111
ചട്ടറ്റീടിന ശോഭചേർന്ന പനിനീർ
പ്പുച്ചെണ്ടു പൊന്നൂലിനാൽ കെട്ടപ്പെട്ടതുപോലിണങ്ങിയ തല പ്ലാവാർന്നു കാമ്യാകൃതി ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ- ചിത്രാംഗവസ്താഢ്യനായ് തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ- ത്തിൽത്താൻ ചരിക്കാമിനി
112
ശ്രീതാവുന്നൊരു വഞ്ചിവല്ലഭമഹാ ഹൗണികലാശാലയാം മാതാവിൻ സ്തനമുണ്ടറിഞ്ഞിതു ഭവാൻ പാശ്ചാത്യവിദ്യാരസം നേതാവും സ്വയമായിതങ്ങൊടുവില- ന്നാ വീരസ്മ ധന്യയാ- യോതാമിന്നവൾ കൈരളിക്കു കിടയായ് വാടുന്ന വിദ്വാണമേ!
113
ലിലാനിർജ്ജിതവിദ്യരായ് പുകളര ത്തീടുന്നൊരേതൽ കലാ- ശാലാപണ്ഡിതലോകവും പ്രിയതയാൽ വിദ്യാർത്ഥിസന്ദോഹവും ആലാപങ്ങളിലിന്നു താവകഗുണം വർണ്ണിച്ചു കണ്ണീർക്കണം ലോലാഭം പുതുമുത്തുപോലരിയ കൈ- ലേസാൽ തുടയ്ക്കുന്നിതേ!
114
ഗാഢസ്നേഹമൊടങ്ങു കുൿഷ്യയിലണ- ഞ്ഞാ ശിഷ്യതാരാവലി- ഗൂഢശ്രീ ഹിമരശ്മിയായ് സുധചൊരി ഞ്ഞാരാൽ വിളങ്ങുന്നതും, പീഠംവിട്ടു നിവർന്നെണീറ്റു നൊടിയിൽ ച്ചാഞ്ഞാഞ്ഞുദാരാഭയിൽ പാഠവ്യാഖ്യ കുറിക്കുമപ്പലക ലാ- ക്കാക്കി ത്വരിക്കുന്നതും.
115
ഒറ്റക്കാൽ, പിറകുന്നിയൂർമ്മികകളാൽ മിന്നും വലംകൈയിൽ ചെറ്റമ്മത്തികയേന്തി വാക്യമെഴുതി- ക്കാണിച്ചു നിൽക്കുന്നതും, അറ്റം തെല്ലു ചുരുട്ടിയായിടത്തുകൈ പിൻചേർത്തു വിശ്രാന്തനായ് കുറ്റക്കാർശിഖ പിൻപൊതുക്കി മറുകൈ- ത്താർ വീശി ലാത്തുന്നതും.
116
കോപസ്പൂർത്തിയറിഞ്ഞിടാതരുണമാ- മോമൽ കടക്കണ്ണുതൻ ക്ഷേപത്താൽ തിരുമേനി ശിഷ്യരെയിട തോരോന്നു വീക്ഷിപ്പതും സ്വാപഭ്രാന്തികണക്കു മാഞ്ഞിതഖിലം! ഹാ! രംഗമേ ശൂന്യമായ് ദീപം പോയ വെറും വിളക്കു തടയാ- യെപ്പോഴുമിപ്പീഠവും!
117
ഈ വിദ്യാലയവേഴ്ചയാനധികവും ത്വദ്ഗ്രന്ഥരത്നങ്ങൾ ത ന്നാവിർഭാവനിമിത്തമെന്നതു നിന- ചമ്പാർന്നു കുമ്പിട്ടിടാൻ ഹേ! വിദ്വൻ! ഭവദിയഭക്തജനത- സ്ക്കാരാദ്ധ്യമാമോർമ്മതൻ കോവിൽ ഗർഭഗൃഹങ്ങളായി നെടുനാൾ miş லை கிழக!
118
നിലപ്പുൽത്തറകൾക്കു മേൽ പല നിഴൽ- ക്കൂടാരമുണ്ടാക്കിയും കാലത്തിൽക്കനിയേകിയും കിളികൾ തൻ- ഗാനോത്സവം കൂട്ടിയും ബാലാരാധകമായ് കലാലയമിതിൻ
മുമ്പേറെ വമ്പാർന്നെഴും സലാമ്രാധിപ! കേഴുകീ വിരഹമോർ- ത്തെന്നും മഴക്കാറ്റിൽ നീ!