shabd-logo

ഭാഗം -24

4 January 2024

0 കണ്ടു 0
പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ- ട്ടിട്ടു സന്തുഷ്ടനായ് ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം പൊങ്ങുന്ന ബാഷ്പത്തിലും."

പപ്പൂ നീ ഇവിടെ നിൽക്കണം. തങ്കം ഭ്രാന്തനേയും മറ്റും ഇന്നു് വിടും. വിടുകയാണെ ങ്കിൽ അവരുടെ പുറകെ നീ എത്തി അവർ പറയുന്നതും എങ്ങോട്ട് പോകുന്നു എന്നുള്ളതും അറിഞ്ഞു് എന്നോടു വന്നു് പറയണം." ഈ വിധമായ ഒരു ആജ്ഞ ഗൂഢമായി കൊടുത്തതിന്റെ ശേഷം സുഭദ്ര ചെമ്പകശ്ശേരിയിൽ നിന്നു വേഗത്തിൽ തൻ്റെ ഭവനത്തിൽ എത്തി.

അവിടെ കഴക്കൂട്ടം പിള്ളയൊഴിച്ചു് മറ്റുള്ള എട്ടുവീട്ടിൽ പിള്ളമാരും ചില ജന്മിമാരും ഗൃഹസ്ഥന്മാരും, വിശേഷിച്ചും ചെമ്പകശ്ശേരിയിലെ മൂത്തപിള്ളയും സുന്ദരയ്യനും അഗ്രാസ നത്തിൽ വലിയ തമ്പിയും ഉപാദ്ധ്യക്ഷനായി ശ്രീരാമൻ തമ്പി അങ്ങുന്നും കൂടി ഇരുന്നു് ചില ആലോചനകൾ നടത്തുന്നു. എട്ടുവീട്ടിൽ പിള്ളമാരും ജന്മിമാരും അനുജൻ തമ്പി യും മറ്റും കുടമൺ പിള്ളയുടെ നിയമസ്ഥാനത്തു്. പാണ്ഡവ ദൂതനായ യദുകുലനാഥനെ കണ്ട ദുര്യോധനനെപ്പോലെ ഉൽക്കടമായ മദം പൂണ്ടു് ഇരിക്കുന്ന, വലിയ തമ്പിയെച്ച റ്റി ഓഛാനിച്ച് നിൽക്കുന്നു. വേൽക്കാരെ സംബന്ധിച്ച് യുവരാജാവു് കൊടുത്ത കല്പന തമ്പി അറിഞ്ഞ ഉടനെത്തന്നെ വേൽക്കാരെ വരുത്തി ആയുധങ്ങൾ വയ്പിച്ചു് സകലരോടും അവരവരുടെ ഗൃഹത്തിലേയ്ക്ക് പോകുന്നതിനു് നിയോഗിച്ചു. നാഞ്ചിനാട്ടിൽ നിന്നു് മറവർ മുതലായി അഞ്ഞൂറോളം ജനങ്ങളെ ചേർത്തുകൊണ്ട് തന്റെ അനുജൻ അതിനു് ഒരു നാഴി കക്കു് മുൻപു് വന്നുചേർന്നിരുന്നതിനാൽ ഇങ്ങനെയുള്ള ഏർപ്പാടു് ചെയ്യുന്നതിന്നു് തമ്പിക്കു് ഏതും സംശയമുണ്ടായില്ല. വേൽക്കാരെ പിരിച്ചയച്ചതിൻ്റെശേഷം അനുജനോടും ചെമ്പ കശ്ശേരി മൂത്തപിള്ളയോടുമൊരുമിച്ചു് തമ്പി കുടമൺ പിള്ളയുടെ വീട്ടിലേക്കു് യാത്രയായി.

അക്കഥ പപ്പു പറഞ്ഞറികയാൽ, സുഭദ്രയും അവിടെ എത്തി. ആലോചനകൾ അധി കം നേരത്തേക്കുണ്ടായിരുന്നില്ല. ചെമ്പകശ്ശേരി മൂത്തപിള്ള മുതലായ ഭീരുക്കൾ മാത്രം തിരുമുഖത്തു പിള്ള വരുന്നതുവരെ യാതൊരു കൃത്യവും നടത്തിക്കൂടുന്നതല്ലെന്നു് അഭിപ്രാ യപ്പെട്ടു. എന്നാൽ തമ്പിമാർ മേലിൽ അരനാഴിക പോലും ക്ഷമിക്കുന്നതല്ലെന്നു് ശപഥം ചെയ്കയാൽ, ആ രാത്രികൊണ്ടു് രാജ്യക്ഷേമത്തിനത്യാവശ്യകമായിട്ടുള്ള ഒരു കൃത്യത്തെ നടത്തിക്കൊള്ളുമാറു്, അധികം പേർ സമ്മതിച്ചു. ഓരോരുത്തർ അജബലി മുതലായ നേർ ച്ചകളും നേർന്നു് ക്രിയയ്ക്ക് ആരംഭിച്ചു.

ഇതിനിടയിൽ യുവരാജാവു് തൻ്റെ ദിനാന്തകൃത്യങ്ങളിൽ അന്നു് അനുഷ്ഠിക്കാവുന്ന വയെ കഴിച്ചിട്ടു് പള്ളിയറയിൽ പ്രവേശിച്ചപ്പോൾ, പരമേശ്വരൻ പിള്ള അകത്തുകടന്നു് മാങ്കോയിക്കൽ കുറുപ്പിൻ്റെ അനന്തരവരിൽ നാലുപേർ മുഖം കാണിക്കാൻ വന്നിരിക്കു ന്നു എന്നറിയിച്ചു. യുവരാജാവു് സന്തോഷത്തോടുകൂടി അവരെ വിളിക്കുന്നതിന്നു് കല്പിച്ചു. ഇവർ തിരുമുമ്പിൽ പ്രവേശിച്ചപ്പോൾ അവരെ ആദരപൂർവം കടാക്ഷിച്ചിട്ടു്, "അമ്മാവനെ കാണാൻ കഴിഞ്ഞോ?" എന്നു് ചോദിച്ചു. അതു് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭട ന്മാരിൽ വെങ്ങാനൂർ പിള്ളയുടെ സേനയാൽ പരാജിതന്മാരാക്കപ്പെട്ടതിൽ ശേഷിച്ചവരാ യി നൂറിലധികം ആളുകൾ പശ്ചിമമാർഗമായി തിരുവനന്തപുരത്തു് എത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞില്ലെങ്കിൽ നിസ്സംശയമായി എട്ടുവീട്ടിൽ പിള്ളമാരു ടേയും അവരുടെ പാർശ്വത്തിലുള്ളവരുടേയും ഗൃഹങ്ങളെ ചതിയാൽ ഭസ്മമാക്കാൻ നിശ്ച യിച്ചിട്ടുണ്ടെന്നും ഭടന്മാർ മണക്കാട്ടു് പഠാണിപ്പാളയത്തിനടുത്തു് താമസിക്കുന്നു എന്നും അറിയിച്ചു. ഈ വർത്തമാനം കേട്ടുണ്ടായ സന്തോഷത്തോടുകൂടി, കുറുപ്പിന്റെ സ്ഥിതി ഓർത്തു് ആരും അദ്ദേഹത്തെ നിഗ്രഹിക്കുന്നതല്ലെന്നും അദ്ദേഹത്തിനെ ബന്ധനത്തിൽ നിന്നു് വിടുവിക്കാൻ ശ്രമിക്കയല്ലാതെ അവിവേകങ്ങൾ ഒന്നും പ്രവർത്തിക്കരുതെന്നും കല്പിച്ചിട്ടു് യുവരാജാവു് ഇങ്ങനെ ഒരു ചോദ്യം ചെയ്തു. "കുറുപ്പു് നമുക്കു് വേണ്ടി ആളുകളെ ചേർക്കാൻ പോയതിൽ ഒന്നും സാധിച്ചില്ല ഇല്ലേ."

കൃഷ്ണക്കുറുപ്പു്: "അമ്മാവൻ കല്പനപ്രകാരം തിരുമുഖത്തു പിള്ളയെ കൊല്ലാൻ ശ്രമിച്ചു എന്നു് ആ ദിക്കുകളിലെല്ലാം ഒരു കഥ പരന്നിരിക്കുന്നു. എന്നു് മാത്രമല്ല, ഭൂതപ്പാണ്ടിയിൽ ചെന്നപ്പോൾ ദളവാ അദ്ദേഹം അമ്മാവൻ്റെ വാക്കുകളെ വിശ്വസിക്കാതെ അപമാ നിച്ചയക്കുകയും ചെയ്തു."

യുവരാജാവു്: "എന്താശ്ചര്യം! അതെങ്ങനെ സംഭവിച്ചു? (വിപരീതാർത്ഥമായി) നമ്മേ റായിച്ചു് തുടങ്ങിയ അന്നു മുതൽ കുറുപ്പിനു് വലുതായ ശ്രേയസ്സുതന്നെ!" സഹായ

കൃഷ്ണക്കുറുപ്പ്: "ആ “ആക്ഷേപമായി അങ്ങനെ കല്പിക്കേണ്ട. ശ്രേയസ്സുതന്നെ എന്നാണു് അടി യങ്ങൾ പഴയമനസ്സ് യമനസ്സിൽ വിചാരിക്കുന്നതു്."

യുവരാജാവു്: “എന്റെ മനസ്സിനു് സമാധാനം വരുന്നില്ലല്ലോ."


കൃഷ്ണക്കുറുപ്പ്: "അമ്മാവനാകട്ടെ, അടിയങ്ങൾക്കാകട്ടെ, തൃപ്പാദത്തിലേക്കുവേണ്ടി ചെയ്ത ശ്രമങ്ങളിൽ വന്നിട്ടുള്ള യാതൊരു നഷ്ടത്തിനേയും അപമാനത്തിനേയും കുറിച്ച് വ്യസനമില്ല."

യുവരാജാവു: "നിങ്ങളെപ്പോലെ വേറൊരു കുടുംബവും എന്നെ സ്നേഹിച്ചും സഹായിച്ചും വന്നു. തിരുമുഖത്തു പിള്ളയെക്കുറിച്ചാണു ഞാൻ പറയുന്നതു്. അദ്ദേഹത്തിനും വലുതായ ഒരു വ്യസനം വന്നുകൂടി. കിളിമാനൂർ ജ്യേഷ്ഠൻ്റെ കഥ കേട്ടിരിക്കുമല്ലോ. ആകപ്പാടെ നമ്മെ സഹായിക്കാൻ ആളുകൾ ദുർലഭമാകും. ആട്ടെ, നിങ്ങൾ നാ ളെ രാവിലെ ഇവിടെ വന്നു് രാമയ്യനെ കാണണം. വേണ്ടതെല്ലാം അയാളോട് ആലോചിച്ചു് നടത്തണം."

“കല്പന" എന്നു പറഞ്ഞുകൊണ്ടു് മാങ്കോയിക്കൽ കുറുപ്പിൻ്റെ അനന്തരവൻ തിരുമു മ്പിൽ നിന്നു് പുറപ്പെട്ടു. യുവരാജാവു് നിദ്രയ്ക്കാരംഭിച്ചു്, കുറച്ചുനേരം ചിന്താഗ്രസ്ഥനായി കി ടന്നിട്ടു് പരമേശ്വരൻ പിള്ളയെ അടുത്തു വിളിച്ചു് ഇപ്രകാരം പറഞ്ഞു: "പരമേശ്വരാ, ഈ ആപത്തുകൾ ഒഴിഞ്ഞു് പ്രജകളേ ക്ഷേമത്തോടും സമാധാനത്തോടും ഭരിക്കാൻ സംഗതി വരുന്ന അന്നു്, എൻ്റെ രാജ്യവും കിരീടവും കുടുംബവും ശ്രീ പദ്‌മനാഭൻ്റെ അധീനത്തി ലാക്കി അവിടുത്തെ ദാസനായി ഞാൻ രാജ്യഭരണം തൃപ്പടിയിൽ നിന്നു് ഏൾക്കുന്നുണ്ടു്. ശ്രീ പദ്‌മനാഭൻ തന്നെ നമ്മെയും കുടുംബത്തേയും പ്രജകളേയും രാജ്യത്തേയും സർവദാ കരുണയോടുകൂടി രക്ഷിക്കണം."

മാർത്താണ്ഡവർമ്മ യുവരാജാവിന്റെ ഹൃദയപൂർവമായുള്ള ഈ പ്രാർത്ഥനയും എട്ടു വീട്ടിൽ പിള്ളമാരുടെ നേർച്ചകളും ഏകദേശം ഒരേ മുഹൂർത്തത്തിലായിരുന്നു. ഇപ്രകാ രം, തന്നെയും തൻ്റെ സർവസ്വത്തേയും അഖിലലോക സൃഷ്ടിരക്ഷാ ഭരണകർത്താവായ സത്യസ്വരൂപങ്കൽ സമർപ്പണം ചെയ്തതിൻ്റെ ശേഷം, അതിബുദ്ധിമാനും ഗംഭീരനുമായിരു ന്നു എങ്കിലും, പ്രായത്തിനു് പരിപക്വതയും അതിനാൽ ബുദ്ധിക്കു് പുരുഷാഹങ്കാരവും പൂർ ണ്ണമായി പ്രാപിക്കാതെ ഇരുന്ന ആ യുവാവായ രാജകുമാരൻ മനശ്ചാഞ്ചല്യങ്ങൾ നീങ്ങി നിദ്രയ്ക്കാരംഭിച്ചു, ക്ഷണേന നിർബാധമായുള്ള സുഖനിദ്രയിൽ ആയി. എന്നാൽ കുറച്ചുക ഴിഞ്ഞപ്പോൾ പരമേശ്വരൻ പിള്ളയുടെ ഝടിതിയിലുള്ള വിളികളാൽ യുവരാജാവ് സൃഷ്ട പ്തിസദൃശ്യമായ നിദ്രയിൽ നിന്നുണർത്തപ്പെട്ടു. യുവരാജാവു് ഉണർന്നുനോക്കിയപ്പോൾ പരമേശ്വരൻ പിള്ളയെക്കൂടാതെ മറ്റൊരാളേയും പള്ളിയറയ്ക്കകത്തു് കാണുകകൊണ്ടും ആ ആൾ നിരുപമതേജസ്സോടുകൂടിയ ഒരു പ്രൗഢയായ സ്ത്രീ ആയിരുന്നതിനാലും അദ്ദേഹം ആശ്ചര്യത്തോടുകൂടി എഴുന്നേറ്റു് ആദരവോടുകൂടി "ആരാണു്" എന്നു് ചോദിച്ചു. സ്ത്രീകളോ ടുള്ള പരിചയവും മധുരമായും ലളിതമായും ഉള്ള സംഭാഷണത്തിൽ പടുത്വവും ആ യുവരാ ജാവിനു് തുലോം കുറഞ്ഞിരുന്നതിനാൽ, ഈ സന്ദർഭത്തിൽ അദ്ദേഹത്തിനു് വലുതായ പരുങ്ങൽ ഉണ്ടായി എന്നു് മാത്രമല്ല, "ആരാണു്" എന്നു് ചോദിച്ചതിൻറെ ശേഷം ബുദ്ധി
കേവലം വിചാരശൂന്യമായി ഭവിച്ചപോലെ തോന്നുകയും ചെയ്തു. യുവരാജാവിന്റെ കുഴ ക്കിനെക്കണ്ടു് മനസാ അദ്ദേഹത്തെ അഭിനന്ദിച്ചും, തൻ്റെ ആ പ്രവൃത്തിയിൽ അതുവരെ തോന്നിയിരുന്ന സംശയങ്ങളെ അകറ്റിയും, തന്റെ ജന്മഭൂമിയായ രാജ്യത്തിനും തദ്ദേശീ യർക്കും യുവരാജാവുമൂലം ഉദിച്ചിരിക്കുന്ന ഭാഗ്യദശ ഓർത്തു് സന്തോഷിച്ചും സുഭദ്ര ഏറ്റവും വിനീതയായി ലജ്ജാദിഗോഷ്ടികൾ കൂടാതെ. "കുടമൺ പോറ്റിയുടെ അനന്തരവൾ കി ടാത്തിയാണു് " എന്നറിയിച്ചു. ഈ വാക്കുകൾ കേട്ടപ്പോൾ അതുവരെ സോദരഭാവത്തിൽ ആദരപൂർവമായി സുഭദ്രയ്ക്ക് അഭിമുഖനായി നിന്നിരുന്ന യുവരാജാവു് നിരസഛായയുടെ പ്ര വേശനാരംഭം കൊണ്ടു് കലുഷമായ തൻ്റെ മുഖം തിരിച്ചിട്ടു് അല്പനേരം ആലോചനയോടു് നിന്നു. അനന്തരം "കുടമൺ പിള്ള എൻ്റെ ശത്രുവാണല്ലോ. പിന്നെ അനന്തരവൾക്കിവി ടെ കാര്യം എന്താണു്?" എന്നു് ചോദിച്ചു.

സുഭദ്ര: “തിരുമനസ്സിലെ അമ്മാവൻ തിരുമേനിയ്ക്ക് തിരുമനസ്സിനെക്കുറിച്ചു് അതിസ്നേഹമാ യിരുന്നല്ലോ. അവിടത്തെ മക്കൾ ശത്രുക്കളായും ഇരിക്കുന്നില്ലേ? സംബന്ധം കൊ ണ്ടു് അവരവർക്കുള്ള ഗുണവിചാരങ്ങൾ നഷ്ടമാകുന്നതല്ല. തിരുമേനിക്കു് വലുതായ ഒരു ആപത്തടുത്തിരിക്കുന്നു."

യുവരാജാവു്: (ആത്മഗതം) “ഇവൾ ഇത്ര വാശിയെന്നു ഞാൻ കേട്ടിരുന്നില്ല. തമ്പിയോ ടുള്ള സഖ്യം നിലപ്പിച്ചിട്ടു് എന്നോടാകാമെന്നായിരിക്കും വിചാരം." (പ്രകാശം) "ബന്ധുവായി വന്നിരിക്കയാണെങ്കിൽ സന്തോഷമായി. എന്നാൽ നിങ്ങളുടേയും എന്റേയും സ്ഥിതിയ്ക്ക് ഈ അകാലത്തു് ഇങ്ങോട്ട് നിശ്ചയിച്ച യാത്ര വേണ്ടിയില്ലാ യിരുന്നു. മറ്റൊരാളെ അയച്ചാലും സംഗതി എന്നെ ഗ്രഹിപ്പിക്കാമായിരുന്നല്ലോ?"

സുഭദ്ര: (ആത്മഗതം) "ഇദ്ദേഹത്തിൻ്റെ പ്രാണരക്ഷക്കായി വന്ന എന്നെ ഇദ്ദേഹം വന്ധകി യാണെന്നു് സംശയിക്കുന്നു." (പ്രകാശം) "തിരുമേനി, അമ്മതമ്പുരാട്ടിയേയും കൊ ച്ചുതമ്പുരാൻ തിരുമനസ്സിലേയും ക്ഷണത്തിൽ ഇവിടുന്നു് എഴുന്നെള്ളിക്കണം. തർ ക്കങ്ങളും സംശയങ്ങളും സ്വസ്ഥമായിരിക്കാനുള്ള കാലം വന്നിട്ടാകാം."

യുവരാജാവു്: (തമ്പിക്കനുകൂലമായി തന്നെ ആപത്തിൽ ചാടിക്കാനാണു് സുഭദ്രയുടെ ശ്ര മം എന്നു് തോന്നുകയാൽ) "അമ്മാവൻ നാടുനീങ്ങിയിരിക്കുമ്പോൾ ഇവിടുന്നു് മാറു

ന്നതു് യുക്തമല്ലല്ലോ".

സുഭദ്ര: “ആപത്തിനു് ന്യായമുണ്ടോ?"

യുവരാജാവു്: "ആപത്തുണ്ടെന്നു് എനിക്കു് ബോധ്യം വരണ്ടെ?"

സുഭദ്ര: "ഇതിൽ ബോധ്യം വരാൻ അടിയൻ എന്ത് തെളിവാണു് തരുന്നതു്? താമസി ച്ചാൽ പിന്നീടു് നിവൃത്തിയില്ലാതെ ആകും. അമ്മാവനും തമ്പിയദ്ദേഹവും ആയിര ത്തോളം ആളുകളും ഓരോ വഴിയ്കായി ഇങ്ങോട്ടു് പുറപ്പെടുന്നുണ്ടു്."

യുവരാജാവു്: "സംഗതി ലഘുവായുള്ളതല്ലല്ലൊ. ഇതിൽ കുടമൺ പോറ്റിയുടെ അനന്തരവ ളും, തമ്പിയുടെ - ആകപ്പാടെ ഇതു് കൃത്രിമമല്ലെന്ന് ഞാൻ എങ്ങനെ വിശ്വസിക്കു mo?"

സുഭദ്ര: "കല്പിക്കാൻ തുടങ്ങിയതിനെ ഭേദപ്പെടുത്തേണ്ടതില്ലായിരുന്നു. തിരുമേനി, സൂച കം അടിയനു് മനസ്സിലായി. ഒന്നു് ഇപ്പോൾ അടിയനും പഴവുള്ളത്തിൽ ഉറപ്പായി. തിരുമേനിയെ സഹായിക്കാൻ ആലോചിക്കുന്നവർക്കു് അനുഭവം മനസ്താപമല്ലാ തെ വേറൊന്നില്ല."

തന്റെ മനസ്സിനെ സദാ വ്യാകുലപ്പെടുത്തുന്നതായും മൂന്നു നാലു നാഴികയ്ക്കു മുമ്പിൽ താൻ തന്നെ ഉച്ചരിച്ചതായും ഉള്ള ഒരഭിപ്രായം തന്നെ സുഭദ്രയുടെ നാവിൽ നിന്നും മാനഹാനി യാലുണ്ടായ മനഃപൂർവമായുള്ള വിഷാദസ്വരത്തിൽ പുറപ്പെട്ടതു കേട്ടപ്പോൾ, യുവരാജാവു് സർപ്പദംശനം ഏറ്റാലെന്നതുപോലെ ഒന്നു് ഞെട്ടി. ഈ അഭിപ്രായത്തെ ധൈര്യസമേതം തന്റെ മുമ്പിൽ നിന്നു് നിർവ്യാജമാണെന്നല്ലാതെ വിശ്വസിക്കാൻ പാടില്ലാത്തതായ വ്യസ നത്തോടുകൂടി പറയുന്നവൾ മിഥ്യാവാദിനി ആയിരിക്കയില്ലെന്നു് യുവരാജാവിനു് തോന്നു കയാൽ "ശരി തന്നെയാണു്, എന്നാൽ ഈ കാലത്തിൻ്റെ വിശേഷസ്ഥിതിയിൽ ഞങ്ങൾ ക്കു ബോധ്യം വരാതെ എങ്ങനെ വിശ്വസിക്കുന്നു എന്നാണു് സംശയം." എന്നു പറഞ്ഞു.

സുദ്ര: "ഈ കല്പന ന്യായമാണു്. എന്നാൽ അടിയൻ തന്നെ വിടകൊണ്ടതിന്റെ കാര ണം അനുഭവം കൊണ്ടറിയാം. ബന്ധുവാണെന്നതിലേയ്ക്ക്, തിരുമനസ്സിനെ വേലുക്കുറുപ്പ് അപായപ്പെടുത്താൻ തുടങ്ങിയ രാത്രി അടിയൻ ഒരെഴുത്ത് തിരുമനസ്സിലേ ക്കയച്ചിട്ടുണ്ടായിരുന്നു. അതു് തൃക്കൈയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ "

യുവരാജാവു: "മനസ്സിലായി, ഞാൻ ക്ഷണിക്കാൻ തുടങ്ങിയ അബദ്ധത്തെ ക്ഷമിക്കണം."

അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കുടമൺ പിള്ളയും പരിവാരങ്ങളും തമ്പിമാരും കൊ ട്ടാരത്തിനകത്ത് കടന്നു് യുവരാജാവിനെ തിരയുന്നു. ചില പള്ളിയറക്കാർ മുതലായവരെ അല്ലാതെ യുവരാജാവിനേയും മറ്റും കാൺമാനില്ല. ഈ പള്ളിയറക്കാരെ ഓരോ വിധമായ ഹേമങ്ങൾ ചെയ്തിട്ടും അവർ യുവരാജാവു് മുതലായവർ എങ്ങോട്ട് പോയെന്നു് പറയുന്നില്ല. തമ്പിമാർ ഊരിപ്പിടിച്ചിരിക്കുന്ന ഖഡ്‌ഗങ്ങളെ വീശിക്കൊണ്ടു് ഓരോ മുറിയും തളവും മച്ചും കിണറും വൃക്ഷങ്ങളുടെ മറവും പ്രത്യേകം പരിശോധിക്കുന്നു. ഇതിനിടയിൽ സുഭദ്ര തന്റെ ഭൃത്യഭാവത്തിലുള്ള നാലുപേരോടൊരുമിച്ച് തന്റെ ഗൃഹത്തിലേയ്ക്ക് തിരിച്ചു. വഴിയിൽ വച്ച് ഒരുവനോടു് ചിലതു് സ്വകാര്യമായി പറഞ്ഞു് അവനെ പിരിച്ചയച്ചു. ശേഷമുള്ള മൂന്നുപേ രോടൊരുമിച്ചു് പോകും വഴിയ്ക്ക് നാഞ്ചിനാട്ടുകാരാൽ തടുക്കപ്പെട്ടു. "ആരതു്" എന്നു് തലവ നായ ശ്രീരാമൻ തമ്പി ചോദിച്ചതിനു് "ഞാൻ തന്നെ കൊച്ചങ്ങുന്നേ - ചെമ്പകം. പോയി തല കൊണ്ടരണം" എന്നു് സുഭദ്ര അനുഗ്രഹത്തോടുകൂടി ഉത്തരം പറഞ്ഞു. "തേവിടിശ്ശി! ചെമ്പകശ്ശേരീന്നു് വരുന്നതായിരിക്കാം. പോ. പോ. ചെമ്പകത്തിനു് വഴിമാറിക്കൊടു ക്കിൻ” എന്നു് തമ്പി ഉത്തരവു് കൊടുത്തു. "ഈ വിധമുള്ള തടസ്സങ്ങളെ നിവർത്തിക്കാ നാണു് അടിയൻ തന്നെ വിടകൊണ്ടതു്" എന്നു് മന്ത്രിച്ചുകൊണ്ടു് സുഭദ്ര ആടിക്കുഴഞ്ഞ് കൂടെയുള്ളവരോടൊരുമിച്ചു് തിരിച്ചു. തന്നോടുകൂടെയുണ്ടായിരുന്നവരെ പെരുവഴിയിലുള്ള ആൽത്തറയിൽ നിറുത്തീട്ട് തൻ്റെ ഭവനത്തിലേയ്ക്ക് പോയി, ഏകദേശം അരനാഴിക കഴി ഞ്ഞു് ആയുധപാണികളും ഓരോ ചുമടുവഹിക്കുന്നവരുമായ നാലഞ്ചാളോടൊരുമിച്ചു മിച്ച് സുഭദ്ര ആൽത്തറയുടെ ചുവട്ടിൽ എത്തി, "ഇനി എഴുന്നെള്ളാം. രാത്രികൊണ്ടുതന്നെ വെ വെങ്ങാനൂർ കടക്കണം. ഇവരെക്കണ്ടാൽ എട്ടുവീട്ടുകാർ തടുക്കയില്ല" എന്നു് പറഞ്ഞു. അപ്പോ പ്പാൾ “ആര തു്" എന്നുള്ള ചോദ്യത്തോടുകൂടി കിഴക്കു് നിന്നു വന്ന ഒരാൾ ആ സ്ഥലത്ത് ആവിർഭവിച്ചു. അന്യനെ കണ്ടിട്ടു് സുഭദ്ര അല്പം മാറിനിന്നു. സുഭദ്രയെ സൂക്ഷിച്ചു് നോക്കീട്ട് അന്യൻ തന്റെ ഉള്ളിൽ കത്തിയ കോപാഗ്നിയുടെ തൈക്ഷ്യം സഹിക്കാൻ പാടില്ലാതെ "നിനക്കു് ഈ വഴിയിൽ ഈ അസമയത്തെന്തുകാര്യം?" എന്നു് ചോദിച്ചു. "നീ" എന്നുള്ള പദപ്രയോഗം കേട്ടുണ്ടായ നീരസത്തോടുകൂടിയെങ്കിലും സുഭദ്ര "എൻ്റെ വീട്ടിൻ്റെ മുമ്പിൽ നിൽക്കുകയാ ണു്" എന്നു മാത്രം പറഞ്ഞു.

അന്യൻ: (സ്നേഹകോപങ്ങളുടെ വിപരീതാകർഷണങ്ങളാൽ ചഞ്ചലഹൃദയനായി എങ്കി ലും ലേശവും ഗാംഭീര്യലോപം കൂടാതെ) "ഇവർ ആരെല്ലാമാണു്?"

സുഭദ്ര: "എന്റെ കുടിയാന്മാരും വീട്ടിൽ പാർക്കുന്നവരും മറ്റുമാണു് "

അന്യൻ: "നിന്റെ കുടിയാന്മാരു്! അവരെ ഒന്നു് കാണട്ടെ" ഇങ്ങനെ പറഞ്ഞുകൊണ്ടു് അന്യൻ ഓരോരുത്തന്റെ അടുത്തുചെന്ന് മുഖപരിശോധന ചെയ്തുതുടങ്ങി. ഒരുവ ന്റെ അടുത്തുചെന്നപ്പോൾ “ഇവൻ നിൻ്റെ കുടിയാൻ തന്നെയാണ്; ശരി ശരി. (അടുത്ത ആളെ നോക്കീട്ട്) “തോർത്തും കട്ടിമുണ്ടും കുട്ടിയ്ക്ക് നല്ലതിന്മണ്ണം ചേരുന്നു ണ്ടു്. അടുത്ത ആൾ - ഹാ! ഞാൻ വിചാരിച്ചതുപോലെ തന്നെ."

അന്യനും ഒടുക്കം മുഖപരിശോധന കഴിക്കപ്പെട്ട ആളും പരസ്പരം അറികയാൽ രണ്ടു പേരും മുഖാമുഖം നോക്കി മിണ്ടാതെ നിന്നു. ശ്രീ പത്മനാഭൻ തമ്പിയെ പത്മനാഭപുരം നഗരത്തിൽ വച്ച് രാത്രിയിൽ ചെന്നുകണ്ട അന്യനായ ഇദ്ദേഹം തൻ്റെ മുമ്പിൽ കാണപ്പെ ട്ട യുവാവിനെ ദഹിപ്പിക്കുമാറുള്ള കോപത്തോടുകൂടി ഹാസ്യമായി, "ഇത്രയുംകൂടി കാണ ണമെന്നു് വിധിച്ചിരിന്നു." എന്നു് ശാസനീയനായ ശിഷ്യനോടു് ഉത്തമനായ ഗുരു എന്ന പോലെ പറഞ്ഞു. തൻ്റെ ഒരു ഉപേക്ഷ നിമിത്തം ഹൃദയത്തെ പീഢിപ്പിച്ചിരുന്ന വ്യസനം ഉള്ളിലിരിക്കെ ഈ വാക്കുകൾ കേൾക്കയാൽ ചില സംശയങ്ങളും ഉള്ളിലുദിച്ചു എങ്കിലും, യുവാവായ യുവരാജാവ്, ലൗകീകാനുസാരിയായ ഭഗവാൻ പണ്ടു് പുത്രശോകാർത്തനായ ബ്രാഹ്മണന്റെ ദുർഭാഷണങ്ങൾ കേട്ടിട്ടും ക്ഷമാപരനായിരുന്ന പോലെ, ശാന്തത ആശ്രയി ച്ചുകൊണ്ടു്. “എന്താണ് തിരുമുഖത്തു പിള്ള ദേഷ്യപ്പെടുന്നതു്? ഞാൻ അയച്ച എഴുത്തുകൾ ക്കു് മറുപടിപോലും അയക്കാതെ, എന്നെ കണ്ടപ്പോൾ ആക്ഷേപവാക്കുകൾ കൊണ്ടു് സൽ ക്കരിക്കുന്നതു് കാലഭേദം തന്നെ അല്ലേ" എന്നരുളിചെയ്തു.

'തിരുമുഖത്തു പിള്ള' എന്ന നാമത്തെകേട്ടപ്പോൾ സുഭദ്രയുടെ നീരസം പാതിനീങ്ങി. യുവരാജാവിനോടുകൂടി ഉണ്ടായിരുന്ന രാമയ്യനും പരമേശ്വരൻ പിള്ളയും അതിനുമുമ്പിൽത ന്നെ അദ്ദേഹത്തെ അറിഞ്ഞിരുന്നു.

തിരുമുഖത്തു പിള്ള: "അടിയൻ്റെ ആക്ഷേപവാക്കുകളെ ക്ഷമിക്കണം. മുഖം കാണിക്കുന്ന തിനായി അടിയൻ വിടകൊണ്ടതാണു്. അതു് കഴിഞ്ഞു. ഇനി കുപ്പപ്പാട്ടിലേയ്ക്ക് തി രിച്ചുവിടകൊള്ളുന്നതിനു് കല്പനയുണ്ടാകണം."

യുവരാജാവു്: "എന്തുകഥയാണിതു്? ഞാൻ അപേക്ഷിച്ചിട്ടല്ലേ താൻ വന്നതു്? എന്നിട്ടു് കാണുമുമ്പേ യാത്രയ്ക്ക് ഭാവമായോ? മനുഷ്യർ ഇങ്ങനെ ഭേദപ്പെടാറുണ്ടോ?"

തിരുമുഖത്തു പിള്ള: "ഭേദപ്പെട്ടിട്ടുണ്ടെങ്കിലും കല്പിച്ചു് ആശ്ചര്യപ്പെടാനില്ലല്ലോ?"

യുവരാജാവു്: "ആശ്ചര്യപ്പെടുന്നില്ല, വ്യസനിക്കുന്നതേയുള്ളൂ"

തിരുമുഖത്തു പിള്ള: "അടിയനോളമുണ്ടോ?"

യുവരാജാവു്: "താൻ ഭാഗ്യവാൻ, എന്തിനാണു് വ്യസനിക്കുന്നതു്?"

തിരുമുഖത്തു പിള്ള: "രണ്ടുവർഷം കൊണ്ടുണ്ടായ ഭേദങ്ങളെ വിചാരിച്ചു തന്നെ. ഇന്നിങ്ങ നെ കാണാൻ സംഗതിയും വന്നല്ലോ? തിരുമേനിയോളം അടിയൻ സമചിത്തനാ ราย."

യുവരാജാവു്: "പറവാനുള്ളതു് നേരെ പറയൂ. വ്യഥാ താമസിച്ചാൽ എന്നെ തനിക്കു് രക്ഷി ക്കാൻ കഴിവില്ലാത്ത സ്ഥിതിയിലാകും. കുടമൺ പിള്ളയും മറ്റും എന്നെ തിരക്കി പുറപ്പെട്ടിട്ടുണ്ടു്. ഇപ്പോൾ തിരിച്ചുവരും."

തിരുമുഖത്തു പിള്ള: “അടിയനാൽ കഴിവില്ലെങ്കിലും ഇവളാൽ കഴിയുമല്ലോ. കോട്ടാർ മു തലായ ദിക്കുകളിൽ പോയാൽ ഇതിലും വലുതായ സഹായങ്ങൾ ചെയ്‌വാൻ ആളു കൾ കാണും."

യുവരാജാവു്: "എന്താണു് താൻ പറയുന്നതു്?"

തിരുമുഖത്തു പിള്ള: "അടിയൻ വിടകൊണ്ടു പോകാൻ കല്പന തരണം. തിരുമേനിയെ സഹായിക്കാൻ ആറുവീട്ടുകാർ വന്നിട്ടുണ്ടു്. അടിയനെ താമസിപ്പിച്ചാൽ കല്പിച്ച് വ്യസനിക്കും."

യുവരാജാവു്: "കോട്ടാറ്റ് എന്നെ സഹായിക്കാനാരാണു്?"

തിരുമുഖത്തു പിള്ള: "തിരുമേനീ, അവിവേകം ചെറുപ്പകാലത്തു് എല്ലാവർക്കും സഹജമാ ണു്. മനഃപൂർവമായിട്ടുള്ള വ്യാജം ഒരു കാലത്തും ക്ഷമിക്കാൻ പാടുള്ളതല്ല. കോട്ടാ

റ്റുള്ള പരിചയത്തെ ഉപേക്ഷിച്ചു എന്നു് വരുമോ?"

യുവരാജാവു്: "ആരോടുള്ള പരിചയം എന്നു് പറയൂ"

തിരുമുഖത്തു പിള്ള: "ദാസിമാരുമായുള്ള പരിചയം."

യുവരാജാവു്: "കഷ്ടം! താൻ ഈ വിധം പറഞ്ഞു തുടങ്ങിയോ? മര്യാദയും മറ്റും എനിക്കു പദേശിച്ചുതന്ന ഗുരുവല്ലേ താൻ?"

തിരുമുഖത്തു പിള്ള: "പ്രവൃത്തിയിൽ സത്യലംഘനവും ദുഷ്ടതയും അടിയൻ ഉപദേശിച്ചിട്ടി ब्ǝ?"

യുവരാജാവു്! “എന്തു വാക്കുകളാണിതു്? താൻ അമ്മാവനോടുകൂടി തൃശ്ശിനാപ്പിള്ളിയ്ക്ക് പോ യിരുന്നതിനിടയ്ക്ക് തനിക്കുണ്ടായ വ്യസനത്തെ സംബന്ധിച്ചു് ഞാൻ മിണ്ടാതിരു ന്നു എന്നൊരു കുറ്റമല്ലാതെ മറ്റെന്താണു് ഞാനൊരധർമ്മം പ്രവർത്തിച്ചിട്ടുള്ളതു്? എന്നെ ഈ ആളുകൾ ഓടിച്ചിട്ടു് വട്ടം തിരിക്കുക ആയിരുന്നതിനാൽ അതിനെപ്പ റ്റി തനിക്കു് ഒരെഴുത്ത് പോലും അയയ്ക്കാൻ ഇടവരാത്തതാണു്."

തിരുമുഖത്തു പിള്ള: "ഈ വാക്കുകളിൽ ഉള്ള മാധുര്യത്തോളം ഹൃദയത്തിൽ മാർദ്ദവവും ഉണ്ടായിരുന്നുവെങ്കിൽ, ഇന്നു് അടിയൻ ഈ വിധം ഉണർത്തിക്കാൻ ഇടവരുമായിരുന്നോ?"

യുവരാജാവു്: "കാലം വൃഥാ പോകുന്നു. ഇങ്ങനെ സൂചകങ്ങളായി ഓരോ ദുരുക്തികൾ പറ യുന്നതിനേക്കാൾ ഉള്ളിലുള്ളതിനെ സ്പഷ്ടമായി പറഞ്ഞാൽ ഞാൻ സമാധാനം പറ .."

തിരുമുഖത്തു പിള്ള: 'കൽപന. തൃപ്പാദത്തിൽ സമർപ്പിക്കപ്പെട്ട അടിയൻ മകൻ കിടാ ത്തനെ എന്തുചെയ്തു?'

യുവരാജാവു്: 'ഞങ്ങൾ ഒരുമിച്ചു് നാഗർകോവിലിൽ താമസ്സിച്ചിരുന്നപ്പോൾ അവൻ അമ്മ യെ കാണുന്നതിനായി പോയി. അന്നു് പോകണ്ട എന്നു് ഞാൻ തടുത്തു. അമ്മയ്ക്കു സുഖക്കേടാണെന്നു് വർത്തമാനം കിട്ടിയിരിക്കുന്നു എന്നു് പറകയാൽ ഞാൻ അനു വദിച്ചു. അന്നുമുതൽ എന്നെ ഒരു സ്ഥലത്തു് അടങ്ങിയിരിക്കാൻ ശത്രുക്കൾ സമ്മതി ച്ചിട്ടില്ല. ഒന്നും അന്വേഷിക്കാനും ഇടവന്നിട്ടില്ല. കള്ളിയങ്കാടു് മുതലായ സ്ഥലങ്ങ ളിലെ കഥകൾ കേട്ടിരിക്കുമല്ലോ?'

തിരുമുഖത്തു പിള്ള: 'കഥകൾ അടിയൻ പലതും കേട്ടിട്ടുണ്ടു്. അതിൽ ഒന്നു് തിരുമന സ്സിൽ അറിയിക്കാം. തിരുമേനിയുടെ അമ്മാവൻതിരുമനസ്സുകൊണ്ടും അടിയൻമു തൽപ്പേരും തൃശ്ശിനാപ്പള്ളിയിലേക്കു് പട്ടാളത്തെകൊണ്ടുവരാൻ പോയപ്പോൾ തിരു മേനി സ്വാതന്ത്ര്യങ്ങളും പ്രായവിശേഷത്തിനടുത്തതായ ചില സേവകളും തുടങ്ങി. അവിടുത്തെ നടപടികൾ കണ്ടു്, അടിയൻ്റെ മകനും നാനാവിധങ്ങൾ ആരംഭിച്ചു.'

യുവരാജാവു്: 'നാരായണ! എന്നെ ശകാരിച്ചുകൊള്ളൂ. മരിച്ചവരെ വൃഥാ ദുഷിക്കാതിരി

തിരുമുഖത്തു പിള്ള: 'ആഹാ! കഥ മനസ്സിലായി, എൻ്റെ തിരുമേനിക്കു്. ഞാൻ അറി ഞ്ഞിട്ടില്ലെന്നു് വിചാരിക്കേണ്ട. ഈശ്വരൻ സത്യസ്വരൂപനാണു്. കളവു് നീളെ നിൽക്കുമോ തിരുമേനീ? അടിയൻ്റെ മകനെ നിർദ്ദയനായി കേവലം പെരുവഴി പ്പിണമായ ഒരു വ്യഭിചാരിണിമൂലം കൽപ്പിച്ചു് കൊന്നതിനെ വിചാരിക്കുമ്പോൾ, തിരുമേനീ, അടിയൻ്റെ ആത്മാവിനെപ്പോലും അടിയനു് വിശ്വാസം തോന്നുന്നില്ല.'

പ്രകൃത്യാ സ്വാത്മാഭിമാനിയായുള്ള യുവരാജാവു് മേൽപ്രകാരമുള്ള വചനങ്ങളുടെ ശ്രവ ണത്താൽ ഭിന്നപൗരുഷനായി. തൻ്റെ മാതുലന്മാരുടെ സത്യതത്പരനായുള്ള മന്ത്രിശ്രേ ഷ്ഠൻ, ദുഷ്പേഷകന്മാരാൽ വഞ്ചിതനായിരിക്കുന്നു എന്നുള്ള സമാധാനംകൊണ്ടു കോപം അടക്കി എങ്കിലും അംഗങ്ങൾ തളർന്നു് പരവശനായി. പരമേശ്വരൻ പിള്ളയും രാമയ്യനും ഈ കഥ പൗരന്മാരുടെ ലഹള കഴിഞ്ഞു് കേട്ടു എങ്കിലും യുവരാജാവിനെ ഗ്രഹിപ്പിക്കുന്ന തിന് അവർക്കു് ധൈര്യമുണ്ടായിരുന്നില്ല. ഇവരും വിഷണ്ണരായി നിൽക്കുന്നതിനിടയിൽ യുവരാജാവു് തിരുമുഖത്തു പിള്ളയോടു് ഇങ്ങനെ ചോദിച്ചു: 'അനന്തപത്മനാഭനെ ഞാൻ കൊന്നു എന്നു് താൻ വിശ്വസിക്കുന്നോ?'

തിരുമുഖത്തു പിള്ള: 'അടിയൻ, യദൃച്ഛയാ ഒരു കോടാങ്കി അടിയൻ്റെ കുപ്പപ്പാട്ടിൽ വിട കൊണ്ടിരുന്നു. അവൻ ദേവീപ്രസാദത്താൽ അടിയൻ്റെ സ്ഥിതി സകലതും പര മാർത്ഥമായി പറഞ്ഞു. ഒടുവിൽ അനന്തപത്മനാഭൻ്റെ മരണം രാജകരത്താൽ സം ഭവിച്ചതാണെന്നും തിരിഞ്ഞു. അതുകൊണ്ടു് അടിയൻ തൃപ്തിപ്പെട്ടില്ല. അടിയൻ ഒരു അഞ്ജനക്കാരനെ വരുത്തി നോക്കിച്ചു. അതിലും തൃക്കൈയാൽ കൊല്ലപ്പെട്ട താണെന്നു് തെളിഞ്ഞു. എന്നിട്ടും അടിയൻ വിശ്വസിച്ചില്ല. ഈയിടെ കാലക്കുട്ടി അവിടെ വിടകൊണ്ടിരുന്നു-'

യുവരാജാവു്': 'എൻ്റെ എഴുത്തോടുകൂടിയാണു് അവൻ വന്നിരുന്നതു്.'

തിരുമുഖത്തു പിള്ള: 'എഴുത്തുണ്ടെങ്കിൽ അവൻ തരുമായിരുന്നു.'

പരമേശ്വരൻ പിള്ള: 'ഇപ്പോൾ അടിയൻ അറിയിച്ചതു് ഒത്തോ? പറഞ്ഞില്ലയോ കാല ക്കുട്ടി ചതിക്കുമെന്നു്. ഇനി എന്തെങ്കിലും കൽപിച്ചു് ഇദ്ദേഹം ചലമ്പുന്നതു് കേട്ടുനി ന്നു് നേരം വെളുപ്പിക്കാതെ എഴുന്നള്ളണം.'

രാമയ്യൻ: 'മിണ്ടാതിരിക്കൂ പരമേശ്വരൻ പിള്ളേ. അദ്ദേഹം അടുത്തു നിൽക്കുമ്പോൾ തിരു മേനിക്കു് ആപത്തില്ല. ശൂദ്ധഗതികൾകൊണ്ടു് ആസംബന്ധം പറയാതിരിക്കൂ.'

തിരുമുഖത്തു പിള്ള: 'രാമയ്യൻ, അങ്ങ് ഒന്നും അറിഞ്ഞിട്ടില്ല. ഈ പരമേശ്വരൻ പിള്ളയ്ക്കു ദേഷ്യം ഉണ്ടാവാൻ സംഗതിയുണ്ടു്. ആ കൊലയ്ക്കു സഹായിച്ചതിനു് അനന്തപത്മ നാഭന്റെ വാളും പരിചയും അവനു് സമ്മാനം കിട്ടീട്ടുണ്ടു്.'

പരമേശ്വരൻ പിള്ള: 'അയ്യ! ഒരു പാണ്ടിക്കുറവൻ കൊണ്ടെന്നതിനെ കൽപിച്ച് വാങ്ങി എനിക്കു് തന്നതു് കൊലയ്ക്കു കൈക്കൂലിപോലും! അമ്പട ബുദ്ധി!'

തിരുമുഖത്തു പിള്ള: 'അങ്ങനെ ആയിരിക്കട്ടെ. നിങ്ങളെല്ലാം തിരുമനസ്സിലേക്കു് അനുകൂ ലമായി പറയേണ്ടവരാണു്. ദാസിയോടു് ചുള്ളിയിൽ മാർത്താണ്ഡനും ഞാനും പോ യി ചോദിച്ചു. അവൾ സത്യം മുഴുവൻ പറഞ്ഞു.'

യുവരാജാവു: 'ശ്രീപത്മനാഭാ! ഈ അപവാദങ്ങൾ കേൾക്കാറായോ? തിരുമുഖത്തു പി ള്ളേ, താൻ എന്നെ പത്തൊമ്പതു് വയസ്സുവരെ ഈ ദുഷ്ടരുടെ കൈയിൽ പെടാതെ സൂക്ഷിച്ചതിനു് തനിക്കു് എന്റെ ജീവനു് അവകാശമുണ്ടു്. കൊന്നുകൊള്ളൂ. ഇല്ലാത്ത ഒരു സംഗതിക്കു് തെളിവു് തരാൻ പ്രയാസമാണു്. തൻ്റെ കൈയാൽ മരിക്കുന്നതു് പൂർണ്ണ സമ്മതം തന്നെ.'

സുഭദ്ര: 'തിരുമേനീ, ഇത്ര വ്യസനിക്കുന്നതെന്തിനു്? ഇദ്ദേഹത്തിനെ സുന്ദരയ്യൻ മുതൽ പേർകൂടി ഒരു വലയിൽ അകപ്പെടുത്തിയിരിക്കയാണു്. അനന്തപത്മനാഭനെ വേ ലുക്കുറുപ്പാണു് കൊന്നതു്. കാരണം തിരുമേനിയോടു് തമ്പി അദ്ദേഹത്തിനുള്ള ദേ ഷ്യമെന്നാണു് തോന്നുന്നതു്.'

തിരുമുഖത്തു പിള്ള: 'എന്നോടു കളിക്കാതെ വീട്ടിൽ പോകുന്നതാണു് നിനക്ക് നല്ലത്. തമ്പി അദ്ദേഹത്തോടും മുഷിഞ്ഞ് - ഇപ്പോൾ-'

സുഭദ്ര: 'ഈ തിരുമേനിയെ ശകാരിച്ചതുപോലെ എന്നെ ശകാരിക്കരുതു്. നിങ്ങൾ പരസ്പ രം ഓരോ സഹായങ്ങൾകൊണ്ടും മറ്റും കടപ്പെട്ടിട്ടുള്ളവരാണു്. അതുകൊണ്ടു് പര സ്പരം ശാസിപ്പാനും അവകാശം ഉണ്ടായിരിക്കും. ഞാൻ അന്യഥാ ഉള്ള ഒരു സ്ത്രീ യാണു്. അതു് ആലോചിച്ചുവേണം എന്നോടു കയർക്കുന്നതു്.'

തിരുമുഖത്തു പിള്ള 'നിൻ്റെ ഉ... ത്ഭ... വത്തിനെക്കാൾ - എന്നെക്കൊണ്ടു് അധികം സം സാരിക്കാതെ.'

യുവരാജാവു: 'തിരുമുഖത്തു പിള്ള, ശകാരിക്കരുതിവളെ. ഇവൾ എൻ്റെ പ്രാണരക്ഷ ചെ യ്തവളാണു്. ഇതാ മധുരപ്പടയ്ക്കു കൊടുക്കാൻ വേണ്ട ദ്രവ്യവും തന്നിരിക്കുന്നു. നിങ്ങൾ ക്കു് ആർക്കും ഈ ദയ ഉണ്ടായില്ല.'

തിരുമുഖത്തു പിള്ള: 'സ്നേഹമുള്ളവർ ഇതിലധികവും ചെയ്യും.'

യുവരാജാവു്: 'ഇന്നു് ആദ്യമായി ഇവളെ ഞാൻ കണ്ടതാണു്. അതുകൊണ്ടു് അന്യഥാ സം ശയിക്കരുതു്.'

തിരുമുഖത്തു പിള്ള: 'ഈ കളവു് ആർക്കു് ബോദ്ധ്യമാകും? ആരാനും തൻ്റെ അമ്മയ്ക്ക് കൊ ടുത്ത മുതലിനെ ഒരു വേദനയും കൂടാതെ തൻ്റെ കുടുംബശത്രുവിനു് കൊടുക്കുന്ന ഇവ ളെ, കൽപിച്ച് ആദ്യം കണ്ടതാണെന്നു് വിശ്വസിക്കാൻ ഭ്രാന്തന്മാർ വേണം.'

സുഭദ്ര: (കോപത്തോടും വ്യസനത്തോടും) 'ആ കൂട്ടത്തിലില്ലെന്നു വിശ്വസിക്കാനും ബഹു പ്രയാസം. നിരപരാധിയായ എൻ്റെ ജനനത്തെ അപമാനിക്കാൻ തോന്നിയ അങ്ങു്--'

തിരുമുഖത്തു പിള്ള: 'നിൽക്കു് - ഭ്രാന്തു പറയാതെ.'

സുഭദ്ര: 'അതു നന്നായി! സുന്ദരയ്യൻ്റെ ഇഷ്ടനായ കോടാങ്കിയും അൽപനായ കാലക്കുട്ടി യും അരയ്ക്കാൽ രാശിക്കു് മാനം വിൽക്കുന്ന ദാസിയും പറഞ്ഞതെല്ലാം സത്യമെന്നും ഈ തിരുമേനി കൽപിക്കുന്നതു് അസത്യമെന്നും പറയുന്ന ആൾ എന്നോടു് ഭ്രാന്ത് പറയരുതെന്നു് ഉപദേശിക്കുന്നതു് എന്തു ന്യായമാണു്?'

തിരുമുഖത്തു പിള്ളയുടെ വാചാലത്വം സുഭദ്രയുടെ യുക്തിയുക്തമായിട്ടുള്ള സൂചകങ്ങ ളാൽ നഷ്ടമാക്കപ്പെട്ടു എങ്കിലും ആലോചിച്ച് പറയുന്നു എന്നു് വരരുതെന്നുള്ള കരുതലോ ടുകൂടി വേഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആട്ടെ. എന്നെയും കൊല്ലിക്കാൻ ഈ തി രുമേനി ശ്രമിച്ചു. അതിലേക്ക് ഞാൻ തന്നെയാണു് സാക്ഷി. ഭ്രാന്തൻ്റെ സാക്ഷ്യമാകകൊണ്ട്

സുഭദ്ര: 'അക്കാര്യം ഞാൻതന്നെ പറയാം. അവിടുന്നു് പത്മനാഭപുരത്തുവച്ച് വലിയ തമ്പി അദ്ദേഹത്തിനെ കണ്ടെന്നു് കാലക്കുട്ടി ആ കൊട്ടാരത്തിലുണ്ടായിരുന്നു. അവിടുന്നു് പോയതിന്റെ ശേഷം ചില വേൽക്കാരെ വേൽവയ്പിച്ചു്, മാങ്കോയിക്കൽവക ആൾ ക്കാർ എന്നു് തോന്നിക്കാൻവേണ്ടി വാൾ ധരിപ്പിച്ചു് അവിടുത്തെ പുറകെ അയച്ചു. അതും ഈ തിരുമേനിയുടെ പേരിൽ കലുഷം ഉറപ്പാക്കാൻ വേണ്ടി സുന്ദരയ്യൻ എടുത്ത വിദ്യയായിരുന്നു. വേൽക്കാരെ അവിടുന്നു് അറിയുമെന്നുള്ള പേടിയാൽ അവർ അധികം എതിർത്ത് നിൽക്കാതെ തോൽപ്പിക്കപ്പെട്ടതുപോലെ ഓടിക്ക ളഞ്ഞു. വാൾ ധരിച്ചിരുന്നതുകൊണ്ടും മറ്റും സുന്ദരയ്യൻ ഉദ്ദേശിച്ചതുപോലെതന്നെ അവരെ മാങ്കോയിക്കൽ വാൾക്കാരാണെന്നു് അവിടുന്നും വിചാരിച്ചുകൊണ്ടു. ഇങ്ങ നെയാണു് ഇതിന്റെ സത്യം.'

തിരുമുഖത്ത പിള്ള: 'ഈ സംഗതികൾ എല്ലാം ശരിതന്നെയാണു്. കൽപിച്ച് ചെയ്യിച്ച ക ത്യം ആകകൊണ്ടു് വിവരങ്ങൾ അവിടുന്നു് അറിഞ്ഞു് നീ പറയുന്നതല്ലെന്നു് ഞാൻ എങ്ങനെ വിശ്വസിക്കും?'

സുഭദ്ര: 'മനസ്സാണെങ്കിൽ വിശ്വസിച്ചാൽ മതി. മകൻ്റെ കഥ മുഴുവൻ കേൾക്കണം. അന ന്തപത്മനാഭനെ കൊന്ന ഉടനെ വേലുക്കുറുപ്പിനും മറ്റും പരിഭ്രമം ഉണ്ടായി ആ സ്ഥ ലത്തുനിന്നു് ഓടിക്കളഞ്ഞു. കുറച്ചു കഴിഞ്ഞു് ധൈര്യമുണ്ടായപ്പോൾ പിന്നെയും ആ സ്ഥലത്തു ചെന്നു. അപ്പോൾ പ്രേതത്തെ കാണ്മാനില്ലായിരുന്നു. അവിടെക്കിടന്നി രുന്ന ആയുധങ്ങളും തലക്കെട്ടും എല്ലാം എടുത്ത് വേലുക്കുറുപ്പ് രാമനാമഠം ചേട്ടന്റെ കൈയിൽ എത്തിച്ചു. പിന്നീടു് വാളും പരിചയും സുന്ദരയ്യൻ തട്ടിച്ചുകൊണ്ടുപോ യി. ആ കോടാങ്കി മുഖാന്തിരം തിരുമേനിക്ക് വിറ്റു. ഇങ്ങനെയാണു് പരമാർത്ഥം. ഇതൊന്നും കൽപിച്ചറിഞ്ഞിട്ടില്ല.'

പരമേശ്വരൻ പിള്ള: 'പെണ്ണുങ്ങളുടെ ബുദ്ധി ആണുങ്ങൾക്കില്ലാതെ പോയല്ലോ!'

തിരുമുഖത്തു പിള്ള: 'എന്നാൽ തലക്കെട്ടു് രാമനാമഠത്തിൻ്റെ കൈയിൽ കാണുമല്ലോ? അതു കാണിച്ചുതന്നാൽ ഞാൻ മറിച്ചു വിശ്വസിക്കാം.'

സുഭദ്ര: 'തലക്കെട്ട് എന്റെ കൈയിലുണ്ടു്.'

തിരുമുഖത്തു പിള്ള 'ദ്രോഹി! മഹാപാപി! നിൻ്റെ അനുജനെ കൊന്ന പാപികൾക്ക് നീ ഇത്രത്തോളം അനുകൂലമായോ? പഞ്ചപാതകി, നീ തന്നെ കൊല്ലിച്ചതല്ലെന്നു് എന്റെ മനസ്സ് എങ്ങനെ വിശ്വസിക്കും?' എന്നിങ്ങനെ രോഷാകുലനായി പറ ഞ്ഞുകൊണ്ടു് അദ്ദേഹം സുഭദ്രയുടെ ഭുജങ്ങളിൽ കൈകൊടുത്ത് കരുണകൂടാതെ ഞെരിച്ചുതുടങ്ങി.'

സുഭദ്ര 'എന്റെ അനുജനോ! എന്നെ കൊല്ലരുതു്. പരമാർത്ഥം പറയണം. എന്റെ അനുജ നായതെങ്ങനെ?'


തിരുമുഖത്തു പിള്ള: 'കഷ്ടം! ഇനി അതും അറിയണമെന്നോ! ഉള്ളിടത്തോളം മനസ്സമാ ധാനത്തോടുകൂടി ഇരിക്കു് - പോ-'

സുദ്ര: 'തിരുമേനീ, ഇദ്ദേഹത്തിൻ്റെ മകൻ മരിച്ചിട്ടില്ലെന്നു് കൽപിക്കണം; സംശയിക്കേ ണ്ട. അടിയൻ അതിനു് തെളിവുകൊടുക്കാം.'

ആകാശത്തുനിന്നും കോടി ഭാസ്കരതേജസ്സോടുകൂടി സാക്ഷാൽ മഹാവിഷ്ണുതന്നെ പ്ര ത്യക്ഷനായി രണ്ടുപേരെയും കനകാഭിഷേകവും അമൃതാഭിഷേകവും ചെയ്താൽപ്പോലും ഉണ്ടാകാത്തതായ ഒരു സന്തോഷം കൊണ്ടു് പ്രത്യക്തിക്കു് ശക്തരല്ലാതായി ചമഞ്ഞുനിൽ ക്കുന്നവരിൽ, യുവരാജാവിൻ്റെ വിഷണ്ണതയും തിരുമുഖത്തു പിള്ളയുടെ കോപവ്യസനങ്ങ ളും നീങ്ങി, രണ്ടുപേരും ആശ്ചര്യസംശയസംയുക്തചിത്തരായി.

തിരുമുഖത്തു പിള്ള: 'കുഞ്ഞേ, ഞാൻ അവൻ്റെ അച്ഛനാണു്. എൻ്റെ മനസ്സിൽ വെറുതെയു ള്ള മോഹം ഉദിപ്പിച്ചാൽ പാപമുണ്ടു്. നീ പറഞ്ഞതു് സത്യമാണോ?'

സുഭദ്ര 'പരമധർമ്മിഷ്ഠനായുള്ള ഈ തിരുമേനിയെ അതിരില്ലാത്ത അപവാദങ്ങൾകൊ ണ്ടു് മൂടിയതിലും ദുരിതമാണോ?'

തിരുമുഖത്തു പിള്ള: 'അയ്യോ! നീ കളവാണോ പറഞ്ഞതു്?'

യുവരാജാവു്: 'ഇവൾ കാര്യമില്ലാതെ കളവു് പറയുമെന്നു് ശങ്കിക്കേണ്ട. അനന്തപത്മനാ ഭൻ മരിച്ചിട്ടില്ലെന്നു് നിശ്ചയമായിരിക്കണം.'

തിരുമുഖത്തു പിള്ള: 'സത്യമാണോ സുഭദ്രേ?'

സു: 'എന്റെ അനുജനായ അനന്തപത്മനാഭൻ മരിച്ചിട്ടില്ല.'

തിരുമുഖത്തു പിള്ള: 'അവൻ മരിച്ച വ്യസനംകൊണ്ടു് മരിക്കാറായിക്കിടക്കുന്ന അവന്റെ അമ്മയെ വിചാരിച്ചെങ്കിലും കളവു് പറയാതെ.'

സുഭദ്ര: 'എന്റെ മരിച്ച അമ്മയുടെ മാനത്തെ രക്ഷിക്കാനെങ്കിലും അനന്തപത്മനാഭൻ എന്റെ അനുജനായതു് എങ്ങനെ എന്നു് പറയണം.'

തിരുമുഖത്തു പിള്ള: 'നിൻ്റെ അമ്മാവനാണല്ലോ അതിനെ മറച്ചിരിക്കുന്നതു്. അദ്ദേഹ ത്തിന്റെ സത്യത്തെ ഞാൻ എങ്ങനെ അനാദരിക്കും?'

സുഭദ്ര: 'ന്യായവിരുദ്ധമായ ഒരു വിവാഹമായിരുന്നെങ്കിൽ മാത്രമേ അമ്മാവന്റെ ഹിത ത്തെ വിചാരിക്കാനുള്ളു.'

തിരുമുഖത്തു പിള്ള: 'നിൻ്റെ അച്ഛൻ ന്യായമായി വേണ്ട ആളുകളുടെ അറിവോടുകൂടി യാണു് സംബന്ധം ചെയ്തതു്. നാടുനീങ്ങിയ തിരുമേനി, കഴക്കൂട്ടത്തു പിള്ള മുത ലായവർ സാക്ഷിയും ഉണ്ടായിരുന്നു. എന്നാൽ രാജസേവകനായ എന്നോടുള്ള വിരോധംകൊണ്ടും-'

സുഭദ്ര



: (കണ്ണുനീരോടുകൂടി) 'എൻ്റെ അച്ഛൻ ആരെന്ന് പറയണം. ശേഷം എനിക്കു് കേൾ ക്കാൻ ധൈര്യമില്ല.'

തിരുമുല പിള്ള: 'മകളേ, നിൻ്റെ അച്ഛൻ നിർദ്ദയനായ ഞാൻ തന്നെ.'

ഈ വാക്കുകളാൽ സുഭദ്രയുടേയോ യുവരാജാവിന്റേയോ ആരുടെ മനസ്സാണു് അധി കം ശീതളമാക്കപ്പെട്ടതെന്നു് പറവാൻ കഴിയുന്നതല്ല. തൻ്റെ മാതാവിൻ്റെ നാമത്തിനുണ്ടാ യിരുന്ന ദുഷ്കീർത്തിയും തൻ്റെ നിരന്തരമായ മനഃക്ലേശവും നീങ്ങുകയും നാട്ടിലെ പ്രജക ളിൽ നടുനായകമായുള്ള ഒരാളാണു് തൻ്റെ ജന്മഹേതുവെന്നു് സ്ഥാപിക്കപ്പെടുകയും ചെയ്തു യാൽ, സുഭദ്ര തന്റെ പരിശ്രമങ്ങൾ മിക്കവാറും സഫലമായി എന്നു് ഓർത്തു് ആശ്വസിച്ചും തന്റെ കരങ്ങൾ ഗ്രഹിച്ചുകൊണ്ടുനിൽക്കുന്ന പിതാവിന്റെ സ്പർശന സുഖത്തിൽ മുഴുകിയും നിന്നു. തന്നെ സഹായിക്കാൻ ഭയരഹിതയായും നിസ്തുലമഹാമനസ്കതയോടും പുറപ്പെടു കയും ആൾ, ദ്രവ്യം, ആലോചന ഈ മൂന്നു് വകകൾകൊണ്ടു് ലേശവും ലുബ്ധികൂടാതെയും പൂർണ്ണമനസ്സോടും സഹായിക്കയും ചെയ്ത ഒരാൾക്കു് ആ ശ്രമത്തിനിടയിൽത്തന്നെ വലു തായ സന്തോഷം ഉണ്ടായതുകൊണ്ടു് യുവരാജാവും അത്യന്തം സന്തുഷ്ടനായി. യൗവന കാലത്തെ ചരിത്രങ്ങളും തൻ്റെ ആദ്യപരിഗ്രഹത്തിൻ്റെ മൃതിയെയും ഓർത്ത് അതിവ്യസന ത്തോടും പ്രഥമസന്താനത്തിൻ്റെ സാന്നിദ്ധ്യത്താൽ പരമാനന്ദത്തോടും അന്നത്തെ സന്താ നദ്വയലാഭം ഓർത്തു് ആനന്ദപരവനായും തിരുമുഖത്തു പിള്ളയും നിന്നു. രാമയ്യൻ, സുഭദ്ര യുടെ ഭൃത്യന്മാർ മുതലായവർ സന്തോഷത്താൽ പരസ്പരം ഓരോന്നു് പറഞ്ഞു തുടങ്ങി. ഇവ രുടെ നിർവ്യാജമായുള്ള സന്തോഷം അവർക്കു് പരിചയമുള്ളതായ സുഭദ്രയുടെ മനോഗുണ ങ്ങളെ സാക്ഷീകരിച്ചതിനാൽ, തിരുമുഖത്തു പിള്ളയും യുവരാജാവും അവരുടെ സ്വാതന്ത്യ ത്തെക്കുറിച്ചു് സന്തോഷിച്ചതേയുള്ളു.'

തിരുമുഖത്തു പിള്ള: 'മകളേ, നീയും അനന്തപത്മനാഭനും എനിക്കു് ലേശവും ഭേദമില്ല. നിന്റെ അമ്മാവനാണു് നമ്മെ വേർപെടുത്തിയതു്. എങ്കിലും എൻ്റെ സ്നേഹത്തിനു് ഒരുവിധത്തിലും കുറവു് വന്നിട്ടില്ല.'

തിരുമുഖത്തു പിള്ള: (ആനന്ദബാഷ്പം ചൊരിഞ്ഞുകൊണ്ടു്) 'അച്ഛാ, ഇപ്പോൾ തിരുമേനിക്കു് കൊടുത്ത ഈ ദ്രവ്യവും ഞാൻ അനുഭവിക്കുന്ന സകല വസ്തുക്കളും ഈ നിൽ ക്കുന്ന കുടിയാന്മാരും എൻ്റെ അച്ഛൻമൂലം എൻ്റെ അധീനതയിലായതാണെന്നു് എനിക്കറിയാം. അങ്ങനെയുള്ള അച്ഛനെ ഒരിക്കലും മനസ്സുകൊണ്ടു് ഞാൻ അനാ ദരിച്ചിട്ടില്ല. സർവദാ ഭക്തിയോടെ സ്മരിച്ചിട്ടേ ഉള്ളു. എന്നാൽ, അമ്മയുടെ വിഗ്ര ഹം പോലെ അച്ചൻ്റെ വിഗ്രഹവും സങ്കൽപം കൊണ്ടേ പരിചയമുണ്ടായിരുന്നുള്ളു. ഞാൻ അറിയാതെ പറഞ്ഞ വാക്കുകളെ അച്ഛൻ ക്ഷമിക്കണം. ഇനി ഒരാളോടും ഞാൻ ഇങ്ങനെ സ്ത്രീസ്വഭാവം വിട്ടു് സംസാരിക്കയില്ല. അനന്തപത്മനാഭൻ മണ ക്കാട്ടു് പഠാണിപ്പേട്ടയിൽ ഉണ്ടു്. ജാതിഭേദം വന്നിട്ടില്ല. അവിടെ എന്തോ ഒരു അകുപ്പാടുണ്ടു്. തിരുമേനിയും അച്ഛനുംകൂടി അവിടെ ചെന്നാൽ അതിനു് നിവൃത്തി യുണ്ടാകും. മാങ്കോയിക്കൽ കുറുപ്പദ്ദേഹവും അവിടെയുണ്ടു്. അനന്തപത്മനാഭനെ ഉടനെ ചെമ്പകശ്ശേരിയിൽ അയയ്ക്കണം. താമസിച്ചാൽ തങ്കം ചാകും.'

മാങ്കോയിക്കൽക്കുറുപ്പിനെക്കുറിച്ചു് കേട്ട സന്തോഷവർത്തമാനത്തെ സംബന്ധിച്ച് യുവരാജാവിനാകട്ടെ, പുത്രന്റെ കഥയെക്കുറിച്ചു് തിരുമുഖത്തു് പിള്ളയ്ക്കാകട്ടെ, വല്ലതും പറ വാൻ തരംകിട്ടാതെ പടിഞ്ഞാറുനിന്നു് ഒരു മുഴക്കം കേട്ടുതുടങ്ങി.

സുഭദ്ര: 'അമ്മാവനും മറ്റും വരുന്നു. എൻ്റെ മുറിക്കകത്തു് ഇരിക്കാം. ക്ഷണത്തിൽ പോ

തിരുമുഖത്തു പിള്ള: 'കൽപിച്ചു് അവിടെ എഴുന്നള്ളിയിരിക്കണം. നീയും പോ. വെടി കൾ കേൾക്കുന്നുണ്ടു് അതാ, പോരിൻ്റെ കോലാഹലങ്ങളാണല്ലോ കേൾക്കുന്നതു്.'

സുഭദ്ര: 'അതാ അച്ഛാ, അവർ അടുത്തുവരുന്നു. വേഗം വീട്ടിലെത്താം.'

യുവാരാജവു്: 'തമ്പിമാർ തമ്മിൽ തിരിഞ്ഞുവോ?'

തിരുമുഖത്തു പിള്ള: 'അതോ എട്ടുവീട്ടുകാരും തമ്പിമാരും പിണങ്ങിയോ?'

സുഭദ്ര: 'തിരുമേനി, അമ്മാവനു് വയസ്സുകാലമാണു്.'

യുവരാജാവു: 'ശരിയാണു്. തിരുമുഖത്തു പിള്ളേ, അയാൾ ചാകാതെ നാം രക്ഷിക്കണം.'

സുഭദ്ര: 'എന്തു് ലഹളയാണിതു്! എന്തു് വെടികൾ! തിരുമേനിക്കു് അച്ഛനും ആയുധങ്ങൾ ഇല്ലല്ലോ?'

യുവരാജാവു്: 'എൻറെ അരുവാളുണ്ടു്; അതുമതി.'

തിരുമുഖത്തു പിള്ള: 'എനിക്കു് വടിവാളും ഉണ്ടു്. സുഭദ്ര പോ. ഞങ്ങൾ ആറു വീട്ടുകാരോ ടും ആളുകളോടും ചേർന്നു് പടിഞ്ഞാറോട്ടു് തിരിക്കാം.'

സുഭദ്ര: 'തിരുമേനീ, കഴിവതും കൊല അരുതു്.'

യുവരാജാവു: 'സുഭദ്രയുടെ മനസ്സ് എങ്ങനെയെന്നാലങ്ങനെ.'

സുഭദ്രയും ഭൃത്യരും ഭവനത്തിലേക്കും, യുവരാജാവും തിരുമുഖത്തു പിള്ളയും കിഴക്കോ ട്ടും നടന്നു. വഴിക്കു് തിരുമുഖത്തു പിള്ള ഇങ്ങനെ അറിയിച്ചു: 'അവർ കരമനയാറ്റിന്റെ പടി ഞ്ഞാറേക്കര ഉണ്ടു്. അടിയൻ രാമനാമഠത്തിനെ കണ്ടു് വർത്തമാനങ്ങൾ ചോദിക്കാൻ പുറപ്പെടുക ആയിരുന്നു. അയാളാണു് പ്രമാണിയായി നിൽക്കുന്നതെന്നു് ചുള്ളിയിൽ മാർ ത്താണ്ഡൻ പറഞ്ഞറിഞ്ഞു.'






26
ലേഖനങ്ങൾ
മാർത്താണ്ഡവർമ്മ
0.0
മാർത്താണ്ഡവർമ്മ, സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്. രാമ വർമ്മ മഹാരാജാവിൻ്റെ പരിണാമദിശയിലെത്തിയ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ചരിത്രാത്മക കാല്പനികസാഹിത്യ ഇനത്തിലുള്ള നോവലായാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 906 ((.ข. 1727 - 1732) അരങ്ങേറുന്ന നോവലിന്റെ ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ട‌നാക്കുന്നതിനുവേണ്ടി പത്മനാഭൻതമ്പിയും എട്ടുവീട്ടിൽപിള്ളമാരും പദ്ധതികൾ ഒരുക്കുന്നതും, അവയിൽ നിന്ന് യുവരാജാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രവർത്തികളും അനുബന്ധ സംഭവങ്ങളോടെയുമാണ് കഥാഗതി നീങ്ങുന്നത്.
1

ഭാഗം -1

28 December 2023
0
0
0

"വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ"ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്ര ദേശത്താണു് നടന്നതു്. വനപ്രദേശം

2

ഭാഗം -2

28 December 2023
0
0
0

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വി യുവാവേറ്റം."പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സ

3

ഭാഗം -3

28 December 2023
0
0
0

എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!" “പീഡിക്കേണ്ടാ തനയേ സുനയേ"തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാ സികൾ, നായ

4

ഭാഗം -4

28 December 2023
0
0
0

ഉർവ്വീസരാചലം പെരുതേ പാരിൽ സർവ്വവിദിതം കേവലം"ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറു ക്കുട്ടിയുടേയും കാർത്ത്യായനിയമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു് സ്വൽപ്പം വല്ലാതെ ആയെങ്കിലു

5

ഭാഗം -5

29 December 2023
0
0
0

“ഈശ്വരകാരുണ്യംകൊണ്ട നിഷധേശ്വര, നിന്നെ ഞാൻ കണ്ടേൻ." ചാരോട്ടു കൊട്ടാരത്തിൽനിന്നും രണ്ടുനാഴിക വടക്കായി മാങ്കോയിക്കൽ എന്നൊ രു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തി ലെ നായകൻ ആ കരയ്ക്കു

6

ഭാഗം -6

29 December 2023
0
0
0

കോപിതയമോപമദശാനനനിയോഗാൽ, ആസകലമാശരമഹാബലമസംഖ്യം നാലുപുറത്തും വലിയ ഗോപുരങ്ങളുടേ തിക്കി ഞെരിച്ചാശു പുറപ്പെട്ടു ഹരിരാമ."പത്മനാഭപുരത്ത് തെക്കേത്തെരുവിൽ ഒരു ദിവസം പുലർച്ച ആയപ്പോൾ ജന ബാഹുല്യം സാധാരണയിൽ അധികമായ

7

ഭാഗം -7

29 December 2023
0
0
0

അങ്ങോട്ട് പോകിലനലിങ്ങോട്ട് പോകിലനൽ എങ്ങോട്ട് പോവ- തിനിയെന്നു് അവനിപതി അന്നു് - അവശത കലർന്നു"മാർത്താണ്ഡവർമ്മ യുവരാജാവിനെ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി കണ്ടപ്പോൾ മാ ആളിൻറെ യാഥാർത്ഥ്യത്തെ സംബന്ധിച്ചു കുറുപ്പി

8

ഭാഗം -8

29 December 2023
0
0
0

"നീതിനിഗമാഗസാഗരസാരവേദിയാകുന്ന ഭവാനിഹ ദുർവ്വിധം തുടരുന്നതാകിലോ ഗുണദോഷഭാഗകഥനേ മമ കാ മതി:"സുന്ദരം, ഒന്നു വീശു - ഉഷ്ണം അതികഠിനം. നല്ല രാത്രി. രാജാക്കന്മാർക്കു യാ ത്രയ്ക്ക് അതിവിശേഷമായ മുഹൂർത്തം. സ്വർഗ്ഗവാ

9

ഭാഗം -9

30 December 2023
0
0
0

ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു. കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നും എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ ഇന്നു വഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ”യുവരാജാവും തമ്പിയും തിരുവനന്തപുരത്ത് എത്തി അവരവരുടെ മന്ദിരങ്

10

ഭാഗം -10

30 December 2023
0
0
0

"ശൃണു സുമുഖി! തവ ചരണനളിനദാസോഹം ശോഭനശീലേ, പ്രസീദ പ്രസീദ മേ."അന്നും സൂര്യാസ്തമനത്തോടുകൂടി ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ ഉദയം ഉണ്ടാ യി. ബ്രാഹ്മണനെ കണ്ടപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖം 'മുഴുതിങ്കളുദ യേന കു

11

ഭാഗം -11

30 December 2023
0
0
0

"മാർത്താണ്ഡാലയ രാമനാമാ കുളത്തൂരും കഴക്കൂട്ടവും വെങ്ങാനുരഥ ചെമ്പഴന്തി കടമൺ പള്ളിച്ചലെന്നിങ്ങനെ ചൊൽപ്പൊങ്ങീടിന ദിക്കിലെട്ടു ഭവനം തന്ത്രത്യരാം പിള്ളമാ രൊപ്പം വിക്രമവാരികരാശികളഹോ! ചെമ്മേ വളർന്നീടിനാർ."തിര

12

ഭാഗം -12

30 December 2023
0
0
0

"നളിനവിശിഖവീരപ്രാഭവപ്രൗഢി തേടും കളലളിത വിലാസശ്രേണികൊണ്ടുഢമാനം നളിനമിഴി കവർന്നാൽ മാനസം മാനവാനാം- നളനഖിലവധൂനാം ചിത്തതാരെന്നപോലെ."സംഘം പിരിഞ്ഞു മറ്റുള്ളവർ പോയതിൻ്റെ ശേഷം കുടമൺ പിള്ളയും രാമനാ മഠവും ഒരുമിച

13

ഭാഗം -13

1 January 2024
0
0
0

"ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ ഒട്ടുമേ താമസം കൂടാതെ നിങ്ങടെ പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ."രാമവർമ്മ മഹാരാജാവിൻ്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദി

14

ഭാഗം -14

1 January 2024
0
0
0

നന്ദിച്ചുള്ളൊരു ചന്ദ്രികക്ക് സമമാക്കേളീവിലാസങ്ങളും ഇന്നാളല്ലയോ കണ്ട് ഞാൻ അതിനിടയെന്തായഹോ കാലവും."നമ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്നു് അറിയു ന്നതിനു് വായനക്കാർക്ക് ആകാംക്ഷ ഉണ്ടായ

15

ഭാഗം -15

1 January 2024
0
0
0

ധന്യേ, മാനിനി,നീ മമ സദനേ താനേ വന്നതിനാൽ ശശിവദനേ, മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ ചെസകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്ത ദിവസം തമ്പിയുടെ സ്ഥി തി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു

16

ഭാഗം -16

1 January 2024
0
0
0

"വിന്ധ്യനെ ഇളക്കുവൻ സിന്ധുക്കൾ കലക്കുവൻ ഹന്ത വിവിദൻ മനസി ചിന്തിതമിളക്കുമോ?"തിരുവനന്തപുരം പട്ടണത്തിൻ്റെ ദക്ഷിണ ഭാഗമാകുന്ന മണക്കാടെന്ന ദിക്കിൽ, മു കിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മഹമ്മദീയരാക്കപ്പ

17

ഭാഗം -17

1 January 2024
0
0
0

വിരഹം മേ മർമ്മദാരണം, അതിലേറെ നല്ലു മാരണം, അതിദാരുണം കുടിലമതികളുടെ കുസൃതികൾ കളവാൻ നിടിലനയനനൊരു തടവിഹ നഹി നഹി."തമ്പിയുടെ നാലുകെട്ടിൽ നിന്നു് ചെമ്പകശ്ശേരിയിലേക്ക് പോന്നതിന്റെ ശേഷം തങ്കത്തിന്റേയും മറ്റും

18

ഭാഗം -18

3 January 2024
0
0
0

മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ- യനിരുദ്ധനങ്ങു വാഴുന്നു. ആർത്തനായിന്നു."മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപത്മപാംസുക്കൾ ചെ മ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊര

19

ഭാഗം -19

3 January 2024
0
0
0

"ദന്തിഗാമിനി തൻ്റെ വൈഭവം ചിത്രം ചിത്രം."യുവരാജാവു് വേഷപ്രച്ഛന്നനായി വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽ പിള്ളയോട്ട് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്ര യുടെ മുറിക്കു് തെക്കോട്

20

ഭാഗം -20

3 January 2024
0
0
0

"വ്യഥയുമവനകുതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ, നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ."ഇതിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു് ഗൂഢമായി വേണ്ട അന്വേഷണ ஐ ങ

21

ഭാഗം -21

3 January 2024
0
0
0

"രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു രാജാ ദശരഥൻ പുക്കു സുരാലയം."അടുത്ത പ്രഭാതമായി. രാവണൻ ലങ്കാധിപനായിരുന്ന കാലങ്ങളിൽ ഉത്തരായ നത്തിൽനിന്നു് പകർച്ച കൂടാതെ ഗതിചെയ്തുകൊണ്ടിരുന്ന മഹാഭീരു, തമ്പി മാരുടെ ജയകാ

22

ഭാഗം -22

4 January 2024
1
0
0

"വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവ്വനം- തദനു ബലദേവേ മൃദുലതരഭാവേ-ശമിതരുഷി സുജനപുഷി ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം."ഇരുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ

23

ഭാഗം -23

4 January 2024
0
0
0

"കാണാമിപ്പോളെനിക്കെൻ നിഷധനരപതിം പേർത്തുമെന്നോർത്തുനോക്കി ക്കാണുന്നേരത്തു കണ്ടാളതിവികൃതവപൂർ ദ്ധാരിണം നീചമേകം."രാമവർമ്മരാജാവിൻറെ സംസ്കാരാദിക്രിയകൾ കഴിഞ്ഞതിൻ ശേഷം മാർത്താ ണ്ഡവർമ്മ യുവരാജാവിനു് രാജ്യസംബന്

24

ഭാഗം -24

4 January 2024
0
0
0

പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ- ട്ടിട്ടു സന്തുഷ്ടനായ് ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം പൊങ്ങുന്ന ബാഷ്പത്തിലും."പപ്പൂ നീ ഇവിടെ നിൽക്കണം. തങ്കം ഭ്രാന്തനേയും മറ്റും ഇന്നു് വിടും. വിടുകയാണെ ങ്കിൽ അവര

25

ഭാഗം -25

4 January 2024
0
0
0

"തെളിഞ്ഞു തദാനീം മനോവല്ലഭം സാ ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ കളഞ്ഞു വിഷാദാനിമൗ ഹന്ത താനേ പൊങ്ങുന്ന ബാഷ്പത്തിലും."യുവരാജാവിനെ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുത ലായതുകളിലും കാണാ

26

ഭാഗം -26

4 January 2024
0
0
0

"ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ സൽക്കഥയല്ലോയെന്നാലൊട്ടൊടു പറഞ്ഞിടാം.”എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ബന്ധനത്തോടുകൂടി നാട്ടിൽ സമാധാനം പര ക്കുകയും, യുവരാജാവിൻ്റെ പേരിൽ ഉണ്ടായിരുന്ന ദുഷ്കീർത്തികൾ നീങ്

---

ഒരു പുസ്തകം വായിക്കുക