shabd-logo

ഭാഗം -19

3 January 2024

0 കണ്ടു 0
"ദന്തിഗാമിനി തൻ്റെ വൈഭവം ചിത്രം ചിത്രം."

യുവരാജാവു് വേഷപ്രച്ഛന്നനായി വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽ പിള്ളയോട്ട് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്ര യുടെ മുറിക്കു് തെക്കോട്ടുള്ള വാതിൽ ബന്ധിച്ച് പടിഞ്ഞാറുനിരയിലുള്ളതു് തുറന്നിട്ടിരിക്കുന്നു. മുറിക്കകം ഏറ്റവും ഭംഗിയാക്കീട്ടുണ്ടു്. സുഭദ്രയും ശ്രീപത്മനാഭൻ പശ്ചിമസമുദ്ര ത്തിൽ ആറാടുവാൻ എഴുന്നള്ളുന്ന സമയം 'ഉഭയപാർശ്വത്തിലും മേവും ഉന്നതസൗധപം ക്തി'യിലെ ജാലകങ്ങളെ വിതാനിക്കുന്നതിനായി സ്ഥാപിക്കപ്പെടുന്ന 'രംഭ'കളെപ്പോലെ രത്നമയമായുള്ള ആഭരണങ്ങളെക്കൊണ്ടും കസവുള്ള വസ്ത്രങ്ങളെക്കൊണ്ടും തന്റെ ദേഹ ത്തെ അലങ്കരിച്ചിരിക്കുന്നു. സുഭദ്രയുടെ ദേഹത്തോടു് സംഘടിപ്പിക്കപ്പെട്ടിരുന്ന സ്വർണ്ണ ഭൂഷണങ്ങൾ യാതൊരു കാരണത്താലും ക്ലേശിക്കുന്നില്ലെന്നേ ഉള്ളൂ. അകത്ത് മദ്യവും, പുറത്തു് സുഭദ്രയുടെ സൗന്ദര്യവിലാസ മനോജ്ഞതയും, ഇങ്ങനെ രണ്ടു് ശക്തികളുടെ ഇടയിൽ അകപ്പെട്ടു് വിധുരനായിത്തീർന്നിരിക്കുന്ന രാമനാമഠത്തിൽ പിള്ള ചിലപ്പോൾ സൈരന്ധ്രിയുടെ സന്നിധിയിൽ കീചകനെന്നപോലെയും, ചിലപ്പോൾ ഭൂപതിയായ സീ തയുടെ സന്നിധിയിൽ ഹനുമാനെന്ന പോലെയും, കാമപാരവശ്യ രസികത്വങ്ങളെയും, ഭക്തനുസരണവിനയാദിയായുള്ള രസങ്ങളേയും, ഇടവിട്ടു് പ്രകടിപ്പിക്കുന്നു. ഏകദേശം രണ്ടു നാഴിക സംസാരിച്ചുകൊണ്ടിരുന്നതിൻ്റെ ശേഷം രാമനാമഠത്തിൽ പിള്ള വിടവാങ്ങി യാത്രയ്ക്കാരംഭിച്ചു. അനുയാത്രയായി കുറച്ചുദൂരം കൂടിനടന്നിട്ടു് ഉത്സാഹത്തോടുകൂടി 'വരാതി രിക്കരുതു്. അധികം താമസിക്കരുതു്, ഈ രാത്രിയിൽ. നല്ലകാലം വരുന്നു. ഓടിപ്പോക ണം'. എന്നു സുഭദ്ര പറഞ്ഞതു് തടഞ്ഞു് 'ചെമ്പകം വഴാൻപഴഞ്ഞാലു്, ഴാമനാമഴത്തിനു് വേഴെയുണ്ടോ - കൊളാം' എന്നു് ആ മഹാനും പറഞ്ഞു് പിരിഞ്ഞു. സുഭദ്ര തൻ്റെ പുരമു റിക്കകത്തു് കടന്നു് കട്ടിലിന്മേൽ ഇരിപ്പായി. സന്ധ്യാസമയങ്ങളിൽ മേഘശൂന്യമായുള്ള ആകാശത്തിന്റെ പ്രതിബിംബത്താൽ ഏറ്റവും രമണീയമായും, വായുവിൻ്റെ മാന്ദ്യത്താൽ നിശ്ചലമായും കാണപ്പെടുന്ന തടിനീജലം പോലെ സുഭദ്രയുടെ മുഖം അതിശാന്തമായി രിക്കുന്നു. ആ സ്ത്രീയുടെ ഉള്ളിൽ യാതൊരു കാലത്തും യാതൊരു വ്യസനവും പ്രവേശി ച്ചിട്ടില്ലാത്തതിന്മണ്ണം സ്വസ്ഥയായിരുന്നുകൊണ്ടു് പഠിച്ച പാഠങ്ങളെ ഹൃദിസ്ഥമാക്കുന്നതു പോലെ ഇപ്രകാരം വിചാരം തുടങ്ങി: 'എന്തിനാണു് ഞാൻ ഈ കൃത്രിമങ്ങളിൽ ചെന്ന് ചാടുന്നതു്? തങ്കത്തിനെ കുറിച്ചുള്ള സ്നേഹത്തിനാൽ, തങ്കത്തെക്കുറിച്ചു് എനിക്കിത്ര 10 ഹത്തിനു് സംഗതി എന്തു്? അച്ഛൻ്റെ ആകട്ടെ, അമ്മാവൻ്റെ ആകട്ടെ, സ്ഥാനത്ത ത്തിൽ അവളുടെ അച്ഛൻ ഒരാൾ മാത്രമേ നിഷ്കപടമായുള്ള സ്നേഹത്തോടെ എന്നെ ലാളിച്ചിട്ടൊ ള്ളു. എന്റെ (ശാന്തത നീങ്ങി മുഖം ചുവന്ന് കണ്ണിൽ അശ്രുക്കൾ മിന്നിത്തുടങ്ങി) അമ്മയെ കൊല്ലാൻ തുടങ്ങിയ അമ്മാവനെ അദ്ദേഹമാണ് തടസ്സം ചെയ്തതു്. കുട്ടിക്കാലത്തു് എന്നെ ലാളിച്ചിട്ടുണ്ടു്. പിന്നീടു് ഗുണദോഷം പറഞ്ഞുതന്നിട്ടുണ്ടു്. ഈ രാമനാമഠത്തിനെപ്പോലെ യും മറ്റും അനാഥയായ എന്നെ ദുർമ്മാർഗ്ഗങ്ങളിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അദ്ദേ ഹത്തിന്റെ അപ്പഴപ്പോഴുള്ള ശാസനയാണു് മഹാവ്യസനങ്ങൾക്കിടയിലും മനസ്സുഖം അനു ഭവിപ്പിക്കാൻ വേണ്ട നിഷ്കന്മഷത്വം എനിക്കു് സമ്പാദിച്ചുതന്നിട്ടുള്ളതു്. ഉപകർത്താവായ അദ്ദേഹത്തിനു് എന്നാൽ ഒന്നും പ്രത്യുപകാരമായി ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ മകളെ ഞാൻ മനഃപൂർവ്വമായി, പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുന്നുണ്ട്.

ഈ സ്നേഹബബന്ധമാണു് എന്നെ ഈ ശ്രമങ്ങളിലേക്ക് ആകർഷിക്കുന്നതു്. തങ്കത്തി നെ കുറച്ചുകാലം കാണാതെ ഇരുന്നതു് ഒരറിവും കൊടുക്കാൻ കഴിയാത്തതിനാലാണു്. കഴക്കൂട്ടത്തദ്ദേഹം മരിച്ചപ്പോൾത്തന്നെ എൻ്റെ ശ്രമങ്ങൾക്കുണ്ടായിരുന്ന സഹായി പോ യി. പിന്നീടും ഞാൻ ഉപേക്ഷ കാണിച്ചിട്ടില്ല. ഈ രാമനാമഠത്തിനെ പാട്ടിലാക്കി അന്ന ന്നു് നടക്കുന്ന കഥകളെല്ലാം അറിഞ്ഞു. സുന്ദരയ്യനും രാമനാമാവും വലിയ കൂട്ടുകെട്ടുകാർ ആയതും ഭാഗ്യം തന്നെ. അല്ലെങ്കിൽ ഒന്നും അറികയില്ലായിരുന്നു. ഈ പുള്ളികൾക്കു് എന്റെ ഊഹം മനസ്സിലായിട്ടില്ല. അവരുടെ വിചാരം തന്നെ പക്ഷേ, ശരിയായി വന്നേ ക്കാം. എന്നാൽ ഇപ്പോൾ കണ്ടടത്തോളം എൻ്റെ ഊഹം തന്നെ ശരിയാകുമെന്നാണു് എനിക്കു് തോന്നുന്നതു്. ആട്ടെ, ഒരു മഴയിൽ ഉണ്ടാകുന്ന ഉടപ്പു് മറ്റൊരു മഴയിൽ നികുന്നു പോകുന്ന പോലെ, അന്നത്തെ കലാപങ്ങളെല്ലാം തങ്കത്തിൻ്റെ ദീനത്തിനിടയിൽ ശരിയാ കും. ഈ തിരുമുഖത്തദ്ദേഹം എന്തു ശുദ്ധനാണു്! നാടു് ഭരിച്ച മന്ത്രിയുമാണു്. ആകപ്പാടെ സ്ത്രീകളിലും താണബുദ്ധിക്കാരനായി കാണുന്നു. ഒന്നു് കണ്ടുവെങ്കിൽ ഞാൻ എല്ലാം ശരി യാക്കും. ഈ തിരുവനന്തപുരത്തു് അദ്ദേഹത്തിനെ കണ്ടിട്ടില്ലാത്ത ആളുകൾ കുറയും. എനിക്കു് മാത്രം അതിനു് യോഗമുണ്ടായിട്ടില്ല. കണ്ടിട്ടു് തന്നെ കാര്യമെന്തു്? തങ്കത്തി ന്റെ അനന്തപത്മനാഭൻ്റെ അച്ഛനാണു്; മഹാപ്രസിദ്ധനുമാണു്. മനഃശുദ്ധിയുള്ള ആളും ആയിരിക്കണം. അത്രയും അല്ല, അദ്ദേഹത്തെക്കുറിച്ചു് എനിക്കും എന്തോ വിശേഷി ച്ചൊരു ബഹുമതിയുണ്ടു്. കഴക്കൂട്ടദ്ദേഹത്തിൻ്റെ ഇഷ്ടനായിരുന്നു എന്നു് കേട്ടിട്ടുള്ളതുകൊ ണ്ടായിരിക്കാം. അദ്ദേഹം വലിയ തമ്പിയെ സഹായിക്കുന്നതായാൽ എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു് ചുറ്റും. അദ്ദേഹത്തിൻ്റെ മകനെ കൊന്ന വർത്തമാനം എല്ലായിടത്തും പരന്നിട്ടുണ്ടു്. അതു തമ്പിക്കു് ബഹു അനുകൂലമായി. തിരുമുഖത്തു പിള്ളയിൽ നിന്നുത ന്നെ ആ വർത്തമാനം പുറപ്പെട്ടിരിക്കുന്നതിനാൽ ആളുകൾ അതു് വിശ്വസിക്കും. ഈ കുഴക്കിൽ ഞാൻ ചാടുന്നതെന്തിനു? ചാടാതിരുന്നാൽ തമ്പി രാജ്യം കൈക്കലാക്കി സു ന്ദരയ്യനു് ദത്തം ചെയ്യും. പിന്നെ ഇവിടെ കോലാഹലം തന്നെ ആരോ വരുന്നുണ്ടു്. വിഷവുംകൊണ്ടു് പട്ടർ പുറപ്പെട്ടിരിക്കുന്നതാണു്. അല്ല. സുഭദ്രയുടെ ആത്മഗതങ്ങൾ ഈ ഭാഗത്തിലായപ്പോൾ അതുകളുടെ ഗതിയെ നിരോധിച്ച പദന്യാസം ആരുടേതോ, ആ ആൾ പടിഞ്ഞാറുള്ള വാതിൽക്കൽ എത്തി. സുഭദ്രയുടെ മുമ്പിൽ അപ്പോൾ കാണപ്പെട്ട തുപോലുള്ള രൂപം ഈ ദിക്കുകളിൽ അസംഖ്യം എന്നും കാണാവുന്നതാണു്. പഴകിയ ചർമ്മത്തിന്റെ നിറവും, സദാ അകാരണമായുള്ള ചിരിയോടു് കൂടിയുള്ള വട്ടമുഖവും കാണു ന്നവരെല്ലാം കാമിക്കയാൽ ചാരിത്രത്തിനു് മുറിവേറ്റതുപോലുള്ള നാട്യത്തോടുകൂടി ലജ്ജ അഭിനയിച്ചു് കണ്ഠത്തിനു് സംഭവിച്ചിട്ടുള്ള കുനിവും, തിമിർത്ത കവിൾത്തടങ്ങളും, ഞെ രുങ്ങിയതും തൈലപരിചയമില്ലാതെ ചിന്നിച്ചിതറി പറക്കുന്നതായ ഒരു മുഴം കേശത്തെ ബലാൽക്കാരേണ ബന്ധിച്ചു് ധമ്മില്ലമാക്കിയിരിക്കുന്നതും, മുരളിച്ച കർണ്ണാഭരണദ്വാരവും ഹ്രസ്വമായ കായവും, പരന്ന ഉദരവും, കനത്ത ഭുജകുചജഘനങ്ങളും ചേർന്നിരുന്നതിനാൽ സൗന്ദര്യവതി എന്നു് പറഞ്ഞുകൂടാ എങ്കിലും, കേരളീയസ്ത്രീകൾക്കു് സഹജമായുള്ള ഒരു വിശേഷശ്രീയുണ്ടായിരുന്നതിനാൽ വിരൂപ എന്നും പറഞ്ഞുകൂടാത്തതുമായ ഒരു സ്ത്രീയാ ണു് പ്രത്യക്ഷയായതു്. ഈ സ്ത്രീ അതിസൗരഭ്യത്തോടുകൂടിയതും വികസിച്ചതും ആയ മുല്ലപ്പുകൊണ്ടു് കച്ചപ്പുറത്തിൻ്റെ ഛായയിൽ കെട്ടീട്ടുള്ള ഹാരങ്ങളും ഘതത്തിന്റെ പരിമളം വീശുന്നതായ ചില പലഹാരങ്ങളും സുഭദ്രയ്ക്ക് കാഴ്ചയായി കൊണ്ടുവന്നിരുന്നു. ഇതുകൾ സുഭദ്രയുടെ മുമ്പിൽകൊണ്ടുവച്ചിട്ടു്, വാതിലിൻ്റെ ഇടയിൽ പാതി മറഞ്ഞുനിന്നു്, അത്യാ ദരവോടുകൂടി, രണ്ടു വരി കവടിപോലെ വെളുത്തുള്ള ദന്തങ്ങളെ കാട്ടിത്തുടങ്ങി. സുഭദ്ര പുഞ്ചിരിയോടുകൂടി, "ആനന്തത്തിനെ കാണാൻ പോലും കിട്ടുന്നില്ല. എന്താണിന്നിങ്ങോ ട്ടു പോരാൻ തോന്നിയതു്?" എന്നു് ചോദിച്ചു.

ആനന്തം എന്നു പേരായ സ്ത്രീ സുന്ദരയ്യൻ്റെ 'പരിഗ്രഹം' ആണു്. ഇവളുടെ കഥയെയാ ണു് രാമയ്യൻ യുവരാജാവിനോടു് പതിമൂന്നാം അദ്ധ്യായത്തിൽ അറിയിച്ചതു്. സുഭദ്രയുടെ ചോദ്യത്തിനു്, ആനന്തം ലജ്ജയോടും ഭർത്താവിനെക്കുറിച്ചു് കുറച്ച് പരിഭവം നടിച്ചും, താ ടിയിൽ കൈകൊടുത്തു് ഇരുഭാഗത്തോട്ട് ആഞ്ഞും, ഇങ്ങനെ ഉത്തരം പറഞ്ഞു: 'എന്തു ചെ യ്യാം കൊച്ചമ്മ? ഒരുത്തൻ വന്നു ചേർന്നാലക്കൊണ്ടു് പിന്നെ പറയണ കൂത്തെല്ലാം ആട ണ്ടയോ? ഈ രാജ്യത്തു് കണ്ടിട്ടില്ല, ഈ നടപ്പൊന്നും. ഞാൻ അമ്മച്ചിയോ പോറ്റി അമ്മ മാരോ ആണോ? വെളിയിൽ ഇറങ്ങാൻ സാമി സമ്മതിക്കൂല. പിന്നെ എങ്ങനെയാണു് വേണ്ടത്തക്കവരെ വല്ലപ്പഴും വന്നു് കാണുന്നതു്?'

സുഭദ്ര: "വരാത്തതു് ശരിയായി. ഭർത്താവിൻ്റെ ഹിതം അറിഞ്ഞു് നടക്കണം. അല്ലെങ്കിൽ എന്നെപ്പോലെ വ്യസനിക്കാൻ ഇടവരും. സുന്ദരയ്യൻ എന്നും വരുന്നുണ്ടല്ലോ? നി നക്കു് സുഖം തന്നെയോ?"

ആനന്തം: "സാമിയോ കൊച്ചമ്മാ? വല്ലപ്പഴും ഒരിക്ക വരും. വലിയങ്ങുന്നു് വിടൂല്ലെന്നേ (ചിരിച്ചും ലജ്ജയോടും) കൊച്ചമ്മ ഇന്നലെ അങ്ങത്തെ അങ്ങ് പോയിരുന്നു, ഇല്ല യോ? അതാണു് നല്ലതു് കൊച്ചമ്മാ. വലിയവരെ വിരോതം കെട്ടിട്ടു് നമുക്കിപ്പം എന്തു് കാര്യം? ആകിലും അവരെ ഒക്കെ അനുതരിക്കണം. അങ്ങുന്നു് തമ്പുരാനാ കമ്പം കൊച്ചമ്മ അമ്മച്ചിയാകും, ഈയുള്ളവൾക്കും വല്ലതും നഷ്ടവരും. ഇതാണ്ട അങ്ങുന്നാണു് ഈ പൂവും പലാരവും കൊടുത്തയച്ചതു്."

സുഭദ്ര: (അറിയാത്ത നാട്യത്തിൽ) 'നിൻ്റെ സമ്മാനമല്ലയോ?"

ആനന്തം: 'അല്ല, സാമി കൊണ്ടു് എൻ്റെ കൈയ്യിത്തന്നു. എനിക്കും ഒരു തന്തോഴമായി. കൊച്ചമ്മയെ കാണാൻ തരം ഇതുതന്നെ എന്നുറച്ച് ഞാനും എറങ്ങി.'

സുഭദ്ര: 'നീ തനിച്ചാണോ വന്നതു്?'

ആനന്തം: 'സാമി കൂടി വന്നു. ഇങ്ങ് കേറിയാലക്കൊണ്ടു് കൊച്ചമ്മ പിടിച്ചു് വത്വാന ത്തിനിരുത്തിക്കൊള്ളുമെന്നു് പറഞ്ഞു നടയി വന്നപ്പം ഓടിക്കളഞ്ഞു. അങ്ങുന്ന് കാത്തിരിക്കും കൊച്ചമ്മാ. അതാണു് ഓടിക്കളഞ്ഞതു്.'

സുഭദ്ര: (മനോഗതം) 'ഇവൾ ഒന്നും അറിഞ്ഞിട്ടില്ല. വിഷത്തെക്കൊണ്ടുവന്നു് തരുന്ന തിനു് പട്ടർക്കു് ധൈര്യമില്ലാഞ്ഞിട്ടോ അയാളുടെ മേൽ സംശയമില്ലാതിരിക്കാൻ വേണ്ടി രാമനാമഠത്തിൻ്റെ അടുത്ത് ഹാജർ കൊടുക്കാനോ രണ്ടിലൊരു കാരണ ത്താൽ ഇവളെ അയച്ചിരിക്കുന്നതാണു്. നല്ല സംബന്ധക്കാരൻ! ഇന്നലെ രാത്രി ഞാൻ പോന്നതിൽപ്പിന്നെ ആലോചിച്ച് നിശ്ചയിച്ചതാണു്. നോക്കണേ ബുദ്ധി സാമർത്ഥ്യം! രാമനാമഠത്തിനേയും അകറ്റീരിക്കുന്നു. ആട്ടെ, രണ്ടു് പേർക്കും വി രുതു് തന്നേക്കാം. (പ്രകാശം). തമ്പി അദ്ദേഹത്തിനു് ഇത്ര കൂറു് തോന്നിയല്ലോ എന്നു് വിചാരിക്കയാണു്. ആനന്തം, കാലക്കുട്ടിപ്പിള്ളയെ ഈയിടെ കാണാനില്ല. അയാൾ എവിടെപ്പോയിരിക്കുന്നു?'

ആനന്തം: "തമ്പുരാൻ്റെ കോലും കുന്തവും ചപ്പിച്ചു്, ആണുങ്ങളെ ചേവുകത്തിനു് പോയി രിക്കുണു്. കൊച്ചമ്മ അറിഞ്ഞില്ലയോ വത്വാനം? തിരുമുഖത്തെ കൊച്ചങ്ങത്തെ ക്കൊന്നതു് ഇളയതമ്പുരാനാണു് പോലും! (ഈ വാക്കുകൾ കേട്ട് ആരോ 'അ' എന്ന് ആശ്ചര്യവ്യസനങ്ങളോടുകൂടി ഒന്നു് ഉച്ചരിച്ചു് അമർത്തിയതുപോലെ സുഭദ്രയ്ക്ക് തോ ന്നി.) തമ്പുരാന്റെ പൂച്ചെല്ലാടത്തും പരന്നു. തിരുമുഖത്തങ്ങുന്നു് പടകൂട്ടൂണു് പോലും. കാണാം, കണ്ണീരും കൈയുമായി-" പിന്നെയും അതിവേദനയോടുകൂടി ആരോ സീൽക്കാരം ചെയ്യുന്നതായ ശബ്ദം കേട്ടു് സുഭദ്ര ഉത്ഥാനം ചെയ്ത് ഝടിതിയിൽ പടിഞ്ഞാറുവശത്തിറങ്ങി നോക്കി. ഇരുട്ടിനിടയിൽക്കൂടി ഒരു നിഴൽ തെക്കോട്ടു് പാഞ്ഞു പോകുന്നതുപോലെ തോന്നുകയാൽ സുഭദ്ര അൽപ്പനേരം ചിന്താഗ്രസ്തയാ യി നിന്നു. "സുന്ദരയ്യനല്ല, അയാൾക്ക് ഇത്ര ആശ്ചര്യവും വ്യസനവും തോന്നാൻ സംഗതിയില്ല. ഒന്നുകിൽ യുവരാജാവു്, അല്ലെങ്കിൽ ആശ്രിതന്മാരിൽ ഒരുവൻ, അല്ലെങ്കിൽ - അങ്ങനേയും വരാം. ആട്ടെ അതു് ക്രമത്തിൽ" എന്നിങ്ങനെയുള്ള ആത്മഗതത്തോടുകൂടി നിഴലിനെ പിന്തുടരുന്നതിനു് ശ്രമിക്കാതെ തന്റെ ക്രിയകൾ കണ്ടു് ആശ്ചര്യം കലർന്നുനിന്നിരുന്ന ആനന്തത്തോടു് ഇപ്രകാരം പറഞ്ഞുകൊണ്ടു് സുഭദ്ര സ്വസ്ഥാനത്തു് വീണ്ടും ഇരിപ്പായി. “എന്തോ ഒന്ന് അനങ്ങിയതുപോലെ തോന്നി. നോക്കിയതിൽ ഒന്നും കാണുന്നില്ല."

ആനന്തം: "കണ്ണിലിട്ടു് കുത്തിയാ കണ്ടൂടാത്ത ഇരുട്ടു് കൊച്ചമ്മാ. വല്ല പട്ടിയോ മറ്റോ ആയിരിക്കും."

സുഭദ്രയുടെ ആത്മഗതത്തിൻ്റെ ഒടുവിലത്തെ ഭാഗം ഉള്ളിൽനിന്നു് വിട്ടുപോകാതെ മന സ്സിനെ ചലിപ്പിച്ചുകൊണ്ടിരുന്നതിനാൽ ആനന്തത്തിന്റെ അഭിപ്രായങ്ങളെ സുഭദ്ര കേട്ടി ല്ല. എന്നുവരികിലും ആ സ്ത്രീയുടെ മനസ്സ് അന്യവിഷയത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നു് സുന്ദരയ്യന്റെ സാധുശീലയായ പത്നി ഗ്രഹിക്കയോ ശങ്കിക്കയോ ചെയ്യുന്നതിനു് ഇടവരാ തിരിക്കത്തക്കവണ്ണം സുഭദ്ര തന്റെ മുഖഭാവങ്ങളെ നിയമനം ചെയ്തിരിക്കുന്നു. തിരുമുഖത്തു പിള്ളയുടെ മകൻ്റെ കഥയെ സംബന്ധിച്ചാണെന്നുള്ള ഭാവത്തിൽ തമ്പിമാരുടേയും, സേ വകൻ സുന്ദരയ്യന്റേയും സ്ഫടികസമാനമായുള്ള മനോനൈർമ്മല്യാദി ഗുണങ്ങൾ വർണ്ണിച്ച് ആനന്തം പ്രസംഗിച്ചുതുടങ്ങി. ആനന്തത്തിൻ്റെ പ്രശംസകൾക്കു് സുഭദ്രയുടെ ഇപ്രകാരമു ള്ള ചോദ്യം അന്തരം വരുത്തി. "ആനന്തം, ഞാൻ ഒന്നു് ചോദിക്കട്ടെ? സാരമില്ലാത്ത സം ഗതിയാണു്. നീ സത്യം പറയുമോ?".

ആനന്തം: "ഉടുതുണി പോലും തന്നു് രക്ഷിക്കുന്നവർക്കു് എന്തു് തന്നെ കേട്ടൂടാ? നല്ല കാ ര്യം! കൊച്ചമ്മ 'ഊം' എന്നൊന്നു് മൂളിയാൽ കരളിനെ ചൂന്നുവയ്ക്കണവരെക്കൊണ്ടു് സത്യവും ചെയ്യിക്കണമോ?".

സുഭദ്രാ: "അതെല്ലാം എനിക്കറിയാം. നിന്നോളം ഉചിതമുള്ളവരാരുമില്ല. പിന്നെ ഒരു കോ- പാണ്ടിക്കാരൻ അവിടെ പാർപ്പില്ലയോ?".

ആനന്തം: "ഉണ്ടു്. ഒരു എന്തരുത്തൻ.".

സുഭദ്ര: "അയാൾ ആരാണു്?".

ആനന്തം: "സാമിടെ തിക്കുകാറൻപോലും".

സുഭദ്ര: "എന്തിനായിട്ട് ഇവിടെ വന്നിരിക്കുന്നു് എന്നറിയാമോ?"

ആനന്തം: "അങ്ങത്തേക്കും സാമിക്കും വലിയ ചങ്ങാത്തമാണെന്നു് മാത്രമറിയാം".

ഇത്രത്തോളവും ഇതിലധികവും സംഗതികൾ സുഭദ്രയ്ക്കറിയാമായിരുന്നു. അതിനാൽ തന്റെ ചോദ്യങ്ങൾക്കുണ്ടായ ഉത്തരങ്ങൾകൊണ്ടു് തൃപ്തിപ്പെടാനാവാതെ കുറച്ചൊരു നീ രസഭാവത്തോടുകൂടി "നിൻ്റെ സാമിയും (മനോഗതം) കോടാങ്കി എന്നേ വരുന്നുള്ളൂ നാ ക്കിൽ. (പ്രകാശം) പാണ്ടിക്കാറനും തമ്മിൽ എന്താണു് ഇത്ര പിടുത്തത്തിനു വഴി? ശൂദ്ര വീട്ടിൽ കൊണ്ടുവന്നു് ഈ എങ്ങാനും കിടന്നവനെ പാർപ്പിച്ചിരിക്കുന്നതു് എള്ള് മര്യാദയാ ണു്? പറ, നിന്നോടു് ചോദിക്കയാണു്."

ആനന്തം അതുവരെ സുഭദ്രയുടെ ദയാപൂർവ്വമുള്ള സൽക്കാരവചനങ്ങൾ കേട്ടും മറ്റും ആനന്ദക്കടലിൽ മുങ്ങിക്കിടന്നിരുന്നു. ഈ കോപഭാവം കണ്ടപ്പോൾ ആപത്ക്കരമായ ചുഴിയിൽ അകപ്പെട്ടതുപോലെ ആയി. "ഞങ്ങളെന്തത് ചെയ്യും കൊച്ചമ്മാ? സാമി കൊ ണ്ടുപാർപ്പിച്ചിരിക്കുന്നു. കൊച്ചമ്മ പറയണം. ഞങ്ങളടിച്ചെറക്കൂടാം."

സുഭദ്ര: "ആരെന്നറിയാതെ നിങ്ങളെങ്ങനെ പാർപ്പിച്ചിരിക്കുന്നു? അവർ സംസാരിക്കുന്ന തുപോലും നിങ്ങൾ കേട്ടിട്ടില്ലയോ? അതിൽനിന്നെങ്കിലും ആരെന്നറിഞ്ഞിട്ടില്ലയോ?

ആനന്തം: "ഖറാം പിറാം എന്നു് ഒരു പാഴയാണു് അവർക്കുള്ളത്. ഇന്തുത്താനമോ എന്ത രു കുന്തിരിക്കമോ? ആർക്കറിയാം? ഞങ്ങൾക്കു് ഒരക്ഷരം അറിഞ്ഞൂടാ. പിന്നെ കാര്യം ഞങ്ങളെങ്ങനെ അറിയും?"

സുഭദ്ര: "ഹ! വല്ലാത്ത കൂട്ടമാണു് നിങ്ങൾ! മര്യാദക്കാരല്ല. കണ്ടവരെ വിളിച്ച് വീട്ടിൽ പാർപ്പിക്കുന്നതിനെക്കുറിച്ചു് ആ കാലിക്കുട്ടിപ്പിള്ളയ്ക്കും ലജ്ജ തോന്നുന്നില്ലല്ലോ!"

ആനന്നാം: "ഞങ്ങളും കൊറച്ചിലിനൊന്നും പോയിട്ടില്ല. കേക്കണോ കൊച്ചമ്മയ്ക്ക്? ആ എരുമച്ചീമ്മോൻ കേറി, ഒരിക്കലുണ്ടല്ലോ കൊച്ചമ്മാ, എന്റെ അടുത്തു് കൊഴയാൻ വന്നു. ഞാൻ തൊറപ്പ എടുത്തില്ലെന്നേ ഉള്ളു. എന്നിട്ടു് അവനെന്റെ അടുത്ത് കേക്ക ണു. 'നിങ്കടെ ശാതിയിലെ തമയനും തമ്പിയും ഒരേ അച്ചിയെ ഇരുത്തറുതുണ്ടോ?'. പിന്നെ എന്നാ എന്നു്. വലിയ ഒരങ്ങത്തെപ്പോലെ. എന്തരു പറയും അതിനൊ ക്കെ? എരുമച്ചവംതന്നെ ഞാനും എൻ്റെ നാക്കിനു് വായി കെടക്കാമായിരുന്നു. അതില്ലാതെ സാമി വന്നപ്പം ഞാൻ എല്ലാം ചൊല്ലിക്കൊടുത്തു. (ആനന്തം കുര ഞ്ഞുതുടങ്ങി.) 'അദെല്ലാം എങ്കിട്ടേ ശൊല്ലുവാനേ' എന്നു പറഞ്ഞാണ്ടു് എന്നെ കേറി കൊല്ലാൻ നിന്നു് കൊച്ചമ്മാ സാമി. പിന്നേ കൊച്ചമ്മാ, (ചിരിച്ചുകൊണ്ടു്) ഈ അങ്ങൊള്ള ജാതികള്, അയ്യേ!-സാമി തന്നെ പറഞ്ഞു, നമ്മളിലും കേടാണു്. സാമി പറഞ്ഞ കഥകളു് കേട്ടു് എൻ്റെ തൊലിതന്നെ വഴിഞ്ഞെറങ്ങിപ്പോയി. പറ ഞ്ഞുകൊണ്ടുവച്ചത് ഞാൻ ആ പിഴുക്കച്ചവത്തിൻ്റെ അച്ചികൂടി ആകണമെന്നാണു്. (ദേഷ്യത്തോടുകൂടി) കൊല്ലട്ടെ, കൊന്നാലും എനിക്കു് വയ്യ. വലിയങ്ങത്തേക്ക് പക്ഷം തന്നെ. അദ്യത്തിന്റെ അമ്മേടെ പൊന്നും വെള്ളിയുമെല്ലാം കൊടുത്തു. ശരി തന്നെ. ആരുതന്നെ എന്തുതന്നെ ആയാലും, വേണമെങ്കിൽ ചെരട്ട കൈയി ലെടുത്തോളാം. അല്ലേ - കൊച്ചമ്മേടെ മൊഖത്തുതന്നെ ഞാനെങ്ങനെ നോക്കും പിന്നെ? "

സുഭദ്രയുടെ നീരസവാക്കുകൾ കേട്ടു് മനസ്സിളകിയ ആനന്തം, തൻ്റെ ഭർത്താവ് കാർ ത്ത്യായനിയമ്മയോടു് തുടങ്ങിയതുപോലെ, വാഗ്വർഷം തുടങ്ങിയപ്പോൾ, യന്ത്രത്തെ തി രിച്ചുവച്ചിട്ട് അതിന്റെ പ്രവൃത്തികളെ നോക്കിനിൽക്കുന്ന യന്ത്രനേതാവിനെപ്പോലെ സൂ ഭദ്ര തടസ്സഹേതുക്കളായ സകല ക്രിയകളേയും അടക്കിക്കൊണ്ടിരുന്നു. എന്നാൽ ആന ന്തത്തോട്ട് പാരദേശികൻ ചെയ്ത അപേക്ഷയേയും തത്സംബന്ധമായി ആ സ്ത്രീ തന്റെ ഭർത്താവിനോടു് സങ്കടം ബോധിപ്പിച്ചതിൽ ഉണ്ടായ തീരുമാനത്തേയും കുറിച്ചുള്ള വിവ രങ്ങൾ കേട്ടപ്പോൾ സുഭദ്ര 'ഒന്നു്' എന്നു് മനസ്സുകൊണ്ടു് എണ്ണിയതു് കൂടാതെ 'പട്ടർക്ക് കോടാങ്കിയെ എന്തു സംഗതിവശാലോ പേടിയുണ്ടു്' എന്നു് നിശ്ചയിക്കയും ചെയ്തു. പി ന്നീടു് ആഭരണത്തെക്കുറിച്ചുള്ള ഭാഗമായപ്പോൾ സുഭദ്ര 'രണ്ടു്' എന്നു മുമ്പിലെത്തെപ്പോലെ കണക്കു് വയ്ക്കയും 'ഇതാ എനിക്കു വിഷം കൊണ്ടുവന്നവൾ തങ്കത്തിനു് അമൃത് വിളമ്പുന്നു.


ഇനി ഇവളോടു് ശണ്ഠ പാടില്ല. ആഭരണത്തിൻ്റെ കഥ ഇവൾ അബദ്ധത്തിൽ അറിഞ്ഞി ട്ടുള്ളതും ഇപ്പോൾ ക്ഷണിച്ചു പോയതും ആണു്. പക്ഷേ പുറത്ത് പറയരുതെന്നു് സത്യം ചെയ്യിച്ചിരിക്കും. അതുകൊണ്ടു് എനിക്കറിവാൻ ആഗ്രഹമുണ്ടെന്ന് ഇവൾക്ക് സംശയം പോലും ഉദിച്ചുകൂടാ' എന്നു് നിശ്ചയിക്കയും ചെയ്തു. അതിനാൽ, ശിശുക്കളേയും മൃഗങ്ങ ളേയും പരിലാളനം ചെയ്യുന്നവർ അവരുടെ സന്തോഷാതിക്രമത്തിൽ നിന്നു് ഉളവാകുന്ന ഉന്മേഷപ്രവൃത്തികൾകൊണ്ടു്, സ്വാധീനരായിരുന്നവരെ ഭയപ്പെടുത്തി അസ്വാധീനരാക്കി ത്തീർക്കുന്നതു് പോലെ സംഭവിക്കരുതെന്നു് കരുതി കേട്ടതിനെ എല്ലാം നിസ്സാരമാക്കി ചിരിച്ചുകൊണ്ടു് സുഭദ്ര ഇങ്ങനെ ചോദിച്ചു. 'നിൻ്റെ സ്വാമിയിയും അയാളും ഇഷ്ടമായിരിക്കു ന്ന സ്ഥിതിക്കു്, നീ കുറച്ചു മുമ്പിൽ എന്നോടു് ഉപദേശിച്ചപോലെ, നമുക്ക് വേണ്ടതായുള്ള ആളുകളുടെ വിരോധം സമ്പാദിക്കാതിരിക്ക അല്ലയോ നന്ന്?"

ആനന്ദം: (ഉത്തരം മുട്ടുകയാൽ) "പിന്നേ - കൊച്ചമ്മാ, അവരെ ചങ്ങാത്തമെല്ലാം വെളി ക്കേ ഒള്ളു. ചെലപ്പം കേറി രണ്ടുപേരും തമ്മിൽ അടിക്കാനും, വെട്ടാനും, കുത്താ നും നിക്കും. എന്നാൽ സാമിക്ക് ഒരു കൊണമുണ്ടു്. മുടുവിക്കൂടുമ്പം എണങ്ങിക്കൊ ago."

സുഭദ്ര: (ആത്മഗതം) "എൻ്റെ അഭിപ്രായം സ്ഥിരപ്പെട്ടു." (പ്രകാശം) "നിൻ്റെ സ്വാമി വള രെ ഒതുങ്ങുന്ന കൂട്ടത്തിലാണു്." (പിന്നെയും ആത്മഗതം) "സ്ത്രീസ്വരം, അതിവിനീ തി, കപടവൈദികത്വം ഇങ്ങനെയുള്ള ലക്ഷണങ്ങളോടുകൂടിയ പുരുഷന്മാരെ മൂർഖ പ്ലാമ്പിലും അധികം ഭയപ്പെടണം. സുന്ദരത്തിനു് ഒടുവിലത്തെ രണ്ടു ലക്ഷണവും തികഞ്ഞിട്ടുണ്ട്. ആദ്യത്തേതു കൂടിയുണ്ടായിരുന്നെങ്കിൽ ഭൂമി താങ്ങുകയില്ല. നാ രായണ! ഇങ്ങനെയുള്ള മനുഷ്യർ അങ്ങറിയാതെ ഇങ്ങ് പോന്നതാണോ?" (പ്രകാ ശം) "ആ - എന്തോ ഞാൻ ചോദിക്കാൻ ഭാവിച്ചു. എത്ര വേഗം മറന്നു പോയി! കഷ്ടം! എന്താണു് ആനന്തം? ഛേ!"

ആനന്തം: "അരുമ്പാവിത്തമ്പുരാൻ കൊലചെയ്തതോ?"

സുഭദ്ര: "അതല്ല."

ആനന്തം: "എൻ്റെ അടുത്ത് ലയാള് കൊഴഞ്ഞതോ?"

സുഭദ്ര: "അതുമല്ല, വേറേ എന്തോ ആണു്. സാരമില്ല. പോട്ടെ."

ആനന്തം: "സാമിടെ കാര്യം വല്ലതുമോ?"

സുഭദ്ര: "അതൊന്നുമല്ല. നമ്മുടെ തമ്പി അദ്ദേഹത്തെക്കുറിച്ചു് എന്തോ ആണു്."

ആനന്തം: "ആ! ശരി ശരി ഒള്ളതുതന്നെ. ഞാനും ചെവിത്തകെട്ട ചവം തന്നെ. (സുഭദ്ര യുടെ ആത്മഗതം: 'ഞാൻ എന്നു് മാത്രം മതി') അങ്ങത്തേക്ക് പട്ടംകെട്ടാൻ പോ ണതല്ലയോ?"

സുഭദ്ര: 'ഇത്രവേഗം പറഞ്ഞതെല്ലാം നീയും മറന്നോ? പോട്ടെ. എനിക്ക് കേൾക്കണ്ട. നീ ഒടുവിൽ എന്തോ പറഞ്ഞു - ആഭരണം -

ആനന്തം: "അതോ? - ആ പാണ്ടിമൂതേവിക്ക് ചത്തുപോയ അമ്മച്ചിടെ ഉരുപ്പടി എല്ലാം അങ്ങുന്നെടുത്തു് കൊടുത്തു കളഞ്ഞു. അതാണു്. അമ്മച്ചിക്കു് വലിയതമ്പുരാൻ കൽ പ്പിച്ചുകൊടുത്ത താലിയും മാലയും എല്ലാം."

സുഭദ്ര: "ഇത്രേ ഉള്ളോ? അദ്ദേഹത്തിനു് ഭ്രാന്തായിരിക്കും."

ആനന്തം: “പിന്നെ അല്ലാതെ?"

സുഭദ്ര: "ഞാൻ ഇന്നലെ കണ്ടപ്പഴും അദ്ദേഹത്തിനു് പിച്ചുപിടിച്ചിരിക്കുന്നതു് പോലെ തോ ml."

ആനന്തം: "അതൊള്ളതായിരിക്കും. ഇതെന്തത് കൂത്തെന്നേ? ഒരു വലിയ മാറാപ്പ് നിറ ച്ചു പൊന്നും വെള്ളിയും ഒണ്ടു്."

സുഭദ്ര: "ഇതെന്നു കൊടുത്തു? മനസ്സിനു് സുഖക്കേടു് തുടങ്ങിയതിൽപ്പിന്നെയാണോ?"

ആനന്തം: "കൊടുത്തതു് നാലാന്നാൾ രാത്രിയാണു്."

അന്ധകാരംകൊണ്ടു് വഴി കാണ്മാൻ പാടില്ലാത്ത പാറക്കൂട്ടങ്ങളുടെ ഇടയിൽ അക പ്പെട്ടു ചുറ്റുന്ന കപ്പലിൻ്റെ അമരക്കാരനു തൻ്റെ കൈയിൽ ആദിത്യനെ കിട്ടിയാൽ എത്ര സന്തോഷമുണ്ടാകുമോ അതിലും അധികമായ സന്തോഷം ഈ വാക്കുകൾ കേട്ടപ്പോൾ സുഭദ്രയ്ക്കുണ്ടായി. 'ചെമ്പകശ്ശേരിയിൽനിന്നു് ആഭരണങ്ങളെ മോഷ്ടിച്ചതു് സുന്ദരയ്യനാണു്. ഇനി കാശിവാസി ആരെന്നു് സംശയിക്കാൻ സംഗതിയില്ല. കാശിവാസി എന്നൊരാളും അകുത്തു് കടന്നിട്ടുണ്ടു്. തമ്പി അദ്ദേഹം അയാളെക്കണ്ടു. തങ്കവും കണ്ടു. തമ്പി അദ്ദേഹ ത്തെപ്പോലെതന്നെ തങ്കവും വിചാരിച്ചു. പ്രേതത്തെ കാണുന്നെന്നുള്ള വിചാരത്തോടുകൂടി സകല നാഡികളും ക്ഷയിച്ചു. ഇങ്ങനെയാണു് രോഗം വന്നിട്ടുള്ളതു്. തങ്കത്തിനു് ബോധ ക്കേടു് തുടങ്ങിയതിൽപ്പിന്നെ സുന്ദരയ്യൻ അകത്തു കടന്നു. ഇനി ഒന്നേ സംശയമൊള്ളു. അല്ല, രണ്ടു് സംശയമുണ്ടു്. ജാതിഭ്രഷ്ട് വന്നിട്ടുണ്ടോ എന്നും, ദ്വിഭാഷി ആരു്, കാശിവാ സി ആത് എന്നും. അതു് നാളത്തേക്കു് എന്നിങ്ങനെ ആലോചിച്ചു് നിശ്ചയിച്ചുകൊണ്ടു് സുഭദ്ര പറയുന്നു: “തമ്പി അദ്ദേഹത്തിൻ്റെ സ്ഥിതി വിചാരിച്ച് ഇരുന്നുപോയി. ആനന്തം എങ്ങനെ അറിഞ്ഞു?"

ആനന്തം: (പരിഭ്രമത്തോടുകൂടി) "ഞാനോ കൊച്ചമ്മാ? പിന്നെ - എൻ്റെ പൊന്നു് കൊ ച്ചമ്മാ, ഇതിൽ ഒരക്ഷരം വെളിയി മിണ്ടിപ്പോവരുതു്. വലിയ തമ്പുരാനറിഞ്ഞാല ക്കൊണ്ടു് തല വീശി, പട്ടിച്ചുടും വച്ചു്, ആറാം വഴി കടത്തിക്കളയും പോലും! നാടുനീ ങ്ങിയാലു്, പറഞ്ഞാലും വേണ്ടില്ലെന്നു് സാമിതന്നെ പറഞ്ഞു."

സുഭദ്ര: "അത്ര സ്വകാര്യമാണെങ്കിൽ എനിക്കു് കേൾക്കണ്ട. തമ്പി അദ്ദേഹത്തിനോടുത ന്നെ ചോദിച്ചു് എല്ലാം അറിയാൻ പ്രയാസമില്ല."

ആനന്തം: "അയ്യോ! കൊച്ചമ്മേ, മിണ്ടരുതേ. സാമി എന്നെ കൊല്ലും. ഞാൻ ആ മഴ യത്തു് പേടിച്ചു് ഒറങാതെ കെടക്കുമ്പം അവൻ കുള്ളനെപ്പോലെ കൊട്ടിയമ്പലവും ചാടിക്കൊണ്ടു് കേറിവന്നു. ഞാൻ കണ്ടുംപോയി. അതെനിക്കിപ്പം ഏഴരാണ്ടനും ആയി."

സുഭദ്ര: "ഹേയി! ഞാൻ ചോദിക്കാനും മറ്റും പോകുന്നില്ല. എന്നു് നീ പേടിക്കേണ്ട. വേ ണമെങ്കിൽ ചോദിച്ചാൽ അദ്ദേഹംതന്നെ പറയുമെന്നു് പറഞ്ഞതാണു്. പിന്നെ

അയാൾക്കു് ഇതെല്ലാം വെറുതെ കൊടുത്തതാണോ?"

ആനന്തം: "അല്ല. പെരശനം വെച്ചോ ഉച്ചിനാകാളി സേവകൊണ്ടോ വരാമ്പോണ ഫലം പറഞ്ഞതിനു് എനാം കൊടുത്തതാണു്. സാമി പകലേ വന്നു് പറഞ്ഞേച്ചുപോയി. അയാളു രാത്രിയും പോയി ഒണ്ടു്. എല്ലാം കെട്ടിച്ചൊമന്നു് കൊണ്ടരുണു! കള്ളപ്പൂച്ചു് പറഞ്ഞോണ്ടു് നടന്നാലും കാലം കഴിയുമേ'.

സുഭദ്ര: "സുന്ദരൻ അന്നു രാത്രി അവിടെ വന്നോ?'

ആനന്തം: "ഇല്ല. പകലേ വന്നേച്ചുപോയതിപ്പിന്നെ പിറ്റാന്തെയ്തി ഇരുട്ടി വെളക്ക് വച്ച പ്പോഴോ മറ്റോ വന്നു."

സുഭദ്ര! "ആനന്തം, രാത്രി അകാലമായി."

ആനന്നം: "അയ്യോ, ഒള്ളതുതന്നെ."

സുഭദ്ര: "നാളെ ഇങ്ങോട്ടു വാ. സുന്ദരയ്യൻ ദേഷ്യപ്പെട്ടാൽ ഞാൻ പറഞ്ഞു സമാധാനപ്പെടു ത്തിക്കൊള്ളാം - എടാ, (ഒരു വാല്യക്കാരൻ വന്നവനോടു് ) ആനന്തത്തിനെ വീട്ടിൽ ക്കൊണ്ടു് ആക്കീട്ടു വാ."

ആനന്തം: "കൊച്ചമ്മേ ഒളിച്ചു് എനിക്കു് ഒരു കാര്യവുമില്ല. അതുകൊണ്ട്-"

സുഭദ്രാ: "പോ നിനക്കു പേടിക്കാൻ ഒന്നുമില്ല. ഞാനില്ലയോ?"

ആനന്തം: "മതി."

ആനന്തം യാത്രയായതിൻ്റെശേഷം സുഭദ്ര അവൾ കൊണ്ടുചെന്നു കൊടുത്ത പുഷ്പമാ ല്യം എടുത്തു് പുറത്തെറിഞ്ഞു. പലഹാരത്തിൽ ഒരു കഷണം എടുത്തു ദീപത്തിന്റെ മുക ളിൽ പിടിച്ചു. ജലസംബന്ധംകൂടി ഉണ്ടായിരുന്നതിനാൽ അഗ്നിസ്ഫുലിംഗങ്ങളെ കുറച്ചുനേ രം പുറപ്പെടുവിച്ചിട്ടു് മനോഹരമായുള്ള നീലച്ചന്ദ്രികപോലെ പലഹാരം കത്തിത്തുടങ്ങി. ഇതു കണ്ടു് സുഭദ്ര വളരെ ആശ്ചര്യപ്പെട്ടു. "ദ്വിഭാഷി പറഞ്ഞതു് കളിയും കൃത്രിമവും അല്ല.

തങ്കത്തിനെക്കുറിച്ചു് സ്നേഹമുള്ള ആളാണെന്നുള്ളതിനു് സംശയമില്ല. സുന്ദരയ്യന്റെ സ്ഥി തികളും നന്നായറിഞ്ഞിട്ടുണ്ടു്. സംഗതികൾ എല്ലാം ചേർത്ത് ആലോചിക്കുമ്പോൾ മറ്റാ രുമായി വരാൻ ഇടയില്ല. അതിനെക്കുറിച്ചുള്ള തിരക്കും നാളെ പൂർത്തിയാക്കിയേക്കാം. ഒന്നു് മറന്നുപോയി. ആരാണു് ഇതിനകത്ത് കടന്നിരുന്നതു്? പത്മനാഭാ!" എന്നിങ്ങനെ യുള്ള വിചാരങ്ങളോടും അനന്തരം പ്രാർത്ഥനാരംഭത്തോടും ദീർഘനിശ്വാസങ്ങളോടും കണ്ണുനീരോടും മഹാധൈര്യവതിയായ ആ സ്ത്രീ പടിഞ്ഞാറു് മുഖമായി നിന്നു് കൈകൂപ്പി കണ്ണടച്ച് ധ്യാനത്തോടുകൂടി കുറച്ചുനേരം നിന്നു. ഈ സ്ഥിതിയിൽനിന്നു് "എന്താണു് ചെ മ്പകം, തപസ്സിനോ മറ്റോ ഭാവമുണ്ടോ?" എന്നുള്ള രാമനാമഠത്തിൻ്റെ ചോദ്യത്തിനാൽ സുഭദ്ര ഉണർത്തപ്പെട്ടു.

സുഭദ്ര നേത്രങ്ങളെ ക്ഷണത്തിൽ തുടച്ചു് കുറച്ചു് വിഷമിച്ചു് പുഞ്ചിരിതൂകിക്കൊണ്ടു്. "നി ങ്ങളെല്ലാം നന്നായിരിക്കട്ടെ എന്നു പ്രാർത്ഥിക്കയാണു്" എന്നു മേല്പറഞ്ഞ ചോദ്യത്തിനു് ഉത്തരം പറഞ്ഞു.

രാമനാമഠം: "നിന്റെ പ്രാർത്ഥന ഫലിച്ചു. നമ്മെ വലിയ സർവ്വാധി ആക്കാമെന്നു് അങ്ങു ന്നു് സത്യം ചെയ്തു. ഇനി നിനക്കു് സന്തോഷിക്കരുതോ, കുള്ളത്തങ്കക്കരിങ്കല്ലേ?"

സുഭദ്ര: “ഇന്നെന്തെല്ലാം നടന്നു?"

രാമനാമഠം: “പറയൂല്ല, പറയൂല്ല. നിൻ്റെ അടുത്തു് ഒന്നും പറയരുതെന്നു് അങ്ങുന്നു് ഉത്തര വായിട്ടുണ്ടു്. പോ, ഒന്നും ചോദിക്കരുതു്. കണിശമാണു്."

സുഭദ്രാ: "ഓഹോ! ഇപ്പറയുന്നതു് കളിയല്ലേ, കാര്യംതന്നെ ആണേ?"

രാമനാമഠം: "ചെമ്പകം കലമ്പിപ്പോയി! ഏഹേ! നമുക്ക് സർവ്വാധിയും വേണ്ട, കുന്തവും വേണ്ട. പിടിച്ചോ വർത്തമാനം."

സുഭദ്ര: “ഇന്നു് ഇളകിമറിഞ്ഞിരിക്കുന്നു. തമ്പി അദ്ദേഹത്തിൻ്റെ കാറ്റ് തട്ടീട്ടുതന്നെ ?"

ഇങ്ങനെ തുടങ്ങിയ സംഭാഷണത്തെ സുഭദ്ര ഗ്രഹിക്കാനുള്ള സംഗതി ഗ്രഹിച്ച ഉടനെ നിറുത്തി, രാമനാമഠത്തിനെ ഉറങ്ങാൻ അയച്ചു. രാമനാമഠം ഉത്സാഹമദംകൊണ്ടു് അവി ടെ താമസിക്കാതെ പിന്നെയും സുന്ദരയ്യനെ കാണാനായി തമ്പിയുടെ നാലുകെട്ടിലേക്കു് തിരിച്ചു. സുഭദ്രയും നിദ്രയ്ക്കാരംഭിക്കാതെ, രാമനാമഠം പോയ ഉടനെ ഇങ്ങനെ ആലോചി ച്ചു: "ഈ ആഭാസനോടും മറ്റും എൻ്റെ നില വിട്ടു് ഞാൻ കളിച്ചിട്ടുള്ളതു് ആ തമ്പിയേയും പട്ടരേയും തരം കണ്ടു് വഴിപോലെ പഠിപ്പിക്കാനാണു്. ഇപ്പോൾ ഇതാ, അവർ എനിക്കു് എത്താത്ത സ്ഥിതിയിലാവാൻപോകുന്നു. ഇപ്പോൾ അവർ ആലോചിക്കുന്നതു് ഒരു നീതി മാനായ പുരുഷകേസരിയെ വ്യാജത്താൽ കൊല്ലാനാണു്. ഇതുവരെ പലപ്പോഴും തരംവ ന്നിട്ടും സ്ത്രീകൾക്കു് അടുത്തതല്ലല്ലോ ഈ കുലശലുകളിലും മറ്റും ഉൾപ്പെടുന്നതു് എന്നു വി
ചാരിച്ചും, മറ്റോരോ സംഗതിവശാലും ഞാൻ അടങ്ങിപ്പാർത്തു. ഇനി ഈ പെണ്ണ് അട ങ്ങുന്നതല്ല. ദുഷ്ടക്കൂട്ടത്തിനെ ജയിക്കാൻ സമ്മതിക്കയോ? ഒരു കാലം, ഈ സുഭദ്രയാൽ തടുക്കാൻ കഴിയുമെങ്കിൽ, നടക്കുന്നതല്ല. അമ്മാവനറിഞ്ഞാൽ ? അറിയട്ടെ. ചോദിക്കു മ്പോൾ ഉത്തരം തോന്നും." ഈ നിശ്ചയങ്ങളോടുകൂടി വേഗത്തിൽ ഒരു ഓല എടുത്തു നുറു ക്കി ചെറിയ ചീട്ടാക്കി ഇങ്ങനെ എഴുതി:

                              ശ്രീ 

തിരുമനസ്സറിയിക്കാൻ: വേലുക്കുറുപ്പ് കൂടുപൊട്ടിച്ചു. അയാളും ചുള്ളിയിൽ പിള്ളയും വേട്ടയ്ക്കിറങ്ങീട്ടുണ്ടു്. മുടിചൂടാനുള്ള തലകൾ മോടില്ലാത്ത സ്ഥലങ്ങളിൽ കാണരുതു്. ഉണർ ന്നിരുന്നും തല സൂക്ഷിക്കണം.

                            ശുഭം 

ഈ എഴുത്തു് തയ്യാറാക്കിക്കൊണ്ടു് പടിഞ്ഞാറേ വശത്തിറങ്ങി പറമ്പിൽക്കൂടി കുറച്ചു ദൂരം പടിഞ്ഞാറോട്ട് നടന്നു്, വാഴക്കൂട്ടങ്ങളും കൈയാലകളും കടന്നു്, ചെറുതായ ഒരു ഭവ നത്തിന്റെ മുറ്റത്തു് ചെന്നുനിന്നു്, "ശങ്കരാ" എന്നു് വിളിച്ചു. ഈ വിളി കേട്ട്, ഇക്കാലത്തെ നായന്മാർ നാലു് കൂടിയാൽ ഏകദേശം ഉള്ള അളവു് ശരിയായിടുന്നതായ ശരീരങ്ങളുള്ളവ രായി രണ്ടു് പേർ പുറത്തിറങ്ങി വന്നു. "നീ പോയി അഞ്ചെട്ടു പേർ നമ്മുടെ ആളുകളിൽ നല്ല വിശ്വസ്തന്മാരായുള്ളവരെ വിളിച്ചുകൊണ്ടുവാ." (പാവയെപ്പോലെ മിണ്ടാതെ ആജ്ഞ കേട്ടയുടനേതന്നെ ഒരുവൻ നടകൊണ്ടു. ശേഷിച്ചവനോടു്) "ശങ്കരാ, ആയുധങ്ങൾ എടുത്തു കൊള്ളണം. ഇതാ, ഈ ഓല കൈയിൽ വാങ്ങിക്ക്. ഇവിടുന്നു് ഓടിയാൽ തെക്കേകോ യിക്കൽ എളയതമ്പുരാൻ്റെ തിരുമുമ്പിൽ പോയി നിൽക്കണം. പള്ളിയുറക്കമാണെങ്കിൽ ലഹളയുണ്ടാക്കണം. അപ്പോൾ ഉണർന്ന് പുറത്ത് വരും. ഈ ഓലയെ തൃക്കയ്യിൽ കൊ ടുക്കണം. ചോദ്യങ്ങൾ ഉണ്ടായാൽ നിനക്കു് നാക്കില്ല, കാതില്ല, ബുദ്ധിയില്ല. മനസ്സിലാ യോ? എങ്ങനേയും ഇതിനെ തൃക്കയ്യിൽ എത്തിക്കണം. ശേഷം നിൻ്റെ യുക്തിപോലെ. ഓടു്. "ഇപ്രകാരമുള്ള ആജ്ഞകൾ കൊടുത്തിട്ടു് സുഭദ്ര ആ ഭവനത്തിൻ്റെ തളത്തിൽ കയ റി ഇരുന്നു. ശങ്കരൻ എന്നു പേര് പറയപ്പെട്ടവൻ തൻ്റെ വാളും കൈയിലാക്കി രാമശരം പോലെ പാഞ്ഞു. ഏകദേശം ഒരു നാഴിക കഴിഞ്ഞപ്പോൾ ശങ്കരന്റെ കൂട്ടുകാരൻ പത്തു പന്ത്രണ്ടു നായന്മാരുമായി തിരിയെ വന്നു. സുഭദ്രയെക്കണ്ടു് എല്ലാവരും ആദരവോടുകൂടി ഒതുങ്ങി നിന്നു.

സുഭദ്ര: "നിങ്ങൾ ഒന്നും സംശയിക്കേണ്ട. ചോദ്യം വന്നാൽ ഞാൻ ഉത്തരം പറഞ്ഞുകൊ ള്ളാം. രണ്ടുപേരു് നീങ്ങിനിൽക്കിൻ." (രണ്ടു പേർ അപ്രകാരം ചെയ്തു) "ശേഷം പേർ കാലക്കുട്ടിയുടെ വീട്ടിൽ ചെന്നു് കാണുന്ന പെട്ടി, പാത്രം, ഉപ്പുചിരട്ട അറു തി സകലതും എടുത്തുകൊണ്ട് പോരണം. ഒരു വസ്തു ഇട്ടേക്കരുതു്. അവിടെ ഒരു പാണ്ടിക്കാറനുണ്ടു്."


എല്ലാവരും: "കണ്ടിട്ടുണ്ടു്. സാരമില്ല."

സുഭദ്ര: "എന്നു വിചാരിക്കേണ്ട. അവനെ കെട്ടുന്ന കെട്ടു് നാളെ വല്ലോരും ശ്രമിച്ചാലും രണ്ടു് നാഴിക മുഷിഞ്ഞാലെ അഴിക്കാവൂ."

ഒരാൾ: "കാലകണ്ഠൻ ഇറുക്കിട്ടേക്കാം."

സുഭദ്ര: "കൊള്ളാം. പെണ്ണങ്ങളെ വേദനപ്പെടുത്തരുതു്. എല്ലാം എടുക്കുന്നതിനിടയിൽ നിങ്ങൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാക്കണം. ചിലർ തമ്പി അങ്ങത്തെ ഉത്ത രവിങ്ങനെയാണെന്നും, മറ്റുചിലർ സ്വാമി ഇങ്ങനെ ഉത്തരവായി എന്നും മറ്റും ശണ്ഠ مسعه."

എല്ലാവരും: "മനസ്സിലായി."

സുഭദ്ര: "എന്തു കേട്ടാലും ഒരക്ഷരം പുറത്തു് വരരുതു്."

എല്ലാവരും: "ഈ ജന്മത്തോ?"

സുഭദ്ര: “പാണ്ടിക്കാരൻ പറയുന്ന വാക്കുകൾ സൂക്ഷിച്ചു് കേട്ടു് കൊള്ളണം."

രണ്ടുപേർ ഒഴികെ ശേഷമുള്ളവർ സുഭദ്രയുടെ ശാസനം നിറവേറ്റുന്നതിനായി നടകൊ ണ്ടു. പ്രത്യേകം തിരിച്ച് നിറുത്തിയ രണ്ടുപേരിൽ ഒരുവനോടു സുഭദ്ര ഇങ്ങനെ ആജ്ഞാ പിച്ചു: "ആരെടാ അതു്? പപ്പുവോ? നീ മിടുക്കനാണു്. നിനക്കു് കരയാനറിയാമോ?"

പപ്പ: "ഓഹോ - നാ മോങ്ങുമ്പോലെ വേണമെങ്കിൽ മോങ്ങാം."

സുഭദ്ര: "അതിസമർത്ഥൻ! നാളെ ഉദിക്കുമ്പോൾ നീ വലിയതമ്പി അദ്ദേഹത്തിൻ് നാലു കെട്ടിൽ എത്തി ഞാൻ മരിച്ചുപോയെന്നു് പറയണം. എന്തുകൊണ്ടാണെന്നും മറ്റും ചോദിച്ചാൽ കരകയല്ലാതെ ഒന്നും പറയരുതു്."

പപ്പ: (ഉത്സാഹത്തോടുകൂടി) "ഒന്നാന്തരമായി പറ്റിച്ചേക്കാം. നല്ല നേരിയതു് തോളിലി รวด ดาว"

സുഭദ്ര : "നാലു തരാം. വർത്തമാനം കേട്ടാൽ ഓരോരുത്തരും എത് ഭാവം കാണിക്കുന്നു എന്നു് സൂക്ഷിച്ചുകൊള്ളണം.”

പപ്പു: "തപ്പാതെ കരഞ്ഞു് അവിടമൊക്കെ കൊളമാക്കിക്കളയൂല്ലയോ?"

ശേഷിച്ച ഒരാളുള്ളവനോടു് പഠാണിപ്പാളയത്തിൽപ്പോയി അന്വേഷിക്കേണ്ട സംഗതി കളെക്കുറിച്ചു് വിശദമായ ശാസനകൾ കൊടുത്തിട്ടു് സുഭദ്ര ഒന്ന് നെടുവീർപ്പിട്ടു. "സുന്ദര യ്യനും 'അങ്ങുന്നു' നാളെ കാഞ്ഞവെള്ളത്തിൽ" എന്നിങ്ങനെ സുഭദ്ര വിചാരിച്ചു എങ്കിലും, ദൈവം അന്യഥാ വിധിച്ചു എന്നു് ശേഷം കഥയാൽ അറിയാവുന്നതാണു്. ചെമ്പകശ്ശേരി
വക ആഭരണങ്ങളെ കടത്തിക്കളയുന്നതിനു് മുമ്പിൽ അതുകൾ കരസ്ഥമാക്കിക്കൊള്ളുന്ന തിനും, സുന്ദരയ്യനും പാണ്ടിക്കാരനും തമ്മിൽ ഭിന്നമാകുന്നതിനും ചെയ്ത ഏർപ്പാടുപോലും, തത്ക്കാലത്തേക്ക് സുഭദ്രയുടെ വൈരികൾക്ക് അനുകൂലമായി കലാശിച്ചു.







26
ലേഖനങ്ങൾ
മാർത്താണ്ഡവർമ്മ
0.0
മാർത്താണ്ഡവർമ്മ, സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്. രാമ വർമ്മ മഹാരാജാവിൻ്റെ പരിണാമദിശയിലെത്തിയ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ചരിത്രാത്മക കാല്പനികസാഹിത്യ ഇനത്തിലുള്ള നോവലായാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 906 ((.ข. 1727 - 1732) അരങ്ങേറുന്ന നോവലിന്റെ ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ട‌നാക്കുന്നതിനുവേണ്ടി പത്മനാഭൻതമ്പിയും എട്ടുവീട്ടിൽപിള്ളമാരും പദ്ധതികൾ ഒരുക്കുന്നതും, അവയിൽ നിന്ന് യുവരാജാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രവർത്തികളും അനുബന്ധ സംഭവങ്ങളോടെയുമാണ് കഥാഗതി നീങ്ങുന്നത്.
1

ഭാഗം -1

28 December 2023
0
0
0

"വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ"ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്ര ദേശത്താണു് നടന്നതു്. വനപ്രദേശം

2

ഭാഗം -2

28 December 2023
0
0
0

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വി യുവാവേറ്റം."പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സ

3

ഭാഗം -3

28 December 2023
0
0
0

എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!" “പീഡിക്കേണ്ടാ തനയേ സുനയേ"തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാ സികൾ, നായ

4

ഭാഗം -4

28 December 2023
0
0
0

ഉർവ്വീസരാചലം പെരുതേ പാരിൽ സർവ്വവിദിതം കേവലം"ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറു ക്കുട്ടിയുടേയും കാർത്ത്യായനിയമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു് സ്വൽപ്പം വല്ലാതെ ആയെങ്കിലു

5

ഭാഗം -5

29 December 2023
0
0
0

“ഈശ്വരകാരുണ്യംകൊണ്ട നിഷധേശ്വര, നിന്നെ ഞാൻ കണ്ടേൻ." ചാരോട്ടു കൊട്ടാരത്തിൽനിന്നും രണ്ടുനാഴിക വടക്കായി മാങ്കോയിക്കൽ എന്നൊ രു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തി ലെ നായകൻ ആ കരയ്ക്കു

6

ഭാഗം -6

29 December 2023
0
0
0

കോപിതയമോപമദശാനനനിയോഗാൽ, ആസകലമാശരമഹാബലമസംഖ്യം നാലുപുറത്തും വലിയ ഗോപുരങ്ങളുടേ തിക്കി ഞെരിച്ചാശു പുറപ്പെട്ടു ഹരിരാമ."പത്മനാഭപുരത്ത് തെക്കേത്തെരുവിൽ ഒരു ദിവസം പുലർച്ച ആയപ്പോൾ ജന ബാഹുല്യം സാധാരണയിൽ അധികമായ

7

ഭാഗം -7

29 December 2023
0
0
0

അങ്ങോട്ട് പോകിലനലിങ്ങോട്ട് പോകിലനൽ എങ്ങോട്ട് പോവ- തിനിയെന്നു് അവനിപതി അന്നു് - അവശത കലർന്നു"മാർത്താണ്ഡവർമ്മ യുവരാജാവിനെ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി കണ്ടപ്പോൾ മാ ആളിൻറെ യാഥാർത്ഥ്യത്തെ സംബന്ധിച്ചു കുറുപ്പി

8

ഭാഗം -8

29 December 2023
0
0
0

"നീതിനിഗമാഗസാഗരസാരവേദിയാകുന്ന ഭവാനിഹ ദുർവ്വിധം തുടരുന്നതാകിലോ ഗുണദോഷഭാഗകഥനേ മമ കാ മതി:"സുന്ദരം, ഒന്നു വീശു - ഉഷ്ണം അതികഠിനം. നല്ല രാത്രി. രാജാക്കന്മാർക്കു യാ ത്രയ്ക്ക് അതിവിശേഷമായ മുഹൂർത്തം. സ്വർഗ്ഗവാ

9

ഭാഗം -9

30 December 2023
0
0
0

ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു. കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നും എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ ഇന്നു വഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ”യുവരാജാവും തമ്പിയും തിരുവനന്തപുരത്ത് എത്തി അവരവരുടെ മന്ദിരങ്

10

ഭാഗം -10

30 December 2023
0
0
0

"ശൃണു സുമുഖി! തവ ചരണനളിനദാസോഹം ശോഭനശീലേ, പ്രസീദ പ്രസീദ മേ."അന്നും സൂര്യാസ്തമനത്തോടുകൂടി ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ ഉദയം ഉണ്ടാ യി. ബ്രാഹ്മണനെ കണ്ടപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖം 'മുഴുതിങ്കളുദ യേന കു

11

ഭാഗം -11

30 December 2023
0
0
0

"മാർത്താണ്ഡാലയ രാമനാമാ കുളത്തൂരും കഴക്കൂട്ടവും വെങ്ങാനുരഥ ചെമ്പഴന്തി കടമൺ പള്ളിച്ചലെന്നിങ്ങനെ ചൊൽപ്പൊങ്ങീടിന ദിക്കിലെട്ടു ഭവനം തന്ത്രത്യരാം പിള്ളമാ രൊപ്പം വിക്രമവാരികരാശികളഹോ! ചെമ്മേ വളർന്നീടിനാർ."തിര

12

ഭാഗം -12

30 December 2023
0
0
0

"നളിനവിശിഖവീരപ്രാഭവപ്രൗഢി തേടും കളലളിത വിലാസശ്രേണികൊണ്ടുഢമാനം നളിനമിഴി കവർന്നാൽ മാനസം മാനവാനാം- നളനഖിലവധൂനാം ചിത്തതാരെന്നപോലെ."സംഘം പിരിഞ്ഞു മറ്റുള്ളവർ പോയതിൻ്റെ ശേഷം കുടമൺ പിള്ളയും രാമനാ മഠവും ഒരുമിച

13

ഭാഗം -13

1 January 2024
0
0
0

"ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ ഒട്ടുമേ താമസം കൂടാതെ നിങ്ങടെ പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ."രാമവർമ്മ മഹാരാജാവിൻ്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദി

14

ഭാഗം -14

1 January 2024
0
0
0

നന്ദിച്ചുള്ളൊരു ചന്ദ്രികക്ക് സമമാക്കേളീവിലാസങ്ങളും ഇന്നാളല്ലയോ കണ്ട് ഞാൻ അതിനിടയെന്തായഹോ കാലവും."നമ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്നു് അറിയു ന്നതിനു് വായനക്കാർക്ക് ആകാംക്ഷ ഉണ്ടായ

15

ഭാഗം -15

1 January 2024
0
0
0

ധന്യേ, മാനിനി,നീ മമ സദനേ താനേ വന്നതിനാൽ ശശിവദനേ, മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ ചെസകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്ത ദിവസം തമ്പിയുടെ സ്ഥി തി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു

16

ഭാഗം -16

1 January 2024
0
0
0

"വിന്ധ്യനെ ഇളക്കുവൻ സിന്ധുക്കൾ കലക്കുവൻ ഹന്ത വിവിദൻ മനസി ചിന്തിതമിളക്കുമോ?"തിരുവനന്തപുരം പട്ടണത്തിൻ്റെ ദക്ഷിണ ഭാഗമാകുന്ന മണക്കാടെന്ന ദിക്കിൽ, മു കിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മഹമ്മദീയരാക്കപ്പ

17

ഭാഗം -17

1 January 2024
0
0
0

വിരഹം മേ മർമ്മദാരണം, അതിലേറെ നല്ലു മാരണം, അതിദാരുണം കുടിലമതികളുടെ കുസൃതികൾ കളവാൻ നിടിലനയനനൊരു തടവിഹ നഹി നഹി."തമ്പിയുടെ നാലുകെട്ടിൽ നിന്നു് ചെമ്പകശ്ശേരിയിലേക്ക് പോന്നതിന്റെ ശേഷം തങ്കത്തിന്റേയും മറ്റും

18

ഭാഗം -18

3 January 2024
0
0
0

മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ- യനിരുദ്ധനങ്ങു വാഴുന്നു. ആർത്തനായിന്നു."മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപത്മപാംസുക്കൾ ചെ മ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊര

19

ഭാഗം -19

3 January 2024
0
0
0

"ദന്തിഗാമിനി തൻ്റെ വൈഭവം ചിത്രം ചിത്രം."യുവരാജാവു് വേഷപ്രച്ഛന്നനായി വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽ പിള്ളയോട്ട് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്ര യുടെ മുറിക്കു് തെക്കോട്

20

ഭാഗം -20

3 January 2024
0
0
0

"വ്യഥയുമവനകുതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ, നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ."ഇതിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു് ഗൂഢമായി വേണ്ട അന്വേഷണ ஐ ങ

21

ഭാഗം -21

3 January 2024
0
0
0

"രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു രാജാ ദശരഥൻ പുക്കു സുരാലയം."അടുത്ത പ്രഭാതമായി. രാവണൻ ലങ്കാധിപനായിരുന്ന കാലങ്ങളിൽ ഉത്തരായ നത്തിൽനിന്നു് പകർച്ച കൂടാതെ ഗതിചെയ്തുകൊണ്ടിരുന്ന മഹാഭീരു, തമ്പി മാരുടെ ജയകാ

22

ഭാഗം -22

4 January 2024
1
0
0

"വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവ്വനം- തദനു ബലദേവേ മൃദുലതരഭാവേ-ശമിതരുഷി സുജനപുഷി ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം."ഇരുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ

23

ഭാഗം -23

4 January 2024
0
0
0

"കാണാമിപ്പോളെനിക്കെൻ നിഷധനരപതിം പേർത്തുമെന്നോർത്തുനോക്കി ക്കാണുന്നേരത്തു കണ്ടാളതിവികൃതവപൂർ ദ്ധാരിണം നീചമേകം."രാമവർമ്മരാജാവിൻറെ സംസ്കാരാദിക്രിയകൾ കഴിഞ്ഞതിൻ ശേഷം മാർത്താ ണ്ഡവർമ്മ യുവരാജാവിനു് രാജ്യസംബന്

24

ഭാഗം -24

4 January 2024
0
0
0

പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ- ട്ടിട്ടു സന്തുഷ്ടനായ് ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം പൊങ്ങുന്ന ബാഷ്പത്തിലും."പപ്പൂ നീ ഇവിടെ നിൽക്കണം. തങ്കം ഭ്രാന്തനേയും മറ്റും ഇന്നു് വിടും. വിടുകയാണെ ങ്കിൽ അവര

25

ഭാഗം -25

4 January 2024
0
0
0

"തെളിഞ്ഞു തദാനീം മനോവല്ലഭം സാ ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ കളഞ്ഞു വിഷാദാനിമൗ ഹന്ത താനേ പൊങ്ങുന്ന ബാഷ്പത്തിലും."യുവരാജാവിനെ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുത ലായതുകളിലും കാണാ

26

ഭാഗം -26

4 January 2024
0
0
0

"ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ സൽക്കഥയല്ലോയെന്നാലൊട്ടൊടു പറഞ്ഞിടാം.”എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ബന്ധനത്തോടുകൂടി നാട്ടിൽ സമാധാനം പര ക്കുകയും, യുവരാജാവിൻ്റെ പേരിൽ ഉണ്ടായിരുന്ന ദുഷ്കീർത്തികൾ നീങ്

---

ഒരു പുസ്തകം വായിക്കുക