മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ- യനിരുദ്ധനങ്ങു വാഴുന്നു. ആർത്തനായിന്നു."
മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപത്മപാംസുക്കൾ ചെ മ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊരു രാത്രിയിലെ ചില സംഭവങ്ങളെ ആകുന്നു ഈ അദ്ധ്യായത്തിൽ വിവരിക്കുന്നതു്. അന്നത്തെപ്പോലെ തന്നെ, മാരുതദേവൻ്റെ പടുത്വത്തോടുകൂടിയുള്ള കലാശത്താൽ തങ്ങൾ ദുഃസ്ഥിതരാക്കാ മെന്നുള്ള ഭീതികൊണ്ടെന്നപോലെ താരതതികൾ കാർമേഘമണ്ഡലത്തിനിടയിലും ഭൂമി അന്ധകാരാതിരയ്ക്കുള്ളിലും മറഞ്ഞിരിക്കുന്നു. എന്നാൽ, ഇടവപ്പാതിയാകുന്ന വൃഷ്ടിദേവ തയുടെ പ്രതാപം വളരെ ക്ഷയിച്ച് കാണുന്നുണ്ടു്. നടന സൂത്രങ്ങളിൽ പരിജ്ഞാനവും തങ്ങളുടെ ബുദ്ധിയിൽ മനോഘർമ്മമെന്നുള്ള ഒരംശവും തുലോം കുറഞ്ഞവരായ ചില പൈതങ്ങൾ കഥാനായികമാരായി രംഗങ്ങളിൽ പ്രവേശിച്ചാൽ, ക്ഷണനേരംകൊണ്ടു നിദ്രാധീനന്മാരാകയും ഇടയ്ക്കിടെ ചേങ്ങലദണ്ഡത്താൽ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ, ശൃംഗാരാദി രസങ്ങളെ അഭിനയിക്കയും ചെയ്യുമ്പോലെ, പെട്ടെന്നുണർന്നു് ഒട്ടുചാറും, പി ന്നെയും തന്ദ്രീവശയാകും. ഈ വിധത്തിലായിരിക്കുന്നു വൃഷ്ടിയുടെ സ്ഥിതി. മാരിയുടെ സഹായം കൂടാതെതന്നെ മാരുതൻ ആ രാത്രിയെ അതിഭയങ്കരരാത്രിയാക്കുന്നുണ്ട്. അതി നാൽ, തിരുവനന്തപുരം രാജധാനിയിലെ പ്രധാന വീഥികൾപോലും മനുഷ്യമൃഗാദിയായ ജീവജാലങ്ങളാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. എന്നാൽ ഇതു സർവ്വസാ ധാരണമായി പറഞ്ഞുകൂടുന്നതല്ലാതേയും ഇരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ആണ്ടിയിറ ക്കം ദേശത്തെ രണ്ടായി വിഭജിക്കുന്ന രാജപാതയുടെ വടക്കരികിലായിട്ടു് ഒരു വടവൃക്ഷം നിൽക്കുന്നതിന്റെറെ ചുവട്ടിൽ രണ്ടുപേർ മാരുതകോപത്തെയും രജനിയുടെ ഭയങ്കരസ്വഭാ വത്തെയും ഗണ്യമാക്കാതെ തണുത്ത ഭൂമിയിൽത്തന്നെ സ്ഥിതിചെയ്യുന്നു. വടവൃക്ഷം ദ്വാപരയുഗാന്ത്യത്തെയും അനന്തര സംഖ്യയില്ലാതുള്ള പാന്ഥപരമ്പരകളെയും കണ്ടും, 'കൊണ്ടൽ നിറംപോലെ നീലയാം പത്രാവലി കൊണ്ടു തൻ്റെ അധോഭാഗത്തുള്ള ഭൂമിയെ സംരക്ഷിക്കുന്ന സൂര്യകിരണങ്ങളുടെ പ്രവേശനത്തിൽനിന്നും രക്ഷിച്ചും നിൽക്കുന്ന ഒരു മഹാമരമാണ്. വൃക്ഷത്തിൻ്റെ ചുവട്ടിൽ ഇരിക്കുന്ന രണ്ടുപേരും ആയുധപാണികളാണ്. അവരുടെ വേഷം ജ്ഞാനശക്തിയില്ലാതുള്ള ആ ആയുധങ്ങളേയും നാണിപ്പിക്കുന്നു. ധരി ച്ചിരിക്കുന്ന വസ്ത്രങ്ങൾ കുചേലനോടോ തെക്കൻദിക്കുകളിലെ അടുക്കളക്കാറികളോടോ തത്ക്കാല ഉപയോഗത്തിനായി വാങ്ങിയതുകളാകുണം. പക്ഷേ, ഹരിശ്ചന്ദ്ര മഹാരാജാ വു് ചണ്ഡാലവേഷം ത്യജിച്ചപ്പോൾ ശ്മശാനത്തിൽ ഉപേക്ഷിച്ചതുകളായിരിക്കാം. വസ്ത്രങ്ങ ളുടെ സ്ഥിതി ഇപ്രകാരമാണെങ്കിലും, അതുകൾ ധരിച്ചിരിക്കുന്ന സമ്പ്രദായം എത്രയോ മാന്യന്മാരായ ജനങ്ങളാൽ മാതൃകയായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണു്. തിരുവനന്തപുര ത്ത് ഉത്സവമാം എന്നു പറയപ്പെടുന്ന അക്ഷയ വിഭവശാലയുടെ മുമ്പിൽ അരനാഴിക നേരം നിൽക്കുന്നവർക്ക് ഈ മാതൃകയുടെ ദർശനം സുലഭമാണു്. യദൃച്ഛയാ വല്ല ജനങ്ങളും തങ്ങ ളെ കാണുന്നതായാൽ വലുതായ ആപത്തുണ്ടാകുമെന്നുള്ള ഭയം ഈ ആളുകൾക്കുണ്ടെന്ന് അവരുടെ സാവധാനത്തിൽ മന്ത്രിക്കുന്നതുപോലുള്ള സംഭാഷണത്താൽ വെളിവാക ന്നുണ്ടു്. കിഴക്ക് കുറച്ചകലെ നിന്നു് ഒരാൾ വരുന്നതുപോലെ തോന്നിയപ്പോൾ രണ്ടുപേരും പേടിയോടെ എഴുന്നേറ്റ് വൃക്ഷത്തിന്റെ പുറകിൽ മറഞ്ഞു ശ്വാസം അടക്കിക്കൊണ്ടുനിന്നു. പാന്ഥൻ തന്റ വഴിക്കു പോയതിൻ്റെ ശേഷം മേൽപറഞ്ഞ രണ്ടാളുകളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: 'നമുക്കു് ഏഴരശ്ശനിയാണു്: സംശയമില്ല. ഇതാ ഈ പോയവനും അങ്ങനെത ന്നെയാണു്.'
രണഭാരം 'അച്ഛനും അമ്മയും ഇല്ലാത്ത പാപികളാരോ ആണ്. വീട്ടിൽ കേൾപ്പാനും അന്വേഷിക്കാനും ആളുണ്ടെങ്കിൽ ഈ കുറ്റാക്കുറ്റിരുട്ടത്ത് തനിച്ചു നടക്കാൻ വിടു മോ?
ഒന്നാമൻ: 'അവനും നമുക്കുള്ളതുപോലെ വല്ലതും വലിയ ആവശ്യം ഉണ്ടായിരിക്കും.'
രണ്ടാമൻ: 'ശപ്പ, എനിക്കു് ഭ്രാന്താണെന്നാണോ നീ പറയുന്നതു്? ഉചിതമില്ലാത്ത ഏഭ്യ ശിരോമണിയാണു നീ.' 'തീയൽ നന്നായി, അവിയൽ നന്നായി എന്നോരോന്നു പറഞ്ഞുകൊണ്ടു ചാടിയവൻ നീയല്ലയോ?'
ഒന്നാമൻ: 'എന്നുവച്ചു്? കൊള്ളാം കൊള്ളാം. കൽപിച്ച് കൊട്ടാരത്തിലിരിക്കണം. അടിയങ്ങൾ ഏതു കുഴിയിലോ തീയിലോ വേണമെങ്കിൽ പോയി ചാടാം. പിന്നെ ഇതെന്തൊരു മാതിരിയാണു്? ഒള്ള കരിപ്പഴന്തുണിയെല്ലാം എടുത്തുതുടുത്തുംകൊ ണ്ടു് എഴുന്നള്ളത്ത്! അതും പോട്ടു്. അടിയൻകൂടി നിലംപൊത്തണമെന്നു് കൽപി ച്ചതു് എന്തു ന്യായം?'
യുവരാജാവായ ഒന്നാമൻ: 'വല്ലോരും കണ്ടാൽ ലേശവും സംശയിക്കയില്ല. ഒരാൾ നി ന്നാൽ മറ്റേ ആൾ മാന്യനാണെന്നു കാണുന്നവർ വിചാരിക്കും.'
പരമേശ്വരൻ പിള്ളയായ രണ്ടാമൻ: 'ഇതെല്ലാമെന്തിനാണെന്നാണു് അടിയൻ്റെ ചോദ്യം. അടിയനും രാമയ്യനും അന്വേഷിച്ചാൽ പോരയോ?'
യുവരാജാവു്: (കുറച്ചു ദേഷ്യത്തോടുകൂടി) 'ഇന്നലെ അന്വേഷിച്ചിട്ടു് ഫലമെന്തായിരുന്നു?' 'ആൾ ഏറെപ്പോകുന്നതിൽ താനേറെപ്പോകുക നന്നു്' എന്നാണല്ലോ പഴഞ്ചൊല്ല തന്നെ.
പരമേശ്വരൻ പിള്ള: 'പഴഞ്ചൊല്ലിനെയും പഴങ്കയറിനെയും വിശ്വസിച്ചാൽ കുഴിയിൽ ചാ
യുവാരാജവു്: 'കേൾക്കൂ പരമേശ്വരാ, ഞാൻ ആ കാലക്കുട്ടിയെ വിശ്വസിച്ചതു് അബദ്ധമാ യി. എന്റെ മുദ്രമോതിരം അവൻ്റെ കൈയിലുണ്ടു്-'
പരമേശ്വരൻ പിള്ള: 'കെടുത്തു!'
യുവരാജാവു്: 'എന്തെല്ലാം പ്രവർത്തിക്കുന്നോ എന്നൊന്നും അറിവാൻ പാടില്ല. തിരുമുഖ ത്തുപിള്ളയെ അവൻ കണ്ടിരിക്കയില്ല; തീർച്ചയാണു്. ഈ സ്ഥിതിയിൽ കുറുപ്പൊ രാൾ മാത്രമേ നമ്മുടെ കൈവശമുള്ളതായി വിചാരക്കാവൂ. അയാൾ നമുക്കു് ചെയ്ത സഹായത്തെക്കുറിച്ചു് സ്മരണയില്ലെങ്കിലും, ഇനിയുണ്ടാകാവുന്ന ഫലങ്ങൾക്കുവേ ണ്ടിയെങ്കിലും നാം അയാളെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതല്ലയോ?'
പരമേശ്വരൻ പിള്ള: (ഇരുട്ടാണെങ്കിലും 'ശരി' എന്നു സമ്മതിക്കുന്ന ഭാവത്തിൽ തല ക ലുക്കിക്കൊണ്ടു് ) 'ഇതൊക്കെ അടിയന്റെ പഴമനസ്സിലും ഉണ്ടു്. പക്ഷേ, കൽപിച്ച് എന്തിനിതിനൊക്കെ വരുന്നെന്നാണു്.'
യുവരാജാവു്: 'വേറെ ആൾ ഇല്ലാഞ്ഞിട്ടുതന്നെ.'
യുവരാജാവിനു വേണ്ട കാര്യങ്ങൾ സാധിക്കുന്നതിനു തനിക്കും വൈഭവമില്ലെന്നു സൂചിപ്പിച്ചു പറഞ്ഞ വാക്കുകൾ കേട്ടുണ്ടായ നീരസത്തോടുകൂടി പരമേശ്വരൻ പിള്ള ഹാസ്യ
മായി എന്തോ പറവാൻ ഭാവിച്ചതു് പടിഞ്ഞാറുനിന്നു് ഒരു ശബ്ദം കേൾക്കയാൽ അമർത്തിക്കൊണ്ടു്. പടിഞ്ഞാറു് ഒരാൾ സംസാരിക്ക ആയിരുന്നു. "കഴക്കൂട്ടം ആണു്. ആണെന്നുവച്ചാല് ഒന്നാന്തരം ആണു്; ജഗജില്ലി ശിങ്കം! പിഴിച്ചു് അമഴിത്തൂട്ടു. അവവെക്കെഴ. കുഴുപ്പും,പട്ടാഴവും, തമ്പഴാനും കിമ്പഴാനും, എല്ലാങ്കെഴന്നു് എഴവുകൊണ്ടാഴട്ടു്. മാങ്കോയിക്കക്കുഴുപ്പു! എഴാ കഴുപ്പേ, നിൻ്റെ ഒഴപ്പിപ്പമെവഴോ?' എന്നിങ്ങനെ രാമനാമഠത്തിന്റെ ഉള്ളിൽ
നിന്നു ചാടുന്ന ആത്മഗതങ്ങൾ കേട്ടു യുവരാജാവു് തൻ്റെ പാദത്തിൻ്റെ ശബ്ദം അയാൾ കേൾക്കാതിരിക്കത്തക്കവണ്ണമുള്ള സാവധാന പതനങ്ങളോടുകൂടി അയാളുടെ പുറകിൽ എത്തി, കുറച്ചുദൂരം നടന്നിട്ടു് പൂർവ്വസ്ഥാനത്ത് മടങ്ങിച്ചെന്നു് പരമേശ്വരൻ പിള്ളയോടു് ഇങ്ങനെ പറഞ്ഞു. 'നിൻ്റെ അഭിപ്രായങ്ങൾ ചിലതൊക്കെ ശരി തന്നെയാണു്. നാം വളരെ ഉപേക്ഷ കാണിച്ചിരിക്കുന്നു. ആട്ടെ, പാദം വയ്ക്കാൻ നിലം കിട്ടട്ടെ. ഇതാ, ഈ രാമനാ
മഠം പറഞ്ഞതു് കേട്ടില്ലോ? കാര്യം നിനക്കു് മനസ്സിലായോ? മാങ്കോയിക്കൽ കുറുപ്പിനെ
കഴക്കൂട്ടത്തു പിള്ളയാണു് പിടികൂടിയിരിക്കുന്നതു്. അതുകൊണ്ടു് അത്ര ഭയപ്പെടാനില്ല.
കുറുപ്പിനെ കൊല്ലാൻ കഴക്കൂട്ടം അനുവദിക്കയില്ല. പട്ടാളത്തെക്കുറിച്ചും ഇവൻ എന്തോ പറഞ്ഞു. എന്താണെന്നു് മനസിലാകുന്നില്ല. ഇതാ രാമയ്യൻ വരുന്നു. എന്താ രാമയ്യൻ.
സുന്ദരയ്യന്റെ പുറപ്പാടു് എന്തിനായിരുന്നു?'
യുവരാജാവും പരമേശ്വരൻ പിള്ളയും കുടമൺ പിള്ളയുടെ ഗൃഹത്തിൽ കടന്നു മാങ്കോ യിക്കൽ കുറുപ്പു് ആ സ്ഥലത്തുണ്ടോ എന്നന്വേഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മേൽപറഞ്ഞ വടവൃക്ഷത്തിൻ്റെ ചുവട്ടിൽ ചെന്നുചേർന്നതിൻ്റെ ശേഷം ആ ഗൃഹത്തിലെ സ്ഥിതി ഒന്നു നോക്കി വരുന്നതിനായി രാമയ്യനെ നിയോഗിച്ചു. രാമയ്യൻ കുടമൺ പിള്ള യുടെ ഭവന പരിശോധനയ്ക്കായി പോയി കുറച്ചു കഴിഞ്ഞപ്പോൽ ഒരാൾ കൈയിൽ ചില സാധനങ്ങളും വഹിച്ചുകൊണ്ടു് കിഴക്കോട്ടു് പോകുന്നതു് കണ്ടു് യുവരാജാവിനു് ചില സം ശയങ്ങൾ തോന്നുകയാൽ രാമനാമഠത്തിൻ്റെ പുറകെ എത്തിയതുപോലെ, അയാളേയും കുറച്ചു പിന്തുടർന്നു. ഈ ശ്രമത്താൽ, പോയ ആൾ സുന്ദരയ്യനാണെന്നു് യുവരാജാവിനു് മനസ്സിലായി. എന്നാൽ ഭയങ്കരമായുള്ള രാത്രി, തൻ്റെ ഭാര്യഗൃഹത്തിലേക്കുതന്നെയാക ട്ടെ, യജമാനനായ തമ്പി ഉറങ്ങുന്നതിനു് മുമ്പിൽ പോകുന്നതാകട്ടെ, യജമാനനായ തമ്പി ഉറങ്ങുന്നതിനു് മുമ്പിൽ പോകുന്നതിനുണ്ടായ ആവശ്യം എന്തോ കൃത്രിമം ആണെന്നും, അല്ലെങ്കിൽ ബ്രാഹ്മണൻ തമ്പിയെ വേർപെട്ടു പോരികയില്ലെന്നും യുവരാജാവു് നിശ്ചയി ച്ചുകൊണ്ടു്. രാമയ്യൻ തിരിച്ച് വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയ ഉടൻതന്നെ സംഗതി കൾ ധരിപ്പിച്ചു് അയാളെ സുന്ദരയ്യൻ്റെ ഭാര്യാഗൃഹമാകുന്ന കാലക്കുട്ടിപ്പിള്ളയുടെ വീട്ടിലേ ക്കു് അയച്ചു. യുവരാജാവിൻ്റെ ചോദ്യത്തിനുത്തരമായി ബ്രാഹ്മണൻ ഇങ്ങനെ അറിയിച്ചു: 'സ്വാമീ, സുന്ദരയ്യന്റെ സമ്പ്രദായങ്ങൾ അറിവാൻ പ്രയാസമാണു്. ഞാൻ അകത്തുകടന്നു്, ചില വാഴകളുടെ മറവിൽ ഒളിച്ചുനിന്നു. അയാൾ ഭാര്യയെ വിളിച്ചു മുറിക്കകത്തു് കൊണ്ടു പോയി സംസാരിക്കുന്നു. ഒരു കോടാങ്കി, ഇന്നലെ കണ്ടവൻതന്നെ - അവൻ അവിടെ ചുറ്റി നടക്കുന്നതുകൊണ്ടു് അടുക്കാൻ പാടില്ലായിരുന്നു. സുന്ദരയ്യൻ എന്തോ അപകടം ആലോചിക്കതന്നെയാണു്.'
യുവരാജാവു്: 'അതു രണ്ടു പക്ഷമായി വിചാരിക്കേണ്ട; നിശ്ചയമാണു്. എന്തെന്നറിവാനും കഴിവില്ലല്ലോ. ആരാണു് ആ കോടാങ്കി? സുന്ദരയ്യനുമായിട്ടു് എന്തു ബന്ധമാണു്?' (വ്യസനത്തോടുകൂടി) 'ഇയാൾ ഈ രാജ്യത്തെ മുടിക്കും; നിവൃത്തിയില്ല.'
രാമയ്യൻ: 'നിവൃത്തിയില്ലെന്നു കൽപിക്കണ്ട. ഇങ്ങനെ കൃത്രിമബുദ്ധികളായുള്ളവരെ കൃ ത്രിമംകൊണ്ടുതന്നെ തോൽപിക്കണം. നാഗാസ്ത്രത്തിനു് ഗരുഡാസ്ത്രം. ബ്രഹ്മാസ്ത്ര ത്തിനു് ബ്രഹ്മാസ്ത്രം തന്ന പ്രസ്ത്യസ്തം.'
യുവരാജാവു്: 'ശരി, അതിനാൽ ?'
രാമയ്യൻ: 'സുന്ദരം ഇപ്പോൾ തിരിച്ചുവരും. കൽപനയുണ്ടെങ്കിൽ, നാളെ സമുദ്രത്തിൽ മത്സ്യങ്ങളുടെ വയറ്റിൽ.'
യുവരാജാവു്: 'അതെങ്ങനെ?'
രാമയ്യൻ: 'കിള്ളിയാർ വഴിയിലാണു്. പരമേശ്വരൻ പിള്ളയും കൽപിച്ചാൽ - (ശേഷം വാ ക്കുകളെ അടക്കിക്കൊണ്ടു്) ബ്രഹ്മസ്വം കിടക്കുന്നതുകൊണ്ടെന്തു്? അശ്വത്ഥന്മാരെ എത്ര വധം ചെയ്തു? ദ്രോണാചാര്യരെ കൊല്ലുകയല്ലായിരുന്നോ? ബ്രാഹ്മണനു് ബ്രാഹ്മണനെ കൊന്നുകൂടെന്നു് മാത്രം ഒരു വിധിയുമില്ല.'
യുവരാജാവു്: 'പാടില്ല രാമയ്യൻ. വഞ്ചിച്ചു കൊല ചെയ്യുന്നതു് കഷ്ടം!"
രാമയ്യൻ: 'സ്വാമീ, സുന്ദരം ബ്രാഹ്മണമാനത്തെ എത്രയും നികൃഷ്ടമാക്കുന്നു. സമുദായത്തി ന്റെ അവസ്ഥയെ രക്ഷിക്കാൻവേണ്ടിയെങ്കിലും അയാളെ സംശയം കൂടാതെ-'
യുവരാജാവു്: 'പാടില്ല, പാടില്ല.'
രാമയ്യൻ: 'രാജ്യത്തിൻ്റേയും സ്വാമിയുടേയും രക്ഷ-'
യുവരാജാവു്: 'വരൂ, മഹാസിദ്ധാന്തിയാണു് താൻ. പരമേശ്വരനെ അമർത്താം. തന്നോ ടു് വാദിച്ചുനിൽക്കാൻ വളരെ പ്രയാസം. മാങ്കോയിക്കൽ കുറുപ്പു് എവിടെയുണ്ടെന്നു് ഞങ്ങളറിഞ്ഞു.'
രാമയ്യൻ 'അതു നന്നായി. ആപത്തൊന്നുമില്ലല്ലോ?'
യുവരാജാവു്: 'ഇല്ല. ബന്ധനത്തിലാണെന്നു് തോന്നുന്നു. ഒന്നുകിൽ കഴക്കൂട്ടത്തു പിള്ളയു
ടെ വക ശ്രീപണ്ടാരത്തുവീട്ടിൽ. അല്ലെങ്കിൽ ചെമ്പകശ്ശേരിയിൽ കാണും. ഈ രണ്ടു് സ്ഥലത്തുമാണു് വലിയ കല്ലറകൾ ഉള്ളതു്.
രാമയ്യൻ: 'എന്നാൽ വിടീക്കാൻ വഴിയെങ്ങനെ?"
യുവരാജാവു്: 'ചെമ്പകശ്ശേരിയിലാണെങ്കിൽ വഴിയുണ്ടു്. അവിടത്തെ ആയുധപ്പുരയിൽനി ന്നു് കല്ലറയിലേക്കു വഴിയുണ്ടെന്നും ആയുധപ്പുരയിലെ താക്കോൽ മുമ്പിൽ ഞാൻ ഒരു വടി സമ്മാനിച്ച വൃദ്ധൻ്റെ കൈയിലാണെന്നും നമ്മുടെ, ആ സാധു, മരിച്ചുപോയ അനന്തപത്മനാഭൻ പറഞ്ഞുകേട്ടിട്ടുണ്ട്. കിഴവനു് എട്ടുവീട്ടിൽപിള്ളമാരോട്ട് ബഹു വിരോധമാണു്. നമ്മെക്കുറിച്ചു് സ്നേഹമാണു്.'
രാമയ്യൻ: 'ശ്രീപണ്ടാരത്തു് വീട്ടിലാണെങ്കിൽ ഞാനുമേറ്റു.'
യുവരാജാവു്: 'തനിക്കവിടെ വല്ല സ്വാധീനവുമുണ്ടോ?'
രാമയ്യൻ: 'കഴക്കൂട്ടത്തു പിള്ള ഇവിടെ ഇല്ല. ചില വാല്യക്കാർ മാത്രമേയുള്ളു. ഇന്നലത്തെ അന്വേഷണംകൊണ്ടു് ഇത്രയും അറിഞ്ഞു. വഴി സ്വാമി ഞാൻ കൊണ്ടരാം.'
പരമേശ്വരൻ പിള്ള: 'പോകാം. ഇതാ ആരോ രണ്ടുപേർ വരുന്നു. മറഞ്ഞുകൊള്ളാം.'
രണ്ടുപേർ രാജപാതവഴിക്കു് പടിഞ്ഞാറോട്ട് കുറച്ചുദൂരം നടന്നിട്ടു് കുടമൺ പിള്ളയുടെ ഗൃഹത്തിലേക്കായി ഒരാളും, നേരേ പടിഞ്ഞാറോട്ടു മറ്റേ ആളും, ഇങ്ങനെ പിരിഞ്ഞു.
യുവരാജാവു്: 'സുന്ദരയ്യനല്ലേ നേരെ പോയതു്?'
രാമയ്യൻ: 'കുടമൺ പിള്ളയുടെ വീട്ടിലേക്കു് തിരിഞ്ഞതു് സുന്ദരത്തിൻ്റെ ഭാര്യയാണു്.'
യുവരാജാവു്: 'അവിടെ ഒരു വ്യഭിചാരിണിയുണ്ടെന്നു കേട്ടിട്ടുണ്ടു്. നല്ല കൂട്ടുമാണു്. ചേര ണ്ട ആളുകൾ എല്ലാം ചേർന്നിട്ടുണ്ടു്. നല്ല യോഗം! എന്താണു് അവളുടെ പേരു്? സുഭദ്ര. പരമേശ്വരൻ കണ്ടിട്ടുണ്ടു്; ഇല്ലേ? കൃത്രിമത്തിൽ അതിവാസനയാണെന്നാ ണു ജനശ്രുതി. തമ്പി, രാമനാമഠം ഇവരെല്ലാമാണു് സംസർഗ്ഗമെന്നും കേട്ടിട്ടുണ്ടു്. അതിനാൽ സുന്ദരയ്യൻ്റെ ഭാര്യ വൃഥാ പോകുന്നതല്ല. എന്തോ സന്ദേശവുംകൊണ്ടു് പോകയാണു്. അസത്തുക്കളുടെ കഥയെക്കുറിച്ചു് ആലോചിക്കേണ്ട, നടക്കാം. പര മേശ്വരാ, രാമയ്യൻ നമ്മെ വിട്ടുപോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ പടിഞ്ഞാറോ ട്ടുപോയതു്. ആരാണെന്നറിഞ്ഞില്ല?'
പരമേശ്വരൻ പിള്ള: 'പാഴൂർപോയി അന്വേഷിക്കാം.'
യുവരാജാവു്: 'പരമേശ്വരനു് ഉറക്കം വന്നുതുടങ്ങി. ഇനി ഇവിടെ നിന്നാൽ കണക്കല്ല. പട്ടാണിവൈദ്യൻ്റെ മരുന്നു സേവിച്ചിട്ടു് അമ്മാവനു സുഖമുണ്ടോ എന്നും അറിയാം. പോകാം. ചെമ്പകശ്ശേരിയിൽ കേറിയിട്ടു് നേരെ കൊട്ടാരത്തിലേക്കു്.'
യുവരാജാവിന്റെ ഈ വാക്കുകൾ കേട്ടയുടനെ രാമയ്യൻ രാജപാതയിൽ കടന്നു മുമ്പിൽ നടന്നുതുടങ്ങി. അൽപം താമസിച്ചിട്ടു് യുവരാജാവും പരമേശ്വരൻ പിള്ളയും അദ്ദേഹത്തെ അനുഗമിച്ചു. വഴിയിൽ വല്ലതും ആപത്തിനു് സംഗതിയുണ്ടോ എന്നറിയുന്നതിനായി രാമ യ്യൻ മുമ്പിലും, യുവരാജാവും ഭൃത്യനും പുറകെയും, ഇങ്ങനെ യാത്ര ആരംഭിച്ചപ്പോൾ നാലാ മനായ ഒരാൾ രാജപാതയിൽ എത്തി. ഈയാൾ കിഴക്കുനിന്നു വരുന്ന പാന്ഥനായിരു ന്നു. തന്റെ മുമ്പിൽ നടക്കുന്ന രണ്ടുപേരെയും കണ്ടു് ആരെന്നറിയുന്നതിനു് അയാൾക്കു മോ ഹമുണ്ടായി. ഓടിച്ചെന്നു നോക്കിയാൽ ശരിയല്ല. ആരെങ്കിലും ആകട്ടെ. ശുദ്ധപീറനായ ന്മാരാരോ ആണു്. ഇവരെന്തിനായി ഈ മരത്തിൻ്റെ താഴെ നിന്നിരുന്നു? എന്തെങ്കിലും ആകട്ടെ. ഒന്നു ഭയപ്പെടുത്താം. "എന്നിങ്ങനെ ആലോചിച്ചു നിശ്ചയിച്ചുകൊണ്ടു് കൈയി ലുണ്ടായിരുന്ന ഒരു ചെറിയ വില്ലിനെ എടുത്ത് ഞാൺവലിച്ചു പൂട്ടി ലാക്കു നോക്കി ഒരു അസ്ത്രം പ്രയോഗിച്ചു. പരമേശ്വരൻ പിള്ളയുടെ ശിരസ്സിനു് ആഭരണമായിരുന്ന പഴന്തുണി യെ അതിന്റെ സ്ഥാനത്തുനിന്ന ഇളക്കി അൽപം മുന്നോട്ടു് പായിച്ചു നിലത്തു് പതിപ്പിച്ചു. 'തിരുമേനീ! എന്നു പരമേശ്വരൻ പിള്ള ഭയത്തോടു് വിളിച്ചതും അയാളുടെ കൈയ്ക്കു കടന്നു പിടിച്ചുകൊണ്ടു് യുവരാജാവു് ഓടിത്തുടങ്ങിയതും വസ്ത്രം താഴത്ത് വീണതോടുകൂടിത്തന്നെ കഴിഞ്ഞു. ഓടി രാമയ്യൻ്റെ അടുത്തായപ്പോൾ 'ഓടിക്കൊള്ളുക, ആപത്തുണ്ടു്, എതിർത്തു നിന്നു ലഹളയുണ്ടാക്കേണ്ട” എന്നു യുവരാജാവു് പറഞ്ഞു. തൻ്റെ സ്വാമിയുടെ അഭിമതം പൂർണ്ണമായി ക്ഷണേന ധരിച്ച് രാമയ്യൻ യുവരാജാവിൻ്റെ പിൻഭാഗത്തിനു് ഒരു രക്ഷയായി ഇടയ്ക്കിടെ പുറകിൽ നോക്കിക്കൊണ്ടു് വേഗത്തിൽ ഓടിത്തുടങ്ങി. ഇതിനിടയ്ക്ക് വസ്ത്രം ദൂര ത്തെറിച്ചതുമാത്രം കണ്ടു് ഇത്ര ഭീരുത്വം കാണിച്ച നായന്മാർ ആരാണെന്നു് അറിയണമെ ന്നു് കാട്ടാളനെപ്പോലെ യുവരാജാവിനെയും മറ്റും പിന്തുടർന്നുതുടങ്ങിയ വില്ലാളിക്കു് അധി കം ആഗ്രഹമുണ്ടായി. പാദം നിലത്ത് തൊടാതെ ഓടുന്നതിനിടയിൽ രണ്ടാമതും അസ്ലം ഒന്നു തൊടുത്തുവലിച്ചു. എന്നാൽ അസ്ത്രത്തോടുകൂടി വില്ലും ഒരു ഏറ്റ് ചീറിക്കൊണ്ടു് ആകാ ശത്തിലേക്കു് തിരിച്ചതു് കണ്ടു് രാക്ഷസനെപ്പോലെ ചിരിച്ചും കയർത്തും, തന്റെ ശ്രമത്തി നു് വിരുദ്ധം വരുത്തിയ പുരുഷനെ ഭക്ഷിക്കുമെന്നുള്ള നാട്യത്തോടുകൂടിയും, തിരിഞ്ഞു കിഴ ക്കോട്ടു് നോക്കിത്തുടങ്ങി. പ്രാകൃതമായ ഒരു സ്വരൂപമാണു് മുമ്പിൽ കാണപ്പെട്ടതു്. അതി നാൽ ഉണ്ടായ കോപത്തിൽ അർദ്ധവും ശമിച്ചു എങ്കിലും 'ആരെടാ അതു്?' എന്നു പത്താം ശതവർഷത്തിലെ സവ്യസാചി ആയിരുന്ന ചുള്ളിയിൽ മാർത്താണ്ഡൻ പിള്ള ചോദ്യം തു ടങ്ങി. ഈ ചോദ്യത്തിനു് ഉത്തരമായുണ്ടായതു് 'ഒളിയമ്പാൽ വാലിതലൈ - വീശി വര ക്കാണയിലെ' എന്നൊരു പാട്ടായിരുന്നു. മാർത്താണ്ഡൻ പിള്ളയ്ക്കു പാട്ടു് കേട്ട ഉടനേതന്നെ ആൾ ആരാണെന്നു് മനസ്സിലായി. 'എടാ, മാർത്താണ്ഡൻ്റെ അമ്പിനെ തട്ടിക്കളയാൻ നീ ആണായോ? വാ, വാ, പേടിക്കേണ്ട; അടുത്തു വാ' എന്നു് ആദ്യഭാഗം ആശ്ചര്യത്തോടും ഉത്തരാർദ്ധം കരുണയോടും പറഞ്ഞു. നമ്മുടെ ഭ്രാന്തവേഷക്കാരനായ ചാന്നാൻ ആയി രുന്നു യുവരാജാവിനെ ലക്ഷ്യമാക്കി വലിച്ച അസ്ത്രത്തെ ഒരു വടികൊണ്ടു് എറിഞ്ഞു നില ത്തു വീഴ്ത്തിയതു്. മാർത്താണ്ഡൻ പിള്ളയുടെ കരുണയോടുകൂടിയുള്ള സ്വാഗതവചനം കേട്ടു്, ധൈര്യത്തോടുകൂടി ചാന്നാൻ അയാളുടെ അടുത്തു ചെന്നു.
മാർത്താണ്ഡൻ പിള്ള: 'നീ എന്തിനു വന്നെടാ ഇവിടെ?'
ഭ്രാന്തൻ: 'മാങ്കോയിക്കൽ ഏമാൻ ഇങ്കെ വന്താത്.
മാർത്താണ്ഡൻ പിള്ള: 'എന്തിനെടാ പയലേ?'
ഭ്രാന്തൻ: 'നാട്ടരശർ തിരുവടികൾക്കു് ഉതവിശെയ്യ.'
മാർത്താണ്ഡൻ പിള്ള: 'അങ്ങേർക്ക് ഇത്ര പിച്ചു പിടിച്ചോ? എവിടെയാണെടാ താമസം?'
ഭ്രാന്തൻ: 'അതറിയപ്പണി'
മാർത്താണ്ഡൻ പിള്ള: 'ഛീ! കള്ളപ്പട്ടീ, എവിടെ എന്നു പറ'
ഭ്രാന്തൻ: 'അടിയൻ അറിഞ്ചാ ചൊല്ലമാട്ടെണ്ണാ?"
മാർത്താണ്ഡൻ പിള്ള: 'എടാ കേൾക്കു്. അന്നു് എന്നെ ഒരു പാമ്പു കടിച്ചപ്പോൾ നീ ആ വിഷം നീക്കി. അതിനു് വേലക്കാരുടെ വായിൽനിന്നു് നിന്നെ ഞാൻ രക്ഷിച്ചു. അങ്ങനെ കടത്തിനു് കടംകൊണ്ടു് എൻ്റെ ചുമതല തട്ടിക്കിഴിച്ചിരിക്കുന്നു. മാർത്താ ണ്ഡന്റെയടുത്ത് കളിക്കാതെ എവിടെയുണ്ടെന്നു് പറഞ്ഞേക്ക്, അതാണു നല്ലതു്.'
ഭ്രാന്തൻ: 'ഇതെന്നാ കൂത്താ? പിച്ച എപ്പടി അറിയുമെണ്ണാ? ഏമാന്മാരെ തൂച്ചിക്കണ വേല പിച്ചക്കെന്നാ?'
മാർത്താണ്ഡൻ പിള്ളയ്ക്കു ചാന്നാൻ്റെ വാക്കുകൾ സത്യമാണെന്നു ബോദ്ധ്യം വന്നില്ല. 'നീചപ്പരിഷകൾ കേറിക്കേറി കൊമ്പിലായിരിക്കുന്നു' എന്നു് പറഞ്ഞുകൊണ്ടു്, കൃഘ്നനാ യി ലേശവും കരുണകൂടാതെ, വേലുക്കുറുപ്പിൻ്റെ പ്രകൃതത്തെ അനുഗമിച്ച് ചാന്നാന്റെ ചെ കിട്ടത്തു് പാദത്താൽ പ്രഹരിക്കുന്നതിനു് ഭാവിച്ചു. എന്നാൽ ഈ ശ്രമത്തിൻ്റെ അവസാ നം മാർത്താണ്ഡൻ പിള്ളയുടെ ഉദ്ദേശ്യത്തിനും ഉറപ്പിനും ഏറ്റവും വിപരീതമായിരുന്നു. പ്ര ഹരിക്കുന്നതിനായി ഒരു പാദം ഇളക്കിയ ആളിൻ്റെ മറ്റേപ്പാദവും നിലത്തുനിന്നു് ഇളകി, കരണം കുത്തി ഒന്നു് മറിഞ്ഞു്, കേമനായ മാർത്താണ്ഡൻ പിള്ള ഭൂമിദേവിയെ പുണർന്നു. 'ആഹാ! എന്റെ ഒരമ്പിനു് നീ ഇര' എന്നു പല്ലു ഞെരിച്ചുകൊണ്ടു് മാർത്താണ്ഡൻ പിള്ള എണീറ്റ് തന്റെ ബാണാസനത്തേയും മറ്റും തിരഞ്ഞു് എടുത്തു. 'നേരേ തമ്പി അങ്ങത്തെ അങ്ങു്, പിന്നെ ചെമ്പകശ്ശേരിയിലും' എന്നുള്ള ആത്മഗതത്തോടുകൂടി പടിഞ്ഞാറ് നോക്കി
നടന്നു.
ഇതിനിടയിൽ മഹാനായ തമ്പി തൻ്റെ മന്ദിരത്തിൽ ഇരുന്നു് ഓരോ ആലോചനകൾ കഴിച്ചിരിക്കുന്നു. സുന്ദരയ്യൻ സന്ധ്യ കഴിഞ്ഞപ്പോൾ ഭാര്യാഗ്രഹത്തിലേക്ക് തമ്പിയുടെ അനുവാദത്തോടു് കൂടി പോയി. രണ്ടുനാഴിക കഴിഞ്ഞപ്പോൾ തമ്പിക്കു സ്വർഗ്ഗത്തിൽ ഉന്നത പദവി ലഭിച്ചാലും ഉണ്ടാകാത്തതായ സന്തോഷത്തെ ജനിപ്പിക്കുന്ന ഒരു കാഴ്ച സാ ധിച്ചു. യുവരാജാവും പരമേശ്വരൻ പിള്ളയും തനിച്ചു വടവൃക്ഷച്ചുവട്ടിൽ നിൽക്കുമ്പോൾ വഴിയേ പടിഞ്ഞാറോട്ട് പോയ ആളാണു് തമ്പിയുടെ മുമ്പിൽ പ്രത്യക്ഷമായതു്. തമ്പി ആനന്ദപരവശനായി ആഗതനായ സത്വത്തെ ആലിംഗനം ചെയ്ത് 'ഹ ഹ! തരത്തിനു
വന്നു! നല്ല ജോലി ഉണ്ടിന്നു്: കഥയൊക്കെ പിന്നെ ആരും കാണരുതു്. വാ, കേറു്. ഇതാ ഈ പുരമുറിക്കകത്തിരുന്നോ. വേറേ ആളുണ്ടെങ്കിൽ നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല' എന്നുള്ള പ്രസ്താവനകളോടു കൂടി താൻ ചൂണ്ടിക്കാണിച്ച പുരയ്ക്കകത്തു് അയാളെപ്പിടിച്ചു തള്ളിവിട്ടിട്ടു് വാതിലും ബന്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാമനാമഠത്തിൽ പിള്ള തമ്പിയുടെ മുമ്പിൽ എത്തി തൊഴുതു. തമ്പി ഞെളിഞ്ഞു ഗൗരവത്തോടുകൂടി 'എന്തെല്ലാമാണു്? നമുക്കുവേണ്ടി കഴക്കൂട്ടം ഒരു മിടുക്കു കാട്ടി എന്നു കേട്ടു. മാങ്കോയിക്കൽക്കുറുപ്പിനെ പിടിച്ചിട്ടു, ഇല്ലേ?"
രാമനാമഠം: 'ഉത്തഴവു്.'
തമ്പി: 'യോഹത്തിന്നു തിഴിച്ചു പോവുമ്പോൾ കുണ്ടു്, പതുക്കെ കളിപ്പിച്ചു വിളിച്ചോണ്ടു പോയി, കഴുക്കിലിട്ടു് ഇഴുക്കിയും കളഞ്ഞു.'
അമ്പി: 'കഴക്കൂട്ടത്തിനു് നമ്മോടു് കുറച്ച് നീരസം ഉണ്ടെന്നാണല്ലോ കേട്ടതു്?
രാമനാമഠം: 'അങ്ങത്തെ അഴുത്ത് ഒണ്ടെങ്കിലെന്ത്? ശവത്തെ പോവാൻ പഴയണം. യോഗത്തിനെ കളിപ്പിച്ചാല്, അവൻ്റ തെല മണ്ണു തിന്നും.'
തമ്പി: 'ഭേഷ് ഏർപ്പാടു്! നമുക്കു് കഴക്കൂട്ടത്തെക്കുറിച്ചും ബഹുസന്തോഷമാണു്. കേട്ടോ രാ മനാമഠം, രാമനാമഠം വേണം നമ്മുടെ വലിയസർവ്വാധി ആയിരിക്കാൻ.'
രാമനാമഠം: 'ഓഹോ, എന്തഴിനും ഞാൻ ആളുതന്നെ.'
തമ്പി: 'പിന്നെ, ഈ മാങ്കോയിക്കൽ കുറുപ്പിൻ്റെ വരവും കഥയും കേട്ടു് നമുക്കൊരാലോച നയുണ്ടായിരിക്കുന്നു. രാമനാമഠം മാത്രം അറിഞ്ഞാൽ മതി; പുറത്തു് പറയണ്ട. വര ണം, സ്വകാര്യമായി പറയാം.'
രാമനാമഠം: 'ഇല്ല, സത്യം. ഉത്തഴവാകണം.'
തമ്പി രാമനാമഠത്തിനെ അടുത്തു വിളിച്ചു് ഏകദേശം അരനാഴിക മന്ത്രിച്ചുകൊണ്ടു നി ന്നു. അനന്തരം അയാൾ ഇങ്ങനെ പറഞ്ഞു: 'യോഗത്തിന്റെ നിശ്ശയം അങ്ങനെ അല്ലല്ലോ. അതുകൊണ്ടു് എനിക്കു് പാഴില്ല. വല്ലവഴും ആണുങ്ങളുണ്ടെങ്കിൽ തീട്ട്.
ഇത്രയും സംഭാഷണം ആയപ്പോൾ സുന്ദരയ്യൻ അകത്തു് പ്രവേശിച്ചു. രാമനാമഠത്തി നെ കണ്ടപ്പോൾ, തമ്പി തൻ്റെ ശുദ്ധഗതികൊണ്ടു് സുഭദ്രയുടെ നേർക്കു് നടത്തുന്ന വഞ്ചന യെ അയാളോടു് പറഞ്ഞുപോയിരിക്കുമോ എന്നു ശങ്കിച്ച്, സുന്ദരയ്യൻ വിളറി, തമ്പിയുടെ മു ഖത്ത് നോക്കി. 'അതൊന്നും പേടിക്കണ്ട' എന്നുള്ള ഭാവത്തിൽ നേത്രങ്ങൾകൊണ്ടു് ചില അഭിനയങ്ങൾ കാണിച്ച് സുന്ദരയ്യനെ സമാധാനപ്പെടുത്തി. തമ്പിയും രാമനാമഠവും തമ്മി ലുള്ള തർക്കവിഷയത്തെ സുന്ദരയ്യനോടു് തമ്പി അവർകൾതന്നെ പ്രസ്താവിച്ചു.
സുന്ദരയ്യൻ: 'രാമനാമഠത്തിങ്കത്തേക്കു് ഇവളവ് പയമാ? നാൻ താൻ ശെയടിറേൻ.
തമ്പി: 'താൻ വേണ്ടെടോ. ഒരു സംശയവും ഉണ്ടായിക്കൂടാ. ആളുണ്ടു്. എല്ലാം ഭംഗിയാ യി നടത്താം.'
ആ സംഗതിയെക്കുറിച്ച് ഓരോ തീരുമാനങ്ങൾ ചെയ്യുന്നതിനിടയിൽ ഒരു പട്ടക്കാരൻ അകത്ത് കടന്നു് 'ചുള്ളിയിൽ മാർത്താണ്ഡപ്പിള്ള വന്നു് നിൽക്കുന്നു' എന്നു് തമ്പിയെ ഗ്ര ഹിപ്പിച്ചു. 'വരാൻ പറ' എന്നു് തമ്പി ഉത്തരവായി.
തമ്പി: 'തിരുമുഖത്തു പിള്ള നമ്മുടെ ഭാഗത്തുതന്നെ എന്നു നിശ്ചയമായി. രാമനാമഠവും സു ന്ദരയ്യനും എന്റെ വലതും ഇടതും കൈകളാണു്. നിങ്ങൾ കൊണ്ടുകൊള്ളിച്ച കോള് എത്ര ഭംഗിയായിപ്പറ്റി! ഇങ്ങനെയാണു് ബുദ്ധിസാമർത്ഥ്യം കാണിക്കേണ്ടതു്.
രാമനാമഠം ഈ പ്രശംസ കേട്ടു് ഞെളിഞ്ഞു. തൻ്റെ നാമത്തെ രണ്ടാമതായി പറഞ്ഞ തുകൊണ്ടു് കുറച്ച് ഈർഷ്യ തോന്നി എങ്കിലും സുന്ദരയ്യനും തമ്പിയുടെ സ്തുത്യർഹമായ വാ ക്കുകൾ കൊണ്ടു് കൃതാർത്ഥനായി എന്നു് നടിച്ചു.