shabd-logo

ഭാഗം -25

4 January 2024

0 കണ്ടു 0
"തെളിഞ്ഞു തദാനീം മനോവല്ലഭം സാ ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ കളഞ്ഞു വിഷാദാനിമൗ ഹന്ത താനേ പൊങ്ങുന്ന ബാഷ്പത്തിലും."

യുവരാജാവിനെ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുത ലായതുകളിലും കാണായ്കയാൽ ഓരോ വഴിക്കു് അമ്പതീതം ആളുകളെ അദ്ദേഹ ത്തിനെ ആരായ‌ാനായി അയച്ചിട്ടു് തമ്പിമാരും ശേഷിച്ച സേനയും കിഴക്കോട്ടു് തിരിച്ചു. വഴിക്കു് മാങ്കോയിക്കൽ ഭടന്മാരുടെ ആഗമനത്തെക്കുറിച്ച് അറിവു് കിട്ടുകയാൽ തമ്പി മാരും കുടമൺ പിള്ളയുമായി ഒരാലോചനയുണ്ടായി. ഈ ആലോചനയുടെ അവസാ നത്തിൽ, സേനയെ മണക്കാട്ടേക്ക് നടത്തുന്നതിനു് സേനാധിപസ്ഥാനം വഹിച്ചിരുന്ന ശ്രീരാമൻ തമ്പിയോടു് പ്രമാണികളായ വലിയതമ്പിയും കുടമൺ പിള്ളയും ആജ്ഞാപി ക്കയാൽ, അനുജൻ തമ്പി തൻ്റെ പരിവാരങ്ങളെ പെരുവഴികളും ഇടവഴികളും മാർഗ്ഗമായി നടത്തി, മണക്കാട്ടു് പഠാണിപ്പാളയത്തിന്റെ മുമ്പിലുള്ള മൈതാനപ്രദേശത്തു് എത്തിച്ചു. കൊട്ടാരത്തിൽനിന്നു് പോകുന്ന വഴിയിൽവച്ച് സുഭദ്രയാൽ അയയ്ക്കപ്പെട്ട ദൂതനിൽനിന്നും ഈവിധമുള്ള ഒരു ആപത്ത് ഉണ്ടായേക്കുമെന്നു് അറിവു് കിട്ടിയിരുന്നതിനാൽ പാളയം അടച്ചിരുന്ന മാങ്കോയിക്കൽ കുറുപ്പിൻ്റെ ഭടന്മാരും മറ്റും ഇവരെ എതിർക്കുന്നതിനു് തയ്യാറായിരുന്നു. അവരെ ക്ഷണേന അന്തകപുരിയിൽ ചേർക്കാമെന്നുള്ള നിശ്ചയത്താൽ സുന്ദരയ്യന്റേയും തമ്പിമാരുടെയും രാമനാമഠത്തിന്റെയും രക്തം ഉഷ്ണിക്കനിമിത്തം അവർ നാലു ബ്രഹ്മരക്ഷസ്സുകളപ്പോലെ ജുംഭിച്ചു മദത്തോടുകൂടി മുന്നോട്ടടുത്തു. അപ്പോൾ തങ്ങ ളുടെ കൈത്തരിപ്പ് തീർക്കുന്നതിനു് അവസരം ലഭ്യമായതു കണ്ട് സന്തോഷത്തോടുകൂടി കുറുപ്പിന്റെ ഭടന്മാർ, തങ്ങളുടെ സംഖ്യക്കുറവിനാലുള്ള ബലക്ഷയത്തെ ഗൗനിക്കാതെ,വൈരിസംഘത്തിൻ്റെ ഒരു തലയെ ഭേദിച്ചുകൊണ്ടടുത്തു. തമ്പിമാരുടെ സൈന്യവും മാ ങ്കോയിക്കൽവക ഭടന്മാരും തുല്യപാടവത്തോടുകൂടി പോർ ആരംഭിച്ചപ്പോൾ അകലെനി ന്നു് ഒരു ഘോഷം കേട്ടുതുടങ്ങി. അശ്വങ്ങളുടെ ശീഘ്രമായുള്ള ഖുരപതനത്താൽ മണൽ ഇളകുന്ന ശബ്ദമായിരുന്നു. പത്തിരുപതു് കുതിരകളിലായി അത്രത്തോളം മഹമ്മദീയ യോദ്ധാക്കൾ ആയുധപാണികളായി, ശാതോഷ്ണജ്വരങ്ങളെപ്പോലെ, കുറുപ്പിന്റെ ഭടന്മാർ ഏറ്റതിനു് എതിരായ തലയ്ക്കൽ കടന്നപ്പോൾ, ആ സംഘത്തിൽ യുവരാജാവും ഉണ്ടായി രിക്കുമെന്നുള്ള വിശ്വാസത്തോടും, തങ്ങളുടെ നിശ്ചയത്തെ ചാരൻ മുഖേന യുവരാജാവ് ഗ്രഹിച്ചു എന്നുള്ള ശങ്കയോടും, ഒന്നുകിൽ പ്രാണാപായം അല്ലെങ്കിൽ വിജയം എന്നി ങ്ങനെ നിശ്ചയിച്ചുകൊണ്ടു് തമ്പിമാർ പോർ തുടങ്ങി. എന്നാൽ ബൗദ്ധസംഘത്തിൽനി ന്നു് അത്യന്തം സ്പഷ്ടമായുണ്ടായ ചില ആജ്ഞകളെയും അവയനുസരിച്ചു് പുറപ്പെട്ട ഘോ രദ്ധ്വനികളെയും തുടർന്നു് തമ്പിയുടെ സഹായികൾ, അദ്ദേഹത്തിൻ്റെ ജയത്തെക്കാൾ ആത്മരക്ഷ പ്രധാനമെന്നുള്ള വിചാരത്തോടുകൂടി മണ്ടിത്തുടങ്ങി. തമ്പിമാരുടെ ആജ്ഞ കൾ, അപേക്ഷകൾ, വാഗ്ദാനങ്ങൾ, ഇതുകൾക്കു് അവരുടെ പരിവാരങ്ങളുടെ ശ്രവണേ ന്ദ്രിയങ്ങൾ പ്രവേശനദ്വാരം അപ്പോൾ അരുളിയില്ല. മുന്നിൽ കാണപ്പെട്ട വഴിയേ ഓടി പത്തഞ്ഞൂറു് ആളുകൾ ആറന്നൂർ പാടത്തിൽ ചാടി. ഈ സ്ഥലത്ത് എത്തിയപ്പോൾ പഠാ ണികളുടെ നേതാവായ ഷംസുഡീൻ അങ്ങും ഇങ്ങും കുതിരയെ ഓടിച്ചു്, വലിയതമ്പിയെ തിരഞ്ഞു പിടികൂടി, നേരിട്ടു. ബീറാംഖാൻ, തന്നോടു് അടുത്ത അനുജൻ തമ്പിയെയും മറ്റും ഉപേക്ഷിച്ചു് സുന്ദരയ്യനോടും ഏറ്റു. ഹിന്ദുസ്ഥാനിയിൽ ബീറാംഖാനെ ഭർത്സിച്ചുകൊണ്ടു് സുന്ദരയ്യൻ തന്റെ ഖഡ്‌ഗം വീശി തുരഗത്തെയും അതിൻ്റെ നേതാവിനെയും വീഴ്ത്തി. ഈ ആപത്തുകണ്ടു് നൂറഡീൻ അടുക്കുന്നതിനിടയിൽ കുതിരയുടെ അടിയിൽനിന്നു് ബീറാം ഖാൻ എഴുന്നേറ്റു്, അതുവരെ പ്രച്ഛന്നമായിരുന്ന വീരപരാക്രമങ്ങളോടുകൂടി, സുന്ദരയ്യന്റെ നേർക്ക് പാഞ്ഞടുത്തു. ഉദരത്തെ കുഠാരിയാൽ ചീന്തി അയാളെ നിലത്ത് വീഴിച്ചു. ഈ ക്രിയ കണ്ടു്, നൂറഡീൻ തൻ്റെ കുതിരയുടെമേൽനിന്നു് ഇറങ്ങി, സുന്ദരയ്യൻ്റെ ജീവരക്ഷ ചെയ്യുന്നതിനായടുത്തു, ബീറാംഖാൻ്റെ കൈകളുടെ പ്രവൃത്തിയെ നിരോധിച്ചു. എന്നാൽ നൂറഡിന്റെ ശക്തിയും യുദ്ധസന്നദ്ധതയും, നൂറഡീനു മനസ്സിലാകാത്തതും ശ്രവണപരിച യത്താൽ മലയാളം എന്നു് തോന്നിയതും ആയുള്ള ചില വാക്കുകളെ കടുത്ത രോഷത്തോടു കൂടി ഉച്ചരിച്ചുകൊണ്ടു് ദുശ്ശാസനനെ ഭീമസേനനൻ എന്നപോലെ സുന്ദരയ്യനെ പിളർക്കുന്ന ബീറാംഖാനോടു് ഫലിച്ചില്ല. ക്ഷണനേരംകൊണ്ടു് ആ ബ്രാഹ്മണൻ മാംസരക്തസ്ഥിമജ്ജ കൾ മാത്രം ശേഷിപ്പിച്ചിട്ടു ബീറാംഖാൻ എഴുന്നേറ്റു നൂരഡിൻ്റെ കുതിരപ്പുറത്തു കയറി പട ക്കളം വിട്ടു് പോകയും ചെയ്തു. തൻ്റെ സേവകൻ വീണതു കണ്ടു്, വലിയതമ്പി ജ്വലിക്കുന്ന കോപത്തോടുകൂടി ഷംസുഡീനെ ഒഴിച്ചുവാങ്ങി, മുമ്പിൽ കാണപ്പെട്ട നൂറുഡീനോടു് ഏറ്റു. നൂറഡിനെ തമ്പി വീഴ്ത്തി ഖഡ്‌ഗത്തെ ഓങ്ങുന്നതുകണ്ടു്, ഷംസുഡീൻ തൻ്റെ കൈത്തോക്കു യർത്തി തമ്പിയുടെ കരത്തിൽ മുറിവേൽപിച്ചു വീഴ്ത്തി. ഇതുകണ്ട് രാമനാമഠവും അനുജൻ തമ്പിയും ഷംസുഡീൻ്റെ നേർക്കടുത്തു. അപ്പോൾ കിഴക്കോട്ടു് കിള്ളിയാറു കടന്ന് ഓടി യിരുന്ന ചിലർ, വിളികൂട്ടിക്കൊണ്ടു് തിരിച്ചുമണ്ടുന്ന ഘോഷം കേൾക്കയാൽ, പിന്നെയും പൂർവ്വസ്ഥിതിയിൽ പരക്കെ പോർ തുടങ്ങി. മുൻവശത്തു് മുമ്പിലത്തേതിലും അധികം ആളു കൾ കാണപ്പെട്ടതിനാൽ മാങ്കോയിക്കൽ കുറുപ്പ് ഷംസുഡീൻ്റെ അടുത്തെത്തി ആ സംഗതി ഗ്രഹിപ്പിച്ചു. 'ഞാനും കാണുന്നുണ്ടു്. അവിടുന്നു ചിലർ ഇവരെ ഇങ്ങോട്ടോടിക്കുന്നു' എന്നു് ഷംസുഡീൻ പറഞ്ഞു. അപ്പോൾ 'വെടിയവയ്ക്കരുതു് - ഇത്തലയ്ക്കൽ ബന്ധുക്കളുണ്ടു്' എന്നു രണ്ടു ശബ്ദം കേൾക്കയാൽ 'തമ്പുരാനുണ്ടു്' എന്നു കുറുപ്പും ‘അച്ഛനും ഉണ്ടു്' എന്നു ഷംസു ഡീനും പറഞ്ഞു. മുമ്പിലും പുറകിലും തടുത്തു് മുട്ടിക്കപ്പെട്ടപ്പോൾ എട്ടുവീട്ടിൽ പിള്ളമാരും പരിവാരങ്ങളും കുടുക്കിലായി.

നേരം വെളുത്തപ്പോൾ യുവരാജാവു് മാതുലൻ്റെ ശേഷക്രിയകൾ തടസ്സംകൂടാതെ ക്ര മപ്രകാരം നടത്തിത്തുടങ്ങിയിരിക്കുന്നു. 'കേരളവർമ്മകോയിത്തമ്പുരാന്റെ രക്ഷയിൽ ആക്കി സുഭദ്രയാൽ പാറുക്കുട്ടിയുടെയും മാതാവിൻ്റെയും പക്കൽ ഏൽപിക്കപ്പെട്ടിരുന്ന രാജകുമാനെയും മാതാവിനെയും ചെമ്പകശ്ശേരിയിൽനിന്നും തിരിച്ച് എഴുന്നള്ളിക്കയും ചെയ്തിരിക്കുന്നു. പടയിൽ തോറ്റ തമ്പിമാരും മറ്റും ബന്ധനത്തിലും കിടക്കുന്നു. ചെമ്പക ശ്ശേരി മൂത്തപിള്ള പഠാണി പാളയത്തിലേക്ക് ചില ഭൃത്യരോടൊന്നിച്ചു് പോയിരിക്കുന്നു. ആ ഭവനത്തിൽ മഹോത്സവമായിരിക്കുന്നു. പാറുക്കുട്ടിക്കു് തൻ്റെ രോഗവും ക്ഷീണവും എല്ലാം സ്വപ്നമായിരുന്നു എന്നും, ചെമ്പകശ്ശേരിയിൽ മോഷണം നടന്ന അന്നു് കണ്ടതാ യി തോന്നപ്പെട്ട ഭൂതങ്ങളിൽ ഒന്നാമൻ തമ്പിയെന്നും രണ്ടാമൻ തൻ്റെ പ്രിയതമനെന്നും വിശ്വാസമായിരിക്കുന്നു. ആശാൻ, കാശിവാസിയെ സംശയിച്ചതിനെയും അയാളെ പല തവണ കണ്ടിട്ടും ആൾ അറിയാത്തതിനെയുംകുറിച്ചു് പശ്ചാത്താപപ്പെടുന്നു. കാർത്ത്യായ നിയമ്മ ഊണിനു് വട്ടംകൂട്ടിക്കുന്നതിനിടയിൽ പുത്രിയുടെ അടുത്തു് അപ്പഴപ്പോൾ ചെന്നു് ഭ്രാന്തുപിടിക്കരുതെന്നും മറ്റും ഗുണദോഷിക്കുന്നു. സുഭദ്രയുടെ നാമത്തെ ഓരോരുത്തർ ഓരോ സംബന്ധിയായി ഉച്ചരിക്കുന്നതേ ആ ഭവനത്തിൽ കേൾപ്പാനുള്ളു. രാത്രിയിലെ പടക്കാര്യത്തെയും രാജകുടുംബത്തിലേക്കു് ചെമ്പകശ്ശേരിക്കാരിൽ നിന്നു് ഉണ്ടായ സഹാ യത്തെയും തമ്പി മുതലായവർ ബന്ധനത്തിലായതിനെയും സുന്ദരയ്യൻ മരിച്ചതിനെയും കുറിച്ച് ആർക്കും ഒരു വിചാരവും ഇല്ല. കാർത്ത്യായനിയമ്മ സുഭദ്രയെക്കുറിച്ചു് 'അദ്ദേഹ ത്തിന്റെ മകളാണെന്നു് അണ്ണനും എനിക്കും മുമ്പേ തന്നെ അറിയാമായിരുന്നു. അവളോടു് ഇതു് പറയട്ടോ എന്നു ഞാൻ ഇന്നലെയും വിചാരിച്ചു. പിന്നെയും തങ്കത്തിന്റെ അച്ഛന്റെ വാക്കിനെ വിചാരിച്ചു് പറഞ്ഞില്ല. ചെമ്പകവും തങ്കവും ഇത്ര സ്നേഹം ആയതു് കാരണംകൂ ടാതെ അല്ല' എന്നു പറയുന്നു. ഇപ്രകാരം ഓരോ അഭിപ്രായങ്ങൾ പറകയും മറ്റും ചെയ്യുന്ന തിനിടയിൽ, സുഭദ്രയുടെ ഭൃത്യൻ പപ്പു അറപ്പുരയ്ക്കകത്തേക്കു് കടന്നു. അപ്പോൾ പാറുക്കുട്ടി (ധൃതിയിൽ) 'അമ്മാവനും മറ്റും വന്നോ?' എന്നു ചോദിച്ചു.

പപ്പു: (തനിക്കും ആ സന്തോഷാവസരത്തിൽ അൽപം സ്വാതന്ത്യത്തിനു് അവകാശമു ണ്ടെന്നുള്ള വിചാരത്തോടുകൂടി) 'മറ്റും, ഇപ്പോൾ വരും പിടുപിടുക്കണ്ട.'

കാർത്ത്യായനിയമോ 'എന്തുകൊണ്ടാണു് താമസിക്കുന്നതു്?'

പപ്പു: 'താമസിക്കുന്നതോ? അവിടെയുള്ള ഒരു രസംകൊണ്ടുതന്നെ.'

പാറുക്കുട്ടി: 'എന്ത് രസമാണു്? അസംബന്ധം പറയാതെ പോ.'

'അങ്ങ് യാത്ര പറം പറയുന്ന തഹൃതി. കെഴട്ടുമേത്തനും കൊച്ചുമേത്തന്മാരും എല്ലാ തി തമുഖത്തങ്ങത്തെ പിടിച്ച് മുത്തിയും കണ്ണീരൊലിപ്പിച്ചും നാറ്റുണാ - ഇങ്ങുവന്നാലും കുളിപ്പിച്ചെടുത്തേ തൊടാൻകൊള്ളൂ.'

കാർത്ത്യയാനിയ ാനിയമം: 'അധികപ്രസംഗീ!

പപ്പു: 'അല്ലേ, ഞാൻ പറയ പറയുന്നതു് സത്യമാണു്. മേത്തച്ചികളും പിടിച്ചു് മേത്തും മണ്ടയി ലും എല്ലാം തുപ്പുന്നു. പിന്നെ പ്രസാദംപോലെ തൊട്ടുകണ്ണിൽ വയ്ക്കയോ, മുട്ടുകുത്തി അള്ളാവിനെ തൊഴുകയോ, എവ എന്തല്ലാമോ എനിക്കറിഞ്ഞുകൂടാ, ചെയ്യുണാ. കൊച്ച ങ്ങത്ത കണ്ണിവച്ചതു് പറ്റാത്തതുകെ തുകൊണ്ടു്, വെമ്പലും വേവലാതിയും പെണ്ണുങ്ങൾക്കു് കുറച്ചല്ല. കൊച്ചങ്ങുന്നും നാലംവേദ മുറകളെല്ലാം പഠിച്ചിട്ടൊണ്ടേ, തുമ്മുകയും തുമി ക്കയും ഒക്കെ ചെയ്യാൻ കച്ചകെട്ടി പഠിച്ചതുപോലെ മിടുക്കനായിരിക്കുന്നു. ഞാനും തോറ്റുപോകും.'

പാറുക്കുട്ടി: 'മതി മതി, നീ അപ്പുറത്ത് പോ.'

പപ്പ: 'സഞ്ചികൾ മാത്രം അഴിച്ചുകളഞ്ഞാൽ, അമ്മമ്മോ! ആ മേത്തച്ചികൾക്കു് ശരി പെ ണ്ണുങ്ങൾ ഈ തമ്പുരാൻ്റെ രാച്യത്തും പൂലോകത്തും ഇന്ദ്രൻ്റങ്ങും അഹേയ്!

പാറുക്കുട്ടി: 'കളിക്കാതെ പോകാൻ പറഞ്ഞാൽ? - ചെമ്പകം അക്കൻ വരട്ടെ.'

പപ്പ: 'കൊച്ചങ്ങുന്നു് അവരെ കൈയിലേ മുത്തിയുള്ളു. അതുകൊണ്ടു് നമുക്കെന്തു്?'

പാറുക്കുട്ടി: 'അമ്മാ. ഇവനോടു് പോകാൻ പറയണം.'

കാർത്ത്യയാനിയമ്മ: (ചിരിച്ചുകൊണ്ടു് ) 'പോടാ, നീ അപ്പുറത്തു് പോ.'

പപ്പ: 'ഓഹോ! ഈ ദേഷ്യത്തിനു് എന്റെ പൊന്നു പപ്പനാവാ! ആ ചൂളേക്കാമേത്തച്ചികൂടി കെട്ടിക്കേറിവരണേ'

എന്നു് പറഞ്ഞുകൊണ്ടു് കെട്ടിൽ നിന്നു് പുറത്തേക്കു് ഓടിപ്പോയി. പപ്പുവിന്റെ അഹമ്മതിക്കു് തക്കതായ ശാസനയ്ക്ക് ഇടയുണ്ടാകുന്നതിനു് മുമ്പിൽ, പുറ ത്ത് വളരെ ആളുകൾ വന്ന ശബ്ദം കേൾക്കയാൽ കാർത്ത്യായനിയമ്മ വേഗത്തിൽ എഴു ന്നേറ്റു് കിഴക്കേ തളത്തിലേക്ക് പോകാൻ ഭാവിച്ചു. എന്നാൽ പോകുന്നതിന് മുമ്പിൽ തി രിഞ്ഞു പുത്രിയുടെ മുഖത്ത് നോക്കിയതിനാൽ പാറുക്കുട്ടിയുടെ മുഖം വിളറിയും അംഗം രോ മാഞ്ചം പൂണ്ടു ക്ഷീണിച്ചും കാണകയാൽ അവിടെത്തന്നെ നിന്നു 'ഇനി വ്യസനിക്കാനെന്തു ള്ളു മകളേ? ധൈര്യത്തോടും ഉത്സാഹത്തോടും ഇരിക്കു്. ഈശ്വരാനുഗ്രഹം കൊണ്ടു് നി ന്റെ ഇച്ഛപോലെതന്നെ വന്നുകൂടിയല്ലോ' എന്നു് പറഞ്ഞു.

പാറുക്കുട്ടി: (ആനന്ദാശ്രുക്കൾ പ്രവഹിക്കുന്ന നേത്രങ്ങൾ തുടച്ചിട്ടു്) 'ഞാൻ അറപ്പുരയിലേ ക്ക് പോകുന്നു. അമ്മ പോയി കാണണം.

കാർത്ത്യായനിയമ്മ: 'ഞാൻ അങ്ങോട്ടു പറഞ്ഞയയ്ക്കാം.'

പാറുക്കുട്ടി: 'അതു വേണ്ട, ഞാൻ പിന്നീടു് കണ്ടുകൊള്ളാം.'

കാർത്ത്യായനിയമ്മ: 'എന്നാൽ ഞാനും അറപ്പുരയിലേക്കുകൂടിപ്പോരാം.'

പാറുക്കുട്ടി: (ധൃതിയിൽ) 'അതു വേണ്ടമ്മാ. അമ്മ മറ്റു വിധം വിചാരിക്കുന്ന കൂട്ടത്തിലാണ ല്ലോ.'

കാർത്ത്യായനിയമ്മയ്ക്ക് പുത്രിയുടെ താത്പര്യം മനസ്സിലായതുകൊണ്ടു് തർക്കങ്ങൾ നിറുത്തി. പൂമുഖത്തിൽ പടിഞ്ഞാറുള്ള തളത്തിലേക്കും പാറുക്കുട്ടി അറപ്പുരയിലേക്കും തി രിച്ചു. തന്റെ ഹൃദയം രഥചക്രവേഗത്തിൽ ചലിക്കയും വീണ്ടും വീണ്ടും ശരീരം പുളകിത മായി തളരുകയും ചെയ്കയാൽ പരവശയായും, ഏറ്റവും അടുത്തിരിക്കുന്ന സന്തോഷലാ ഭം താങ്ങുന്നതിനു് ശക്തയല്ലെന്നു് ഭയന്നും പൂർവ്വസ്നേഹത്തിനു് അല്പമെങ്കിലും വികൽപം
സംഭവിച്ചിരിക്കുമോ എന്നു് ശങ്കിച്ചും, രണ്ടു് കൊല്ലമായിട്ടു് താൻ പ്രകടിപ്പിട്ടിട്ടുള്ള ചാപല്യ ങ്ങൾ ഓർത്ത് നാണിച്ചും, ഇടയ്ക്കിടെ വടക്കു് വാതിലിലോട്ടു് നോക്കിയും, മുഖത്ത് സ്ഫുരിക്കു ന്ന സ്വേദകണങ്ങൾ തുടച്ചും, താമസം സഹിക്കാതെ നിർദ്ദയനെന്നു് മനസ്സാ കോപിച്ചും, ഏകനായിത്തന്നെ വന്നില്ലെങ്കിൽ കഷ്ടമെന്നു് വിചാരിച്ചു് തന്റെ സന്തോഷസ്ഥിതികൾ കണ്ടു് ഹൃദയംഗമമായി അനുമോദിക്കാനുള്ള പിതാവിൻ്റെ വിയോഗത്തെ നിനച്ചു ക്ലേശി ച്ചും, പാറുക്കുട്ടി തൻ്റെ മഞ്ചത്തെ ചാരി നിൽക്കുന്നതിനിടയിൽ ആരുടെയോ പാദന്യാസം കേട്ടുതുടങ്ങി. പാറുക്കുട്ടിയുടെ നേത്രങ്ങളിൽ ബാഷ്പം നിറഞ്ഞു് എങ്കിലും, അപ്പോൾ തന്റെ മുമ്പിൽ പ്രത്യക്ഷനായ പുരുഷമാണിക്യത്തെക്കണ്ടു്, അശ്രുക്കൾ തുടച്ചു്, ധൈര്യം അവ ലംബിച്ചു. പാറുക്കുട്ടിയുടെ പ്രാർത്ഥനപോലെതന്നെ പഠാണികളുടെ ദ്വിഭാഷി ആയിരുന്ന അനന്തപത്മനാഭൻ ഏകനായി അറപ്പുരയ്ക്കകത്ത് കടന്നപ്പോൾ വഴി കാണ്മാൻ പാടില്ലാ ത്ത വിധത്തിൽ ആ യുവാവിൻ്റെ നേത്രങ്ങളിലും അശ്രുക്കൾ പെരുകി. രണ്ടു പേരുടെ യും ഉള്ളിൽ തങ്ങിയ ശോകപരമാനന്ദങ്ങൾ വർണ്ണിക്ക അശക്യമാണു്. ഈ വിധമുള്ള സന്തോഷങ്ങൾ നിനച്ചിരിക്കാതെ വന്നുകൂടുന്നതു് ലോകാനുഭവങ്ങളിൽ സംഭവ്യമല്ലെന്നു തോന്നുകയാൽ, അപ്പോഴത്തെ അവസ്ഥ സ്വപ്നഭ്രാന്തി ആയിരിക്കുമോ എന്നു രണ്ടുപേർ ക്കും ശങ്കയുണ്ടായി. രണ്ടുപേരുടെയും കരങ്ങൾ ആലിംഗനസുഖം കൊതിച്ചു എങ്കിലും, സംസർഗ്ഗജന്യമായ ഗൗരവബുദ്ധി നിമിത്തമോ മര്യാദാലംഘനമാകുമെന്ന് ശങ്കിച്ചോ ലജ്ജമൂലം അരക്ഷണം മുമ്പിൽ ഉണ്ടായിരുന്ന പ്രബലമായ ഓരോ മനോവികാരങ്ങളെ യും അമർത്തി, രണ്ടുപേരും പരസ്പരം പാദങ്ങളെ നോക്കി, ശേഷം രൂപത്തെ മനസ്സാ ധ്യാനിച്ച് ആനന്ദിച്ചുകൊണ്ടു നിന്നുപോയി. എന്നാൽ ക്ഷണനേരംകൊണ്ട് ലജ്ജയും ഗൗ രവവും മര്യാദയും എല്ലാം അസ്തമിച്ചു. മൃദുഗാത്രിയായ ആ യുവതി മോഹാലസ്യത്താൽ നിലത്ത് വീഴാൻ ഭാവിക്കുന്നതുകണ്ട് അനന്തപത്മനാഭൻ വേഗത്തിൽ അടുത്തു് പ്രിയ യെ താങ്ങിക്കൊണ്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ 'പാറുക്കുട്ടി' എന്നു് തനിക്കു് കർണ്ണപി യൂഷമായുള്ള സ്വരത്തിൽ ഒരു വിളികേട്ടു് ഉണർന്ന സമയം, താൻ തൻ്റെ പ്രിയതമന്റെ കുരങ്ങൾകൊണ്ടു് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു്, പുറത്തുവീഴുന്ന ചില ചൂടുള്ള ജലബിന്ദു ക്കളുടെ സ്പർശനത്താൽ പാറുക്കുട്ടിക്കു് അറിവുണ്ടായി. തന്നെ അണച്ചിരുന്ന വക്ഷസ്സിനു് താനും ശീതളമാക്കിയിരിക്കുന്നു എന്നു് അറിഞ്ഞിട്ടും, തൻ്റെ പരിതാപങ്ങൾ നീങ്ങുമാറ് തന്നെ അനുഗ്രഹിച്ച ഈശ്വരനെ ഭക്തിപൂർവ്വം സ്മരിക്കയും മനഃപൂർവ്വമായി സഹായിച്ച സുഭദ്രയെ സ്നേഹപൂർവ്വം അഭിനന്ദിക്കയും, തൻ്റെ അനുരാഗഭാജനമായുള്ള യുവാവിന്റെ വിയോഗവാസനത്തെക്കുറിച്ചു് ആനന്ദിക്കയും ചെയ്തുകൊണ്ടു്, അസ്വതന്ത്രയെന്നുള്ള സ്ഥി തീയിൽ അനന്തപത്മനാഭൻ്റെ മാറോടു് ചേർന്ന് നിന്നതേയുള്ളു. എന്നാൽ, പിന്നെയും മേൽപ്രകാരമുള്ള മധുരസ്വരം കേൾക്കയാൽ പാറുക്കുട്ടിയുടെ നാവിൽനിന്നു് അതിനുത്ത രമായി ഒരു ശബ്ദം പുറപ്പെട്ടു എന്നു വരികിലും, അതു് എന്തായിരുന്നു എന്നു് ലേശവും വ്യക്തമായിരുന്നില്ല. ഈ ശബ്ദത്തിനു് പ്രതിഫലമായുണ്ടായ ഗാഢാശ്ലേഷത്തെ ആദരി ച്ചു്. പ്രിയതമന്റെ മുഖത്തു് നിലയില്ലാത്ത അനുരാഗത്തോടുകൂടി ഒന്നേ നോക്കിട്ടു്, പാറുക്കുട്ടി സംഭവിച്ചിരിക്കുമോ എന്നു് ശങ്കിച്ചും, രണ്ടു് കൊല്ലമായിട്ടു് താൻ പ്രകടിപ്പിട്ടിട്ടുള്ള ചാപല്യ ങ്ങൾ ഓർത്ത് നാണിച്ചും, ഇടയ്ക്കിടെ വടക്കു് വാതിലിലോട്ടു് നോക്കിയും, മുഖത്ത് സ്ഫുരിക്കു ന്ന സ്വേദകണങ്ങൾ തുടച്ചും, താമസം സഹിക്കാതെ നിർദ്ദയനെന്നു് മനസ്സാ കോപിച്ചും, ഏകനായിത്തന്നെ വന്നില്ലെങ്കിൽ കഷ്ടമെന്നു് വിചാരിച്ചു് തന്റെ സന്തോഷസ്ഥിതികൾ കണ്ടു് ഹൃദയംഗമമായി അനുമോദിക്കാനുള്ള പിതാവിൻ്റെ വിയോഗത്തെ നിനച്ചു ക്ലേശി ച്ചും, പാറുക്കുട്ടി തൻ്റെ മഞ്ചത്തെ ചാരി നിൽക്കുന്നതിനിടയിൽ ആരുടെയോ പാദന്യാസം കേട്ടുതുടങ്ങി. പാറുക്കുട്ടിയുടെ നേത്രങ്ങളിൽ ബാഷ്പം നിറഞ്ഞു് എങ്കിലും, അപ്പോൾ തന്റെ മുമ്പിൽ പ്രത്യക്ഷനായ പുരുഷമാണിക്യത്തെക്കണ്ടു്, അശ്രുക്കൾ തുടച്ചു്, ധൈര്യം അവ ലംബിച്ചു. പാറുക്കുട്ടിയുടെ പ്രാർത്ഥനപോലെതന്നെ പഠാണികളുടെ ദ്വിഭാഷി ആയിരുന്ന അനന്തപത്മനാഭൻ ഏകനായി അറപ്പുരയ്ക്കകത്ത് കടന്നപ്പോൾ വഴി കാണ്മാൻ പാടില്ലാ ത്ത വിധത്തിൽ ആ യുവാവിൻ്റെ നേത്രങ്ങളിലും അശ്രുക്കൾ പെരുകി. രണ്ടു പേരുടെ യും ഉള്ളിൽ തങ്ങിയ ശോകപരമാനന്ദങ്ങൾ വർണ്ണിക്ക അശക്യമാണു്. ഈ വിധമുള്ള സന്തോഷങ്ങൾ നിനച്ചിരിക്കാതെ വന്നുകൂടുന്നതു് ലോകാനുഭവങ്ങളിൽ സംഭവ്യമല്ലെന്നു തോന്നുകയാൽ, അപ്പോഴത്തെ അവസ്ഥ സ്വപ്നഭ്രാന്തി ആയിരിക്കുമോ എന്നു രണ്ടുപേർ ക്കും ശങ്കയുണ്ടായി. രണ്ടുപേരുടെയും കരങ്ങൾ ആലിംഗനസുഖം കൊതിച്ചു എങ്കിലും, സംസർഗ്ഗജന്യമായ ഗൗരവബുദ്ധി നിമിത്തമോ മര്യാദാലംഘനമാകുമെന്ന് ശങ്കിച്ചോ ലജ്ജമൂലം അരക്ഷണം മുമ്പിൽ ഉണ്ടായിരുന്ന പ്രബലമായ ഓരോ മനോവികാരങ്ങളെ യും അമർത്തി, രണ്ടുപേരും പരസ്പരം പാദങ്ങളെ നോക്കി, ശേഷം രൂപത്തെ മനസ്സാ ധ്യാനിച്ച് ആനന്ദിച്ചുകൊണ്ടു നിന്നുപോയി. എന്നാൽ ക്ഷണനേരംകൊണ്ട് ലജ്ജയും ഗൗ രവവും മര്യാദയും എല്ലാം അസ്തമിച്ചു. മൃദുഗാത്രിയായ ആ യുവതി മോഹാലസ്യത്താൽ നിലത്ത് വീഴാൻ ഭാവിക്കുന്നതുകണ്ട് അനന്തപത്മനാഭൻ വേഗത്തിൽ അടുത്തു് പ്രിയ യെ താങ്ങിക്കൊണ്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ 'പാറുക്കുട്ടി' എന്നു് തനിക്കു് കർണ്ണപി യൂഷമായുള്ള സ്വരത്തിൽ ഒരു വിളികേട്ടു് ഉണർന്ന സമയം, താൻ തൻ്റെ പ്രിയതമന്റെ കുരങ്ങൾകൊണ്ടു് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു്, പുറത്തുവീഴുന്ന ചില ചൂടുള്ള ജലബിന്ദു ക്കളുടെ സ്പർശനത്താൽ പാറുക്കുട്ടിക്കു് അറിവുണ്ടായി. തന്നെ അണച്ചിരുന്ന വക്ഷസ്സിനു് താനും ശീതളമാക്കിയിരിക്കുന്നു എന്നു് അറിഞ്ഞിട്ടും, തൻ്റെ പരിതാപങ്ങൾ നീങ്ങുമാറ് തന്നെ അനുഗ്രഹിച്ച ഈശ്വരനെ ഭക്തിപൂർവ്വം സ്മരിക്കയും മനഃപൂർവ്വമായി സഹായിച്ച സുഭദ്രയെ സ്നേഹപൂർവ്വം അഭിനന്ദിക്കയും, തൻ്റെ അനുരാഗഭാജനമായുള്ള യുവാവിന്റെ വിയോഗവാസനത്തെക്കുറിച്ചു് ആനന്ദിക്കയും ചെയ്തുകൊണ്ടു്, അസ്വതന്ത്രയെന്നുള്ള സ്ഥി തീയിൽ അനന്തപത്മനാഭൻ്റെ മാറോടു് ചേർന്ന് നിന്നതേയുള്ളു. എന്നാൽ, പിന്നെയും മേൽപ്രകാരമുള്ള മധുരസ്വരം കേൾക്കയാൽ പാറുക്കുട്ടിയുടെ നാവിൽനിന്നു് അതിനുത്ത രമായി ഒരു ശബ്ദം പുറപ്പെട്ടു എന്നു വരികിലും, അതു് എന്തായിരുന്നു എന്നു് ലേശവും വ്യക്തമായിരുന്നില്ല. ഈ ശബ്ദത്തിനു് പ്രതിഫലമായുണ്ടായ ഗാഢാശ്ലേഷത്തെ ആദരി ച്ചു്. പ്രിയതമന്റെ മുഖത്തു് നിലയില്ലാത്ത അനുരാഗത്തോടുകൂടി ഒന്നേ നോക്കിട്ടു്, പാറുക്കുട്ടി തൻ്റെ കരത്താൽ ഒന്നിനാൽ, പ്രേമപൂർവ്വം തന്നെ തഴുകിയിരിക്കുന്ന ഗാത്രത്തെ മന്ദമായി തന്റെ മാറോടണച്ചു് പിടിച്ചണച്ചുകൊണ്ടു്, മനോരഥപ്രാപ്തിയാലുണ്ടായ പരമാനന്ദത്തിൽ ലീനചീത്തയായി നിന്നു. ഈ സ്ഥിതിയിൽ പരസ്പരം അന്തർഗ്ഗതങ്ങളെ അറിയിക്കാൻ ശക്തരല്ലാതെ നിൽക്കുന്നതിനിടയിൽ, വടക്കേകെട്ടിൽനിന്നു് ഒരു വരവിൻ്റെ ശബ്ദം കേൾ ക്കയാൽ നിഷ്കരുണമായുള്ള ആ ക്രിയയുടെ കർത്താവിനോടു് മനസ്സാ കോപിച്ചുകൊണ്ടു്, രണ്ടുപേരും വേർപെട്ടു നിന്നു. വിരഹാനന്തരം സംഘടിക്കപ്പെട്ട ഹൃദയങ്ങളുടെ സയോ ഗസുഖത്തെ ലംഘനം ചെയ്യാൻ മുതിർന്ന ആൾ, പുത്രവത്സല്യാതിക്രമത്താൽ ഉഴന്നു കൊണ്ടിരുന്ന തിരുമുഖത്തു പിള്ള ആയിരുന്നു. ഇദ്ദേഹം അറപ്പുരയ്ക്കകത്തു് കടന്നപ്പോൾ കാർത്ത്യായനിയമ്മ മുതലായ ആളുകൾ സംഘംചേർന്നു് വടക്കേകെട്ടിലേക്കുള്ള വാതിൽ ക്കലും, ശങ്കു ആശാൻ വലിയകാരണവരുടെ സ്ഥാനത്തിൽ അറപ്പുരയുടെ വരാന്തയിലും ഹാജരായി. പുത്രനെ കണ്ടുള്ള കൊതി തീർന്നിട്ടില്ലായിരുന്നു എങ്കിലും അറപ്പുരയ്ക്കകത്ത് കടന്നതിന്റെ ശേഷം തൻ്റെ സ്നേഹത്തിനെ ചൊരിഞ്ഞതു് പാറുക്കുട്ടിയുടെമേൽ ആയി രുന്നു. തന്റെ പുത്രൻ്റെ കളത്രമാകാൻപോകുന്ന ബാലികയുടെ മുതുകിൽ സാവധാനമായി തലോടിക്കൊണ്ടു് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'തങ്കം, നിനക്കു ദീനമാണെന്നു് കേട്ടു് ഞാൻ വളരെ വ്യസനിച്ചു. അതിനാലാണു് മുഖ്യമായി ഇങ്ങോട്ടുവരാൻ തന്നെ നിശ്ചയി ച്ചതു്. നിന്റെ ദീനസ്ഥിതിയെക്കുറിച്ച് അറിഞ്ഞുവരാൻ അയച്ചിരുന്ന ചുള്ളയിൽ മാർത്താ ണ്ഡൻ എന്റെ ആജ്ഞകൾക്കു് വിപരീതമായി അനേകം ക്രിയകൾ ഇവിടെ നടത്തി. ആകപ്പാടെ അതെല്ലാം ഈ അവസരത്തിൽ മറക്കേണ്ടതായിരിക്കുന്നു. ഇവൻ നിന്നെ നിർദ്ദയനായി കഷ്ടപ്പെടുത്തിയതിനെയും കൊല്ലാതെ കൊന്നതിനെയും നീയും മറക്കണം. ഈശ്വരപ്രസാദത്താലുണ്ടായ ഈ ഭാഗ്യോദയത്തിൽ നിഷ്കളങ്കമായ സ്നേഹത്തോടുകൂടി ഇവന്റെ വീഴ്ചകളെ നീ പൊറുത്തുകൊള്ളണം. ഒരു സത്യമനുസരിച്ചല്ലാതെ നിന്നെക്കു റിച്ചുള്ള സ്നേഹത്തിനു് കുറവുണ്ടായതുകൊണ്ടും മറ്റുമല്ല, ഈ കഴിഞ്ഞ അജ്ഞാതവാസം ഇവൻ ആചരിച്ചത്. എന്നാൽ നിന്നെ വിചാരിച്ചെങ്കിലും ഇവൻ ആ സത്യം ചെയ്യാതി രിക്കേണ്ടതായിരുന്നു. ബാല്യം മുതൽക്ക് അവൻ തന്നെ ഉദിപ്പിച്ച് നിൻ്റെ ഹൃദയത്തിൽ വളർത്തിയ അനുരാഗത്തിന്റെ സ്ഥിതിക്കു്, ഇവനു് ആ സത്യം ചെയ്യുന്നതിനു് അവകാ ശമേ ഇല്ലായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു. ഞങ്ങൾക്കു് ജീവിതകാലശിഷ്ടം ഇനി കുറച്ചേ ഉള്ളു. ഈ ലോകത്തിലെ സുഖാനുഭവങ്ങളിൽ ഒട്ടൊരു വിരക്തിയും വന്നിട്ടുണ്ടു്. നി ന്റെ സംഗതിയിൽ ഇങ്ങനെയും ഒരു സമാധാനം ഇവൻ വിചാരിക്കാൻ പാടില്ലായിരുന്നു. എത്രകാലത്തെ ദുസ്സഹമായ വ്യസനത്തിനാണു് ഇവൻ വഴിയുണ്ടാക്കാൻ തുടങ്ങിയതു്!-'

ശങ്കുആശാൻ: 'അയ്യോ! തഹിക്കുമോ? പക്കേ ചെന്നു് ചാടിപ്പെയ്യു എന്നേയുള്ളു. പി ള്ള കരയണ കണ്ടില്ലയോ? അങ്ങുന്നു് അതിനെ ഒക്കെ വിട്ടുകളയണം. അവത് എള്ളോളം വത്വാനങ്ങളും മറ്റും പറഞ്ഞോള്ളട്ടു്. കൊച്ചുങ്ങളല്ലോയോ? നാരാ യണ! നാരായണ! നീ നന്നായിരി. ഇനി ചീവനെടുത്താലും പോട്ടു്.'

തിരുമുഖത്തുപിള്ള: 'തങ്കം, ഞാൻ ഇതെല്ലാം പറയുന്നതു് നിങ്ങൾ തമ്മിലുള്ള സ്നേഹത്തി നു് പൂർവ്വസ്ഥിതിയിൽനിന്നു് ഒട്ടും കുറവു് വരാതിരിക്കാനാണു്. ഇവൻ്റെ ഉള്ളിൽ തമ്പിയുടെ ശ്രമത്തെ സംബന്ധിച്ചോ മറ്റോ, നിനക്ക് വിപരീതമായി വല്ല സം ശയമുണ്ടെങ്കിൽ അതിനെക്കുറിച്ചു് അവനു് ചോദിക്കാൻപോലും അവകാശമില്ലെ ന്നാണു് ഞാൻ സ്ഥാപിക്കുന്നതു്. ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് നിങ്ങൾ തമ്മിൽ ചോദ്യമുണ്ടാകുന്നതല്ലെന്നു് എനിക്ക് വിശ്വസമുണ്ടു്. എങ്കിലും, നിങ്ങടെ ക്ഷേമത്തെക്കുറിച്ചുള്ള എൻ്റെ താത്പര്യത്താൽ, ദമ്പതിമാരോ ദമ്പതിമാർ ആകാൻ പോകുന്നവരോ, പ്രേമത്തെ ഭിന്നമാക്കുന്നതായ നിസ്സാര സംശയങ്ങൾക്കു വശരാ കരുതെന്നു് പറഞ്ഞുപോകുന്നതാണു്.'

പാറുക്കുട്ടി: 'അങ്ങനെ വല്ല സംശയമോ മറ്റോ ഞങ്ങളിൽ ഉണ്ടാകുമെന്നു് വിചാരിക്കണ്ട.'

തിരുമുഖത്തുപിള്ള: 'എൻ്റെ ഇഷ്ട മകൾതന്നെ നീ. തങ്കം, നീ ഇവനെ ശരിയാക്കിക്കൊ ണ്ടു പോകണം. (പുത്രനോടു്) അനന്തപത്മനാഭാ, വീട്ടിലേക്ക് ഞാൻ ആളയച്ചിട്ടു ണ്ടു്. നിന്റെ അമ്മയും മറ്റും നാളെ വന്നുചേരും. അതിനാൽ നീ അങ്ങോട്ട് പോ കാൻ ഭാവിക്കേണ്ട. തങ്കത്തിന്റെ ദേഹസ്ഥിതി നി കാണുന്നുണ്ടല്ലോ. ഇതിനു നീ യാണു് കാരണം. തങ്കം നിന്നിലധികം കഷ്ടപ്പെട്ടിരിക്കുന്നു, അതിനെ നല്ലതിന്മ ണ്ണം ഓർമ്മിച്ചുകൊള്ളണം. നിൻ്റെ ബുദ്ധിമോശത്താൽ ഇവളെ ഭയപ്പെടുത്തി മരി ക്കുമാറുമാക്കി. നിൻ്റെ കുട്ടിശ്ശീലം നീങ്ങിയിട്ടില്ല. ബുദ്ധിക്കു് ഇനിയും പാകത വരാ നുണ്ടു്. ആട്ടെ, തങ്കം. ഇവൻ നിനക്കുതന്നെ ഇരിക്കട്ടെ. ഞങ്ങളുടെ അവകാശത്തെ ഒഴിഞ്ഞിതാ തന്നിരിക്കുന്നു.'

(ശങ്കആശാൻ: 'നന്നായ് വരട്ടെ. കുഞ്ഞേ, ചത്ത ആളും തിരിച്ചുവന്നു. കെഴവൻ കേറി ചെ റുപ്പമാകുമോ എന്തോ! ആർക്കറിയാം. പഹവാൻ്റെ മായാവിലാധങ്ങള്!'

പാറുക്കുട്ടിയുടെ കുരത്തിൽ പുത്രനെ ഏൽപ്പിച്ചിട്ടു് തിരുമുഖത്തു പിള്ള പുറത്തേക്ക് പോ കാൻ ആരംഭിച്ചപ്പോൾ കാർത്ത്യായനിയമ്മ മുതലായവർ ആശാനെക്കണ്ട ശിഷ്യരെപ്പോ ലെ വാതുക്കൽനിന്നു് ഓട്ടം തുടങ്ങി. തിരുമുഖത്തു പിള്ള മുമ്പിലും പുറകേ ആശാനും ആയി തിരിച്ചപ്പോൾ, തൻ്റെ മാതാവു് മുമ്പിലും സുന്ദരയ്യൻ പുറകിലും ആയി ഉണ്ടായ യാത്ര ഓർ ത്തു്, പാറുക്കുട്ടി അനന്തപത്മനാഭന്റെ മുഖത്തുനോക്കി ഒന്നു് മന്ദഹാസം ചെയ്തു.


26
ലേഖനങ്ങൾ
മാർത്താണ്ഡവർമ്മ
0.0
മാർത്താണ്ഡവർമ്മ, സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്. രാമ വർമ്മ മഹാരാജാവിൻ്റെ പരിണാമദിശയിലെത്തിയ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ചരിത്രാത്മക കാല്പനികസാഹിത്യ ഇനത്തിലുള്ള നോവലായാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 906 ((.ข. 1727 - 1732) അരങ്ങേറുന്ന നോവലിന്റെ ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ട‌നാക്കുന്നതിനുവേണ്ടി പത്മനാഭൻതമ്പിയും എട്ടുവീട്ടിൽപിള്ളമാരും പദ്ധതികൾ ഒരുക്കുന്നതും, അവയിൽ നിന്ന് യുവരാജാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രവർത്തികളും അനുബന്ധ സംഭവങ്ങളോടെയുമാണ് കഥാഗതി നീങ്ങുന്നത്.
1

ഭാഗം -1

28 December 2023
0
0
0

"വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ"ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്ര ദേശത്താണു് നടന്നതു്. വനപ്രദേശം

2

ഭാഗം -2

28 December 2023
0
0
0

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വി യുവാവേറ്റം."പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സ

3

ഭാഗം -3

28 December 2023
0
0
0

എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!" “പീഡിക്കേണ്ടാ തനയേ സുനയേ"തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാ സികൾ, നായ

4

ഭാഗം -4

28 December 2023
0
0
0

ഉർവ്വീസരാചലം പെരുതേ പാരിൽ സർവ്വവിദിതം കേവലം"ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറു ക്കുട്ടിയുടേയും കാർത്ത്യായനിയമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു് സ്വൽപ്പം വല്ലാതെ ആയെങ്കിലു

5

ഭാഗം -5

29 December 2023
0
0
0

“ഈശ്വരകാരുണ്യംകൊണ്ട നിഷധേശ്വര, നിന്നെ ഞാൻ കണ്ടേൻ." ചാരോട്ടു കൊട്ടാരത്തിൽനിന്നും രണ്ടുനാഴിക വടക്കായി മാങ്കോയിക്കൽ എന്നൊ രു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തി ലെ നായകൻ ആ കരയ്ക്കു

6

ഭാഗം -6

29 December 2023
0
0
0

കോപിതയമോപമദശാനനനിയോഗാൽ, ആസകലമാശരമഹാബലമസംഖ്യം നാലുപുറത്തും വലിയ ഗോപുരങ്ങളുടേ തിക്കി ഞെരിച്ചാശു പുറപ്പെട്ടു ഹരിരാമ."പത്മനാഭപുരത്ത് തെക്കേത്തെരുവിൽ ഒരു ദിവസം പുലർച്ച ആയപ്പോൾ ജന ബാഹുല്യം സാധാരണയിൽ അധികമായ

7

ഭാഗം -7

29 December 2023
0
0
0

അങ്ങോട്ട് പോകിലനലിങ്ങോട്ട് പോകിലനൽ എങ്ങോട്ട് പോവ- തിനിയെന്നു് അവനിപതി അന്നു് - അവശത കലർന്നു"മാർത്താണ്ഡവർമ്മ യുവരാജാവിനെ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി കണ്ടപ്പോൾ മാ ആളിൻറെ യാഥാർത്ഥ്യത്തെ സംബന്ധിച്ചു കുറുപ്പി

8

ഭാഗം -8

29 December 2023
0
0
0

"നീതിനിഗമാഗസാഗരസാരവേദിയാകുന്ന ഭവാനിഹ ദുർവ്വിധം തുടരുന്നതാകിലോ ഗുണദോഷഭാഗകഥനേ മമ കാ മതി:"സുന്ദരം, ഒന്നു വീശു - ഉഷ്ണം അതികഠിനം. നല്ല രാത്രി. രാജാക്കന്മാർക്കു യാ ത്രയ്ക്ക് അതിവിശേഷമായ മുഹൂർത്തം. സ്വർഗ്ഗവാ

9

ഭാഗം -9

30 December 2023
0
0
0

ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു. കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നും എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ ഇന്നു വഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ”യുവരാജാവും തമ്പിയും തിരുവനന്തപുരത്ത് എത്തി അവരവരുടെ മന്ദിരങ്

10

ഭാഗം -10

30 December 2023
0
0
0

"ശൃണു സുമുഖി! തവ ചരണനളിനദാസോഹം ശോഭനശീലേ, പ്രസീദ പ്രസീദ മേ."അന്നും സൂര്യാസ്തമനത്തോടുകൂടി ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ ഉദയം ഉണ്ടാ യി. ബ്രാഹ്മണനെ കണ്ടപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖം 'മുഴുതിങ്കളുദ യേന കു

11

ഭാഗം -11

30 December 2023
0
0
0

"മാർത്താണ്ഡാലയ രാമനാമാ കുളത്തൂരും കഴക്കൂട്ടവും വെങ്ങാനുരഥ ചെമ്പഴന്തി കടമൺ പള്ളിച്ചലെന്നിങ്ങനെ ചൊൽപ്പൊങ്ങീടിന ദിക്കിലെട്ടു ഭവനം തന്ത്രത്യരാം പിള്ളമാ രൊപ്പം വിക്രമവാരികരാശികളഹോ! ചെമ്മേ വളർന്നീടിനാർ."തിര

12

ഭാഗം -12

30 December 2023
0
0
0

"നളിനവിശിഖവീരപ്രാഭവപ്രൗഢി തേടും കളലളിത വിലാസശ്രേണികൊണ്ടുഢമാനം നളിനമിഴി കവർന്നാൽ മാനസം മാനവാനാം- നളനഖിലവധൂനാം ചിത്തതാരെന്നപോലെ."സംഘം പിരിഞ്ഞു മറ്റുള്ളവർ പോയതിൻ്റെ ശേഷം കുടമൺ പിള്ളയും രാമനാ മഠവും ഒരുമിച

13

ഭാഗം -13

1 January 2024
0
0
0

"ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ ഒട്ടുമേ താമസം കൂടാതെ നിങ്ങടെ പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ."രാമവർമ്മ മഹാരാജാവിൻ്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദി

14

ഭാഗം -14

1 January 2024
0
0
0

നന്ദിച്ചുള്ളൊരു ചന്ദ്രികക്ക് സമമാക്കേളീവിലാസങ്ങളും ഇന്നാളല്ലയോ കണ്ട് ഞാൻ അതിനിടയെന്തായഹോ കാലവും."നമ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്നു് അറിയു ന്നതിനു് വായനക്കാർക്ക് ആകാംക്ഷ ഉണ്ടായ

15

ഭാഗം -15

1 January 2024
0
0
0

ധന്യേ, മാനിനി,നീ മമ സദനേ താനേ വന്നതിനാൽ ശശിവദനേ, മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ ചെസകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്ത ദിവസം തമ്പിയുടെ സ്ഥി തി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു

16

ഭാഗം -16

1 January 2024
0
0
0

"വിന്ധ്യനെ ഇളക്കുവൻ സിന്ധുക്കൾ കലക്കുവൻ ഹന്ത വിവിദൻ മനസി ചിന്തിതമിളക്കുമോ?"തിരുവനന്തപുരം പട്ടണത്തിൻ്റെ ദക്ഷിണ ഭാഗമാകുന്ന മണക്കാടെന്ന ദിക്കിൽ, മു കിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മഹമ്മദീയരാക്കപ്പ

17

ഭാഗം -17

1 January 2024
0
0
0

വിരഹം മേ മർമ്മദാരണം, അതിലേറെ നല്ലു മാരണം, അതിദാരുണം കുടിലമതികളുടെ കുസൃതികൾ കളവാൻ നിടിലനയനനൊരു തടവിഹ നഹി നഹി."തമ്പിയുടെ നാലുകെട്ടിൽ നിന്നു് ചെമ്പകശ്ശേരിയിലേക്ക് പോന്നതിന്റെ ശേഷം തങ്കത്തിന്റേയും മറ്റും

18

ഭാഗം -18

3 January 2024
0
0
0

മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ- യനിരുദ്ധനങ്ങു വാഴുന്നു. ആർത്തനായിന്നു."മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപത്മപാംസുക്കൾ ചെ മ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊര

19

ഭാഗം -19

3 January 2024
0
0
0

"ദന്തിഗാമിനി തൻ്റെ വൈഭവം ചിത്രം ചിത്രം."യുവരാജാവു് വേഷപ്രച്ഛന്നനായി വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽ പിള്ളയോട്ട് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്ര യുടെ മുറിക്കു് തെക്കോട്

20

ഭാഗം -20

3 January 2024
0
0
0

"വ്യഥയുമവനകുതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ, നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ."ഇതിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു് ഗൂഢമായി വേണ്ട അന്വേഷണ ஐ ങ

21

ഭാഗം -21

3 January 2024
0
0
0

"രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു രാജാ ദശരഥൻ പുക്കു സുരാലയം."അടുത്ത പ്രഭാതമായി. രാവണൻ ലങ്കാധിപനായിരുന്ന കാലങ്ങളിൽ ഉത്തരായ നത്തിൽനിന്നു് പകർച്ച കൂടാതെ ഗതിചെയ്തുകൊണ്ടിരുന്ന മഹാഭീരു, തമ്പി മാരുടെ ജയകാ

22

ഭാഗം -22

4 January 2024
1
0
0

"വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവ്വനം- തദനു ബലദേവേ മൃദുലതരഭാവേ-ശമിതരുഷി സുജനപുഷി ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം."ഇരുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ

23

ഭാഗം -23

4 January 2024
0
0
0

"കാണാമിപ്പോളെനിക്കെൻ നിഷധനരപതിം പേർത്തുമെന്നോർത്തുനോക്കി ക്കാണുന്നേരത്തു കണ്ടാളതിവികൃതവപൂർ ദ്ധാരിണം നീചമേകം."രാമവർമ്മരാജാവിൻറെ സംസ്കാരാദിക്രിയകൾ കഴിഞ്ഞതിൻ ശേഷം മാർത്താ ണ്ഡവർമ്മ യുവരാജാവിനു് രാജ്യസംബന്

24

ഭാഗം -24

4 January 2024
0
0
0

പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ- ട്ടിട്ടു സന്തുഷ്ടനായ് ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം പൊങ്ങുന്ന ബാഷ്പത്തിലും."പപ്പൂ നീ ഇവിടെ നിൽക്കണം. തങ്കം ഭ്രാന്തനേയും മറ്റും ഇന്നു് വിടും. വിടുകയാണെ ങ്കിൽ അവര

25

ഭാഗം -25

4 January 2024
0
0
0

"തെളിഞ്ഞു തദാനീം മനോവല്ലഭം സാ ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ കളഞ്ഞു വിഷാദാനിമൗ ഹന്ത താനേ പൊങ്ങുന്ന ബാഷ്പത്തിലും."യുവരാജാവിനെ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുത ലായതുകളിലും കാണാ

26

ഭാഗം -26

4 January 2024
0
0
0

"ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ സൽക്കഥയല്ലോയെന്നാലൊട്ടൊടു പറഞ്ഞിടാം.”എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ബന്ധനത്തോടുകൂടി നാട്ടിൽ സമാധാനം പര ക്കുകയും, യുവരാജാവിൻ്റെ പേരിൽ ഉണ്ടായിരുന്ന ദുഷ്കീർത്തികൾ നീങ്

---

ഒരു പുസ്തകം വായിക്കുക