മുമ്പിലെത്തിയ പിതാമഹന്റെ വെൺ- കമ്പിപോലെ നെടുതായ താടിയെ വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ വമ്പിയന്ന ഗിരിജാകുമാരകൻ.
"അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ; പരുഷത കരുതായ്കിവങ്കലെ"ന്നായ്- ത്തെരുതെരെ നാന്മുഖനാർത്തു കേണു പാഞ്ഞു.
അകമെരിയുമജന്റെ പിമ്പു ഭീതി- ത്തികവൊടു പാഞ്ഞു, ഹരാദ്രിധാതുഭൂവിൽ വികലഗതി കമിഴ്ന്നുവീണു വൃദ്ധർ- ഷികളുടെ താടികൾ ചായമിട്ടപോലായ്!
അജനിലുമനയം തുടർന്ന ദേവ്യാ- ത്മജനെ വധിപ്പതിനി,ദ്ധരോഷനീശൻ നിജഗണനിയുതങ്ങളോടുകൂടേ സജവമയച്ചു സുരവ്രജത്തെയെല്ലാം.
ഭൂതപ്രേതപിശാചദേവപൃതന- യെല്ലാം പുരോഗാമിയായ് സ്റ്റീതശ്രീമധുമാഥി ചെല്ലുവതു ക- ണ്ടൊന്നോതി ദേവീസുത: "മാൽ തങ്കേണ്ട; നിനക്കു തെല്ലു വകയാ- യെൻ ചൂരലേ; വൻചമു- വ്രാതം ചൂഴെ വരുന്നതുണ്ടു, സുമഹാ- വിക്രാന്തി ചക്രായുധൻ!'
ഏറ്റം വീറൊടു, വിഷ്ണുവിൻ പിറകിലായ്- ദ്ദേവാദിസൈന്യങ്ങൾ ചെ ന്നേറ്റദ്രീശകുമാരികാതനയനിൽ
ച്ചാട്ടുന്ന ശസ്ത്രോൽക്കരം, ചീറ്റം ചേർന്നിടുമാറസംഭ്രമവൻ വീശുന്ന വൻചൂരലിൻ കാറ്റത്തങ്ങു പറന്നുപോയ്, കരിയില- ക്കൂട്ടം കണക്കഞ്ജസാ.
അറ്റം പെടാതെയതിഘോരമിരമ്പി,യെണ്ണ- മറ്റസ്തുവീചികളുമേന്തിടുമബ്ബലത്തെ ചെറ്റല്ല നീളെയുമിളക്കിമറിച്ചു ബാല- നൊറ്റയ്ക്കു,വാരിധിയെ മന്ദരമെന്നപോലെ.
ലോകാംബ തൽക്ഷണ,മസംഖ്യരിപുക്കൾ ചൂഴു- മേകാകിയാം നിജസുതന്നടരിൽത്തുണപ്പാൻ ഏകാന്തരോഷവശയായി വിരചിച്ചയച്ചാ- ളാ,കാരഭീഷണകളാമിരുദേവിമാരെ.
കന്നൽക്കാർതാൻ, കരാളോന്നതതനുരുചിയാ- ലൊന്നു, മറ്റേതു ശുദ്ധം മിന്നൽച്ചാർത്തീ,വിധത്തിൽ ബുജപരിഘശതോ- ദ്രിക്തമശ്ശക്തിയുഗ്മം, സന്നദ്ധാശേഷദേവപ്രമഥപൃതനയാം പന്നഗൗഘത്തിനേറെ- സ്സന്നത്വം ചേരുമാറാർത്തലറിയടർനില ത്തിന്നുമദ്ധ്യേ വിളങ്ങി.
ഭൂതാമർത്ത്യപ്രവീരപ്പരിഷകളകഗജാ- മന്ദരിദ്വാരദേശ-
ത്രാതാവിൻനേർക്കു താരധ്വനിമുഖരമയ- യ്ക്കുന്ന ശസ്ത്രങ്ങളെല്ലാം പാതാളംതോറ്റവായൊണ്ടുടനുടനെ വിഴു- ങ്ങീടുമശ്ശക്തികൾക്ക- ഞ്ചാതാ,ദൈത്യാരിതൻ ചക്രവുമുടർനടുവിൽ-
പ്പപ്പടപ്രായമായി!
നാനാശസ്ത്രങ്ങൾ തീർന്നോരളവ,മരഗണ- ശ്രേണിയെത്തന്നെ ഭക്ഷി- പ്പാനായ് വായുംപിളർത്തിബ്ദയദവടിവിലാ- ദ്ദേവിമാർ കൈതുടർന്നു; ദീനാക്രന്ദങ്ങൾ പൊങ്ങി പടയി, സൃഷിജന- ത്തിന്റെ ഹാഹാരവത്താൽ വാനാകെത്താൻ മുഴങ്ങി, പ്രളയമണകയാ- യെന്നു ലോകം നടുങ്ങീ.
തീരെപ്പേടിച്ചരണ്ടച്യുതവലമഥനാ- ദ്യഗ്രഗീർവാണർപോലും പാരെങ്ങും പാഞ്ഞു ഭൂതപ്പടയൊടുമിടചേർ- ന്നാർത്തുഴന്നീടുമപ്പോൾ, നേരത്താക്രോധമേന്തീടിന പുരരിപുതാൻ തന്നെയക്കാന്ദിശീക- ന്മാരെപ്പാടേ വിലക്കി,പ്പിറകിലവരുമായ്- ത്തത്ര പോരിന്നണഞ്ഞു.
അന്നേരം പോയ്മറഞ്ഞീടിന സഹജകളാം ദേവിമാർതൻ ബലം, കൈ- വന്നേറെശ്ശക്തനായ്തീർന്നൊരു ശിവദയിതാ- മന്ദിരദ്വാരപാലൻ ചെന്നേൽക്കും ദേവഭൂതപ്പടകളുഴലുമാ- റാ നെടുംചൂരൽ മിന്നി ച്ചെന്നേ, ഭൂകാന്തനാകും വിധുവിനരുളിനാൻ ഭൂസമാശ്ലേഷസൗഖ്യം!
ബോധം കൈക്കൊണ്ടെഴുന്നേറ്റുടനെയെതിരിടും വിഷ്ണുവോടൊത്തു വീണ്ടും, വൈധവ്യം പൂമകൾക്കേൽപതിനിടവരുമാ- റങ്കമാടുന്ന ലാക്കിൽ, ഹാ, ധന്യശ്രീമഹേശീതനയനുടെ ശിര-
സ്സുഗ്രശൂലായുധത്താൽ ക്രോധക്രൂരൻ മുറിച്ചിട്ടതു, ശമനരിപു- സ്വാമിതാൻ സാഹസത്താൽ,
ആകമ്രൗജസ്സുടയ ദയിതാ- പുത്രനെക്കൊന്നുവീഴ്ത്തി- ശ്ലോകസ്പൂർത്തിഗൃപതിമുഖനായ് നിന്നിതീശൻ മുഹൂർത്തം, ആകപ്പാടേ ഭുവന,മതുനേ- രത്തു നിശ്ശേഷ്ടചേഷ്ടാ- വൈകല്യത്താൽ പടവിലിഖിത പ്രായമായിച്ചമഞ്ഞു.
സുനുവ്യാപാദകോപം തടവിന ശിവതൻ മെയ്യിൽനിന്നക്ഷണംതാൻ ഭാനുശ്രീശക്തിസാഹസ്രകമൂലകറുതി- ക്കായ്പ്പുറപ്പെട്ടു വീണ്ടും വാനും മന്നും നിറഞ്ഞുൽക്കടമിളകിടവേ, നിർജ്ജരർഷീന്ദ്രർ ഭക്തി- ത്തേനുൾച്ചേരും സ്തവത്താലൊരുവിധമഹിഭൃൽ- ക്കാന്തയെശ്ശാന്തയാക്കി.
"എന്നാലെന്നുണ്ണി, ജീവിച്ചി,വനഖിലഗണാ- ധ്യക്ഷനായ്പ്പൂജ്യനായും വന്നാലല്ലാതെ പാരിന്നഴലിതൊഴികയി- ല്ലാ;-യതിന്നായ് ശ്രമിപ്പിൻ" എന്നാര്യാദേവി കൽപ്പിച്ചതു കരൾ കുളിരെ- ക്കേട്ട ദേവർഷിവൃന്ദം ചെന്നാരാൽത്താണുണർത്തിച്ചളവ,തിനുപദേ- ശിച്ചു മാർഗ്ഗം മഹേശൻ.
ദേവൻ കൽപിച്ചവണ്ണം സുരമുനികൾ വട-
ക്കോട്ടു പോയിട്ടു മുൻകാ-ണായ് വന്നോരേകദന്തദ്വിപമണിയെ വധി- ച്ചായതിൻ മസ്തകത്തെ വൈവർണ്ണ്യാപേതമെത്തിച്ച,ഗദുഹിതൃകുമാ- രൻ മെയ്യോടിണക്കി-
ശൈവശ്രീമന്ത്രശുദ്ധോദകമുപരി തളി- ച്ചീടിനാരൂഢഹർഷം.
ക്ഷണത്താൽ പ്രണൻപൂണ്ട,തനുരുചി ഗൗരീതനുജന-
ങ്ങുണർന്നേൽക്കുംപോലേ, സസുഖമെഴു- നേറ്റു ഗജമുഖൻ;
ഇണങ്ങീ ദിക്കെങ്ങും തെളിവ;-മര
വിദ്യാധരവധൂ-
ഗണം പാട്ടും കൂത്തും മുഹരപി മു- തിർത്തു മുദിതമായ്.
വൈരം വിട്ടു,യിരാർന്ന പുത്രനെ മുദാ- ലാളിച്ചിടും ദേവിതൻ
ചാരത്തേക്കും സുരർഷിമുഖ്യർ കനിയി- ച്ചെത്തിച്ച കാമാന്തകൻ നീരന്ധ്രാദരനാം മകന്റെ തലയിൽ സ്സാനുഗ്രഹം തൃക്കര- ത്താരർപ്പിച്ചു,ഗണേശനാക്കിയഭിഷേ- ചിച്ചാനതുച്ഛോത്സവം.
സമശിരസി ശ്രീമദ്ദേവീസു- തൻ പ്രമഥിച്ച തൽ പ്രമഥരുടനേതന്നേ നിദ്രാവി- മുക്തർകണക്കിനേ, അമരമുനിമാർ വാഴ്ത്തും മൃത്യുഞ്ജ- യന്റെ കടാക്ഷമാ-
മമലസുധയാലുജ്ജീവിച്ചേറ്റു
യർത്തി മഹോത്സവം.
ദേവന്മാർക്കും ഗണൗഘത്തിനുമിയലിന ദോ- വീര്യദർപ്പംകെടുപ്പാ
നീവണ്ണം ലീലയൊന്നാടിയ ഭഗവതിതൻ പൈതൽ, വേതണ്ഡവക്ത്രൻ, "ഏവർക്കും പൂർവ്വപൂജ്യൻ ജഗതി ഗണപതേ,
വിഘ്നരാജൻ ഭവാനെ-
ന്നേവം ബ്രഹ്മാദ്യരേകും വരവുമഥ വണ- ക്കത്തിൽ വാങ്ങിജ്ജയിപ്പൂ!