ഘോരങ്ങളാ- മാ പല്ലിന്നിരകൾക്കു മൂർച്ചയിനിയും പോരെന്നു തോന്നാമുടൻ; ആപത്തിൻ പരകാഷ്ഠയായ പുലിയാ- യീ ഞങ്ങളഞ്ചുന്നൊരാ നീ പച്ചത്തണരാശി തിന്നരിയ പാ ലേകുന്ന ഗോരവന്നുമാം.
133
നേരാമായയ്ക്കു ഹാ! ശുഭേ! ഭയദമാം വന്തോക്കുതൻ വായിലാ വീരാഖ്യയ്ക്കു കൊതിക്കുമെത്രതരുണൻ
ക്കാശ്വാസമേകുന്നു നീ! ആരായുന്നിതു രാഗപുഷ്പസൃതിമേൽ മുള്ളേറ്റ നോവാറ്റുവാൻ താരാർ മേനികൾതന്നെ ശീതതരമാം നിന്നംഗസംഗം മുതേ!
134
ത്രാണിക്കൊത്തു പകൽ പരിശ്രമമിയ ന്നോർക്കമ്പിയെന്നന്തിയാൽ പേണിക്കണ്ണ തലോടിയെന്നുമണവോ- രാ ഭദ്രയാം നിദ്രപോൽ പ്രാണിക്കിന്നെടുജീവിതപ്പെരുവഴി. ക്ലേശം കഴിച്ചെത്രയും ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ ച്ചേർക്കുന്നു സൗഖ്യം മൃതി
135
ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമ- ട്ടെമ്പോളിടയ്ക്കാത്തക- സ്ഥാനം കാണുവതില്ലയാതവലയ- ത്തോടൊത്ത വേഗത്തിനാൽ നൂനം ഹാ! ക്ഷമൃത്യുവിങ്ങനുദിനം നിദ്രാഖ്യമായ് ദീർഘമാ മൂനം വിട്ടതു നീണ്ടനന്തരമിതാം വിശ്രാന്തി ജന്തുക്കളിൽ
136
ഈവണ്ണം ശരി! സൃഷ്ടിയും പ്രളയവും കല്പിച്ചൊടുക്കം മഹാ- കൈവല്യം വരുമെന്നു കാത്തിടുകയാ- മോരോ പുരാവിത്തുകൾ; ജീവന്നിങ്ങു ബഹുക്രിയാജടിലമാ- മി ദീർഘയാത്രാകഥ- യ്ക്കാവശ്യം മൃതിയാം 'വിരാമ്' തിലകം സ്വാർത്ഥപ്രതീതിക്കുമേ