1.മംഗളാചരണം
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്തു സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കിട്ടുവാൻ!
2.കാലലീല
ഇന്നലെയോളമെന്തെന്നറിഞ്ഞിലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞിലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞിലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
3.അധികാരിഭേദം
കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ. മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്നു ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിനധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ സംഖ്യയില്ലതു നില്ക്കട്ടെ സർവ്വവും;
4.തത്ത്വവിചാരം
ചുഴന്നീടുന്ന സംസാരചക്രത്തി- ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ അറിവുള്ള മഹത്തുക്കളുണ്ടൊരു പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ് ചെവി തന്നിതു കേൾപ്പിനെല്ലാവരും നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ് ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ ഒന്നിനും ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക് + ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
ഒന്നിലുമറിയാത്ത ജനങ്ങൾക്ക് ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ് ഒന്നുപോലെയൊന്നില്ലാതെയുള്ളതി-6 ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ് ഒന്നിലുമൊരു ബന്ധമില്ലാതെയായ് നിന്നവൻ തന്നെ വിശ്വം ചമച്ചപോൽ.? മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് .