ഒരദ്ഭുതാത്മാവു,മൊരത്ഭുതാംഗിയും.
വലാഹകശ്യാമളകോമളാംഗനീ വിലാസി വിദ്യുൽസമഡംബരാംബരൻ സുലാള്യവേണുജ്ജ്വലപാണിപല്ലവൻ, കലാപിബർഹാങ്കിതകമ്രകുന്തളൻ
യുവാവിവൻ കൈക്കു പിടിച്ച തന്വിയോ, സുവാസിനാശാതടചമ്പകാംഗിയാൾ, നവാതപോദ്യന്നളിനാസ്യയാൾ, നറും- പ്രവാളനേർപ്പട്ടുടയാട പൂണ്ടവൾ.
കരാഞ്ചലം കൂപ്പി വണങ്ങി വന്ദ്യര- പ്പുരാണജായവരരീ യുവാക്കളെ, 'മുരാന്തക, ശ്രീധര, ദേവി, രാധികേ, വരാം, വരാം, സ്വാഗത'മെന്നു സത്വരം.
പുരുപ്രഹർഷത്തൊടടുത്തു കൊണ്ടുപോ- ന്നിരുത്തി മാനിച്ചു മഹാസനങ്ങളിൽ; കുരുന്നുതൃക്കാൽക്കഥ വീണു കൂപ്പിനാർ കരുത്തരീശാത്മജജാമദഗ്ന്യരും.
ഗുരൂത്തമാന്തഃപുരശാപഭീതിയോ, പ്രരൂഢസൗഭാത്രവിഭംഗഖേദമോ ഒരൂർജ്ജിതാസ്വസ്ഥത ചേർത്തിരിക്കയാൽ സ്വരൂപവൈവർണ്ണ്യമിയന്ന രാമനെ,
ഹ ഹ, പ്രകാരാർദ്രതപൂണ്ടു നോക്കിനാർ സഹസ്രപത്രായതലോചനങ്ങളാൽ, മഹർദ്ധിഗോലോകനികേതനത്തിലെ- ഗൃഹസ്ഥരശ്ശാശ്വതദമ്പതീശ്വരർ.
ത്രിവിക്രമപ്രേയസിയേകദന്തനെ-
സ്സവിത്രപോലത്രയുമോമ്നിച്ചുടൻ പവിത്രപാണിത്തളിർക്കൊണ്ടവൻ്യ- ക്കവിൾത്തടം തൊട്ടുതലോടി മെല്ലവേ.
ഉണങ്ങി, ഗണ്ഡക്ഷതമായവന്നു തൽ- ക്ഷണം, ഹൃദന്തക്ഷതമദ്രിമാതിനും; ഗുണം തികഞ്ഞീടിന രാധതൻ കരം പ്രണമ്രദേയാമൃതശീതമല്ലയോ?
വിളിപ്പെടും ഗോകുലറാണിയുൾക്കളം കുളിർത്ത തന്നങ്കഗനാം ഗണേശനേ, തെളിഞ്ഞ പൊൻകങ്കണരത്നകാന്തിയാൽ- ത്തളിർത്ത കൈവല്ലികൾകൊണ്ടു പുൽകിയും,
ഉയർന്ന മാറത്തണിമുത്തുമാലയെ സ്വയം രദാഗ്രദ്യുതിയാൽപ്പെരുക്കിയും, പ്രിയന്റെ വേണുസ്വനവും തൊഴും ശ്രുതി- പ്രിയസ്വരത്തിൽ ശിവയോടു ചൊല്ലിനാൾ:
"പരസ്പരം കുട്ടികൾ 'കാടുകാട്ടി' യാ- ലൊരമ്മയിത്രയ്ക്കരിശപ്പെടാവതോ? ഹരങ്കലാര്യേ, ഭൃഗുസൂനുശിഷ്യനാ- യൊരന്നുതൊട്ടു,ണ്ണികൾ മൂവ്വരായ്ക്കുവ!
നിനയ്ക്കണം പുത്രരിൽ മീതെയായും കനത്ത വാത്സല്യമൊടിക്കുലീനനെ; നിനക്കു ഗർഭപ്രസവാദിപീഡയാൽ മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവൻ.”
പ്രതിവിധി നിയതിക്കെന്തുള്ളു? വേദേതിഹാസ- സ്മൃതിവിഹിതമിഭാസ്യന്നേകദന്തത്വമത്രേ; അതിപടുമതിയാമീ നമ്മൾതൻ ജോത്സ്യനുണ്ണി- ക്കതിനുടെ വഴി പണ്ടേ ദൃഷ്ടിയിൽപ്പെട്ടിരിക്കും.
ഹരിയും മൃദുഹസിതാഞ്ചിതമുഖനായിദമരുൾചെ- യ്ത,രികേ ഗുരുവിനയത്തൊടു മരുവീടിന ഗുഹനെ വരിവണ്ടിണവനമാലികമണികൗസ്തുഭമണിയും വിരിവേറിയ തിരുമാറിനൊടുടചേർത്തഥ തഴുകീ.
ക്ഷിക്കെ രുദ്രാണി ലജ്ജാ-
കാതൻ സാകൂതമന്ദസ്മിതമൊടുമഭിവീ- ക്രാന്തം വക്ത്രന്ദു താഴ്ത്തി,ച്ചരണപതിതനാം രാമനെ പ്രേമഭാരാൽ താൻതന്നേ ഹന്ത, കൈക്കൊണ്ടതിദൃശമുപലാ- ളിച്ചിതാ; -സ്വച്ഛധീര- സ്വാന്തൻ വിശൈകയോദ്ധാവൊരു ചെറുശിശുപോ- ലംബികാംഗേ വിളങ്ങീ.
സ്ഫുടം കേൾക്കായ് വാനത്തിടിയൊടെതിരാമാനകരവം തുടർന്നുണ്ടായ് ശുദ്ധസ്ഫടികരുചിയാം പൂച്ചൊരിയലും ഉടൻ, നീലക്കാർവില്ലൊളിവിതറിടും പീലി മുഴുവൻ വിടുർത്തി സ്കന്ദൻതൻ മയിൽ നടനമാടീ മദകളം.